14 നവംബർ 2011

ഹാങ്ങ്‌ അന്‍റ്റില്‍ ഡെത്ത് !!

ഗോവിന്ദചാമിയെ വധശിക്ഷക്ക് വിധിച്ചു ! പ്രതി അത്‌ അര്‍ഹിക്കുന്നത് തന്നെ എന്ന് വിധിയെ എല്ലാവരും സ്വാഗതം ചെയ്തു. ദാരുണമായി കൊല്ലപെട്ട സൌമ്യ എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ ദുഖതിനിടയില്‍ ഈ വിധിയില്‍ ചെറിയൊരു ആശ്വാസം കണ്ടെത്തും ! എന്നാല്‍ കുറ്റവാളികള്‍ക്ക് ഒരു "പാഠം" എന്ന നിലയില്‍ ഈ വിധിയെ കണ്ടു ആശ്വസിക്കുവാന്‍ സമൂഹത്തിനു എത്രത്തോളം കഴിയും എന്നതാണ് "ഗോവിന്ദ ചാമി" മാര്‍ ഉണ്ടാകുന്ന ഇന്നത്തെ സാമൂഹിക ചുറ്റുപാട് നമ്മോടു ചോദിക്കുന്നത്.



സൌമ്യ എന്ന ഇര ഒരു പെണ്കുട്ടി മാത്രമല്ല. പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രം. ഗോവിന്ദചാമി ഒരു വ്യക്തി മാത്രമല്ല, വിവിധ പേരുകളില്‍ നമ്മുടെ സമൂഹത്തില്‍ രൂപ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകരില്‍ ഒരാള്‍ മാത്രം. അത്‌ കൊണ്ടു തന്നെ വിധി കേട്ട മാത്രയില്‍ ഗോവിന്ദ ചാമിയോടു വൈകാരികമായി പ്രതികരിച്ചു, മുന്നോട്ടു നടക്കുന്ന സമൂഹത്തിനു എത്രത്തോളം ആശ്വസിക്കാന്‍ വകയുണ്ട് എന്ന് നമ്മള്‍ സ്വയം ചോധിക്കെണ്ടാതുണ്ട്. ഗോവിന്ദ ചാമിമാരുടെ  "ഭാഷ" സമൂഹത്തിനറിയില്ല, അത്‌ കുറ്റ കൃത്യങ്ങളെ കൃത്യമായി രേഖപെടുത്തുന്ന ഭാഷയാണ്‌. കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ മാത്രമേ "ആ ഭാഷയെ" മനസ്സിലാക്കാന്‍ കഴിയൂ. അത്‌ കൊണ്ടു തന്നെ പിടിക്കപെട്ട കുറ്റവാളി നിസ്സന്കമായി നില്‍ക്കും, നീതി പീടത്തെ നോക്കും, സമൂഹത്തെ നോക്കും. കോടതി ശിക്ഷ വിധിക്കുംപോഴും തന്നിലേക്കുള്ള തന്റെ നീതിയുടെ വായനയില്‍ അയാള്‍ അയാളെ നിരപരാധിയായി വിധിക്കും, തന്നെ ഇങ്ങിനെയാക്കിയ സാമൂഹിക ചുറ്റുപാടിനെ അയാള്‍ പ്രതിയാക്കി കുറ്റപെടുത്തും. കോടതി കൊലകയര്‍ വിധിച്ചാലും അത്‌ കേട്ടു ഒരു പക്ഷെ കുറ്റവാളിയുടെ ഉള്ളില്‍ നിര്‍വൃതിയുടെ, വെളുക്കെയുള്ള നിര്‍വികാരമായ ചിരി അയാള്‍ ചിരിക്കും. ഇരയോടുള്ള സഹാനുഭൂതിയില്‍ വേട്ടക്കാരനെ നിര്‍മിച്ച സാമൂഹിക ചുറ്റുപാടിനെ അവഗണിച്ചു, വേട്ടക്കാരനെ അയാള്‍ ചെയ്ത കുറ്റത്തിന് പ്രതികാരമെന്നോണം ശിക്ഷക്ക് അര്‍ഹാമാക്കുംപോള്‍ ഒരു താല്‍ക്കാലിക ആശ്വാസം ഉണ്ടാകുക എന്നിടത് മാത്രമാണ് നമ്മുടെ മാനസികാവസ്ഥ അഭയം കാണുന്നത്.


