ഇസ്ലാമിക ആദര്‍ശത്തിന് കടക വിരുദ്ധമായ ഒരു പദ പ്രയോഗം.
ലൌ ജിഹാദ് !
ഡിക്ഷ്ണറി യില്‍ തപ്പി നോക്കിയീട്ടൊന്നും അര്‍ഥം കിട്ടിയില്ല, എങ്കിലും "ലൌ" എന്നാല്‍ കമ്മേര്സിയലൈസ് ചെയ്യപെട്ട പ്രേമമാണ് എന്നും "ജിഹാദ്" എന്നാല്‍ ഒരു മഹത്തായ അര്‍ത്ഥ തലങ്ങള്‍ ഉള്‍കൊള്ളുന്ന ഇസ്ലാമിലെ സാന്ഘേതിക പദമാനെന്കിലും ഇപ്പോള്‍ മീഡിയ ഡിക്ഷ്ണറികളില്‍ അതിന്റെ അര്‍ഥം കുറച്ചു ഭീകരമായി കാണാന്‍ കഴിയുന്നു.
അപ്പോള്‍ ലൌ ജിഹാദ് = ഭീകര പ്രേമം !
ഏയ് അതാകാന്‍ വഴിയില്ല. എന്തിനാ വെറുതെ അതുമിതുമൊക്കെ ചിന്തിക്കുന്നത്.
അപ്പോള്‍ പത്രങ്ങള്‍ പറയുന്നത്, മീഡിയകള്‍ വിളിച്ചു പറയുന്നത്, സമൂഹത്തിലെ ചിലര്‍ കിടന്നു ഒച്ച വെക്കുന്നത് !
അങ്ങിനെയൊന്നു ഉണ്ടോ ??
നീതി പീഠം പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റുമോ.
അപ്പൊ ഇത്രനാളും ഈ "ലൌ ജിഹാടന്മാര്‍ " നമ്മുക്കിടയില്‍ അരൂപിയായി വിലസുകയായിരുന്നോ . അമുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കുന്ന ഇവന്മാര്‍ ഏത് ഗ്രഹത്തില്‍ നിന്നുമാനവോ വരവ്.
ആരാണാവോ ഇവരുടെ ഉസ്താത് !
അത്രയ്ക്ക് വളരെ ആസൂത്രിതമായി ഇവര്‍ക്കെങ്ങിനെ...! ഈ അഭ്യസ്ത വിദ്യരായ, അതും "പ്രബുദ്ധരായ കേരളത്തില്‍ " !
"ഒരു ഗന്ധര്‍വന്‍ ഭൂമിയില്‍ വന്നു ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്ന കഥ ഒരു സിനിമയായി മലയാളത്തില്‍ ഇറങ്ങിയത് ഓര്‍ക്കുന്നു, ഗന്ധര്‍വനെ ആര്‍ക്കും കാണാന്‍ കഴിയില്ലെങ്കിലും, പെണ്‍ കുട്ടി കാണുകയും, സംസാരിക്കുകയും ചെയ്യുന്നു......"
അതുപോലെ വല്ല സാമ്യവും ഉണ്ടോ!
ആരും കാണാതെ ഇവരുടെ പ്രവര്‍ത്തനം മീഡിയ വിളിച്ചു പറയുമ്പോള്‍ അങ്ങിനെ തോന്നിപോകുന്നു....
കേരളീയ പെണ്‍കുട്ടികളെ ഇങ്ങിനെ തേജോ വധം ചെയ്യുന്നത് എന്തിനാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏതെങ്കിലും മുസ്ലീം കുടുമ്പത്തില്‍ ജനിച്ച ആണ്‍കുട്ടിയും, അമുസ്ലീം കുടുമ്പത്തില്‍ ജനിച്ച പെണ്‍കുട്ടിയും മനുഷ്യനെന്ന അടിസ്ഥാന സ്വഭാവത്തില്‍ പരസ്പരം ഇഷ്ടപ്പെട്ടു സ്നേഹിച്ചു വിവാഹിതരായിട്ടുന്ടെന്കില്‍ അതിലെന്തു "ലൌ ജിഹാദിരിക്കുന്നു" ഇത് എല്ലാ സമൂഹങ്ങളിലും നടക്കുന്നതല്ലേ ! അതാണ് ഇവര്‍ പറയുന്ന ജിഹാദെങ്കില്‍ ആ ജിഹാദ് എല്ലാ വിഭാഗത്തിലും ഇല്ലേ !
അതോ ഇനി സ്നേഹത്തിന് വരെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാന്‍ നമുക്ക് മുകളില്‍ ആരെങ്കിലും സ്വയം അവരോധിച്ചു കയരിക്കാന്‍ തുടങ്ങിയോ ?
ഇസ്ലാമില്‍, വെറും വിശ്വാസമല്ല, ഒരാളെ മുസ്ലീം ആക്കുന്നത് ആ വ്യക്തിയുടെ സംസ്കരിക്കപെട്ട സ്വഭാവ മഹിമയിലൂടെയും, സൃഷ്ടാവിന് പൂര്‍ണമായി സമര്‍പ്പിക്കപെട്ട, സമൂഹത്തിനു മാതൃകാപരമായ, ജീവിതം കാഴ്ചവെക്കുന്ന, അശ്ലീലതകെല്‍ക്കെതിരെ നിലകൊള്ളുന്ന, അനീതികെതിരെ ശബ്ദിക്കുന്ന, അങ്ങിനെ എല്ലാ ഗുണങ്ങളും സമ്മേളിക്കുന്ന വ്യക്തിയായി തീരുന്നതില്‍ കൂടിയാണ് ഒരാള്‍ മുസ്ലീം ആകുന്നതു.
അന്യ സ്ത്രീയെ നോക്കുന്നത് പോലും ഇസ്ലാം വിലക്കുന്നുണ്ട്, അത് പോലും പൈശചികമാനെന്നു പറയുമ്പോള്‍ "ലൌ ജിഹാദ്" മുസ്ലീം സമൂഹത്തിലുണ്ട് എന്ന് വിളിച്ചു പറയുന്നവരുടെ ഇസ്ലാമിക അവബോധം എത്രത്തോളമുണ്ട് എന്ന് ചോദിക്കേണ്ടി വരും !
അപ്പോള്‍ ഇവര്‍ പറയുന്ന "ലൌ ജിഹാദികള്‍" ഇസ്ലാമില്‍ പെട്ടതാകാന്‍ വഴിയില്ല,
അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍ അവരെ നിയമം കൈകാര്യം ചെയ്യേണ്ടത് തന്നെ.
ഈ വിവര സന്ഘേതിക യുഗത്തില്‍ നമ്മുടെ പെണ്‍കുട്ടികളെ "പറ്റിക്കാന്‍" ഇറങ്ങിയിരിക്കുന്ന ഇവര്‍ ആരാണ് !
