23 ഡിസംബർ 2012

ആരാണ് പ്രതി ????

രാജ്യത്തിന്റെ തലസ്ഥാനത് ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. ഇതിനു മുമ്പും ക്രൂരമായി രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകളും, പെണ്‍കുട്ടികളും അക്രമിക്കപെട്ടീട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ ചിത്രം ഭരണകൂടത്തിനു നേരെ ഇപ്പോഴെങ്കിലും പ്രതിഷേധത്തിന്റെ സ്വരത്തില്‍ പിടിക്കാന്‍ ഡല്‍ഹി സംഭവം ഒരു നിമിത്തമായിരിക്കുന്നു.

കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ പ്രതിഷേധിക്കുന്നു ! ഇത് യാധാര്ത്യമാണ്. ക്രൈം ഉയരുന്നതിന്റെ കാരണം തിരിച്ചറിയണം. അവക്കുള്ള എലെമെന്റ്സ് എന്താണെന്നും ! ഭരണകൂടത്തില്‍ നിന്നും, ലോകല്‍ രാഷ്ട്രീയക്കാരില്‍ നിന്നുപോലും കുറ്റവാളികള്‍ക്ക് സ്വാദീനവും, അവര്‍ക്ക് വേണ്ടിയുള്ള ഇടപെടലും ക്രിമിനലുകള്‍ക്ക് നിയമത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപെടുന്നതിനുള്ള ഇടം നല്‍കുന്നില്ലേ എന്ന് കൂട്ടി വായിക്കേണ്ടതുണ്ട്. ഇടപെടലുകള്‍ ഇല്ലാത്ത നിയമത്തിന്റെ സ്വതന്ത്രമായ കൃത്യ നിര്‍വഹണം ക്രിമിനലുകളെയും, ക്രൈമുകളേയും കുറയ്ക്കും ! ഇവിടെ 
ഭരണ കൂടത്തില്‍ ഇരിക്കുന്നവര്‍ എത്രത്തോളം ജനഹിതമായി നയങ്ങള്‍ രൂപപെടുതുന്നു എന്നതാണ് നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പരിഗണിക്കപ്പെടേണ്ടത്.

ക്രൈം വളരാനുള്ള വളക്കൂറു നല്‍കുന്ന സാഹചര്യത്തെ ഇല്ലായ്മ ചെയ്ത് അത്തരക്കാരെ സൃഷ്ടിക്കാതിരിക്കുക എന്നതാവണം പ്രാഥമികമായി ചെയ്യേണ്ടത്. ആ എലമെന്റുകള്‍ വ്യക്തമാണ്. മദ്യം, വയലന്‍സും, സെക്സും, കാഴ്ചക്കാരെ ആസ്വധിപ്പിക്കുന്ന തലത്തിലും ക്രൈം സിംപടംസ് ഉള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന തലത്തിലും പ്രസരിക്കുന്ന ആഭാസ സിനിമകല്‍ / ഇന്റര്‍നെറ്റ്‌ /പ്രിന്റ്‌ മീഡിയ / ടെലിവിഷന്‍ ഇതൊക്കെ 
സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണവും, അതിക്രമവും വര്‍ദ്ധിക്കുന്നതില്‍ പങ്കു വഹിക്കുന്നു.ബോളിവുഡും, കോളിവുഡും, മറ്റു സിനിമാ ലോകവും എത്രത്തോളം സാമൂഹിക രംഗം മലീമസമാക്കുവാന്‌ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട് എന്നത് അതോറിട്ടി  കൂടുതല്‍ സെന്സരിങ്ങിനായി പഠന വിധേയമാക്കേണ്ടതുണ്ട്. ആഭാസകരമായ ആവിഷ്ക്കാരങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കി നല്‍കി കൊണ്ടിരിക്കുന്നത് !ഇത് തിരിച്ചറിയേണ്ടതുണ്ട് ! ആവിഷ്ക്കാരത്തിന്റെയും, കലയുടെയും മറവില്‍ തിമിര്താടുന്ന സിനിമാരംഗവും ഇവിടെ ശുധീകരിക്കെണ്ടാതുണ്ട്. 

ഒരു കുറ്റ കൃത്യം ചെയ്യാന്‍ പകപെടുന്നത് വരെ ആ വ്യക്തിയെ സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല. ഇവിടെയാണ്‌ ഭരണകൂടം പൌരന്റെ സാമൂഹിക ജീവിതത്തിന്റെ സംരക്ഷണത്തിനുള്ള നയങ്ങളും, നിയമങ്ങളും ഉണ്ടാക്കേണ്ടത്. ജനങ്ങളുടെ ജീവനും, സ്വത്തിനും, സാമൂഹിക സുരക്ഷക്കും ഉത്തരവാദിത്വം എല്പ്പിക്കപെട്ട ഭരണകൂടത്തില്‍ ഇരിക്കുന്നവര്‍ തന്നെയാണ് അതിനുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തേണ്ടത് ! പരിക്കുകള്‍ ഉണ്ടായതിനു ശേഷം കേവലം ഒരു പ്ലാസ്ടര്‍ ഒട്ടിച്ചു (അത്തരം ക്രൈമുകള്‍ ആവര്തിക്കപെടുന്ന) തീര്‍ക്കാവുന്ന നടപടികള്‍ അല്ല വരേണ്ടത് എന്നര്‍ത്ഥം !

കേരളത്തിന്റെ തെരുവുകളില്‍ പോലും നിയമത്തെ നോക്കി പല്ലിളിക്കുന്ന ക്രിമിനലുകളാണ് ! രാത്രി ഏഴു മണിക്ക് ശേഷം യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ത്രീ സമൂഹമാണ് കേരളത്തില്‍ പോലും എന്നത് പുതിയ വാര്‍ത്തയല്ല. ഇവിടെ വ്യക്തി തലത്തില്‍ സംസ്കരിക്കാന്‍ തയാരുള്ളവര്‍ സ്വയം സംസ്കരിക്കുന്നുണ്ട് ! അത് ഒരു നിയമത്തിന്റെയും നടപടിയുടെയും ബലത്തില്‍ അല്ല ! ക്രൈമുകല്‌ക്കു ഊര്‍ജ്ജം നല്‍കുന്നത്തില്‍ വയലന്‍സും, അഭാസവും, സ്ത്രീ നഗ്നതയെയും, അശ്ലീലതയെയും സമൂഹത്തില്‍ അവതരിപ്പിച്ചു സമൂഹത്തെ, ക്രൈം സിംപ്ടംസ് ഉള്ളവരെ ഞരമ്പ്‌ രോഗിയാക്കുന്നതില്‍ വിഷ്വല്‍ മീഡിയ യുടെ പങ്കു എത്രത്തോളമെന്നു  തിരിച്ചറിയണം. ഇവിടെ സെന്‍സര്‍ നിയമം പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് ഭരണകൂടം തന്നെയാണ്. കുറ്റവാളികള്‍ക്ക് വളക്കൂറു നല്‍കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെയാണ് കുറ്റ കൃത്യം ഉണ്ടായതിനു ശേഷം ശിക്ഷ വിധിച്ചു വീണ്ടും അതെ സാഹചര്യം നിലനിര്തുന്നതിനേക്കാള്‍ നല്ലത്. !!!

‎'സുരക്ഷിതമായി' വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്നു കരുതി രാത്രി ഏഴു മണിക്ക് ശേഷം യാത്ര ചെയ്യാന്‍ ധൈര്യപെടുന്ന സ്ത്രീകള്‍ കാണുമോ എന്നറിയില്ല !. കൊച്ചി നഗരം പോലും സുരക്ഷിതമല്ലെന്ന് ഒരു ടിവി റിപ്പോര്‍ട്ട് ! ഒരു ഭരണകൂടവും, നിയമവും നിലവിലുള്ളപ്പോള്‍ തന്നെ യാണ് സ്ത്രീകള്‍ ഈ അരക്ഷിതാവസ്ഥ നേരിടുന്നത് ! മദ്യമാണ് എല്ലാ തിന്മകളുടെയും പ്രതിസ്ഥാനത്തുള്ളത് !ഏറിയോ കുറഞ്ഞോ കുറ്റകൃത്യം ചെയ്യാന്‍ ധൈര്യം നല്‍കുന്ന ഈ വില്ലനെ അറസ്റ്റു ചെയ്തു ആദ്യം 'തൂക്കിലേറ്റുക'  എന്നതാണ് സ്ത്രേ സ്ത്രീ സമൂഹത്തിനും, പെണ്‍കുട്ടികള്‍ക്കും, കുഞ്ഞുങ്ങള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങളുടെ വര്‍ത്തമാനങ്ങള്‍ ആവശ്യപ്പെടുന്നത് !

കുറ്റവാളികള്‍ക്ക് രക്ഷപെടാ
ന്‍ വിധമുള്ള നിയമ വ്യാക്ക്യാനങ്ങള്‍ അല്ല നിയമ രൂപീകരണത്തില്‍ വരേണ്ടത് ! ഒരു ജനതയുടെ സാമൂഹിക സുരക്ഷയ്ക്ക് അനുപേഷണീയമായ നിയമ നിര്മാനമാണ് ഒരു ജനത ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യ പാഠം ! അതിനു വേണ്ടി ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഒരു ജനതയെ പ്രതിഷേധതിലേക്ക് നയിക്കേണ്ടി വരുന്ന സാഹചര്യം വിരല്‍ ചൂണ്ടുന്നത് തിരിച്ചറിയാന്‍ കഴിയാത്ത വിധം ജനാധിപത്യം എത്തിപെട്ട ദുരവസ്ഥയിലെക്കാണ് ....!!!