പക്ഷെ, ഇവിടെ, പ്രധാന വില്ലന്‍, സമൂഹത്തില്‍ അതിജയിച്ചു നില്‍ക്കുന്നു, ക്രൈമുകള്‍ ! സാമൂഹിക ചുറ്റുപാട് സൃഷ്ടിക്കുന്ന ക്രൈം ടെന്ടെന്‍സി ഇത്തരം വ്യക്തികളുടെ ജീവിത സാഹചര്യത്തിലേക്ക് എങ്ങിനെ കൈമാറ്റം ചെയ്യപെടുന്നു എന്നത് സ്കാന്‍ ചെയ്യപെടെണ്ടാതുണ്ട്. സൌമ്യ ഇരയാക്കപെടുന്നതിനു തൊട്ടുമുമ്പ് വരെ ഗോവിന്ദ ചാമി സമൂഹത്തില്‍ നിരപരാധിയായി ഉണ്ടായിരുന്നു. ഗോവിന്ദ ചാമി നടക്കുന്ന ഇടങ്ങളില്‍ മനുഷ്യരും ഉണ്ടായിരുന്നു. അയാള്‍ മറ്റൊരാളെയും പോലെ തന്നെയായിരുന്നോ ?. അല്ല എന്നാണ് അയാളുടെ മുന്‍കാല കഥകള്‍ പറയുന്നത്. പലവിധ കുറ്റകൃത്യങ്ങളും നടത്തി ശിക്ഷിക്കപെട്ടു വീണ്ടും സമൂഹത്തില്‍ ഇറങ്ങി നടക്കവേയാണ് ഒരു ക്രൈമിനു കൂടിയുള്ള അയാളുടെ മാനസിക നില പാകപെടുന്നത്.അപ്പോള്‍ നമുക്ക് മുമ്പിലുള്ള ചോദ്യം ! എങ്കില്‍ അയാളില്‍ എന്ത് മാറ്റമാണ് അയാള്‍ ഇതുവരെ ഏറ്റു വാങ്ങിയ ശിക്ഷാ വിധികള്‍ കൊണ്ടു ഉണ്ടായത് ? വെറുമൊരു പ്രതികാരമെന്നപോലെ ആയിരുന്നോ ശിക്ഷ എന്നതും, അയാള്‍ ഏറ്റുവാങ്ങിയതും ! ജീവ പര്യന്തമടക്കമുള്ള ശിക്ഷകളും, കഠിന തടവും, പിഴയും ഒക്കെ കുറ്റവാളികള്‍ അനുഭവിച്ചു തീര്‍ക്കുമ്പോള്‍ അവരില്‍, സ്വഭാവത്തില്‍ കുറ്റവാസന നിലനില്‍ക്കുന്നു എന്നതാണ് ക്രൈമുകളുടെ, കുറ്റവാളികളുടെ ആധിക്യത്തിന് കാരണം. പലവട്ടം പിടിക്കപെടുകയും, ശിക്ഷ്യനുഭാവിക്കുകയും ചെയ്ത ചരിത്രം ഒരു ഘട്ടത്തില്‍ കുറ്റവാളിയെ കുറിച്ച് പറയുമ്പോള്‍ മാത്രമായിരിക്കും ഒരു കൊടും കുട്ടവാളിയിലെക്കുള്ള അയാളുടെ പരിണാമത്തെ കുറിച്ച് സമൂഹം അറിയുക. അപ്പോഴേക്കും പലരും ഇവരുടെ ഇരകളാക്കപെട്ടീട്ടുണ്ടായിരിക്കും !സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും, കുട്ടികളുടെയും സുരക്ഷിതത്വം ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ചൂഷണത്തിനും, പീടനതിനുമുള്ള എല്ലാ സാധ്യതകളെയും ആധുനിക ജീവിത ശൈലിയുടെ ഭാഗമെന്ന പോലെ പരിച്ചയിക്കപെട്ട സാമൂഹിക അന്തരീക്ഷത്തില്‍ സുരക്ഷിതത്വം പ്രതീക്ഷിക്കാവുന്ന ഒരിടവും ഇല്ല എന്നാണ് സൌമ്യമാര്‍ പറയുന്നത്. പ്രത്യേകിച്ചും സ്ത്രീ സമൂഹത്തില്‍ പെട്ടവരെ സ്ത്രീകള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത വിധം ചൂഷണങ്ങളുടെ സ്വഭാവം മാറിയ അന്തരീക്ഷത്തില്‍ !