മീഡിയകള്‍ വിളമ്പട്ടെ, അങ്ങിനെ നമ്മുടെ പ്രധാന പ്രശ്നങ്ങലെക്കെ, രാഷ്ട്രീയ ചലനങ്ങളും, അഴിമതിയുമൊക്കെ അതില്‍ മുങ്ങി പോട്ടെ !
ഒന്ന് കഴിഞ്ഞാല്‍ അടുത്ത വിഷയവുമായി മീഡിയകള്‍ വരുന്നത് വരെ "ഈ ലൌ ജിഹാദ്" നമ്മുക്ക് കേട്ടിരിക്കാം.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..."....."!
12 നവംബർ 2009
18 ജൂലൈ 2009
ആര്ടിക്കില്‍ 377 നു നിയന്ത്രണം നഷ്ടപെടുമ്പോള്‍ !

സ്വവര്‍ഗ്ഗ രതിക്ക് നിയമ സംരക്ഷണം നല്‍കുക വഴി പരിഷ്കൃത സമൂഹമായി മനുഷ്യന്‍ മാറുന്നുവെന്ന് !
അപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആര്ടിക്കില്‍ 377 ഇനി മുതല്‍ അപരിഷ്കൃതന്‍. അങ്ങിനെ സ്വവര്‍ഗ്ഗ രതി അന്ഗീകരിക്കപെടുകയാണ്.
ജുഡീഷ്യറിക്ക് തെറ്റ് പറ്റുമോ?
ഇത്രയും നാള്‍ സമൂഹം വെറുപ്പോടെ കണ്ടിരുന്ന ഒരു വികലവും, പ്രകൃതി വിരുദ്ധവുമായ മാനസിക-ശാരീരിക അവസ്ഥയെ പരിഷ്കൃത സമൂഹത്തിലേക്കുള്ള ചുവടു വെപ്പെന്നു പറയുമ്പോള്‍ ഒരു തലമുറയെ എവിടെക്കാണ് നയിക്കുന്നതെന്നും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ആലോചിക്കാന്‍ ആര്‍ക്കും കഴിയാത്തതെന്താണ്.
മൃഗ ത്രിഷ്ണക്ക് അന്യമായ ഒരു സ്വഭാവ വൈകൃതത്തെ അംഗീകരിച്ചു ആ സ്വഭാവ വൈകൃതത്തെ അന്യമാക്കുന്നതിനുള്ള സാമൂഹിക അവസ്ഥയെ സൃഷ്ടിക്കുന്നതിനു പകരം അതിനെ വളര്‍ത്തുന്നതിനുള്ള ലൈസെന്‍സ് കൊടുക്കുന്നത് തിന്മയെതെന്നു തിരിച്ചറിവ് നഷ്ടപെട്ട ഒരു സമൂഹത്തിന്റെ അടയാളമാണ്. മനുഷ്യ ര്‍ഗ്ഗത്തിന്റെ- നൈസര്‍ഗ്ഗികവും പവിത്രവുമായ സത്രീ പുരുഷ ബന്ധത്തിന്റെ അടിത്തറയിലാണ് കുടുമ്പവും സമൂഹവും നിലകൊള്ളുന്നത്. മാതാ പിതാക്കള്‍ തങ്ങളുടെ തലമുറകളെ ശരിയായ ശിക്ഷണവും, ദിശാബോധവും നല്‍കി വളര്‍ത്തി കൊണ്ട് വരുമ്പോള്‍, സമൂഹത്തില്‍ ചിലരുടെ സ്വഭാവവൈകൃതങ്ങളെയും, അവരുടെ വലകളെയും നിയമം കണ്ടില്ലെന്നു നടിക്കുന്ന അവസ്ഥയില്‍ അറിയാതെ എത്തിപെടുന്ന ഇരകളെ അതൊരു വൈക്രിതമല്ലെന്ന രീതിയിലേക്ക് അവരുടെമനസ്സിനെ ആസൂത്രിതമായി മാറ്റുകയും ചെയ്യുന്നു.
വളര്‍ന്നു വരുന്ന ഒരു പുതു തലമുറയെ തെറ്റായ ദിശയിലേക്കു നയിക്കുന്ന അപകടമായ സ്ഥിതി വിശേഷമാണ് ഇതിലൂടെ സംജാധമാകുന്നത്. നന്മയും തിന്മയും വേര്‍തിരിക്കപെടുന്ന അതിര്‍ വരമ്പുകള്‍ ഇല്ലാതാവുകയാണ്. തെറ്റേത്, ശരിയേത് എന്ന തിരിച്ചറിവില്ലാതെ ഒരു സമൂഹം രൂപപെടുകയാണ്.
ഇവിടെ എല്ലാ മത വിശ്വാസങ്ങളും സ്വ വര്‍ഗ്ഗ രതിയെ ഒരു സാമൂഹിക തിന്മയായി കാണുന്നു. തിന്മയെന്നതിലപ്പുരം മഹാ പാപമെന്ന് പറയുന്ന ഇസ്ലാം അത്തരമൊരു സമൂഹം ദൈവിക ശിക്ഷക്ക് അര്‍ഹരായി തീര്‍ന്ന ചരിത്രം വരച്ചു കാണിക്കുന്നുണ്ട്. ഗൌരവ തരമായ ചിന്തയിലേക്കും, മുന്നരിയിപ്പിലെക്കും മനുഷ്യ സമൂഹത്തെ കുര്‍. ആന്‍ ആ ചരിത്രം വായിച്ചു കേള്‍പ്പിക്കുന്നു.
സ്വവര്‍ഗ്ഗ രതിയും,
ലോട്ടറിയും,
പലിശയും,
മദ്യവും,
വേശ്യാ വൃത്തിയും,
ഗേള്‍ ഫ്രന്റ്-ബോയ് ഫ്രന്റ് സംസ്കാരവും
സൌന്ദര്യ പ്രദര്‍ശനങ്ങളും
അശ്ലീലതകളും
തുടങ്ങീ സമൂഹത്തെ മലീമസമാക്കുന്ന എല്ലാ വിധ തിന്മകള്‍ക്കെതിരെയും ഇസ്ലാം ശബ്ദിക്കുന്നു.
മനുഷ്യന്‍ എന്താകനമെന്നും, അവന്റെ ലക്‌ഷ്യം എന്തായിരിക്കണമെന്നും അത് ചൂണ്ടികാണിക്കുന്നു. തിന്മക്കു ഹേതുവാകുന്ന കാരണങ്ങളെ സമൂഹത്തില്‍ നിന്നും മാറ്റുവാന്‍ ക്രിയാത്മകമായി ഇസ്ലാം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു. മനുഷ്യന്റെ നന്മക്കു വേണ്ടി നില കൊള്ളുമ്പോള്‍, തിന്മകളില്‍ പെട്ട് പോകുന്നവരെ ശരിയായ വഴിയിലേക്കു തിരിച്ചു വിടുക എന്നതിന് പരിഹാരവും ഇസ്ലാം മുന്നോട്ടു വെക്കുന്നു.