08 നവംബർ 2012

വെള്ളാനകളുടെ നാട് ! റിമിക്സ്

മുപ്പത് ലക്ഷത്തോളം പ്രവാസികള്‍ ഓരോ സമയത്തും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇപ്പ ശരിയാക്കി തര എന്ന് പറഞ്ഞാണ് ഒരു വകുപ്പ് സ്വന്തം പേരില്‍ തുടങ്ങിയത്. യാത്രാ പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും, നാട്ടിലേക്ക് തിരിചെതുന്നവരുടെ ഭാവിയും അടക്കമുള്ള പ്രശ്നങ്ങള്‍ എല്ലാം പൂര്‍വാധികം ഭംഗിയായി ഇപ്പോഴും തുടരുന്നുണ്ട് !!  ഇത്രയുംകാലം 
വകുപ്പ് നിലനിര്‍ത്താന്‍ ഖജനാവ് ഫണ്ട്‌ ചിലവഴിച്ചപ്പോള്‍ നിങ്ങള്‍ക്കെന്തു നേട്ടം ഉണ്ടായി എന്ന് ചോദിച്ചാല്‍ പ്രവാസികള്‍ "വാ" പൊളിക്കും ! ഈ പ്രവാസികള്‍ എല്ലാം അമ്പതിനായിരം കോടിയോളം രൂപ ഓരോ വര്‍ഷവും നാട്ടിലെ ജീവിതങ്ങളെ പച്ച പിടിപ്പിക്കാന്‍ അയക്കുന്നുണ്ടാത്രേ ! പരിമിതി മാറ്റാനുള്ള 'സ്പാനര്‍  ' ഇല്ലാത്തയാള്‍  പ്രവാസ പ്രശ്നങ്ങളെ ശരിയാക്കാന്‍ വന്നാല്‍....... ...ഒരു ബ്രേക്ക്:http://www.madhyamam.com/news/199201/121108ശേഷം സ്ക്രീനില്‍...........
വെള്ളാനകളുടെ നാട് !

....."ദേ ഇപ്പൊ ശരിയാക്കി തര" 

താമരശ്ശേരി ചുരം..കുത്തനെയുള്ള ഇറക്കം..ദേ  ഞമ്മള് എഞ്ചിന്‍ സ്ടാര്ടാക്കീട്ടു,  ദേ ദിങ്ങനെ...

അതവിടെ നിക്കട്ടെ, ഇതിപ്പോ ശരിയാകോ ?

"ഇപ്പ ശരിയാക്കി തര"ഒരു പത്തിന്റെ സ്പാനര്‍ എടുത്തേ.."ഇപ്പ ശരിയാക്കി തര"

ഇത് കുറെ നേരമായി ഇപ്പ ശരിയാക്കി തര, ഇപ്പ ശരിയാക്കി തര എന്ന് പറയാന്‍ തുടങ്ങിയീട്ടു..എന്നീട്ടു ശരിയാകുന്നില്ലല്ലോ ?

ഹാ ഹാ ! ഇതങ്ങിനെ ശരിയാക്കാന്‍ പറ്റില്ല.. ഗീര്‍ ബോക്സ്‌ അഴിക്കണം..ദേ പോയി ഒരു  വെല്‍ഡറെ  കൊണ്ടുവാ !

ഹെന്റെ ദൈവമേ ഇതെപ്പോ ശരിയാകും ?

"ദേ, ഇപ്പ ശരിയാക്കി തരാ..."
ഒരീസം ദേ ഞമ്മള് ഗള്‍ഫിലെക്കിങ്ങനെ ഉയരത്തില് പറക്കേണ് ! താഴോട്ട് നോക്ക്യേപ്പോ മരുഭൂമി ! നല്ല ചൂട് ! അവിടണ്ട് കൊറേ മനുഷ്യര് വിയര്‍ത്തു കുളിച്ചു! ഞാന്‍ ബീമാനത്തിന്റെ ഡ്രൈവറോട് പറഞ്ഞു ഒന്ന് താഴോട്ടു ഓടിപ്പിച്ചേ, ഇവരെ കണ്ടു നല്ല പരിചം ! ബീമാനം അങ്ങിനെ താണപ്പോ, അള്ളോ ഇത് നമ്മടെ ബീരാനും, ദാസനും വിജയനും അല്ലെ ? പാവങ്ങള്‍, ഇവരിവിടെ ഇത്ര കഷ്ടപെട്ടാണോ പണിയെടുക്കനത് ? ഞാന്‍ ബീമാനത്തിന്റെ ജനല്‍ തൊറന്നു തല പോര്തെക്കിട്ടു വിളിച്ചു..ബീരാനെ, ദാസാ....എന്റെ ശബ്ദം കേട്ടപ്പോ അവര്‍ തല ഉയര്‍ത്തി ബീമാനം നോക്കി..ബീരാനെ ഇത് ഞാനാ ? മനസ്സിലായില്ലേ...

ങ്ങളെ മനസ്സിലായില്ല...കോട്ടും സൂട്ടും ഇട്ട ഇങ്ങിനെയോരാളെ കണ്ടതോര്‍ക്കുന്നില്ല...ങ്ങളാണോ പ്രവാസ മന്ത്രി ! ഇങ്ങക്കെങ്കിലും ഞങ്ങളെ രക്ഷിക്കാന്‍ പറ്റോ ഈ കഷ്ടപാടീന്ന്...

ന്താ ബീരാനെ ഈ പറയണത്..അതിനു വേണ്ടിയല്ലേ ഞാന്‍ ഈ പറക്കനത് ! നിങ്ങളൊക്കെ ഇവിടെ പണിയെടുക്കുന്നത് കൊണ്ടാ എനിക്കിങ്ങനെ പറക്കാന്‍ കഴിയനത് തന്നെ !...പിന്നെ ഈ കോട്ടു ഞാന്‍ കേരളതീന്നു പൊറത്തു കടക്കുമ്പോ ഇടനതല്ലേ...!

ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് വന്നു പോനതല്ലാതെ ഞങ്ങടെ പ്രശ്നം ഒന്നും ശരിയാവുന്നില്ലല്ലോ..

"ഇപ്പ ശരിയാക്കി തരാ "

ശര്യാക്കി തരാ, ശര്യാക്കി തരാ എന്ന് പറയനതല്ലാതെ ഒന്നും ശരിയാകുന്നില്ലല്ലോ...

"ഡൊ നോക്കി നില്‍ക്കാതെ , ഒരു നാലേ എട്ടിന്റെ സ്പാനര് എടുക്ക്‌ ! ഇപ്പ ശരിയാക്കി തരാ !"
താമരശ്ശേരി ചുരം...കുത്തനെയുള്ള ഇറക്കം...

ദേ മതി, കേട്ടത് മതി..ഇതെപ്പോ ശരിയാകും?

"ഹാ ഹാ ഇതങ്ങിനെ ശരിയാവൂല..."അതിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. അതിനുള്ളില്‍നിന്ന് പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എടുത്തുപറയത്തക്ക റിപ്പയരുകള്‍ ചെയ്യാന്‍ നിങ്ങള്‍ പറഞ്ജീട്ടില്ല.! "

ങേ പറഞ്ജീട്ടില്ലെന്നോ..! നിങ്ങള്‍ക്ക് ഈ  "വണ്ടി" കണ്ടാല്‍ അറിഞ്ഞു കൂടെ..! എല്ലാം അറിയാം എന്ന് പറഞ്ജീട്ടല്ലേ ഇടയ്ക്കിടയ്ക്ക് ശരിയാക്കാന്‍ വരുന്നത് !

"ഇപ്പ ശരിയാക്കി തരാ, പ്രവാസത്തിന്റെ ഗിയര്‍ ബോക്സ് അഴിക്കണം, നോക്കി നില്‍ക്കാതെ ഒരു വെല്ടരെ വിളി...! ആ പെട്രോമ്ക്സ് ഇങ്ങോട്ട് പിടിക്ക്..വെളിച്ചം കാണട്രോ !!"

ഇതെപ്പോ ശരിയാകും ?......താമരശ്ശേരി ചുരം.....ഇപ്പ ശരിയാക്കി തരാ....



07 നവംബർ 2012

അവിടെ വീണ്ടും ഒബാമ ! ഇവിടെ ?

ഹെലോ, ന്യൂയോര്‍ക്കിലെ ടൈം സ്ക്വയര്‍ അല്ലെ...ഇത് ഞാനാ 

"ഞാനെന്നു പറഞ്ഞാല്‍.."

ഞാനെന്നു പറഞ്ഞാല്‍ കേരളതീലെ പഞ്ചായതീന്നു ഒരു മണല്‍ മാഫിയക്കാര്‍ക്കിടയില്‍ ജീവന്‍ പണയം വെച്ച് ജീവിക്കുന്ന ഒരു പൌരന്‍ !

"പഞ്ചായത്ത്, മണല്‍ മാഫിയ ! വാട്ട്‌ യു ആര്‍ ടാക്കിഗ് എബൌട്ട്‌ ?"

അല്ല ഞാന്‍ വിളിച്ചത്..ഇപ്പൊ അവടെ എലെക്ഷന്‍ നടക്കല്ലേ..അതിന്റെ റിസള്‍ട്ട് എന്തായീന്നു അറിയാന്‍ വേണ്ടി...

"അതിനു ഇവിടെ അമേരിക്കേല് ഞങ്ങള്‍ ആരെ തെരെഞ്ഞെടുതാലും നിങ്ങക്കെന്താ.."

അല്ല ഒരു ഇന്റെരെസ്റ്റ്‌ ഉണ്ടെന്നു കരുതിക്കോ..

"നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ ?"

ഇല്ലെന്നു കൂട്ടിക്കോ..ഞങ്ങള്‍ടെ പണി ഇതൊക്കെ തന്നെയാ..അമേരിക്കേല്‍ ആര് വരുന്നു..ആര് പോകുന്നൂ...ഇതൊക്കെ നോക്കി ഇരിക്കലാ ഞങ്ങള്‍ടെ പണി..
പിന്നെ പണി ഇല്ലാന്ന് പറഞ്ജൂടാ. അവടത്തെ പരിപാടികള്‍ ഇവിടെ ടീവീല്‍ കാണിക്കുന്ന പോലെ ഞങ്ങള്‍ടെ പരിപാടി അവിടേം കാണിക്കുന്നുന്ടാവുമല്ലോ..

"മനസ്സിലായില്ലാ..?"

അല്ല ഒബമേം, രോമ്നിയുടെയും ഡിബെട്ടൊക്കെ ഞങ്ങളെ ടീവിക്കാര്‍ കാണിക്കാറുണ്ട് ! അത് പോലെ ഞങ്ങള്‍ടെ ഡിബെറ്റും ഒക്കെ അവിടെ കിട്ടാറുണ്ടോ ?
അവിടെ അമേരിക്കേടെ വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ റോംനിയും, ഒബാമേം സംസാരിക്കുമ്പോള്‍ ഇവിടെ മണല്‍ മാഫിയക്കാര്‍ക്ക് വേണ്ടി പോലീസ് സ്റെഷനില്‍ വാദിക്കുന്ന എം പിയെ നിങ്ങള്‍ ടീവീല്‍ കണ്ടോ ? സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മാര്‍കറ്റ്‌ ഇടിഞ്ഞു !

"നിങ്ങള്‍ പറയുന്നത് ഒന്നും മനസ്സിലാവണില്ല.."
"ഏതു മണല്‍ മാഫിയ, ഏതു എം പി ?"

അല്ല ഇങ്ങക്ക് തീരെ ലോക വിവരം ഇല്ലേ..അമേരിക്കക്കാര്‍ക്ക് ഫയങ്കര വിവരമാനെന്നു പറഞ്ജീട്ടു ? ഞങ്ങള്‍ടെ മണല്മാഫിയയെയും , എംപിയും കുറിച്ച് ഒരു വിവരോം ഇല്ല !!

ഞാന്‍ ക്ലൂ തരാം..
മണല്‍ മാഫിയ, യൂത്ത് കൊണ്ഗ്രെസ്സ്, സുധാകരന്‍, പോലീസ് സ്റേഷന്‍, നീ വലിയ സുരേഷ് ഗോപിയാകെന്ടെടാ !! സുരേഷ് ഗോപി ഫ്ഫ പുല്ലേ..! ഷിറ്റ് എന്നൊക്കെ പറയുന്ന സൂപ്പര്‍ സ്റാര്‍ !!

"നിങ്ങള് പറയണതൊന്നും അനക്ക്പിടി കിട്ടണില്ല !"

ഓഹ് ! അമേരിക്കാന്നു പറഞ്ഞാല്‍ പോരാ, ഇടയ്ക്കു ഞങ്ങള്‍ടെ പഞ്ചായത്തില്‍ എന്തൊക്കെ നടക്കാന്ടെന്നു കൂടി ടീവി ചാനെല്‍ വെച്ച് നോക്കണം ! കൈരളി, ഏഷ്യനെറ്റ്...! അതില്‍ കാണാം..
അവിടെ ഒബാമ - റോംനി ഡിബെറ്റു നടക്കുമ്പോള്‍ ഇവിടെ ഞങ്ങള്‍ സുധാകരന്‍ എംപീം - എസ്‌ ഐ യും തമ്മിലുള്ള ലൈവ് ഡിബെറ്റു കാണുവായിരുന്നു. ഹെന്താ ഒരു ദയലോഗ് എംപീടെ ! ഹെന്താട റാസ്കല്‍ എന്ന്  പറഞ്ഞു പേടിപ്പിക്കുന്ന എസ്‌ ഐ പോലും ഒന്നും മിണ്ടാതെ നിക്കണ കാഴ്ച കാണേണ്ടത് തന്നെ. ഈ ജനാധിപത്യം കണ്ടു രാജാവ് പോലും രാജിവെച്ചു എംപിയാകും !! ഹെന്താ ഒരു പവര്‍ !! 
അങ്ങിനെ പലതരം ഡിബെറ്റുകള്‍.. വി എസ്‌ - കുഞ്ഞാലികുട്ടി, വി എസ്‌ - പിണറായി ! വെള്ളാപള്ളി - ബഷീര്‍ ! ഇവിടെ എന്നും ഡിബെറ്റാണ് ! അവിടത്തെ പോലെ മിസ്ടര്‍ എന്നൊക്കെ പറഞ്ഞുള്ള ഡിബെട്ടല്ല, " ഡായ്, നീ ആരാണ്ടാ, ഇവരെ പിടിച്ചു അകത്തിടാന്‍ ! പൊറത്തിറക്കട അവരെ ! ഞാന്‍ ആരാണെന്ന് കാണിച്ചു ട്രാന്‍സ്ഫര്‍ ചെയ്ത് കാണിച്ചു തരാടാ !!" ഇതൊക്കെയാണ് ഞങ്ങള്‍ടെ ഡയലോഗുകള്‍..

അതൊക്കെ പോട്ടെ...ആരാ അവിടെ പുതിയ പ്രസിഡന്റ്‌...

"ഒബാമ !"

ഒബാമയോ,,വീണ്ടും ! സന്തോഷം കൊണ്ട് ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും !

"അതിനു നിങ്ങളെന്തിനാ ഇങ്ങിനെ സന്തോഷിക്കനത് ?"

അറിയില്ല, ഞങ്ങള്‍ക്ക് അമേരിക്കേല് ആരെങ്കിലും പ്രേസിടന്റായാല്‍ അപ്പൊ സന്തോഷം വരും..അത് കൊണ്ടാ..പ്രസിഡന്റിനെ ഒന്ന് കിട്ടോ..

"ആരെ ? "

ഒബാമയെ..

"എന്തിനാ ?"

അല്ല ഒരു ഇന്റര്‍വ്യൂ ...ഒരു ചോദ്യം ചോദിച്ചു വെക്കാം..

"എന്ത് ചോദ്യം.."

ഇത്ര പുരോഗമിച്ചു എന്ന് പറഞ്ജീട്ടും  അവിടെ എന്തുകൊണ്ടാണ് മണല്‍ മാഫിയക്കാരും - സുധാകരന്മാരും ഇല്ലാത്തത് ?? 

04 നവംബർ 2012

മലയാള ഭാഷ തന്‍ മാദകഭംഗി !


'മലയാള ഭാഷ തന്‍ മാദക ഭംഗിയില്‍ മലര്‍ മന്ദഹാസമായ് വിരിയുമ്പോള്‍......' പാട്ടിന്റെ വരികളില്‍ മലയാളത്തിന്റെ മോഹിപ്പിക്കുന്ന മാദക ഭംഗിയെ പറ്റിയുന്ടെങ്കിലും അതിന്റെ പിറകെ മണത്തു പോകാന്‍ മാത്രം അത്ര മാദകത്വമോന്നും ഇതുവരെ ഭരണ ഭാഷയ്ക്ക്‌ വരെ തോന്നിയിട്ടില്ല. ആംഗലേയം ബികിനിയിട്ടു മോഹിപ്പിക്കുന്നത് കൊണ്ടായിരിക്കണം മലയാളത്തെ വിട്ടു ഭരണഭാഷയും, കോടതി ഭാഷയും,ഒക്കെ ആംഗലേയത്തിന്റെ പിറകെ  തങ്ങളുടെ വികാരം പങ്കു വെക്കുന്നത്. ബിഫോര്‍ ദ ഓണരബ്ള്‍ മിനിസ്ടെര്‍, ബിഫോര്‍ ഹിസ്‌ എക്സെലെന്‍സി , ബിഫോര്‍ ദ ഹോനരബ്ള്‍ ജസ്റ്റിസ് ....എന്നൊക്കെ കോള്‍മയിര്‍ കൊള്ളാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആംഗലേയത്തില്‍ എന്താണ് പറയുന്നതെന്നോ, എന്താണ് തങ്ങള്‍ക്കു വേണ്ടി എഴുതി കൊടുക്കുന്നതെന്നോ കോടതിയില്‍ കയറി ഇറങ്ങുന്ന ഒരു ശരാശരി മലയാളിക്ക് മനസ്സിലാകണമെങ്കില്‍ അതിയാന്‍ ഇംഗ്ലീഷ്‌  മീഡിയത്തില്‍ പഠിച്ചിരിക്കണം. അല്ലാത്തവര്‍ കോടതി കൂടുമ്പോള്‍ കോടതിയുടെ മുഖത്ത് കണ്ണ് തുറിച്ചു നോക്കും ! നീതിപീടവും, അഭിഭാഷകരും ഇംഗ്ലീഷ്‌  പറയുമ്പോള്‍ ഇംഗ്ലീഷ്‌  അറിയാത്ത കക്ഷികള്‍ മലയാളം കേള്‍ക്കുന്നത് വരെ കണ്ണ് മിഴിച്ചു നില്‍ക്കും. അത് ഓരോ കോടതിയിലെയും സ്ഥിരം കാഴ്ചയാണ് ! അതല്ലെങ്കില്‍ തന്നെ കേരളത്തിലെ മൊത്തം എഴുത്ത് കുത്തുകള്‍ എടുത്തു നോക്കിയാല്‍ ഭൂരിഭാഗവും ഇന്ഗ്ലീഷില്‍ തന്നെയാകാനാണ് സാധ്യത !

