18 മാർച്ച് 2012

ഐക്യപെടാന്‍ ഒരു മുടി !

പരസ്പരം കടിച്ചു കീറുന്ന തങ്ങള്‍ കൂടി നിലകൊള്ളുന്ന ഒരേ സംഘടനയിലെ രണ്ടു ഗ്രൂപ്പുകള്‍ ! മുജാഹിട് ഗ്രൂപ്പുകള്‍ ! ജമാഅതെ ഇസ്ലാമി, തബലീഗ്..സമുധായത്തിലുള്ള ഇവരെ എല്ലാവരെയും വിളിച്ചു ഒരു അസ്സലാമു അലൈക്കും പറയാന്‍ പോലും ശ്രമിക്കാതവരുടെ മാനവികത  ഇതര മതവിശ്വാസികള്‍ അടക്കമുള്ള പൊതു സമൂഹത്തോട്  എന്ത്  മാനവികതയായിരിക്കും   ഉദ്ഘോഷിക്കുന്നത് !   

മാനവികത ഉദ്ഘോഷിച്ചു കൊണ്ടു ഒരു യാത്ര നടക്കാന്‍ പോകുകയാണ്. കാന്തപുരത്തിന്റെ കേരളയാത്ര ! 


യാത്ര നല്ലത് തന്നെ. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഡ്രൈവര്‍ ഉള്ള വണ്ടിയില്‍ ഇരുന്നു പ്രകൃതി ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാന്‍ പൊതു ചിലവില്‍  ഒരു അവസരം കിട്ടിയാല്‍ ആര്‍ക്കും നല്ല രസമാണ്. അതിനെ എന്ത് പേരിട്ടും വിളിക്കാം. രാഷ്ട്രീയ നേതാക്കള്‍ ആയാലും, മത നേതാക്കള്‍ ആയാലും. അതിന് പ്രത്യേക അദ്വാനമോന്നും ഇല്ല. ഇടയ്ക്കു സീകരണവും, വിശ്രമവും രാജകീയമായി ഉണ്ടാകും. ജോലിയെടുക്കാന്‍ വേണ്ടി തിക്കി തിരക്കി തിരക്ക് പിടിച്ച റോഡിലൂടെ ഭ്രാന്തു പിടിച്ചവനെ പോലെ പായുന്ന ബസ്സുകളില്‍ ശ്വാസം വിടാന്‍ പറ്റാതെ പോകുന്ന അനേകായിരങ്ങള്‍ ഈ മാനവികത യാത്ര വണ്ടിയെ കാണാതെ എതിരെയും കുറുകെയും പോകുന്നുണ്ടാകും ! ഇതിലൊന്നും പെടാതെ ശ്വാസം വിട്ടു വിശ്രമിച്ചു പോകുന്ന മാനവികതയെ ശ്രദ്ധിക്കാന്‍ ആര്‍ക്ക് നേരം ! 

ഒരു നേരം പണിയെടുത്തില്ലെങ്കില്‍ പട്ടിണിയാകുന്ന കുടുമ്പങ്ങള്‍ ആണ് കേരളത്തില്‍ ഭൂരിഭാഗവും ! അത്‌ കാണണമെങ്കില്‍ രാവിലെ നിരത്തുകളില്‍ ഇറങ്ങണം ! വീട് വിട്ടു കിലോ മീട്ടരുകളോളം  സഞ്ചരിച്ചു തൊഴിലിടങ്ങളിലേക്ക്‌  സഞ്ചരിക്കുന്നവരെ കാണാം ! അടിക്കടി ഉയരുന്ന പെട്രോള്‍ വില വര്‍ധനവില്‍ യാത്ര കൂലി യാത്രക്കാരന്റെ വരുമാനത്തില്‍  കയ്യിട്ടു വലിക്കുന്നതിന്റെ വിഷമവും പേറി, നിത്യോപയോഗ സാധനങ്ങളുടെ  ചരക്കു കൂലി ജീവിതത്തിന്റെ കൊങ്ങക്ക്‌ പിടിച്ച് കണ്ണ് തുറിപ്പിക്കുന്ന  അസമയതാണ്  മുടിതര്‍ക്ക-മാനവികതക്കു   ശേഷം ഒരു മാനവികത യാത്ര കടന്നു പോകുന്നത്. 