അശ്ലീലതകള്‍ സമൂഹത്തില്‍ പരക്കുകയാണ്..
തിന്മകള്‍ സമാന്യവല്‍ക്കരിക്കപെടുന്നു..
ദൃശ്യ മീഡിയകള്‍ നന്മയെത്, തിന്മയെത്, അശ്ലീതയെന്തു ഇതൊന്നും ചികയാതെ എല്ലാം സമൂഹത്തില്‍, കുടുമ്പത്തില്‍, കുട്ടികള്‍ക്ക് മുമ്പില്‍, വിളമ്പുന്നു..
പരസ്യങ്ങളിലും, പരിപാടികളിലും എല്ലാ അതിര്‍ വരമ്പുകളും ലന്കിക്കപെടുന്നു...
ഇന്റര്‍ നെറ്റ് ചിലന്തി വലകലുമായി ഇരകളെ ചൂണ്ടയിട്ടു കൊണ്ടിരിക്കുന്നു..
സാമൂഹ്യ തിന്മകളിലേക്ക് തലമുറകള്‍ അറിയാതെ വഴുതി വീണു കൊണ്ടിരിക്കുന്നു...
ഇവിടെ നന്മയില്‍ അധിഷ്ടിതമായ ഒരു സമൂഹം വളര്‍ന്നു വരേണ്ടതുണ്ട്.
ആര്ടിക്കില്‍ 377 നു കാലിടരുമ്പോള്‍ അത് തിരിച്ചറിഞ്ഞു ശബ്ധിക്കെണ്ടതും, തലമുറകള്‍ക്ക്, ദിശാബോധം നല്‍കേണ്ടതും കുടുമ്പമാണ്..
സൂക്ഷിക്കുക !
നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്ക് ചുറ്റും ആരോ ഒരു വല നെയ്യുന്നുണ്ട് ..!
അപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആര്ടിക്കില്‍ 377 ഇനി മുതല്‍ അപരിഷ്കൃതന്‍. അങ്ങിനെ സ്വവര്‍ഗ്ഗ രതി അന്ഗീകരിക്കപെടുകയാണ്.
ജുഡീഷ്യറിക്ക് തെറ്റ് പറ്റുമോ?
ഇത്രയും നാള്‍ സമൂഹം വെറുപ്പോടെ കണ്ടിരുന്ന ഒരു വികലവും, പ്രകൃതി വിരുദ്ധവുമായ മാനസിക-ശാരീരിക അവസ്ഥയെ പരിഷ്കൃത സമൂഹത്തിലേക്കുള്ള ചുവടു വെപ്പെന്നു പറയുമ്പോള്‍ ഒരു തലമുറയെ എവിടെക്കാണ് നയിക്കുന്നതെന്നും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ആലോചിക്കാന്‍ ആര്‍ക്കും കഴിയാത്തതെന്താണ്.
മൃഗ ത്രിഷ്ണക്ക് അന്യമായ ഒരു സ്വഭാവ വൈകൃതത്തെ അംഗീകരിച്ചു ആ സ്വഭാവ വൈകൃതത്തെ അന്യമാക്കുന്നതിനുള്ള സാമൂഹിക അവസ്ഥയെ സൃഷ്ടിക്കുന്നതിനു പകരം അതിനെ വളര്‍ത്തുന്നതിനുള്ള ലൈസെന്‍സ് കൊടുക്കുന്നത് തിന്മയെതെന്നു തിരിച്ചറിവ് നഷ്ടപെട്ട ഒരു സമൂഹത്തിന്റെ അടയാളമാണ്. മനുഷ്യ ര്‍ഗ്ഗത്തിന്റെ- നൈസര്‍ഗ്ഗികവും പവിത്രവുമായ സത്രീ പുരുഷ ബന്ധത്തിന്റെ അടിത്തറയിലാണ് കുടുമ്പവും സമൂഹവും നിലകൊള്ളുന്നത്. മാതാ പിതാക്കള്‍ തങ്ങളുടെ തലമുറകളെ ശരിയായ ശിക്ഷണവും, ദിശാബോധവും നല്‍കി വളര്‍ത്തി കൊണ്ട് വരുമ്പോള്‍, സമൂഹത്തില്‍ ചിലരുടെ സ്വഭാവവൈകൃതങ്ങളെയും, അവരുടെ വലകളെയും നിയമം കണ്ടില്ലെന്നു നടിക്കുന്ന അവസ്ഥയില്‍ അറിയാതെ എത്തിപെടുന്ന ഇരകളെ അതൊരു വൈക്രിതമല്ലെന്ന രീതിയിലേക്ക് അവരുടെമനസ്സിനെ ആസൂത്രിതമായി മാറ്റുകയും ചെയ്യുന്നു.
വളര്‍ന്നു വരുന്ന ഒരു പുതു തലമുറയെ തെറ്റായ ദിശയിലേക്കു നയിക്കുന്ന അപകടമായ സ്ഥിതി വിശേഷമാണ് ഇതിലൂടെ സംജാധമാകുന്നത്. നന്മയും തിന്മയും വേര്‍തിരിക്കപെടുന്ന അതിര്‍ വരമ്പുകള്‍ ഇല്ലാതാവുകയാണ്. തെറ്റേത്, ശരിയേത് എന്ന തിരിച്ചറിവില്ലാതെ ഒരു സമൂഹം രൂപപെടുകയാണ്.
ഇവിടെ എല്ലാ മത വിശ്വാസങ്ങളും സ്വ വര്‍ഗ്ഗ രതിയെ ഒരു സാമൂഹിക തിന്മയായി കാണുന്നു. തിന്മയെന്നതിലപ്പുരം മഹാ പാപമെന്ന് പറയുന്ന ഇസ്ലാം അത്തരമൊരു സമൂഹം ദൈവിക ശിക്ഷക്ക് അര്‍ഹരായി തീര്‍ന്ന ചരിത്രം വരച്ചു കാണിക്കുന്നുണ്ട്. ഗൌരവ തരമായ ചിന്തയിലേക്കും, മുന്നരിയിപ്പിലെക്കും മനുഷ്യ സമൂഹത്തെ കുര്‍. ആന്‍ ആ ചരിത്രം വായിച്ചു കേള്‍പ്പിക്കുന്നു.