ഇടയ്ക്കിടയ്ക്ക് മലയാള സ്നേഹം എഴുനേറ്റു വരും. ഇപ്പോള്‍ തന്നെ ഭരണ ഭാഷ മൊത്തം മലയാളമാക്കും എന്നൊക്കെ കേള്‍പ്പിക്കും. ഇതൊക്കെ വിളിച്ചു പറയുമ്പോള്‍ തന്നെ "സെക്രെടെറിയറ്റ്" അങ്ങിനെ തന്നെ നില്‍ക്കും! തമിഴ്ന്നാട്ടിലെ പോലെ പാര്‍ട്ടി പേരുകള്‍ വരെ എല്ലാം തമിഴാക്കുന്ന സാക്ഷരത ഇവിടെ ആയിട്ടില്ല. തമിഴിനു അവിടെ മുന്നേറ്റ കഴകം ഉണ്ടെങ്കില്‍ ഇവിടെ പിന്നേറ്റ കഴകമാണ് മലയാള ഭാഷക്ക് !അല്ലെങ്കിലും എന്തിനു മലയാളത്തെ, അല്ല മലയാളിയെ പഴി പറയണം !
ഞാന്‍ മലയാളമേ സംസാരിക്കൂ എന്നാ ബോധം ഉന്നത സംസ്കാരമാനെന്നു സമ്മതിക്കാന്‍ മലയാളിക്ക് കഴിയില്ല. ഇന്ഗ്ലീഷില്‍ രണ്ടു ഡയലോഗ് വിട്ടാലേ കാര്യം നടക്കൂ എന്നിടത്താണ് കേരളത്തിലെ കാര്യങ്ങളും കാര്യാലയങ്ങളും ! ടിവി അവതാരകര്‍ മലയാളികള്‍ക്ക് വേണ്ടി കണ്ടുപിടിച്ച മംഗ്ലീഷ് ഭാഷ മലയാളത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. അതിനിടക്കാണ് തങ്ങളുടെ ഭാഷ അന്യം നിന്ന് പോകുമല്ലോ എന്നാ ശങ്കയില്‍ മാതൃ ഭാഷയോടുള്ള സ്നേഹം ഭരണകൂടത്തില്‍ നിന്നും കേരള പിറവിയില്‍ ഉയരുന്നത്. 


മലയാളത്തിനു ഒരു സര്‍വകലാശാല ! അത് കേട്ട് സര്‍ക്കാര്‍ സ്കൂളില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുയായിരുന്ന മലയാളം ഞെട്ടിയോ  ! ഇംഗ്ലീഷ്‌ പഠിക്കാന്‍ ഓടുന്ന മലയാളി പിന്തിരിഞ്ഞു നിര്‍വികാരതയോടെ നോക്കിയോ  ! നോക്കിയിട്ടുണ്ടാകും.ജനിക്കുന്നത് തന്നെ ഇംഗ്ലീഷ്‌ പഠിക്കാനെന്ന പോലെയാണ് ഇംഗ്ലീഷ്‌ മീടിയങ്ങള്‍ പകര്‍ച്ച വ്യാധി പോലെ പടരുന്നത്. ഭാഷ പടിക്കല്‍ നല്ലത് തന്നെ. പരസ്പരം ആശയങ്ങള്‍ മനസ്സിലാക്കാനുള്ള മീഡിയ യാണ് ഭാഷ. അപ്പോള്‍ സംസാരിക്കാന്‍ ഭാഷ വേണം. 

രണ്ടു മലയാളികള്‍ കണ്ടാല്‍ മലയാളം വിട്ടു ഇംഗ്ലീഷ്‌ സംസാരിക്കുന്നതിന്റെ 'ഗുട്ടന്‍സ്' ആണ് ഇംഗ്ലീഷ്‌ മീടിയങ്ങള്‍ ! ഇംഗ്ലീഷ്‌  നല്ലൊരു കണ്സൂമാര്‍ പ്രോടക്റ്റ് ആണെന്ന് കണ്ടുപിടിച്ച വിദ്വാനെ അഭിനന്ദിക്കണം ! വാസും ഈസും എവിടെ വെക്കണമെന്ന് പഠിക്കുന്നതിനു ആയിരങ്ങള്‍ ചിലവഴിക്കാന്‍ മലയാളി തയ്യാര്‍ ! ഇതിലൊന്നും ഇത്ര കാര്യമില്ലെന്ന് ഇതൊക്കെ നടത്തുന്നവര്‍ക്ക് അറിയാമെങ്കിലും ഇംഗ്ലീഷ്‌ എന്ന് കേട്ടാല്‍ അന്തരംഗം പിടക്കുന്ന മലയാളിക്ക് മുമ്പില്‍ മലയാളി തന്നെ ടൈയും കെട്ടി വാസും, ഈസും പറഞ്ഞു ഫീസ്‌ വസൂലാക്കും ! 

മലയാളം സര്‍വകലാശാല വന്നാല്‍ മലയാളം പച്ച പിടിക്കും, പച്ച പിടിക്കണം ! ഡോക്ടര്‍മാരും, മെഡിക്കല്‍ റെപ്കളും, അഭിഭാഷകരും, കോടതിയും എല്ലാം മലയാളത്തില്‍ ആശയ വിനിമയം നടത്തട്ടെ ! അങ്ങിനെ എല്ലാവരും മലയാളം സംസാരിക്കട്ടെ ! പക്ഷെ ഇങ്ങിനെയായാല്‍ 
ഇംഗ്ലീഷ്‌  അന്യം നിന്ന് പോകില്ലേ എന്നൊക്കെ ഇന്ഗ്ലീഷിനെ പ്രൊമോട്ട് ചെയ്യുന്ന ഇംഗ്ലീഷ്‌ മീഡിയങ്ങള്‍  തലയില്‍ കൈവെക്കാം  ! കടമെടുത്തായാലും ഇംഗ്ലീഷ്‌മീടിയത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു വിദ്യാഭ്യാസ സംസ്കാരത്തില്‍ നില്‍ക്കുന്ന കേരളത്തെ അങ്ങിനെയൊരു സംസ്കാരത്തില്‍ നിന്നും മലയാളത്തിലേക്ക് മാറ്റി പണിയാതെ സര്‍വകലാശാല ഉണ്ടാക്കിയത് കൊണ്ട് കാര്യമുണ്ടാകുമോ എന്നറിയില്ല. ഇംഗ്ലീഷ്‌മീടിയങ്ങളില്‍ നിന്നും മലയാള മീടിയങ്ങളിലേക്ക് ഒരു പരിണാമമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യം ഉണ്ടായി തീരെണ്ടാത്. ഇംഗ്ലീഷ്‌  വിദ്യാഭ്യാസമെന്നു പറഞ്ഞു ഒരു സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഭാഷയെ കച്ചവടം ചെയ്തു ലാഭമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കെണ്ടാതുണ്ട്. വിദ്യാഭ്യാസത്തിന്റെ മീഡിയ മലയാളവും, ഇന്ഗ്ലീഷിനെ സെകണ്ടരി ഭാഷ എന്നാ നിലയിലും കാണുന്ന വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ ഉന്നതമായ ചിന്തകളും, സംസ്കാരവും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അതല്ലായെങ്കില്‍ സര്‍വകലാശാല കൊണ്ട് പുതിയ മാര്‍ക്ക് ചോര്‍ത്തല്‍ വിവാദങ്ങള്‍ ഉണ്ടാക്കാം എന്നല്ലാതെ മറ്റൊന്നും സമൂഹത്തിനു പ്രതീക്ഷിക്കാന്‍ കഴിയില്ല...***