ഭരണകൂടവും, നിയമവും ഗൌരവമായ സമീപനം ഇക്കാര്യത്തില്‍ സീകരിക്കെണ്ടിയിരിക്കുന്നു. ഒരു ഗോവിന്ദ ചാമിക്കെതിരെയുള്ള ശിക്ഷയെ ആഗോഷിച്ചു തങ്ങളുടെ ഭരണത്തിന്റെ മികവു അതില്പോലും ഏച്ചുകെട്ടി സമൂഹത്തിനു മുമ്പില്‍ വീര വാദം മുഴക്കിയത് കൊണ്ടു കാര്യമില്ല.


ശിക്ഷ വാങ്ങി കുറ്റവാളിക്ക് കൊടുക്കുന്നതിലല്ല, കുറ്റ കൃത്യങ്ങള്‍ക്ക് ഇരയാക്കപെടുന്ന അവസ്ഥ ഇല്ലാതക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. ഇടതു ഭരണകാലത്ത് ആഭ്യന്തരമന്ത്രിയുടെ ഇടപെടലാണ് ഗോവിന്ദ ചാമിയുടെ ശിക്ഷ വാങ്ങി കൊടുത്തതെന്ന് പറഞ്ഞ് അവകാശവാധമുന്നയിക്കുന്നവര്‍ തങ്ങളുടെ ഭരണ കാലത്ത് നടന്ന മറ്റു കുറ്റ കൃത്യങ്ങളില്‍ എത്രഎണ്ണത്തില്‍ പ്രതികളെ ശിക്ഷിക്കുന്നതിലും, കുറ്റ കൃത്യങ്ങള്‍ അന്യമാക്കുന്നതിലും മികവു പുലര്‍ത്തി എന്ന് കൂടി പറയുന്നത് നന്നായിരിക്കും. കുറ്റ ക്രിത്യങ്ങളുടെയും, കുറ്റവാളികളുടെയും കാര്യത്തില്‍ പോലും രാഷ്ട്രീയ-അവകാശ വാദവും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കപെടുന്ന ജനാധിപത്യ ക്രമത്തില്‍ ഇത്തരം അവകാശവാധങ്ങളല്ല സമൂഹത്തിനു വേണ്ടത്, ക്രിമിനലുകള്‍ക്ക് വളമെകുന്ന സാമൂഹിക ചുറ്റുപാട് അന്യമാക്കി വ്യക്തികള്‍ക്ക് സുരക്ഷിതമെകുന്ന അവസ്ഥ സൃഷ്ടിക്കുയാണ് ഭരണകൂടവും, നിയമവും ചെയ്യേണ്ടത്. 

കുറ്റവാളിക്ക് അവരര്‍ഹിക്കുന്ന ശിക്ഷ നല്‍കുമ്പോള്‍ ഇരകളുടെ മനുഷ്യാവകാശം മറന്നു കൊണ്ടു കുറ്റവാളിയുടെ മനുഷ്യാവകാശത്തെ കുറിച്ച് മാത്രം വാചാലമാകുന്നവര്‍ കുറ്റ കൃത്യങ്ങള്‍ക്ക് വളം ചെയ്തു കുറ്റവാളികളെ വളര്‍ത്തുകയാണ്. ശക്തമായ ശിക്ഷകളിലൂടെ മാത്രമേ എല്ലാവരുടെയും മനുഷ്യാവകാശം സംരക്ഷിക്കപെടുകയുള്ളൂ. സ്ത്രീ സമൂഹത്തിന്റെ രക്ഷക്കും, അവരുടെ മനുഷ്യ അവകാശത്തിനും ഇരകളുടെ കണ്ണിലൂടെ സമൂഹം ആവശ്യപെടുന്നതും അത്‌ തന്നെയാണ് !