സ്വവര്‍ഗ്ഗ രതിയും,
ലോട്ടറിയും,
പലിശയും,
മദ്യവും,
വേശ്യാ വൃത്തിയും,
ഗേള്‍ ഫ്രന്റ്-ബോയ് ഫ്രന്റ് സംസ്കാരവും
സൌന്ദര്യ പ്രദര്‍ശനങ്ങളും
അശ്ലീലതകളും
തുടങ്ങീ സമൂഹത്തെ മലീമസമാക്കുന്ന എല്ലാ വിധ തിന്മകള്‍ക്കെതിരെയും ഇസ്ലാം ശബ്ദിക്കുന്നു.
മനുഷ്യന്‍ എന്താകനമെന്നും, അവന്റെ ലക്‌ഷ്യം എന്തായിരിക്കണമെന്നും അത് ചൂണ്ടികാണിക്കുന്നു. തിന്മക്കു ഹേതുവാകുന്ന കാരണങ്ങളെ സമൂഹത്തില്‍ നിന്നും മാറ്റുവാന്‍ ക്രിയാത്മകമായി ഇസ്ലാം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു. മനുഷ്യന്റെ നന്മക്കു വേണ്ടി നില കൊള്ളുമ്പോള്‍, തിന്മകളില്‍ പെട്ട് പോകുന്നവരെ ശരിയായ വഴിയിലേക്കു തിരിച്ചു വിടുക എന്നതിന് പരിഹാരവും ഇസ്ലാം മുന്നോട്ടു വെക്കുന്നു.
അശ്ലീലതകള്‍ സമൂഹത്തില്‍ പരക്കുകയാണ്..
തിന്മകള്‍ സമാന്യവല്‍ക്കരിക്കപെടുന്നു..
ദൃശ്യ മീഡിയകള്‍ നന്മയെത്, തിന്മയെത്, അശ്ലീതയെന്തു ഇതൊന്നും ചികയാതെ എല്ലാം സമൂഹത്തില്‍, കുടുമ്പത്തില്‍, കുട്ടികള്‍ക്ക് മുമ്പില്‍, വിളമ്പുന്നു..
പരസ്യങ്ങളിലും, പരിപാടികളിലും എല്ലാ അതിര്‍ വരമ്പുകളും ലന്കിക്കപെടുന്നു...
ഇന്റര്‍ നെറ്റ് ചിലന്തി വലകലുമായി ഇരകളെ ചൂണ്ടയിട്ടു കൊണ്ടിരിക്കുന്നു..
സാമൂഹ്യ തിന്മകളിലേക്ക് തലമുറകള്‍ അറിയാതെ വഴുതി വീണു കൊണ്ടിരിക്കുന്നു...
ഇവിടെ നന്മയില്‍ അധിഷ്ടിതമായ ഒരു സമൂഹം വളര്‍ന്നു വരേണ്ടതുണ്ട്.
ആര്ടിക്കില്‍ 377 നു കാലിടരുമ്പോള്‍ അത് തിരിച്ചറിഞ്ഞു ശബ്ധിക്കെണ്ടതും, തലമുറകള്‍ക്ക്, ദിശാബോധം നല്‍കേണ്ടതും കുടുമ്പമാണ്..
സൂക്ഷിക്കുക !
നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്ക് ചുറ്റും ആരോ ഒരു വല നെയ്യുന്നുണ്ട് ..!
09 ജൂൺ 2009
കമല സുരയ്യ - അര്‍ത്ഥ പൂര്‍ണ്ണമായ മൌനം

ആവശ്യം ഉള്ളതും ഇല്ലാത്തതുമൊക്കെ വിവാദമാക്കി പത്രങ്ങളും ഇ മീടിയവുമൊക്കെ കുത്തിനിറക്കുക എന്നത് കേരള ബുദ്ധിജീവി സമൂഹത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് കൊണ്ടാണല്ലോ കമല സുരയ്യ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് താനറിഞ്ഞ പാത സീകരിച്ചപ്പോള്‍ മലയാളിയുടെ "സഹിഷ്ണുതക്ക്" അത് താങ്ങാന്‍ കഴിയാഞ്ഞത്. കേരളത്തിനോട് വിട പറഞ്ഞു അന്യ സംസ്ഥാനത്തേക്ക് ചേക്കേറുന്നത് വരെ ആ വിവാദങ്ങളും, കുത്ത് വാക്കുകളും എത്തി. പിന്നെ മലയാളവും ബുദ്ധിജീവികളും സമാധാനമായി കിടന്നുറങ്ങി.
"കമല സുരയ്യ നിര്യാതയായി."
വാര്‍ത്ത മീഡിയകള്‍ ലോകത്തിനു നല്‍കി. മലയാളികളും, ബുദ്ധിജീവികളും ഉണര്‍ന്നു.
പറിച്ചു നടപെട്ട നീര്‍മാതളം വീണ്ടും വാര്‍ത്തകളില്‍, സാഹിത്യലോകത്ത് തളിര്‍ത്തു. സാഹിത്യലോകത്തിനു, ബുദ്ധിജീവികള്‍ക്ക് ഒരു ആത്മ പരിശോദന ! അവരോടു നീതി പുലര്‍ത്തിയോ ? ആ ചോദ്യം കേരളമാകെ നിറഞ്ഞു. ശോകമായി ഒഴുകി.
ഈ അവഗണനയ്ക്ക് കാരണം എന്താണ് !
അവര്‍ വളരെ കാലം മനസ്സില്‍ കൊണ്ട് നടന്ന ഇസ്ലാം അവരുടെ വസ്ത്ര ധാരണ ത്തിലൂടെ കേരളം അറിഞ്ഞു, ലോകം അറിഞ്ഞു. താനറിഞ്ഞ സത്യത്തെ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വയം സീകരിച്ചത് മറ്റുള്ളവര്‍ക്ക് ഇഷ്ട്ടമായില്ല. ഇതാണ് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് മലയാളിയുടെ നിര്‍വചനം. സാഹിത്യ ലോകമായാലും, ബുദ്ധിജീവി സമൂഹമായാലും അത്രത്തോളം "മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ" അംഗീകരിച്ചു കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് കൊണ്ടാണല്ലോ മാധവി കുട്ടിയില്‍ നിന്നും കമല സുരയ്യയിലേക്ക് മാറിയപ്പോള്‍ നെറ്റി ച്ചുളിച്ചതും, അതിനെതിരെ ചോദ്യ ശരങ്ങള്‍ ബുദ്ധിജീവി ആവനാഴിയില്‍ നിന്നും അവര്‍ക്ക് നേരെ എയ്തു കൊണ്ടിരുന്നതും. ചോദ്യം ചോദിക്കുന്നവരെ കുറിച്ച്, അവരുടെ ചിന്തയുടെ സ്വാതന്ത്ര്യത്തെ കുറിച്ചൊന്നും തിരിച്ചു ചോദിക്കാതെ അവര്‍ നിഷ്കളങ്കമായി ചിരിച്ചു.