11 ഒക്‌ടോബർ 2012

ശാപമേറ്റ ആനവണ്ടി !!!
http://www.madhyamam.com/news/195026/121010

വേണം ഓടിക്കാന്‍ അറിയുന്ന ഒരു ഡ്രൈവര്‍ !
കെ എസ് ആര്‍ ടി സി എന്നത് ഒരു ജീവിയല്ല.നന്നാക്കിയാല്‍ നന്നാവുന്ന ഒരു സാധനം ! ആന വണ്ടിയെന്നു ഒരുകാലം വരെ ഈ സാധനം അറിയപെട്ടിരുന്നു. അങ്ങിനെ അറിയപെടാന്‍ കാരണം അതിന്റെ ലോഗോയില്‍ ആനയുണ്ടായിരുന്നത് കൊണ്ടാണ് എന്ന് നീ നിരീക്ഷണത്തില്‍ നിന്നാണ് പിടുത്തം കിട്ടിയത്. ട്രാ- ന്‍സ്- പോര്‍ട്ട്‌ എന്ന് ബുദ്ധിമുട്ടി വിളിക്കുന്നതിനു പകരം ആളുകള്‍ ഷോര്ടാക്കി വിളിചിരുന്നതാണ് ആന വണ്ടി...അന്ന് അതിന്റെ ഹോണ്‍ അടി കേട്ടാല്‍ ആന ചിഹ്നം വിളിക്കുന്നതാനെന്നെ കരുതൂ. ..."...പോഹ്രോണ്‍ണ്‍ണ്‍ "...ഡ്രൈവറുടെ കൈ വീര്‍ത്തു പുറത്തേക്കു സ്ത്രൈണഭാവത്തില്‍ തള്ളി നില്‍ക്കുന്ന ഒന്നില്‍ പിടിച്ചമാര്തുംപോഴാനു ആ വികൃത ശബ്ദം ആന വണ്ടി തന്റെ ഒച്ചയാനെന്നു ജനങ്ങളെ അറിയിച്ചിരുന്നത്. മെറ്റല്‍ ഇളകി നടുവൊടിഞ്ഞ റോഡില്‍ കൂടി എതിരെയും കുറുകെയും വരുന്ന വണ്ടികളെ ഹോണടിച്ചു പേടിപ്പിച്ചു ആ വണ്ടിയങ്ങിനെ ബ്രെകിട്ടു  കാത്തുനില്‍ക്കുന്ന ആളുകളുടെ  മുമ്പില്‍ വേണങ്കി കേറ് എന്നും പറഞ്ഞു ഒരു നില്‍പ്പും പിന്നെ ഇളകി അങ്ങിനെ അതിന്റെ പാട്ടിനു പോകും...ആനയുടെ ഉള്‍ഭാഗത്ത്‌ നിരത്തിയിട്ടിരിക്കുന്ന കീറാത്ത ഏതെങ്കിലും ഒരു സീറ്റില്‍ വണ്ടി ഇളകി നീങ്ങുന്നതിനിടയില്‍ മുറുകെ പിടിച്ചു ഇരിക്കും. അങ്ങിനെ കയറികൂടി യാത്ര തുടങ്ങുന്ന ആളുകളെ അന്യഗ്രഹ ജീവികളെ പോലെ കണ്ണ് തുറിപ്പിച്ചു നോക്കി എവ്ടെക്കാണ് (കാലത്ത് തന്നെ കുറ്റീം പറിച്ചു), ചേഞ്ച് ഇറങ്ങുമ്പോ വാങ്ങിച്ചോ എന്നും പറഞ്ഞു നീളത്തിലുള്ള ടികറ്റില്‍ പേനകൊണ്ട് ഒരു വര കുത്തിവരച്ചു കയ്യിലേക്ക് തന്നു തന്റെ സീറ്റില്‍ ഇനി ഒരു സ്റ്റോപ്പില്‍ നിന്ന് ആള് കേറുന്ന വരെ ഒറ്റ ഇരിപ്പ് ഇരിക്കും, കണ്ടക്ടര്‍...

കണ്ടക്ട്രര്‍ അവിടെ ഇരുന്നോട്ടെ..ഡ്രൈവര്‍ വണ്ടി ഓടിചോട്ടെ...അതില്‍ കേറണോ വേണ്ടയോ എന്നത് ജനാധിപത്യം പോലെ നമുക്ക് തീരുമാനിക്കാം....പക്ഷെ ആ ആന തന്റെ കീശ കാലിയാക്കുന്ന തീറ്റ മാത്രമേ ഉള്ളൂ എങ്കില്‍ അതിനെ കൊണ്ട് ഉപകാരം ഒന്നും ഇല്ലായെങ്കില്‍ നിങ്ങള്‍ അതിനെ എന്ത് പറയും...അതിനെ എന്ത് ചെയ്യണമെന്നു പറയും....??

വേണ്ട നിങ്ങള്‍ പറയണ്ട ആ സത്യം മുഖ്യമന്ത്രി വടക്കന്‍ വീരഗാഥ സ്ടെയില്‍ കടമെടുത്തു പറഞ്ഞാല്‍ ഇങ്ങിനെയിരിക്കും...
" ഈ കെ.എസ്.ആര്‍.ടി.സി യെ നന്നാക്കാന്‍ ആര്‍ക്കുമാകില്ല "" പലരും ശ്രമിച്ചിരുന്നു. പല വട്ടം. വിദ്യുചക്തി മന്ത്രിയായ ആര്യാടന്‍ വരെ ശ്രമിച്ചു, പിന്നെ ശശികുമാര്‍ ശ്രമിച്ചു. അത് കൊണ്ട് മടങ്ങി പോ മക്കളെ ഇതിനെ നന്നാക്കാന്‍ നിങ്ങള്‍ക്കാര്‍ക്കുമാകില്ല", ! 
അയ്യോ ദേ, ലൈറ്റ്‌ പോയി, പവര്‍ കട്ട് ! കളരിയില്‍ വിളക്ക് തെളിയിക്കു കുട്ടിമാണി. കുട്ടികള്‍ക്ക് കുടിക്കാന്‍ എക്സൈസ് വെള്ളം വെട്ടി കൊടുക്ക്‌..അവര്‍ അല്‍പ്പം വിശ്രമിക്കട്ടെ ! ഇതിന്റെ ടയറും ബോഡിയും ഊരി വിറ്റിട്ട് പട്ടും വളയും വാങ്ങിക്കണം എന്ന് കരുതുന്നവരാണ് ചുറ്റും ! 


ഇതൊന്നും പാണര്‍ പാടി നടന്നു അറിയിക്കാതെ തന്നെ ജനത്തിന് അറിയാം. അതുമാത്രമല്ല അങ്ങിനെ പലതും ജനത്തിന് അറിയാം..അറിയുന്നതിനെ കുറിച്ചൊന്നും നേരിട്ട് ചോദിക്കാനുള്ള ഒരു വകുപ്പും ഇല്ലാത്തത് കൊണ്ട് എല്ലാരും അങ്ങിനെ ജീവിച്ചു പോകുന്നു. ഈ രാഷ്ട്രീയക്കാര്‍ നന്നാവില്ല എന്ന് ജനത്തിന് പൊറുതി മുട്ടുമ്പോള്‍ തങ്ങള്‍ ജയിപ്പിച്ച പാര്ട്ടികാരെ നോക്കി പറയും. പക്ഷെ സ്വയം പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ യോഗ്യരെന്നു ജനം തെരെഞ്ഞെടുത്തവര്‍ അതിനു തയ്യാറാകാതെ സ്വയം ശപിക്കുംപോള്‍ ഇതൊക്കെ കാണുന്ന ജനം ആരുടെ മൂക്കത്താണ്   വിരല്‍ വെക്കേണ്ടത് !


ഒരു വണ്ടിയില്‍ തുടങ്ങി അനേകം വണ്ടികളുടെ ഓണര്മാരായി നടക്കുന്ന ബസ്സ് മുതലാളികളുടെ നാട്ടില്‍ ആണ് ഈ തമാശകള്‍ കേള്‍ക്കേണ്ടി വരുന്നത്. അതായത് ആന വണ്ടിക്കു വേണ്ടത് ആ വണ്ടികളെ ഓടിപ്പിക്കാന്‍  കഴിവുള്ള "ഡ്രൈവര്‍ മാരെയാണ്"!ആ വണ്ടികളില്‍ കയറുന്ന യാത്രക്കാരെയാണ് ! അവരെ തങ്ങളുടെ വണ്ടിയില്‍ കയറ്റുമെന്നു പ്രതിജ്ഞ  ചെയ്യുന്ന ജോലിക്കാരെയാണ്..തങ്ങളുടെ ആത്മാര്‍ഥതയുടെ ഫലം ഒരു നാടിനോടുള്ള കടപ്പാട് കൂടിയാണെന്ന് തിരിച്ചറിയുന്ന ജോലിക്കാരെയാണ് സര്‍ക്കാര്‍ വെക്കേണ്ടത്. ഇതൊന്നും അറിയാത്തവര്‍ അല്ലല്ലോ ഇതിനെ നയിക്കുന്നത് ! 
തന്റെ മകനെ നല്ല വഴിക്ക് നടത്താന്‍ അച്ഛന്‍ അച്ഛന്റെ ഡൂട്ടി ചെയ്യണം. മകനെ നോക്കി നീയൊന്നും നന്നാവില്ലെടാ..മാക്രി..എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനെ ഉത്തരവാദിത്വ ബോധം എന്ന് പറയില്ല. കേരളത്തിന്റെ ജന സാന്ദ്രതയും, തിരക്ക് പിടിച്ച നീണ്ട പാതകളും പറയുന്ന ഭാഷ കെ എസ് ആര്‍ ടി സി യുടെ വിജയത്തിന് അനുകൂലമായ ഭാഷയാണ്‌. ഞാനൊന്നും നന്നാവില്ലെടാ എന്ന് ജനത്തിന് മുമ്പില്‍ പ്രതിജ്ഞയെടുക്കുന്ന വകുപ്പുകലോടും, അതിനെ നയിക്കുന്നവരോടും ജനങ്ങള്‍ക്ക് പറയാനുണ്ട് ! നന്നാക്കിയേ പറ്റൂ...കേടായി കിടക്കുന്ന എല്ലാ വകുപ്പുകളും, അതിന്റെ ഡ്രൈവര്‍മാരെയും നന്നാക്കേണ്ട ഉത്തരവാദിത്വമാണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്....തിരിഞ്ഞു പോക്കല്ല...!!!
________
ഗുണ്ട് : ലക്ഷം കോടികളുടെ നിക്ഷേപ വികസന പദ്ധതികള്‍ അവതരിപ്പിച്ചു അധികം നാളായില്ല. ഈ ചെറിയൊരു ശകടം പോലും നന്നാക്കാന്‍ സാധ്യത സൃഷ്ടിക്കാത്തവര്‍ എങ്ങിനെ കേരളത്തെ എമെര്‍ജും എന്ന് ഒരു സംശയം ! സംശയം വെര്തെയാകട്ടെ ! ഞാനൊന്നും നന്നാവില്ല. !!

09 ഒക്‌ടോബർ 2012

കുറുന്തോട്ടിക്കും വാതം പിടിക്കുമ്പോള്‍ !!