സ്വന്തം സമുദായത്തില്‍ പോലും ഇത് വരെ കാണിക്കാത്ത എന്ത് മാനവികതയാണ് ഇപ്പോള്‍ പറയുന്നതെന്ന് ആര്‍ക്കും ഒരു പിടുത്തവും ഇല്ല. സ്വന്തം സമുദായത്തില്‍ മുടിക്ക് മുമ്പ് മാനവികതയുടെ ഒരു തരിമ്പു കാണിച്ചെങ്കിലും  മാതൃക ആയിട്ടില്ല. പരസ്പരം കടിച്ചു കീറുന്ന തങ്ങള്‍ കൂടി നിലകൊള്ളുന്ന ഒരേ സംഘടനയിലെ രണ്ടു ഗ്രൂപ്പുകള്‍ ! മുജാഹിട് ഗ്രൂപ്പുകള്‍ ! ജമാ അതെ ഇസ്ലാമി, തബലീഗ്..സമുധായത്തിലുള്ള ഇവരെ എല്ലാവരെയും വിളിച്ചു ഒരു അസ്സലാമു അലൈക്കും പറയാന്‍ പോലും ശ്രമിക്കാതവരുടെ മാനവികത  ഇതര മതവിശ്വാസികള്‍ അടക്കമുള്ള പൊതു സമൂഹത്തോട്  എന്ത്  മാനവികതയായിരിക്കും   ഉദ്ഗോഷിക്കുന്നത് ! അല്ലെങ്കില്‍ തന്നെ സ്വന്തം സമൂഹത്തിലെ വിഭാഗീയതക്ക് ആഴം കൂട്ടാന്‍ കാരണമാകുമെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഒരു മുടി അവതരിപ്പിച്ചു കൊണ്ടാണ് മാനവികതക്കു ഇറങ്ങി തിരിച്ചിരിക്കുന്നത് എന്ന വൈരുധ്യം കൂടി ഈ യാത്ര സ്വന്തം സമൂഹത്തെ നോക്കി പല്ലിളിക്കുന്നുണ്ട് !!! ഒരു പണ്ഡിതന്‍ എന്ന നിലയില്‍ സാമൂഹിക കെട്ടുറപ്പും ഐക്യവും, മാനവികതയും സ്വന്തം സമൂഹത്തില്‍ പ്രായോഗികമാക്കി അവതരിപിചീട്ടായിരുന്നു കാന്തപുരം ഈ യാത്രയെ അണിയിച്ചൊരുക്കേണ്ടിയിരുന്നത് ! പക്ഷെ, ഈ കാര്യത്തില്‍ കേരളം കണ്ടു പരിചയിച്ച രാഷ്ട്രീയ പ്രഹസനതെക്കാള്‍ മറിചോന്നുമല്ല തന്റെ ഈ യാത്രയെന്നും സ്വന്തം സമുദായത്തില്‍ താന്‍ സൃഷ്ടിച്ചു കാത്തു സൂക്ഷിക്കുന്ന വിഭാഗീയതയിലൂടെ  മാനവര്‍ക്ക് തെളിയിച്ചു കൊടുക്കുകയാണ് കാന്തപുരം എന്ന് വേണം കരുതാന്‍  ! 