യൂറോപ്പിലും, പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ലാം ആശ്ലേഷിക്കുന്ന ബുദ്ധിജീവികളോട് ഇത്തരത്തിലുള്ള വിവേച്ചനമോന്നും ഉണ്ടാകാറില്ല. കാരണം അവര്‍ തനിക്കെന്ന പോലെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചു കൊടുക്കുന്ന സമൂഹമാണ്. ഫ്രഞ്ച് ഫിലോസഫര്‍ ആയ രജ ഗരോടിയും, ജര്‍മ്മന്‍ ദിപ്ലോമാറ്റ് ആയ വില്‍ഫ്രെഡ് ഹോഫ്മാന്‍, ബ്രിടീഷ് പത്ര പ്രവര്‍ത്തക ഇവാന്‍ രിട്ളിയും, അമേരിക്കന്‍ പ്രോഫെസ്സര്‍ ആയ ജെഫ്രി ലാങ്ങുമൊക്കെ ഇസ്ലാം സീകരിച്ചപ്പോള്‍ അവിടെയൊന്നും വിവാധങ്ങലോ അവഗനയോ അവര്‍ക്കുണ്ടായില്ല. അവര്‍ തങ്ങളുടെ വാസ സ്ഥലം വിട്ടു മറ്റുള്ള സ്ഥലത്തേക്ക് ചെക്കെരേണ്ട അവസ്ഥയൊന്നും അവരുടെ സമൂഹം സൃഷ്ടിക്കാറില്ല. പക്ഷെ ..!
പക്ഷെ, ഇവിടെ സ്ഥിതി അതല്ല.
പര്ധ കീറാന്‍ വേണ്ടി നടക്കുന്ന സ്വാതന്ത്ര്യ ബുദ്ധിജീവികള്‍..യുക്തിവാദികള്‍..
പര്ധ സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന മീഡിയ-ബുദ്ധിജീവികള്‍ക്ക്
അതിനിടയില്‍ ബുദ്ധിജീവി സമൂഹത്തില്‍ നിന്നും പര്ധ ധരിച്ചു ഒരു സ്ത്രീ വരുന്നത് എങ്ങിനെ സഹിക്കും...അവര്‍ അതിനു നിര്‍വചനങ്ങളും, വ്യാക്ക്യാനങ്ങളും നല്‍കി, വിവാദങ്ങളെ കൊഴുപ്പിച്ചു.
ഇപ്പോള്‍
കമല സുരയ്യ വിവാധങ്ങളില്ലാത്ത ലോകത്തേക്ക് എന്നന്നേക്കുമായി...
അവരുടെ ആഗ്രഹ പ്രകാരം ഇസ്ലാമിക രീതിയില്‍ പാളയം ജുമാ മസ്ജിദിന്റെ മണ്ണില്‍ പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കുന്നു. ഇസ്ലാം തന്റെ ജീവിതത്തിലേക്ക് വന്നതിന്റെ കാരണങ്ങളില്‍ അവസാനത്തെ യാത്രയും അവര്‍ കണ്ടിരുന്നു. വീണ്ടും കമല സുരയ്യ മൌനമായി ഇസ്ലാമിന്റെ സന്ദേശം മനോഹരമായി സമൂഹത്തിനു നല്‍കുകയാണ്.
നാനാ ജാതി മതസ്ഥര്‍, ജാതി മത , വര്‍ഗ്ഗ വ്യത്യാസമില്ലാതെ ഇസ്ലാമിലെ പ്രാര്‍ത്ഥനക്ക് സാക്ഷ്യം വഹിക്കുന്നു. ഒരേ വരിയില്‍ എല്ലാവരും സമന്മാരായി, ഒരേ മനസ്സുമായി, നില്‍ക്കുന്ന കാഴ്ച കേരളത്തിന് സമ്മാനിച്ച് കൊണ്ട് അവര്‍ വിട വാങ്ങി.
01 ജൂൺ 2009
കമല സുരയ്യ

രാത്രിയുടെ ഇരുട്ടില്‍ സൃഷ്ടാവിനോട് ഹൃദയം തുറക്കുന്നു. "റാബിയ അല്‍ അദവിയ്യ."
അവര്‍ പറയുന്നു
" സ്വര്ഗ്ഗ ത്തിനു വേണ്ടിയാണ് നിന്നെ ഞാന്‍ ആരാധിക്കുന്നതെങ്കില്‍
എനിക്ക് നീ സ്വര്ഗ്ഗം നിഷേധിക്കുക !
നരകത്തോടുള്ള ഭയം കൊണ്ടാണ് നിന്നെ ഞാന്‍ ആരാധിക്കുന്നതെങ്കില്‍
നീയെന്നെ നരകത്തിലിട്ടു കരിക്കുക !
അതല്ല, നിന്നോടുള്ള സ്നേഹം മൂലമാണ് നിന്നെ ഞാന്‍ ആരാധിക്കുന്നതെങ്കില്‍ എനിക്ക് പ്രത്യക്ഷനാകുക.!
എനിക്ക് നീ മാത്രം മതി. "
തന്നെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച സൃഷ്ടാവിനെ കുറിച്ചുള്ള ചിന്തയില്‍ നിന്നും സൃഷ്ടാവിനോടുണ്ടായ തീവ്രമായ അനുരാഗ മാണു "റാബിയ " യുടെ ഹൃദയത്തില്‍ നിന്നും വന്നത്.
മാധവി കുട്ടിയുടെ ദാര്‍ശനിക തലത്തിലേക്ക് സൃഷ്ടാവ് സ്നേഹമായി ഒഴുകിയിരുന്നിരിക്കണം.
തന്റെ കാവ്യ ലോകത്ത് നിന്നും ഇറങ്ങി കുര്‍ ആനിലേക്ക് തിരിഞ്ഞതിനു എന്താണ് പ്രചോദനം. വശ്യമായ കുര്‍ ആനിന്റെ ലോകത്ത് തന്റെ കവിത എത്ര നിസ്സാരമെന്നു അവര്‍ തിരിച്ചരിന്ജീട്ടുണ്ടാകുമോ ? "എനിക്ക് കുര്‍ ആന്‍ വായിച്ചു തീര്‍ക്കാന്‍ സമയം" നല്‍കിയതിനു നന്ദി! സൃഷ്ടാവിനോട് നന്ദി പറയുന്ന സുരയ്യ !
ബുദ്ധി ജീവികളും, സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവും കൊണ്ട് സംപന്നമെന്നു പറയുന്ന കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും ഒരു
മാധവികുട്ടിയുടെ ശബ്ദം,
""യാ അല്ലാഹ് !""
മീഡിയയും, ബുദ്ധി ജീവി, സാഹിത്യകാരന്മാരും, കവികളും, എല്ലാവരും ശ്രദ്ധിച്ചു,
മാധവി കുട്ടി പര്ധ അണിഞ്ഞു സുരയ്യയായി പുഞ്ചിരിക്കുന്നു.