മലയാളിക്ക് ഉരുട്ടി വിഴുങ്ങാന്‍ മൂന്നു നേരവും വിവാദങ്ങള്‍ മതിയെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. അത്‌ കൊണ്ടു നേരാ നേരം അതൊക്കെ പുഴുങ്ങി അണ്ണാക്കിലേക്ക് തള്ളി കയറ്റാന്‍ പരുവത്തില്‍ ഓരോന്ന് അവര്‍ ഉണ്ടാക്കും. അവരുടെ വായേന്നു എന്തെങ്കിലും വീഴുന്നത് നോക്കി മീഡിയ ഉറക്കമിഴിച്ചു അവര്‍ക്ക് ചുറ്റും നടക്കും. ടീവീല്‍ നാലാള്‍ ശ്രധിക്കണമെങ്കില്‍ തങ്ങളുടെ വിവാദങ്ങള്‍ വേണമെന്ന നിലയിലായി ഓരോ നേതാക്കള്‍ക്കും. എന്തെങ്കിലും വീഴുമെന്നു കരുതി വായിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന മൈക്ക് കാണുമ്പോള്‍ ആവുമെങ്കില്‍ ഒരു വിവാധമായിക്കോട്ടേ എന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയുകയും ചെയ്യും. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പോലെ ഒരു പ്രസ്താവന മതി തങ്ങളുടെ കാര്യം നടക്കാന്‍ എന്നത് പറയുന്നവര്‍ക്കും, അതിനെ ചൂട് പിടിപ്പിക്കുന്നവര്‍ക്കും അറിയാം. അറിയാത്തവര്‍ വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപെട്ട ജനം മാത്രം !

ഇനി വിവാധതിലേക്ക് വരം. വിവാദങ്ങളെ മൂന്നായി തരം തിരിക്കാം. രാഷ്ട്രീയം, ആത്മീയം,സംസ്കാരികം. അതില്‍ ഒന്നാമത്തെ വിവാദത്തിനു മാര്‍കറ്റില്‍ നല്ല ഡിമാണ്ട് ആണ്. രാഷ്ട്രീയ സ്ടോക് ഇന്ട്ക്സിനെ കുത്തനെ ഉയര്‍ത്താന്‍ ഇതൊന്നു മതി. അതിന്റെ കയറ്റുമതിക്കും ഇറക്കുമതിക്കും അതിന്റെ കേന്ദ്രങ്ങള്‍ റെഡി. കറ നല്ലതാണ് എന്ന പരസ്യം വിവാധമല്ല. അത്‌ പരസ്യം ! മോനെ വസ്ത്രത്തില്‍ കറയാക്കല്ലേ എന്ന് പറയുന്ന അമ്മയോട് മകന്‍ സോപ്പ് പൊടിയുടെ പരസ്യം പറഞ്ഞു ന്യായീകരിച്ചു, അമ്മേ, കറ നല്ലതാണ്! (സോപ്പ് പൊടി ഉണ്ടാക്കുന്നവര്‍ക്ക് ജീവിക്കണ്ടേ !) അതുപോലെ കള്ളു നല്ലതാണ്, അത്‌ കൊണ്ടു ജീവിക്കുന്ന ഒരു സമൂഹമുണ്ട്‌ എന്ന് പറഞ്ഞു ന്യായീകരിക്കുന്ന സാമുദായിക, രാഷ്ട്രീയ നേതാക്കളാണ് നാളികേരത്തിന്റെ നാടിന്റെ ഇന്നത്തെ രക്ഷാകര്താക്കള്‍. തെങ്ങിന് വരെ ജാതി പെട്റെന്റ്റ് എടുത്തു കള്ളു ജന്മാവകാശവും, തൊഴിലാവകാശവും ആയി അഭിമാനിക്കുന്ന ടെക്നോളജി യുഗത്തിലാണ് ചില നേതൃത്വങ്ങള്‍, സമുദായം അവിടെയില്ലെങ്കിലും ! വിദ്യാഭ്യാസ പുരോഗതിയില്‍ സമുദായം തെങ്ങ് വിട്ടു പോയിട്ടും സമുധായത്തെ തെങ്ങില്‍ തന്നെ കെട്ടിയിട്ടു കള്ളു സംര്സക്ഷിക്കുന്നതിന്റെ പുറകിലെ രസതന്ത്രം ആളുകള്‍ക്കരിയില്ലെങ്കിലും കള്ളിന് വേണ്ടി വാദിക്കുന്നവര്‍ക്കറിയാം. അത്‌ കൊണ്ടു കള്ളു നിരോധിക്കണമെന്ന് പറയുന്നതിനെ ഈഴവര്‍ക്കെതിരെയുള്ള അക്രമമായി വ്യഖ്യാനിക്കുന്നതിന്റെ രാഷ്ട്രീയം എന്തെന്ന് ചോദിക്കരുത്. രാഷ്ട്രീയം അങ്ങിനെയാണ്. പറയുന്നത് കേട്ടാല്‍ മതി.

കള്ള് വില്‍പന നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞത് ലീഗിന്റെയോ, കൊണ്ഗ്രസ്സിന്റെയോ കമ്യൂ നിസ്ടിന്റെയോ, അല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകൂട്ടതിന്റെയോ ആളുകള്‍ അല്ല. ആ അഭിപ്രായം നാട്ടിലെ നീതി പീടതിന്റെയാണ്. ലക്കുകെട്ട് പറയുന്ന ആളുകളുടെ അഭിപ്രായമല്ല നീതിപീടതിന്റെ ! ലീഗായാലും, കമ്യൂനിസ്ടായാലും, ഏത് സമുധായമായാലും കോടതിയുടെ അഭിപ്രായങ്ങളെ അതിന്റെ ഗൌരവത്തില്‍ കാണേണ്ടതുണ്ട്. എന്നാല്‍ നീതിപീടതിന്റെ അനുകൂലമായ അഭിപ്രായത്തിന്റെ ചുവടു പിടിച്ചു കള്ളു നിരോധിക്കണമെന്ന മുസ്‌ലിംലീഗിന്റെപ്രസ്താവന ഈഴവര്‍ക്കെതിരായ കടന്നാക്രമാനമായിട്ടാണ് വഴിതിരിച്ചു വിടുന്നത്. സമുധായത്തെ ആക്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത്‌ കേള്‍ക്കേണ്ട താമസം ആള്കൂട്ടമായി പിറകെ പോരും അനുയായികള്‍ എന്ന് കരുതുന്ന നേതാക്കള്‍ക്ക് ഇന്ന് ക്ഷാമമില്ല. ഇവിടെ ആക്രമണം എന്തെന്ന് ചോദിച്ചാല്‍ പറയാന്‍ നാവൊന്നു "കുഴയണം". അങ്ങിനെ കുഴഞ്ഞാല്‍ പിന്നെ അവശേഷിക്കുക "കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മറിയോ.." എന്ന പാട്ട് പാടി താളം പിടിച്ചു ആടുന്നവര്‍ മാത്രമായിരിക്കും. അതില്‍ വാള് വെക്കാന്‍ എല്ലാ സമുദായത്തില്‍ നിന്നുള്ളവരും ഉണ്ടാകും !മുസ്ലീംലീഗ് ഈയൊരു കാര്യത്തില്‍ പ്രവാചകന്റെ വാക്കും, അവിടെന്നിങ്ങോട്ടു ഗുരുവിന്റെ വാക്കും ചേര്ത്ത് മലയാളത്തില്‍ അത്‌ നിരോധിക്കണമെന്ന് പറഞ്ഞത് ഈഴവര്‍ക്ക് നേരെയുള്ള ആക്രമണമാണ് എന്ന് പറയണമെങ്കില്‍ കേള്‍ക്കുന്നവര്‍ പൊട്ടന്മാരായെ പറ്റൂ. കുറഞ്ഞത് കേള്‍വിയും, ചിന്തയും തെങ്ങിന്റെ മണ്ടയില്‍ കെട്ടി വെച്ചു താഴേക്കു ചാടണം. എന്‍.എസ്.എസിന്റെ വാദം ന്യൂനപക്ഷങ്ങള്‍ കള്ളിനെക്കുറിച്ച് പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്നാണ്. കള്ളു എങ്കില്‍ കള്ളു ! കിട്ടിയ വിവാദത്തില്‍ തളപ്പിട്ട് കയറി ഐക്യപെടാന്‍ ഇങ്ങിനോയൊരു വാചകം മതിയാവുമോ ? അറിയില്ല . കള്ളും ന്യൂനപക്ഷവും തമ്മില്‍ എന്ത് ബന്ടമെന്നു ചോദിക്കരുത്. ന്യൂനപക്ഷത്തെ മാറ്റി നിറുത്തി കള്ളിനെ കുറിച്ചുള്ള കോടതിയുടെ അഭിപ്രായത്തിനു ഈ "നിയമം" ബാധകമാനോയെന്നു കൂടി തെര്യപെടുതിയാല്‍ കാര്യങ്ങള്‍ സമൂഹത്തിനു വ്യക്തമാകും.