മുടി വിവാധമാകുമായിരുന്നില്ല. പക്ഷെ ആത്മീയ വിപണി മുന്നില്‍ കണ്ടു അതിലൂടെ തന്റെ അപ്രമാദിത്വം അരകിട്ടുരപ്പിക്കുക എന്ന ലക്‌ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ പരിഗണിക്കേണ്ടതില്ല എന്ന് കാന്തപുരം കരുതി കാണണം. സമുധായത്തിനു കിട്ടിയ പ്രഥമ മെഡിക്കല്‍ കോളേജ് പണിയുന്നതിനു മുമ്പ്  അത്‌ സമുധായത്തിനുപുറത്തേക്കു പോയ  വഴിക്ക് ഇനിയും പുല്ലു മുളചീട്ടില്ല. അതെല്ലാം സമൂഹം മറന്നിരിക്കുംപോഴാനു മുടിയും, പ്രോജെക്ടും പുതിയ ബര്കതായി  സമൂഹത്തില്‍ വരുന്നത്. മുടിയും അതിനെ  ചുറ്റിപറ്റിയുള്ള ഇമ്മിണി വലിയൊരു പ്രോജെക്ടും കോര്പരെട്റ്റ് രൂപത്തില്‍ അവതരിപ്പിക്കുന്നതിനു ആശ്രയമായി കാണുന്നത്   വിശുധമെന്നും, ബാര്കതെന്നുമുള്ള രണ്ടു വാക്കുകള്‍ ആണ്.   മുടി വിഴുങ്ങുന്ന പ്രോജെക്ടോ, പ്രോജെക്ട് വിഴുങ്ങുന്ന മുടിയോ എന്ന സംശയം  തെങ്ങാണോ തേങ്ങയാണോ ആദ്യം ഉണ്ടായതെന്ന പോലെയാണ്.  മൌലൂടും രാതീബും പാടിയിരുന്ന പണ്ഡിതവൃന്ടതിന്റെ  ആര്കിടെക്ചരല്‍-സാങ്കേതിക അകമ്പടിയോടു കൂടിയുള്ള  കോര്പരെട്ടു പ്രോജെക്ടിന്റെ ആണി മുടിയാകുന്നിടതാണ് വിവാദത്തിന്റെ തിരി കത്തിയത്.  ഭിന്നിപ്പും, വിവാദങ്ങളും  ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനു പകരം  വിഭാഗീയതക്കിടയില്‍ വിവാദങ്ങളെ മുടിയിട്ട് വാഴിക്കുകയാണ് അതിന്റെ നേതൃത്വം ! 
പണ്ഡിതര്‍ക്കു ഇനിയെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. മുടിയായാലും, മാനവികത ആയാലും എല്ലാത്തിനും ഒരു സാംഗത്യം ഉണ്ട് ! ഗ്രാമര്‍ അറിയാതെ അസ്ഥാനത് പ്രയോഗിക്കുന്ന വാക്ക് പോലെയാണ് കേരള യാത്രക്ക് ഇട്ടിരിക്കുന്ന പേര് ! മാനവികത ! എല്ലാര്‍ക്കും യാത്ര നടത്താം, ചിലവഴിക്കാന്‍ പൈസ ഉണ്ടെങ്കില്‍ ! ഒരു വണ്ടിയിലോ, ആയിരം വണ്ടികളുടെ അകമ്പടിയോടെയോ നടത്താം ! പെട്രോള്‍ വില വര്‍ധനയും, അന്തരീക്ഷ മലിനീകരണവും ഒന്നും അനുയായികള്‍ പോഷിപ്പിക്കുന്ന  തങ്ങളുടെ ട്രെഷറിക്ക്  ബാധകമല്ലെങ്കില്‍ ! യാത്രയും സ്വീകരനങ്ങളുമൊക്കെ കഴിഞ്ഞു പതിവുപോലെ വിശ്രമിക്കാം. യാത്ര പോയാലും, വിശ്രമിച്ചാലും  "സ്വന്തം സമുധായത്തിലും" പൊതു സമൂഹത്തിലും ഉണ്ടായിരുന്ന  "മാനവികത" പതിവുപോലെ തുടരും ! ഇല്ലാതെ പോയതിനു ഞാനെന്തു പിഴച്ച് എന്ന മറുപടിക്ക്  ഒരു  ചോദ്യം പോലും ആരില്‍ നിന്നും വരില്ല ! അത്‌ കൊണ്ടു സമൂഹത്തെ വിഡ്ഢികളായി കാണാതെ യാത്ര പോകുന്നതിനു മുമ്പ് സ്വന്തം സമുദായത്തില്‍ മാനവികതക്കു അതിന്റെ വക്താക്കള്‍ അടിത്തറ പാകട്ടെ ! വിഭാഗീയതക്കുള്ള  കാരണങ്ങളെ പൊതു സമൂഹത്തില്‍ നിന്നും മാറ്റി നിറുത്തി  എല്ലാ സംഘടനകളുമായി മാതൃകാപരമായ ഒരു ഐക്യത്തിന്   നാന്ദി കുറിക്കട്ടെ, എങ്കില്‍ മാത്രമേ മാനവികതയുടെ ആദ്യ ഭാഗം തുടങ്ങുകയുള്ളൂ !