കുര്‍ആന്‍ വായിച്ചു തീര്‍ക്കാന്‍ തന്ന തന്റെ സൃഷ്ടാവിനെ സ്തുതിച്ചു കൊണ്ട് !
"അല്ലാഹുവിന്റെ സ്നേഹം പൂനിലാവ് പോലെയെന്ന് " സൃഷ്ടാവിന്റെ സ്നേഹത്തെ അനുഭവിച്ച മാധവികുട്ടി പറയുന്നത് സാംസ്കാരിക കേരളം അന്ഗീകരിച്ചോ ?
പലരും പലതും പറഞ്ഞു, മീഡിയയും.
താന്‍ സ്വയം തിരഞ്ഞെടുത്ത പാത സീകരിക്കുന്നതിനു ചിന്തകളുടെയും, അഭിപ്രായങ്ങളുടെയും സ്വതന്ത്ര ലോകത്ത് വിഹരിക്കുന്ന സാംസ്കാരിക സമൂഹം എത്രത്തോളം തനിക്കു പിന്തുണ തന്നീട്ടുന്ടെന്നു സുരയ്യ തിരിച്ചരിഞ്ഞുവോ. വര്‍ത്തമാന കേരളീയ സമൂഹത്തില്‍ ഒരു പ്രശസ്തയായ സ്ത്രീ തന്റെ പാരമ്പര്യ പശ്ചാത്തലം വിട്ടു ഇസ്ലാം ആശ്ലേഷിച്ചത് വേറിട്ട ഒരു ശബ്ദമാവെണ്ടിയിരുന്നു. പക്ഷെ ആരോഗ്യകരമാകേണ്ട ചര്‍ച്ചകളുടെ വാതിലുകള്‍ അടച്ചു വിവാധങ്ങളിലേക്ക് നയിക്കാനായിരുന്നു ആ വാര്‍ത്ത ഏറ്റെടുതവര്‍ക്ക് താല്പര്യം. എന്തും വിവാദമാക്കി വ്യക്തികളെയും, ആദര്‍ശങ്ങളേയും വെള്ളം കുടിപ്പിക്കുക എങ്ങിനെയെന്ന് നമ്മളെ ആരും പഠിപ്പിക്കേണ്ടതില്ല.അത് ഇസ്ലാമിന്റെ മാത്രം ദുര്യോഗ മാണോ ! മാധവി കുട്ടിയുടെ ഇസ്ലാം ആശ്ലേഷത്തിലും അത് സംഭവിച്ചുവോ ? ഒരു പക്ഷെ സമൂഹത്തില്‍ ആകെ പടര്‍ന്നിരിക്കുന്ന ഒരു സ്വാതന്ത്ര്യത്തിനുള്ളിലെ സങ്കുചിതത്വം മാധവികുട്ടി മനസ്സിലാക്കിയത് തന്റെ പര്ധാ ധാരണതിലൂടെ ആയിരിക്കും.
പിന്നീട് തന്റെ കാവ്യ ഭാവനകള്‍ പാരമ്പര്യ മത വിശ്വാസികളില്‍ വരെ ചര്ച്ചയാകുന്നത് അവര്‍ കണ്ടു.
പക്ഷെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലം അറിയുന്ന അവര്‍ കാപട്യമില്ലാതെ നിഷ്കളങ്കമായി അതെല്ലാം കേട്ട് പുഞ്ചിരിച്ചു. പിന്നീട് സമൂഹം, മീഡിയ നിശബ്ദമായി. സാംസ്കാരിക ബുദ്ധിജീവികള്‍ അവരുടെ ലോകവും ചര്‍ച്ചകളുമായി ചുരുങ്ങിയപ്പോള്‍ മാധവികുട്ടി "കമല സുരയ്യയായി" ഒറ്റപെട്ടുവോ !
കേരളത്തെ വിട്ടു പോകുന്നത് വരെ ആ ഒറ്റപെടല്‍ അസ്സഹനീയമാക്കിയോ !
ഇപ്പോള്‍ "സുരയ്യ " പര്ധക്ക് പിന്നില്‍ അസ്തമിച്ചിരിക്കുന്നു, എന്നന്നേക്കുമായി.
കാപട്യമില്ലാത്ത ഒരു പുഞ്ചിരി കേരളത്തിന് സമ്മാനിച്ച് കൊണ്ട് !
24 ഡിസംബർ 2008
ഇസ്ലാം - വിമോചനത്തിന്റെ ശബ്ദം
ക അബാലയത്തില്‍ ആദ്യത്തെ ബാങ്ക് മുഴക്കുവാനായി പ്രവാചകന്‍ അന്ന്വേഷിക്കുന്നത് കറുത്തിരുണ്ട, പതിഞ്ഞ മൂക്കുള്ള ആ നീഗ്രോ വിനെ ! ബിലാലുബ്നു രബാഹ് .
പ്രമാണിമാരും, ഉന്നതരുമായി കഅബയില്‍ പലരും കൂടി നില്‍ക്കുന്നുണ്ട്. ചരിത്ര സംഭവമാകാന്‍ പോകുന്ന, ആദ്യത്തെ ബാങ്ക് വിളിക്ക് സാക്ഷിയാകുവാന്‍ .
എവിടെ ബിലാല്‍?
എല്ലാവരുടെയും കണ്ണുകള്‍ ബിലാലിലേക്ക് തിരിഞ്ഞു. ഒരു ഭാഗത്ത് മാറി നില്ക്കുന്ന ബിലാലിന് അത് വിശ്വസിക്കാനായില്ല. ഈ വിരൂപിയായ, കറുത്തിരുണ്ട എന്നെയാണോ ഇസ്ലാമിന്റെ മഹോന്നത ഗേഹത്തില്‍ ചവിട്ടി കയറി, സൃഷ്ടാവിന്റെ നാമം വിളംബരം ചെയ്യുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്ര നാളും അടിമയായി, വിവേചനത്തിന്റെ, പീടനതിന്റെ രുചി മാത്രം അനുഭവിച്ചിരുന്ന തനിക്ക് പ്രവാചകന്‍ നല്കുന്ന പരിഗണന വിശ്വസിക്കാനായില്ല.
എല്ലാവരും ഒരുവേള നിശബ്ദരായി . ബിലാലിന്റെ കണ്ണുകള്‍ നിറഞ്ഞു.
അല്ലയോ ബിലാല്‍, താങ്കള്‍ ക ആബലായത്തിന്റെ ഉച്ചിയില്‍ കയറി ബാങ്ക് മുഴക്കൂ.