എസ് എന്‍ ഡി പി എന്നതിന്റെ ഫുള്‍ ഫോമും ചരിത്രവും അറിയാന്‍ വിക്കിപീടിയ തിരയേണ്ടതില്ല. ശരാശരി കേരളീയന് അറിയാം. എങ്കിലും അത്‌ തന്നെയല്ലേ എന്നുറപ്പിക്കാന്‍ സംശയ നിവൃത്തി വരുത്തി, ഒരാവര്‍ത്തി ആ പേരു ആ വായിച്ചു. ശ്രീ നാരായണ ഗുരു ധര്‍മ പരിപാലന യോഗം! ശ്രീ നാരായണ ഗുരു ! ധര്‍മം ! പരിപാലനം ! തീര്‍ച്ചയായും ഒരു സമൂഹത്തെ ശുദ്ധീകരിക്കാന്‍ അങ്ങിനെ പേരുള്ള ഒരു യോഗത്തിന് കഴിയേണ്ടതുണ്ട്. ജാതി മത ചിന്തകള്‍ക്കതീതമായി സമൂഹം പ്രതീക്ഷിക്കുന്നതും അത്‌ തന്നെയാണ്. ഒരു സമുദായം നന്നായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ മനുഷ്യ സമൂഹം ഒന്നടങ്കമാണ്. ഇവിടെ മദ്യം വിഷമാണെന്ന് പറഞ്ഞത് ലീഗ് നേതാവല്ല, കള്ളു ചെത്തുകയും, കുടിക്കുകയും ചെയ്തിരുന്ന സമൂഹത്തില്‍ ഒരിക്കല്‍ അത്‌ സമൂഹത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് ഗുരുവാണ്. ഇങ്ങിനെയൊരു സന്ദര്‍ഭത്തിലാണ് ഗുരു ഉള്ളതെങ്കില്‍ മദ്യം നിരോധനം ആവശ്യപെടുന്നതിന്റെ മുന്‍ നിരയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു, ഇന്നത്തെ കേരളീയ സമൂഹം ഒന്നടന്കവും, അതിനെ എതിര്‍ക്കുന്ന ചിലര്‍ ഒഴിച്ച് !!

മദ്യം നിഷിദ്ധമാക്കിയ പ്രവാചകന്റെ കല്‍പ്പനകളെ കാറ്റില്‍ പറത്തി ഒരാള്‍ ഇക്കാലത്ത് സമുദായത്തിന്റെ നേത്രുസ്ഥാനതിരുന്നു മദ്യത്തിന്റെ സംരക്ഷകനായി അവതരിച്ചാല്‍ അത്തരം നേതൃത്വത്തെ മുസ്ലിം സമൂഹം എപ്പോ കൈകാര്യം ചെയ്തു എന്ന് ചോദിച്ചാല്‍ മതി! ആ ഒരു സമൂഹത്തില്‍ നിന്നാണ് ലീഗ് വരുന്നത്. അവര്‍ക്ക് മദ്യത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനെ അറിയൂ. സംരക്ഷകരാകാന്‍ കഴിയില്ല. അവിടെ ഈഴവനോ, ക്രിസ്ത്യാനിയോ, മുസ്ലിമോ എന്നതല്ല വിഷയം. ആരു മദ്യം ഉല്‍പ്പാദിപ്പിക്കുന്നു എന്നതോ , വരുമാനത്തിന്റെ ഗുണഭോക്താവ് ആരു എന്നതുമല്ല. മദ്യമെന്ന തിന്മയില്‍ നിന്നു സമൂഹത്തെയും, വളര്‍ന്ന് വരുന്ന പുതു തലമുറയെയും രക്ഷിക്കുക എന്നത് മാത്രമാണ് ലീഗ് പരിഗണിചിരിക്കുക. സ്കൂള്‍ വിധ്യാര്തികള്‍ വരെ മദ്യഷാപിനു മുമ്പില്‍ ക്യൂ നിന്നു പരിചയിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ഓരോ സമുദായവും ഗൌരവമായി കാണേണ്ടതുണ്ട്. ഇവിടെ കടന്നാക്രമാനമെന്നു വിശേഷിപ്പിച്ചു അവകാശത്തെയും, ഐടന്റിട്ടിയെയും സ്ഥാപിക്കുന്നതിന് സമുധായത്തെ കെട്ടിയിടുന്ന മേഖല തങ്ങളുടെ ഗുരു വിഷമാണെന്ന് പറഞ്ഞ അതെ മദ്യത്തിന്റെ ലേബലില്‍ ആയി പോയെന്നത് വിധി വൈപരീത്യമാകാം. അതോ ഗുരു വചനങ്ങളെ കുറിച്ചുള്ള അന്ജതയോ ?? അറിവുള്ളവര്‍ ഗുരുവിന്റെ വചനം പറയട്ടെ! അതിന്റെ നിരോധനത്തിന് വേണ്ടി നിലകൊള്ളട്ടെ !
_____________________
കള്ളു വിവാദത്തിനു ശേഷം പുതിയ റിലീസ്: "നമ്മളാണ് ഭരിക്കുന്നത് എന്ന് ലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞ്" !
ഹെലോ, കേള്‍ക്കുന്നുണ്ടോ, സത്യത്തില്‍ മന്ത്രി അങ്ങിനെ തന്നെയാണോ പറഞ്ഞത്?
അതെ വേണൂ.."മന്ത്രി ലീഗിന്റെ ഒരു പരിപാടിയില്‍ ആണ് ഇത് പറഞ്ഞത്. അതായത് "നമ്മള്‍" എന്ന് ലീഗിനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കഴിയും."
ഇതേ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ വിവാദത്തിനു മുമ്പേ റെഡിയായി സ്റ്റുഡിയോയില്‍ ഇരിപ്പുണ്ട്...ആദ്യമായി...

20 സെപ്റ്റംബർ 2012

ഇസ്ലാം വിരുദ്ധ "പ്രിമിയേരകള്‍" !

പ്രവാചകവ്യക്തിത്വതിനെതി
രെയുള്ള ഏത് വാറോലയും പ്രസിധിയാര്‍ജ്ജിക്കുന്നത് അതിനെതിരെയുണ്ടാകുന്ന വൈകാരിക പ്രതിഷേധത്തിന്റെ തോതനുസരിച്ചാണ്. ആത്യന്തികമായി അതിന്റെ പ്രായോജകര്‍ ഇതൊക്കെ പടച്ചു വിടുന്നവരും. അവര്‍ക്ക് വേണ്ട മാര്കട്ടിംഗ് എളുപ്പമാക്കി കൊടുക്കുന്ന ജോലിയാണ് വൈകാരിക പ്രതിഷേധതിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ചെയ്യുന്നത്.


'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' പ്രവാചകനെ സ്നേഹിക്കുന്നവര്‍ കാണേണ്ടതില്ല. ഒരാളെ പ്രകൊപ്പിക്കാന്‍ അയാള്‍ സ്നേഹിക്കുന്ന വ്യക്തിയെ ആക്ഷേപിച്ചാല്‍ മതിയെന്ന കേവല സൂത്രമാണ് ആവിഷ്ക്കാരത്തിന്റെ മറവില്‍ ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്ടൂനുകളും, സിനിമകളും, ലേഖനകളും ഇടംപിടിക്കുന്നത് അങ്ങിനെയാണ്. ഒറ്റയടിക്ക് നൂറ്റി ഇരുപത് കോടിയോളം വരുന്ന ഒരു സമൂഹത്തെ ആ സൂത്രം ഉപയോഗിച്ച് പ്രകൊപ്പിച്ചാല്‍ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ എന്നു മുമ്പ് റുഷ്ദിയും, തസ്ലീമയും തെളിയിചീട്ടുണ്ട്. സിനിമ കണ്ടു മിണ്ടാതെ ഇരുന്നു വികാരം കൊള്ളുന്നവര്‍ ഇവയൊന്നും കാണേണ്ടതില്ല. എന്റെ വികാരത്തിന് പോറല്‍ ഏല്‍പ്പിച്ചു എന്ന് വിളിച്ചു പറഞ്ഞു അതിന്റെ പ്രചാരണത്തിന് മൈക്ക് പിടിക്കേണ്ടതില്ല. യൂ ടൂബില്‍ അപ് ലോഡ് ചെയ്തവര്‍ പരസ്യം ഇല്ലാതെ കൊണ്ടു ലക്‌ഷ്യം കാണുമോ എന്ന് ശങ്കീചീട്ടുണ്ടാവില്ല, അവര്‍ക്കറിയാം ചെകുത്താന്റെ വചനത്തെയും, ലജ്ജയേയും, അതിന്റെ വക്താക്കളെയും വൈകാരികത എങ്ങിനെ പ്രൊമോട്ട് ചെയ്തതെന്നു ! ലോകം മുഴുവന്‍ വാര്‍ത്ത ചൂട് പിടിപ്പിക്കുന്ന കാര്യം അതിന്റെ അണിയറ ശില്‍പ്പികള്‍ ഏല്‍പ്പിക്കുന്നത് ലക്‌ഷ്യം വെക്കുന്ന ഇരകളെ തന്നെയാണ്. അങ്ങിനെയോന്നില്ലായിരുന്നുവെങ്കില്‍ അത്‌ തുടങ്ങിയിടത് മാത്രം ഒതുങ്ങി പോവുമായിരുന്നു.

പ്രവാചകനെ നിന്ദിച്ചു കൊണ്ടു നിര്‍മിച്ച സിനിമക്കെതിരെ ലോകത്തില്‍ പല രീതിയിലുള്ള പ്രതിഷേധവും നടക്കുന്നു. പ്രതിഷേധങ്ങള്‍ വേണ്ടത് തന്നെ. പക്ഷെ അവയുടെ പരിധികള്‍ ശത്രുക്കളുടെ ലക്ഷ്യത്തിനൊത്ത് ഉയരാന്‍ പാടില്ലെന്ന് തങ്ങളുടെ വിശ്വാസത്തില്‍ നിന്നു കൊണ്ടു തിരിച്ചരിയേണ്ടാതുണ്ട്. പ്രവാചകനെ സ്നേഹിക്കുന്നവര്‍ വൈകാരികതയിലല്ല പ്രതിരോധിക്കേണ്ടതും, പ്രതിഷേധിക്കെണ്ടതും. പ്രവാചകന്റെ ജീവിതത്തെയും, സന്ദേശത്തെയും അതെ മീഡിയ ഉപയോഗിച്ച് ലോകത്തിനു പരിച്ചയപെടുതാനും, പ്രതികരിക്കാനും കഴിയാത്ത ചിന്താ ദാരിദ്ര്യത്തിന്റെ ഫലമാണ് തെരുവിലെക്കെത്തുന്ന വൈകാരിക പ്രതിഷേധത്തിന്റെ അടിസ്ഥാനം.