വിവാദം ഒഴിവാക്കി സമൂഹത്തെ ഐക്യപെടുതാന്‍ ഒരു മാര്‍ഗം നിര്ധേഷിക്കൂ എന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ പറഞ്ഞ ദിപ്ലോമാട്ടിക് പരിഹാരം. രാജ്യങ്ങള്‍ തമ്മില്‍ വരെ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കപെടുമ്പോള്‍ ഇത് നിസ്സാരം എന്ന് പറഞ്ഞ  ഫോര്‍മുല:
1 . സാമൂഹിക നന്മയും,  ഐക്യവും, മാനവികതയുമാണ്  ഇസ്ലാം മുന്നോട്ടു വെക്കുന്ന ലക്‌ഷ്യം എന്നതിനാല്‍ മുടിക്ക്  അതിന്റെ പൂര്‍വ സ്ഥാനമാണ് ഉത്തമം എന്ന നിലയില്‍ മുടി എവിടെയാണോ ഉണ്ടായിരുന്നത് അവിടേക്ക് തിരിച്ചേല്‍പ്പിക്കുക. 
2 . ഇസ്ലാമിക സമൂഹത്തില്‍ ഐക്യത്തിന് മുന്ഗണന നല്‍കി എല്ലാ സംഘടനകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്ന ഒരു പൊതു പ്ലാട്ഫോമിന് രൂപം നല്‍കുക.
3 . തര്‍ക്കങ്ങല്‍ക്കുപരി ഇസ്ലാമിക അധ്യാപനങ്ങള്‍  വിശ്വാസികള്‍ക്ക് ഓരോ വിഭാഗവും മാന്യമായ ഭാഷയില്‍ പരിചയപ്പെടുത്തുക.
4 . തര്‍ക്കങ്ങള്‍ പൊതു സമൂഹത്തില്‍ വലിചിഴക്കാതെ അതിനെ കുറിച്ചുള്ള പഠനങ്ങളും പണ്ഡിതര്‍ പരസ്പരം ചര്‍ച്ച ചെയ്തു തങ്ങളുടെ നിലപാടുകള്‍ ലഭിക്കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കുക. മാന്യമായി പരിചയപെടുതുക.
5 . സമൂഹത്തിന്റെ പൊതു താല്പര്യത്തിനും, ഉന്നമനത്തിനും വേണ്ടി ഒറ്റകെട്ടായി നിലയുറപ്പിക്കുക. 
6 . പരിഹാസങ്ങളും, ആക്ഷേപങ്ങളും പണ്ഡിതര്‍ ഒഴിവാക്കുക,  അഭിപ്രായങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടിയും പണ്ഡിതര്‍ പരസ്പരം ബഹുമാനിക്കുക.
7 . ഒരൊറ്റ സമൂഹം ഒരൊറ്റ  "ക്നോലെജ് സിറ്റി" എന്ന ടൈറ്റിലില്‍ അതിന്റെ  യഥാര്‍ത്ഥ ലക്ഷ്യത്തിനു വേണ്ടി  എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു പരസ്പരം തങ്ങളുടെ ഐടിയകള്‍ ഷയര്‍ ചെയ്തു റി-ഡിസൈന്‍ ചെയ്തു സമൂഹത്തിന്റെ ഗുണകരമായ മുന്നേറ്റത്തിനു സമൂഹത്തിനു സമര്‍പ്പിക്കുക. 