09 നവംബർ 2011

നാം പഠിക്കേണ്ടത്

കേരളത്തിലെ തെരുവുകള്‍ അങ്ങിനെയാണ്. പണിക്കു പോകുന്നവരുടെ യാത്ര തടയും, യാത്രക്കാരുമായി ഞെങ്ങി ഞെരുങ്ങി പോകുന്ന ബസ്സുകളെ തടയും, ചരക്കുമായി പോകുന്ന ലോറികളെ തടയും. ആശൂത്രിയില്‍ പോകുന്ന രോഗികളെ തടയും. അപ്രകാരം "ജനാധിപത്യം" പറയുന്ന പോലെ, തെരുവിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്ന് തെരുവ് നമ്മെ നോക്കി പറയും. സമന്മാരല്ലാത്തവര്‍ തെ രുവ് കവിഞ്ഞു പ്രകടനം നയിക്കുന്നവരും, തെരുവ് പ്രസംഗങ്ങള്‍ നടത്തുന്നവരും, തെരുവിലേക്ക് ഉന്തി നില്‍ക്കുന്ന സമ്മേളനങ്ങള്‍ നടത്തുന്നവരും മാത്രം. മറ്റുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ തെരുവില്‍ ഹാപ്പിയാണ്. അങ്ങിനെ എല്ലാം സഹിച്ചും കണ്ടും ജനം ജീവിച്ചു പോകവേ, ഒരു നാള്‍ ! തെരുവില്‍, ജനങ്ങളുടെ വഴി മുടക്കി ഒരു പരിപാടിയും വേണ്ടെന്നു നീതി പീഠം വിധി പ്രസ്താവിച്ചു.

ഇനി പാതയോരങ്ങളില്‍ തങ്ങളുടെ "അന്നം മുടക്കുന്ന" രാഷ്ട്രീയക്കാരുടെ വഴി തടയുന്ന പരിപാടികളൊന്നും ഉണ്ടാവില്ലല്ലോ എന്ന് ജനം സ്വപ്നം കണ്ടു. ഇത് യാധാര്ത്യമാകണേ എന്ന് തേങ്ങാ ഉടച്ചു ! ഒരു തടസ്സവുമില്ലാതെ നീണ്ടു പോകുന്ന പാതയോരങ്ങള്‍. ആശൂത്രിയില്‍ പോകേണ്ടവര്‍ ആശൂത്രിയിലെക്കും, ജോലിക്ക് പോകുന്നവര്‍ ജോലി സ്ഥലത്തേക്കും, സ്വപ്‌നങ്ങള്‍ പണയം വെച്ചു അന്നം തേടി വിദേശ യാത്രക്ക് പോകുന്നവര്‍ വീമാന താവളത്തിലേക്കും പാതയിലൂടെ ഒരു തടസ്സവുമില്ലാതെ പോകുന്നത് വിധി കേട്ട മാത്രയില്‍ ജനം ഒന്ന് ഭാവനയില്‍ കണ്ടു നോക്കി. പാത നിറഞ്ഞു മുഷ്ടി ചുരുട്ടി തങ്ങളുടെ വഴി മുടക്കി വരുന്ന ജാഥകളും, തെരുവ് പ്രസംഗങ്ങളും, പാതകളിലേക്കു ഉന്തി നില്ല്ക്കുന്ന സമ്മേളനങ്ങളും ഇല്ലാതെ ഗള്‍ഫിലെ പോലെ  കേരളത്തിലെ പാതകള്‍, തെരുവുകള്‍ ഓരോ ശ്വാസത്തിലും ആശ്വാസം എന്നപോലെ ശ്വാസം വിട്ടു ! പാതകളും, തെരുവുകളും വിധി കേട്ട് കോരി തരിച്ചു ! വൈകി വന്ന വസന്തം പോലെ, ഇപ്പോഴെങ്കിലും "ജനാധിപത്യം എന്തല്ല" എന്ന് ഈ സമയത്തെങ്കിലും തോന്നിയല്ലോ എന്ന് വിധി കേട്ടു കേരളത്തിലെ വീഥികള്‍ ആശ്വസിച്ചു.