ഇസ്ലാമിന്റെ സന്ദേശം മാനവ ലോകത്തിനു തന്നെയാകുമ്പോള്‍ സ്വയം പരിക്കെല്‍പ്പിക്കുന്നതിനപ്പുരമുള്ള ഒരു ആഘാതവും ഇസ്ലാമിന് ഭയക്കേണ്ടതില്ല. പ്രതിഷേധത്തിന്റെ മറവില്‍ സംഭവിക്കുന്ന അക്രമങ്ങളിലൂടെ ശത്രുക്കള്‍ക്ക് ഇനിയും അടിക്കാനുള്ള വടിയാണ് തങ്ങള്‍ വെട്ടി കൊടുക്കുന്നതെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. തന്റെ ജീവിത കാലത്ത് പോലും തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ക്കും, അക്രമിച്ചവര്‍ക്കും മാപ്പു നല്‍കിയ പ്രവാചകനെ മാത്രമേ വിശ്വാസിക്ക് കാണാന്‍ കഴിയൂ. അങ്ങിനെയാകാന്‍ മാത്രമേ വിശ്വാസിക്കും കഴിയൂ.ഇസ്ലാമിന്റെ വളര്‍ച്ചക്ക് കാരണമായതും പ്രവാചകന്റെ ഈ ജീവിത പാടങ്ങളാണ്. "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്‍മയെപ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവന്‍ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.'' (ഖുര്‍ആന്‍ 41:34,35). എങ്കില്‍ പിന്നെ ആരാണ് തെരുവിലേക്ക് പ്രതിഷേധത്തിന്റെ ജ്വാല പടര്‍ത്തുന്നത്. തിന്മയെ ഏറ്റവും ഉത്തമമായ നന്മ കൊണ്ടു നേരിടൂ എന്ന് പഠിപ്പിച്ച പ്രവാചകനെ ഈ തെരുവുകളില്‍ നിന്നു അകറ്റിയത് ആരാണ് ?

ലോകത്ത് നന്മയുടെ സന്ദേശം സ്വന്തം ജീവിതം കൊണ്ടു മനുഷ്യര്‍ക്ക്‌ മാതൃകയായി അടയാളപെടുത്തിയ വ്യക്തിത്വമാണ് പ്രവാചകന്റെത്. പ്രവാചകന്‍ ഒരു തുറന്ന പുസ്തകമാണ്. നന്മയുടെയും, കാരുണ്യത്തിന്റെയും, നീതിയുടെയും ഭാഷയില്‍ എഴുതപെട്ട പുസ്തകം. അശ്ലീലതയുടെയും, ചൂഷണത്തിന്റെയും, തിന്മയുടെയും ജീവിത പരിസരങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് പ്രവാചകന്‍ കണ്ണിലെ കരടാവുന്നത് അതുകൊണ്ടാണ്. തങ്ങളുടെ ഭൌതിക താല്പര്യങ്ങള്‍ക്ക് മനുഷ്യ സമൂഹത്തെ ഇരയാക്കുന്നതിനു പ്രവാചകന്റെ ജീവിത മാതൃക തടസ്സമാകുന്നിടതാണ് തിന്മയുടെ പ്രചാരകര്‍ മറു വഴികള്‍ തേടുന്നത്. ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് അങ്ങിനെയോന്നാണ്. ആര്‍ക്കും എന്തും നിര്‍മിച്ചു നിമിഷങ്ങള്‍ക്കകം പരസ്യമാക്കി പ്രടര്ഷിപ്പിക്കാവുന്ന ദൃശ്യ മീഡിയയുടെ കാലമാണ്. അവിടെ നന്മയും, തിന്മയും ഉണ്ട്. അവിടെ തുണിയൂരിയെരിഞ്ഞു നഗ്നത തിമിര്ത്താടുന്ന കാഴ്ചയില്‍ ഒരു മത വിശ്വാസത്തിന്റെ കാഴ്ചക്കും പരിക്കില്ല! ഒരു പ്രതിഷേധവും അതിനെതിരേ വരില്ല ! പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരായിട്ടു പോലും ഒരു നിയമത്തിന്റെയും കണ്ണ് അതിനെതിരേ തുറപ്പിക്കാന്‍ ആരും മെനക്കെടാറില്ല. അത്തരം കാഴ്ചകള്‍ ദൈവ നിന്ദയോ, പ്രവാചക നിന്ദയോ ആകുന്നേയില്ല. അങ്ങിനെ മലീമസമായ സാമൂഹിക ജീവിത പരിസരങ്ങളിലാണ് വികാരങ്ങള്‍ അണപൊട്ടിയൊഴുകുന്നത്. തെരുവുകള്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രമാകുന്നത്. ആ വിശ്വാസത്തിനെ ഒന്നു ചൊറിഞ്ഞു നോക്കാം എന്ന് കരുതുന്നവരുടെ സ്വപ്നം പൂവണിയുന്നതാണ് ഇന്ന് വാര്‍ത്തകളിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്.

പ്രവാചക കാലഘട്ടത്തില്‍ തന്നെ മതപരമായ ഒന്നല്ല ഇസ്ലാം വിദ്വേഷത്തിന്റെ രാഷ്ട്രീയം. അത്‌ കൊണ്ടു തന്നെ ഇസ്ലാമിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു ശത്രുക്കള്‍ക്ക് വ്യക്തമായ കാരണമുണ്ടാകാം. അവരുടെ ലക്ഷ്യത്തെ തിരിച്ചറിയാതെ തങ്ങള്‍ ആത്മീയ പ്രഭാവത്തില്‍ നിലനിര്‍ത്തുന്ന പ്രവാചക സ്നേഹം വൈകാരിക പ്രകടനങ്ങളിലേക്ക് പരിണമിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ പരിക്കേല്‍ക്കുന്നത്‌ ഇസ്ലാമിന്റെ പ്രതിചായയാണ്. ഇങ്ങിനെ വികൃത മാകുന്ന ഒരു സാഹചര്യത്തെ സൃഷ്ടിക്കുകയാണ് ഇസ്ലാം വിദ്വേഷത്തിന്റെ ലക്ഷ്യവും.

മുരടനക്കുന്ന മന്ത്രങ്ങള്‍ ഉയരുന്ന ധ്യാന കേന്ദ്രങ്ങള്‍ അനുയായികളുമായി ജീവിതകാലം മുഴുവന്‍ മയങ്ങട്ടെ ! അവരുടെ നിരുപദ്രവങ്ങളായ ശബ്ദങ്ങള്‍ അവര്‍ക്ക് ചുറ്റും താളം പിടിച്ചോട്ടെ ! പക്ഷെ തങ്ങളുടെ ലക്ഷ്യ പൂര്തീകരണത്തിന് ഈ വിശ്വാസ കേന്ദ്രങ്ങളുടെ വൈകാരിക പ്രതികരണങ്ങള്‍ തികച്ചും മതിയെന്നത് പ്രകോപന ആവിഷ്ക്കാരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ വൈകാരികതയില്‍ തെരുവുകള്‍ അക്രമാസക്തമാകുമ്പോള്‍ പൊതു സമൂഹത്തിന്റെ മനസ്സുകളില്‍ നിന്നു ഇസ്ലാം മാറ്റി നിര്തപെടുന്ന രീതി ശാസ്ത്രത്തിന്റെ പ്രയോക്താക്കളെ അതിന് ഉത്തേജിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇത്തരം ആവിഷ്ക്കാരങ്ങളുടെ കാതല്‍.. ഇസ്ലാമിനെതിരെ നടക്കുന്ന കുപ്രചാരനങ്ങള്‍ക്ക് അങ്ങിനെയൊരു രാഷ്ട്രീയത്തിന്റെ പിന്‍ബലം കൂടിയേ തീരൂ. തങ്ങളുടെ സ്വാതന്ത്ര്യനിര്‍വചനതിനപ്പുറം ഒരു സമൂഹത്തെ സ്വാതന്ത്ര്യങ്ങളുടെ തഹരീര്‍ സ്ക്വയരിലേക്ക് വഴി നടത്തിയതിന്റെ രാഷ്ട്രീയം ഏതാണെന്നും ആരുടെതാനെന്നും ഉള്ള ചോദ്യത്തിന്റെ ഉത്തരം പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച ടുണീഷ്യയിലെയും, ഈജിപ്തിലെയും, ലിബിയയിലെയും വസന്തങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അങ്ങിനെയുള്ള ഒരു പുതുപിറവിയുടെ ആരംഭദശയിലാണ് ഈ "പ്രിമിയേര" യുടെ പ്രബോധന ദൌത്യം നിര്‍വഹിക്കപെടുന്നത്.അതിനെ നേരിടാന്‍ നന്മ മാത്രം ഘോഷിച്ച പ്രവാചക ജീവിതത്തിലെ ഒരേട്‌ മതി, ഒരേട്‌ മാത്രം ! അതെങ്ങിനെ ആവിഷ്കരിക്കും എന്ന് മുഖത്തോട് മുഖം നോക്കുന്ന ശൈശവ ദശയിലാണ് ഇസ്ലാമിക സമൂഹം ! അത്‌ തന്നെയാണ് ഈ കാലഘട്ടത്തിലെ സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയവും! ***