ഫോര്‍മുല ഇങ്ങനെ പോകവേ ഞാന്‍ പറഞ്ഞു, മതി മതി....ഇത്രക്കും മതി.. തനിക്കു തലയ്ക്കു നല്ല സുഖമില്ല അല്ലെ ! ഇതൊന്നും നടക്കാന്‍ പോണില്ല കോയാ. ഈ ആത്മീയത എന്ന് പറഞ്ഞാല്‍ കോടികള്‍ വാരുന്ന ബിസിനസ്സാ, അതൊക്കെ വിട്ടു ശാന്തി, സമാധാനം എന്നൊക്കെ പത്തു പൈസ ചിലവില്ലാത്ത ഉപധേഷതിനപ്പുരം കോടികള്‍ നഷ്ടപെടുതുന്ന  ആത്മീയ സാധ്യത കളഞ്ഞുള്ള ഫോര്‍മുലക്ക് ആരെങ്കിലും നില്ക്കോ. .അതിനിടക്കാ  നിങ്ങള്‍ടെ ഒരു നടക്കാത്ത ഫോര്‍മുല !!!

14 മാർച്ച് 2012

അഭിസാരിക, കുരങ്ങന്‍ വിളി, പിന്നെ കൊറേ ജനങ്ങളും !

ഒരു നാള്‍ ആരെങ്കിലും ഒന്ന് ഞങ്ങളെ സംഘടിപിചെങ്കില്‍ എന്ന് കാത്തു നില്‍ക്കവേ,  സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന പാട്ട് കേട്ടു! 
തൊഴിലാളികളൊക്കെ പാട്ടു കേട്ട സ്ഥലത്തും, അല്ലാതിടതുമൊക്കെ സംഘടിച്ചു. പാട്ടു എഴുതിയവരും, പാടിപ്പിച്ചവരും സംഘടിച്ചു. കൊയ്ത്തരിവാള്‍ അമ്ബിളിയില്‍ കണ്ണെറിഞ്ഞവര്‍ വയലേലകളില്‍ സംഘടിച്ചു... തെങ്ങ് ചെത്താന്‍ കയറിയവര്‍ തെങ്ങിന്റെ മണ്ടയില്‍ നിന്നും ഇറങ്ങി വന്നു സംഘടിച്ചു... സംഘടിച്ചു സംഘടിച്ചു ശക്തരായി... 
അങ്ങിനെ  സന്ഘടിച്ചവര്‍ കമ്മിറ്റികളായി, ഓല കൊണ്ടുള്ള കുടിലുകളില്‍, നിരപലകയുള്ള കട മുറികളില്‍ യോഗം കൂടി...  അവര്‍ വിപ്ലവത്തെ കുറിച്ച് ചര്‍ച്ച ചെയ്തു... കാജ ബീഡി വലിച്ചു, പരിപ്പ് വട തിന്നു..പരിപാടികളെ കുറിച്ച് തീരുമാനങ്ങള്‍ എടുത്തു....കട്ടന്‍ ചായ കുടിച്ചു......
അമേരിക്കയുടെ മോന്തയുള്ളവരായിരുന്നു അന്ന് സമൂഹത്തിലെ  മുതലാളിമാര്‍ ! അവര്‍ക്ക് വയലുകള്‍ ഉണ്ടായിരുന്നു...തൊഴില്‍ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു...തൊഴിലെടുക്കാന്‍ അവിടെ ആളുകള്‍ വന്നു. അവര്‍ തൊഴിലാളികള്‍ ആയി....പിന്നീട്,  നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും എന്നൊക്കെ പാടി രസം മൂത്ത് അവര്‍ക്ക് നേരെ മുഷ്ടിയുയുയര്‍ത്തി ..
സന്ഘടിച്ചവരെ നേതാക്കള്‍   ജാഥകളാക്കി .  ആ  ജാഥകള്‍ തെരുവുകളിലൂടെ ചോപ്പ കൊടികള്‍ പിടിച്ച് , മുഷ്ടികള്‍ ഉയര്‍ത്തി പല ഭാഗത്തും, പല സമയങ്ങളിലും നടന്നു പോയി. ഓരോ ജാഥകളും തെരുവുകളില്‍  ഇരുന്നു വിപ്ലവ പ്രസന്കങ്ങള്‍ കേട്ടു, പ്രസംഗങ്ങള്‍ ഇപ്പൊ വിപ്ലവം വേണമെന്ന് ഓരോരുത്തരെയും കോരി തരിപ്പിച്ചു.... പ്രസംഗം  കഴിഞ്ഞു മുതലാളികളില്ലാത്ത നാളെയെ സപ്നം കണ്ടു....  .വിപ്ലവ സമരങ്ങളിലൂടെ  നാളുകള്‍ കടന്നു പോകവേ .....

അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗമുളള   സമൂഹത്തിലേക്കു അമേരിക്ക കമ്പൂട്ടര്‍ രൂപത്തില്‍ എത്തി. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ  കടക്കല്‍ അരിവാള്‍ വെക്കാനുള്ള തന്ത്രങ്ങള്‍ മുതലാളിലത്വം പയട്ടുന്നതാണോ എന്ന സംശയത്തില്‍ ഈ കുന്ത്രാണ്ടം തൊഴില്‍ നഷ്ടപെടുതുമെന്നു ജാതകം നോക്കി ! വിയര്‍ക്കാത്ത ഈ കുന്ത്രാണ്ടം നമുക്ക് വേണ്ടെന്നു ഒറ്റ വാക്കില്‍ പറഞ്ഞു വിപ്ലവം വാതില്‍ അടച്ചു....അങ്ങിനെ നാളുകള്‍ കഴിഞ്ഞു പോയി...അതൊക്കെ മറന്നു...
പിന്നീട് പുളിയനുറുംപിന്കൂട്ടം  സന്യാസിയുടെ താടിയില്‍ കയറിയ പോലെ ബില്‍ഗേറ്റുകള്‍  പാര്‍ടി ഓഫീസുകളില്‍ വരെ സ്ഥാനംപിടിച്ചു...വിപ്ലവ ചാനലുകളില്‍ ഉശിരന്‍ മുതലാളി-ലോട്ടറി-സാമ്രാജ്യത്വ ഉത്പന്ന പരസ്യങ്ങളുടെ കാഴ്ചക്കാരും ഉപ ഭോക്താക്കളുമായി എല്ലാവരും മാറിയപ്പോള്‍ ഇപ്പൊ മുതലാളിയാര്, തൊഴിലാളിയാര്, കംമ്യൂനിസ്ടാര്, കോണ്ഗ്രസ് ആര് എന്ന് തിരിച്ചരിയാത്ര വിധം വിപ്ലവത്തിന് വരെ  വംശ നാശം സംഭവിച്ചു... 

ടീവിയില്‍ വാര്‍ത്ത വരുമ്പോള്‍ നേതാക്കന്മാരുടെ  പാര്‍ടി പേര് പറയും !  വിപ്ലവം പറഞ്ഞവര്‍ ആരെയെങ്കിലും അശ്ലീലം പറയുമ്പോള്‍ ടീവീലും പത്രത്തിലും പരസ്പരം വിവാദം വരും ! അങ്ങിനെ പാര്ട്ടികാരെ തിരിച്ചറിയാവുന്ന കാലത്താണ് വിപ്ലവ പാര്‍ടി കൊണ്ഗ്രെസ്സ് കഴിഞ്ഞു അതിന്റെ ചൂടാറുന്നതിനു  മുമ്പ് ജാതി പേര് വിളിച്ചു ആക്ഷേപിചെന്ന  പോലെ പൊറത്ത്‌ പോയ വനിതാ നേതാവിന് നേരെ വി എസില്‍ നിന്നും അശ്ലീലം വന്നത് .. പതിവ് പോലെ ടി വികളും പത്രങ്ങളും പറഞ്ഞത് വിവാദമാക്കി കേള്പിക്കാനുള്ളവരെ കേള്‍പിച്ചു. പതിവ് പോലെ വാക്കിന്റെ പുതിയ അര്‍ഥങ്ങള്‍ ന്യായീകരിച്ചു രംഗത്ത്‌ വന്നു. അഭിസാരികയെ ഉപയോഗിച്ച് കളയുന്നപോലെ എന്ന് വ്യന്ഗ്യമായ ഒരു പദ പ്രയോഗം നടത്തിയ പ്രതിപക്ഷ നേതാവിനെ എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്തിരുന്ന പോലെ  ഭരണ രാഷ്ട്രീയം പിറവം സ്വപ്നം കണ്ടു കറക്കി. എല്ലാം തൊഴിലായി കാണുന്ന ഒരു വിപ്ലവ പാര്‍ട്ടിയില്‍ നിന്നും ഈ ഒരു വാക്കിനെ മാത്രം പടിയടച്ചു പിണ്ഡം വെക്കെണ്ടതില്ലെന്ന ചിന്തയിലായിരിക്കാം ഒരു പ്രാസത്തിനു വേണ്ടി അതുപയോഗിച്ചത്. 