കറുത്തവനും, വെളുത്തവനും, ധനികനും, ദരിദ്രനും എല്ലാവരും തുല്ല്യരാനെന്ന, ദൈവിക ആദര്‍ശം ലോകത്ത് മുഴങ്ങുകയാണ് . ആദര്‍ശത്തെ വിളംബരം ചെയ്യുന്ന പ്രഖ്യാപനംബിലാലിന്റെ ബാങ്കിലൂടെ ലോകം ശ്രവിക്കുകയാണ്.
ജാതി മത, വര്‍ഗ വിവേചനത്തില്‍, മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്ത്ത ലോകത്ത് കാബലായത്തിന്റെ ഉച്ചിയില്‍ ബിലാലിന്റെ ശബ്ദം ലോകത്ത് നിലക്കാത്ത പ്രതിഫലനങ്ങള്‍ തീര്ത്തു കഴിഞ്ഞിരിന്നു.
പ്രവാചകന്‍ ബിലാലിനെ ആശ്ലേഷിക്കാന്‍ കാത്തു നില്‍ക്കുകയാണ്.
........
ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന അടിമ വ്യവസ്ഥിതി പ്രവാചക കാലഘട്ടതിലും അറേബ്യയില്‍ നിലനിന്നിരുന്നു.മനുഷ്യനെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും, ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുക എന്ന ദൌത്യം പ്രായോഗിക ജീവിതത്തില്‍ എത്റെടുതായിരുന്നു പ്രവാചകന്‍ അടിമത്വത്തില്‍ നിന്നും, ചൂഷണത്തില്‍ നിന്നും ഒരു മാനവിക സഹോദര്യത്തിലേക്ക് മനുഷ്യനെ മാറ്റിയത് . അത് ചെറിയ വിപ്ലവമായിരുന്നില്ല .സൃഷ്ടാവ് സൃഷ്ടികലെല്ലാവരും തുല്ല്യരാനെന്നു പറയുമ്പോള്‍ ഇസ്ലാം ലോകത്തിനു വെളിച്ചം പകരുകയായിരുന്നു . ജാതിയുടെ പേരില്‍ മനുഷ്യനെ വിഭജിച്ചു മാനസികവും , ശാരീരികവുമായ പീഡനങ്ങള്‍ എല്‍കുന്ന മനുഷ്യ സമൂഹങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ദൈവങ്ങളുടെ പേരിലുള്ള ആരാധന ആലയങ്ങളില്‍ പോലും ആ വിവേചനം അവസാനിക്കുന്നില്ല. . ഇസ്ലാമിന്റെ വെളിച്ചം ലോകത്താകെ പരന്നതും , ആ യുക്തി ധര്ശനതിലേക്ക് മനുഷ്യര്‍ ഒഴുകിയതും അത് കൊണ്ടാണ്. ഒരു യഥാര്‍ത്ഥ ദൈവിക ദര്‍ശനം ലക്ഷ്യമാക്കുന്നത് അത്തരമൊരു മാനവീക സമത്വമാണ് . ആ വിപ്ലവ ശബ്ദം മുഴക്കാന്‍ പ്രവാചകന്‍ തിരഞ്ഞെടുത്തത് അടിമായായിരുന്ന ബിലാലിനെയും !
06 ഡിസംബർ 2008
ഈദ്, മാനവ വിമോചനത്തിന്റെ ആഘോഷം"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു"
ഒരു പ്രവാഹമായി, ഒരു പുഷ്പതിലെ ദളങ്ങള്‍ പോലെ
നയനാന്ദകരമായ കാഴ്ചയാണ് മക്കയില്‍ - ക അബയില്‍ താരതമ്മ്യത്തിനു മറ്റൊന്നുമില്ലാത്ത വിധം ലോകം ദര്‍ശിക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ കാഴ്ച തന്നെയാണ് ഇസ്ലാമിന്റെ സന്ദേശവും .

മാനവ സാഹോദര്യത്തിന്റെ പ്രകടിത രൂപം.
ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നു കറുത്തവനും, വെളുത്തവനും, ധനികനും,ദരിദ്രനും,അറബിയും, അനറബിയും, മനുഷ്യ വംശത്തില്‍ പിറന്നു ഇസ്ലാമിന്റെ സമത്വത്തിന്റെ സൌന്ദര്യം ജിവിതത്തില്‍ ഏറ്റു വാങ്ങിയവര്‍.
അതിന്റെ പ്രയാണം മനുഷ്യ വംശത്തിന്റെ തുടക്കം മുതല്‍ ആദ്യ മനുഷ്യന്‍ - ആദം (നബി), നോഹ, എബ്രഹാം, മോസസ്, ജീസസ്, പിന്നെ മനുഷ്യ സമൂഹത്തിന്റെ വികാസതിനോടുവില്‍ അവസാന പ്രവാചകനായി മുഹമ്മദ് (എല്ലാവരിലും സൃഷ്ടാവിന്റെ സമാധാനം വര്‍ഷിക്കട്ടെ)
സമൂഹത്തിലെ എല്ലാവിധ ചൂഷണങ്ങളെയും, വിവേച്ചനങ്ങളെയും പൊട്ടി ചെറിഞ്ഞു മനുഷ്യനെ സമത്വത്തിന്റെ ,സാഹോദര്യത്തിന്റെ, നീതിയുടെ വെളിച്ചം എന്തെന്ന് വിളംബരം ചെയ്ത ഇസ്ലാം.
ആ വിളംബരം ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിയ മനുഷ്യര്‍ വര്‍ണ്ണ, ഭാഷ, ദേശങ്ങള്‍ ക്കതീതമായി ഒരു മനുഷ്യ സമൂഹമായി , ഒരു ഹൃദയമായി, ഒരു ലക്ഷ്യമായി, ഒരു ശബ്ദമായി മക്കയില്‍- ക അബയില്‍ ഉയരുകയാണ്.
"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു. ഏകനായ സൃഷ്ടവല്ലാതെ മറ്റൊരു ശക്തിയും ഇല്ലായെന്ന് , ഞങ്ങളിതാ പ്രഖ്യാപിക്കുന്നു".
ഇസ്ലാം അങ്ങിനെയാണ്,
ഇസ്ലാമില്‍ അങ്ങിനെയാണ് .
മനുഷ്യ സമൂഹത്തിന്റെ പ്രയാണത്തില്‍ ഒരു വേളപ്രവാചകനായ എബ്രഹാം (ഇബ്രാഹിം) ഒരു ചരിത്രത്തിന്റെ ഗതിയൊഴുക്കിനു വിത്ത് പാകുകയായിരുന്നു. വിശ്വാസത്തിന്റെ തീച്ചൂളയില്‍ ഏക പുത്രനെ ബലി കൊടുക്കുവാന്‍ തയ്യാറായ, ഒരു ദൈവിക പരീക്ഷണത്തില്‍ പതറാതെ നിലകൊണ്ട പ്രവാചകന്‍. പിതാവിന് വിനയന്നിതനായി പുത്രനും.