പക്ഷെ ആ "ശ്വാസം " അധികം നീണ്ടു നിന്നില്ല. വിധി വിവാദമായി ! രാഷ്ട്രീയം അതിനെതിരെ രോക്ഷം കൊണ്ട്. രോക്ഷം കൊണ്ടവര്‍ വിധിയെ പരിഹസിച്ചു. നീതിപീടത്തെ അവഹേളിക്കുന്ന "ശുംഭന്‍ " വിളിയില്‍ ചില രാഷ്ട്രീയക്കാരെ എത്തിച്ചു. തന്നെ ശുംഭന്‍ എന്ന് വിളിച്ചത് നീതിപീഠം കേട്ടു. നിയമം നിയമത്തിന്റെ വഴിക്ക് വന്നാലും, വന്നില്ലെങ്കിലും ശുംബനെന്ന വിളി ആര്‍ക്കായാലും ഇഷ്ടപെദൂല എന്നത് കട്ടായം ! വിളിച്ചു പോയി, കേസായി ! വിളിച്ചത് മീഡിയ അങ്ങിനെ തന്നെ ജനങ്ങളെ കേള്‍പ്പിച്ചു ! മായ്ക്കാന്‍ വഴിയില്ല ! ശുംഭന്‍ എന്ന വാക്കിനെ കുറിച്ച് മീഡിയ പതിവ് പോലെ പലരുടെ അഭിപ്രായങ്ങള്‍ ലൈവാക്കി. ശുംഭാ നെന്നാല്‍ ആ ശുംഭന്‍ അല്ലെന്നും ഈ ശുംഭന്‍ വേറെയെന്നുമൊക്കെ ഡിക്ഷ്ണറി തപ്പി പരഞ്ഞു. നീതി പീഠം ഒബ്ജെക്ഷന്‍ പറഞ്ഞു ! ഇതൊക്കെ കേട്ടു വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ശുംഭന്‍ പ്രയോഗം നടത്തിയവര്‍ക്ക് തങ്ങളുടെ പ്രയോഗത്തിന് വിരുദ്ധമായ പര്യായം കേട്ടപ്പോള്‍ കണ്ഫൂശന്‍ ആയി !