ചിലര്‍ അങ്ങിനെയാണ്. ആപ്പിള്‍ എന്ത് കൊണ്ടു താഴോട്ടു വന്നു, മേലോട്ട് പോയില്ല ? അങ്ങിനെ ചിന്തിക്കുന്ന നെഗടീവിനെ പോസിടീവ് ആക്കും, അത്‌ പിന്നീട് വിജയത്തിന്റെ  തിയറിയാകും .  വിമര്‍ശനങ്ങള്‍ ശ്ലീലമായാലും, അശ്ലീലമായാലും സിന്ധു ജോയ് കോണ്‍ഗ്രസ്സില്‍ ഒരു ആകര്‍ഷണ സിദ്ദാന്തം ആകും ! വി എസ്സിന്റെ വാക്കിനു അറം പറ്റും. കറിവേപ്പിലയുടെ ആയുര്‍ വേദ രഹസ്യം വി എസ് അറിയാതെ പറഞ്ഞതാണെങ്കിലും ഈ വനിതാ നേതാവിന്റെ ഭാവി ഈ വാക്കിന്റെ യധാര്ത്യത്തെ ആശ്രയിച്ചിരിക്കും എന്ന് വരും നാളുകള്‍  തെളിയിക്കും. അല്ലെങ്കില്‍ തന്നെ  കോണ്ഗ്രസും കമ്യൂണിസ്റ്റും പല രീതിയിലും സങ്കരമാകുന്ന ഒരു രാഷ്ട്രീയം കേരളത്തിന്‌ അപരിചിതമല്ല. 
________________
ശിഷ്ടം:എന്തായാലും  വി എസ് ചീത്ത വിളിച്ചപ്പഴാ അറിഞ്ഞത് സിന്ധു  ജോയ് ഇപ്പൊ  കോണ്ഗ്രസ് ആണെന്ന് !
അല്ലെങ്കില്‍ തന്നെ എന്തിനാ അണ്ണാ  ചീത്ത വിളിക്കനത് ? അത്‌ ശരിയാണോ അണ്ണാ. ഒരു എക്സിക്യൂട്ടീവ്നു ചേര്‍ന്നതാണോ അണ്ണാ.
അല്ലെങ്കില്‍ തന്നെ ഈ കൊണ്ഗ്രസ്സും, കമ്യൂണിസ്റ്റും ഒന്ന് തന്നെ അല്ലെ അണ്ണാ ! സ്പെല്ലിങ്ങില്‍ ഉള്ള  വിത്യാസം മാത്രല്ലേ ഉള്ളൂ. 
മാമോദിസ മുക്കലോന്നും കമ്യൂനിസ്ടില്‍ ഇല്ലാത്തത് കൊണ്ടു പാര്‍ടി മാറാന്‍ പാടില്ലാ എന്നൊന്നും ഇല്ലല്ലോ. ആര്‍ക്കും എപ്പോ വേണമെങ്കിലും എവിടേക്ക്  വേണമെങ്കിലും പോകാം. ഇഷ്ടമുള്ളതെന്തും സീകരിക്കാം. അല്ലെങ്കില്‍ എന്ത് സ്വാതന്ത്ര്യം !