ഈ മഹനീയ ചിത്രം എന്നും വിശ്വാസികള്‍ക്ക് ഉള്പുളകമായിരിക്കും.
ചൂഷണ ഭരണ നേതൃത്വത്തിനെ തിരെ മനുഷ്യ നിര്‍മിത വിഗ്രഹ വല്‍കൃത മതങ്ങല്‍ക്കെതിരെനിലകൊണ്ട പ്രവാചകന്‍, പുത്രന്‍ ഇസ്മയില്‍, മാതാവ് ഹാജറ, സഫ, മാര്‍ വാ,
ലോകത്ത് മുഴുവന്‍ മനുഷ്യ സമൂഹങ്ങളിലൂടെ നിലക്കാതെ ഉറവയായി പ്രവഹിക്കുന്ന സംസം
.ഇസ്ലാം പ്രവഹിക്കുകയാണ് നിലക്കാതെ.......
മതത്തിന്റെയും, ജാതിയുടെയും പേരില്‍ നേരിടുന്ന അവഗണനകളും, വിവേചനങ്ങളും, ചൂഷണങ്ങളും, താഴ്ന്നവനെന്നും, ഉന്നതെന്നെന്നുമുള്ള വേര്‍തിരിവുകളും നിലനില്ക്കുന്ന സമൂഹത്തില്‍ ഇസ്ലാം എന്ന ഉന്നത ദര്‍ശനത്തിനു ഇന്നും, എന്നും പ്രസക്തിയുണ്ട്.
അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍....വലി ല്ലാ ഹില്‍ഹംദ്.
21 നവംബർ 2008
മാനവീകതയുടെ വീഥിയിലൂടെ ...സകല അനാചാരങ്ങളും, ചൂഷണങ്ങളും നടമാടിയിരുന്ന അറേബ്യയില്‍
ഒരു ജനതയുടെ മാറ്റത്തിനു തുടക്കം കുറിച്ച പ്രവാചക ജീവിതത്തിന്റെ തുടക്കത്തിലെ ഒരു ദിവസം.
തന്‍റെ വിറകു കെട്ട് തലയിലേറ്റി തരുവാന്‍ ആരുടേയെങ്കിലും സഹായം കിട്ടിയെന്കില്‍ എന്ന് പ്രതീക്ഷിച്ചു ഒരു സ്ത്രീ നില്‍ക്കുമ്പോള്‍ ഒരാള്‍ സമീപത്തേക്ക് നടന്നു വരുന്നതു കണ്ടു .
ആ സ്ത്രീ ചോദിച്ചു,
മകനെ, താഴെയിരിക്കുന്ന ഈ വിറകു കെട്ട് എന്റെ തലയില്‍ വെക്കുവാന്‍ ഒന്നു സഹായിക്കുമോ?
അവരുടെ നിസ്സഹായത മനസ്സിലാക്കിയ മനുഷ്യന്‍ ആ വിറകു കെട്ട് പൊക്കി സ്വന്തം തലയില്‍ വെച്ചതിനു ശേഷം ചോദിച്ചു,
ഞാന്‍ ഇതെവിടെയാണ് എത്തിച്ചു തരേണ്ടത്?
എന്റെ വീട്ടിലേക്കാണ്, എന്റെ പിറകെ വരൂ.
ആ മനുഷ്യന്‍ വിറകു കെട്ടുമായി അവരുടെ പിറകെ നടന്നു, കുറച്ചു ദൂരം പിന്നിട്ടു വീട്ടിലെത്തി. വിറകു കെട്ട് താഴെ ഇറക്കി വെച്ചു തിരികെ പോകാനൊരുങ്ങിയ ആ മനുഷ്യനോട് സ്ത്രീ നന്ദി പൂര്‍വ്വം പറഞ്ഞു,
എന്റെ കയ്യില്‍ മകന് ഇതിന് പ്രതിഫലമായി നല്‍കാന്‍ ഒന്നുമില്ല, എങ്കിലും ഒരുപദേശം മകന് തരേണ്ടതുണ്ട്.
എന്താണത്!
"അത്, നമ്മുടെ നാട്ടില്‍ മുഹമ്മദ് എന്ന ഒരാള്‍ ആളുകളെ അയാളുടെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും, മാറ്റുകയും ചെയ്യുന്നുണ്ട്. നല്ലവനായ മകന്‍ അയാളുടെ സമീപത്തൊന്നും ചെന്നു പെടരുത്. സൂക്ഷിക്കണം."
ഇതു കേട്ടു ആ മനുഷ്യന്‍ പുന്ചിരിച്ചു കൊണ്ടു പ്രതിവചിച്ചു,
"നിങ്ങള്‍ പറയുന്ന ആ 'മുഹമ്മദ്' ഞാനാണ്" . ആ ശബ്ദം ലോകത്തിന്റെ കര്‍ണപുടങ്ങളില്‍
പ്രധിധ്വനിച്ചു
ആ സ്ത്രീ സ്തബ്ധയായി നില്‍ക്കവേ പ്രവാചകന്‍ നടന്നകന്നു,
ഒരു ഹൃദയത്തില്‍, സമൂഹത്തില്‍, ലോകത്തില്‍
തരം ഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ടു !
..............
പ്രവാചക ജീവിതത്തില്‍ നിന്നുമുള്ള ഒരു ചെറിയ സന്ദര്‍ഭമാണ് താങ്കള്‍ വായിച്ചത്. ദൈവിക വിശ്വാസം ജീവിതത്തിന്റെ പ്രായോഗിക മേഖലയില്‍ പ്രതിഫലിക്കുന്നതയിരിക്കനമെന്ന വ്യക്തമായ സന്ദേശം സമൂഹത്തിനു നല്കി സ്വന്തം ജീവിതത്തിലൂടെ. അവിടെയാണ് ഇസ്ലാം പൌരൊഹിത്വതിനു അന്യമാകുന്നത്. പ്രവാചകന്റെ ജീവിതം ഒരു സമൂഹത്തിന്റെ , ലോകത്തിന്റെ ചിന്താ ധാരയില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് ഒരു താരതമ്യത്തിലൂടെ കാണാന്‍ കഴിയുന്ന വിധം സുതാര്യമാണ്. മനുഷ്യനെ ജാതിയുടെയും, അതിന്റെ പേരിലുള്ള ചൂഷണത്തെയും നിഷ്കാസനം ചെയ്ത ഒരു ദൈവിക ആദര്‍ശം. മനുഷ്യര്‍ എല്ലാവരും തുല്ല്യരാനെന്ന തുറന്ന പ്രഖ്യാപനം. മീഡിയകളും, യാത്ര സൌകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രവാചകന്‍ ലോകത്തില്‍ നിറഞ്ഞു നിന്നത് മാതൃക പരമായ ജീവിതത്തിലൂടെയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)