രോക്ഷം വന്നാല്‍ അങ്ങിനെയാണ് , തന്നെ കേട്ടിരിക്കുന്ന അനുയായികള്‍ കയ്യടിച്ചു പ്രോല്സാഹിപ്പിക്കുന്നതിനിടയില് ‍ എന്താണ് പറയുന്നതെന്ന് പറഞ്ഞതിന് ശേഷമുള്ള റിയാക്ഷന് ശേഷമേ അറിയൂ. അങ്ങിനെയുള്ള ഒരു ആവേശ തള്ളിച്ചയില്‍ വന്ന ഒരു വാക്യത്തില്‍ പ്രയോഗം മാത്രമാണ് അതെന്നു എങ്ങിനെ, ഏത് ഗ്രാമര്‍ വെച്ചു പറയും എന്ന ധര്‍മ സന്ഘടത്തില്‍ നിര്‍നിന്മേഷനായി നിന്നു പോകും ഇങ്ങിനെയൊക്കെ വിളിക്കുന്നവര്‍. ആക്ഷേപിക്കാ ന്‍ വിളിച്ച ശുംഭന്‍ പ്രയോഗത്തെ നീതി പീഠം നിയമാസ്ത്രം കൊണ്ട് നേരിട്ടു. ആ അസ്ത്രം കൊള്ളേണ്ടിടത് കൊണ്ടു . ശുംഭന്‍ പ്രയോഗം നടത്തിയ ജന പ്രധിനിയെയും കൊണ്ടു അത്‌ ലോക്കപ്പിലേക്ക് പോയി.
അവശിഷ്ടം: രാഷ്ട്രീയക്കാരന്‍ തങ്ങളുടെ തെരുവ് പ്രകടനത്തെ ന്യായീകരിച്ചു ജനത്തിന്റെ മുമ്പില്‍ ഗാന്ധി മാര്‍ഗം അവതരിപ്പിച്ചു. ഗാന്ധിജി അവകാശങ്ങള്‍ നേടാന്‍ തെരുവില്‍ ഈ സമരമുറ നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി ! ഇല്ലേ ! ജനം ഉവ്വെന്നു തലയാട്ടി. ഉപ്പു സത്യാഗ്രഹം നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി, ഇല്ലേ ? ജനം ഉവ്വെന്നു തലയാട്ടി. ഗാന്ധി ടണ്ടി മാര്ച് നട്തിയിട്ടില്ലേ ? ജനം പരസ്പരം നോക്കി, ഇല്ലേ ? ഇനിയും രാഷ്ട്രീയക്കാരുടെ മുമ്പില്‍ കുറെ തലയാട്ടെണ്ടാതുള്ളത് കൊണ്ടു ജനം ഉവ്വെന്നു ഇനിയുള്ള ചോദ്യങ്ങള്‍ക്ക് മൊത്തമായി ആഞ്ഞു തലയാട്ടി. അപ്പൊ പിന്നെ ഈ അവകാശങ്ങള്‍ നിഷേടിക്കുന്ന നീതി പീടതിന്റെ സമീപനം ശരിയാണോ ! ആണോ ? ജനം തലയാട്ടിയോ ആവോ !


അതിനിടക്ക് സ്കൂളില്‍ പോകുന്ന ഒരു രണ്ടാം ക്ലാസ്സുകാരന്‍ വിളിച്ചു പരഞ്ഞു. ""ഗാന്ധിജി ഇതൊക്കെ പ്രയോഗിച്ചത് നമ്മളെ ഭരിച്ച, ബ്രിടീശുകാര്‍ക്കെതിരെയാ മാഷേ ! അതല്ലാതെ നമ്മളുടെ ജനാധിപത്യം നമ്മള്‍ക്കനുവധിച്ചു തരുന്ന സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാനല്ല ബ്രിടീശുകാരോട് പ്രയോഗിച്ച ഗാന്ധിജിയുടെ പ്രതിശേടത്തില്‍ നിന്നും നാം പഠിക്കേണ്ടത്""


ഈ ആത്മ രോക്ഷം, കാര്ഷികമായും, വ്യാവസായികമായും വളരുന്ന ഒരു കേരളത്തെ സൃഷ്ടിക്കാന്‍ രാഷ്ട് രീയക്കാര്‍ ഉപയോഗിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. നീതി പീഠം ഒരു പരിപാവനമായ ഒരു സ്ഥാപനമാണ്‌. നീതി നടപ്പിലാക്കുന്നവര്‍ തീര്‍ച്ചയായും അതര്‍ഹിക്കുന്നവരെ തന്നെ ആയിരിക്കണം നില നിര്‍ത്തുന്നത്. അത്‌ കൊണ്ടു തന്നെ വിധികളെ ബഹുമാനിക്കുകയും, വിയോജിപ്പിന്റെ മേഖലകളില്‍ മാന്യമായ രീതിയില്‍ വിധികള്‍ക്ക് നേരെ അഭിപ്രായം പറയുക എന്ന രീതിയുമായിരിക്കണം ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ കരണീയം ! ജന പ്രധിനിധികള്‍ക്ക് പ്രത്യേകിച്ചും !


അത്‌ കൊണ്ടു പായലെ വിട, പൂപ്പലെ വിട, എന്നന്നേക്കും വിട എന്നത്പോലെ രാഷ്ട്രീയവും ഇത്തരം വിവധങ്ങള്‍ക്കും, വിട പറയേണ്ടിയിരിക് കുന്നു ! ഒരു പൈസയും നഷ്ടപെടുതാത്ത, വികസനങ്ങള്‍ക്ക് തുരങ്കം വെക്കാത്ത പ്രധിശേധങ്ങളുടെ മാര്‍ഗങ്ങള്‍ നമ്മുടെ "ജനാധിപത്യത്തിനനുകൂലമായി" ഇനിയെങ്കിലും പരിചയിക്കെണ്ടിയിരിക്കുന്നു.

31 ഒക്‌ടോബർ 2011

നിങ്ങള്‍ എന്ത് ചെയ്യും, ഹേ..

ടീച്ചര്‍, ഇവന്‍ എന്നെ പിച്ചി !

അല്ല ടീച്ചര്‍, അവനാ എന്നെ പിച്ചിയത്‌ !
അത്‌ നീയെന്നെ അച്ഛന് വിളിച്ചപ്പോഴല്ലേ !
അല്ല ടീച്ചര്‍, അവന്‍ എന്നെ തല്ലാന്‍ വന്നു...
ഉവ്വോ !
അല്ല ടീച്ചര്‍ അത്‌, അവന്‍ എന്നെ മുണ്ട് പൊക്കി കാണിച്ചപ്പോ എനിക്ക് ദേഷ്യം വന്നൂ..
കണ്ടോ ടീച്ചര്‍...
മാപ്പ് പറ...
മാപ്പ് !!
മാപ്പു പോരാ... ഞാന്‍ ക്ലാസ് കട്ട് ചെയ്തു ഗെറ്റ് ഔട്ടടിക്കുന്നു...!
__________________________________

ഇത് കുട്ടികളുടെ ക്ലാസ് റൂമില്‍ നടക്കുന്ന സംഭവം ആണെന്ന് ധരിച്ചെങ്കില്‍ തെറ്റി !


കോടികള്‍ ചിലവഴിച്ചു ജനാധിപത്യത്തെ താങ്കി നിര്‍ത്താന്‍ നമ്മള്‍ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു അയക്കുന്നവര്‍ ചെയ്യുന്ന "ചില ജാനോപകാരപ്രധങ്ങലായ പരിപാടികളുടെ" തല്‍സമയ ദൃശ്യങ്ങളാണ് നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്! അതും നിയമം ഉണ്ടാക്കുന്ന പാവനമായ സഭയില്‍ !!അവര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍,വികാര പ്രകടനങ്ങള്‍ തികച്ചും ന്യായം!
 ജനങ്ങള്‍ക്ക്‌ വേണ്ടി ഒന്നും പറയാനില്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പണി വേണ്ടേ എന്ന് ആരും സങ്കടപെടും. അത്ര മാത്രം പൈസ ചിലവിട്ടീട്ടാണ് ഇലക്ഷനും, അവര്‍ ചെന്നിരിക്കേണ്ട ഫൈവ് സ്റ്റാര്‍ സൌകര്യമുള്ള മന്ദിരവും സൌകര്യപെടുതീട്ടുള്ളത്. എ. സിയും, ഫാനും ഇട്ടു അവിടെ ഇരുന്നാല്‍ ആരും ഉറങ്ങി പോകും ! ഉറക്കം വരാതിരിക്കണമെങ്കില്‍ ഇത് പോലെ എന്തെങ്കിലും ചൂടേറിയ സംഗതി തന്നെ വേണം.


അഞ്ചു വര്‍ഷത്തില്‍ തങ്ങള്‍ കൂടുന്ന സമയം മണിക്കൂറുകള്‍ കൊണ്ട് ഗുണിച്ചാല്‍ ഈ കാര്യങ്ങള്‍ തന്നെ ചര്‍ച്ച ചെയ്യാന്‍ സമയം തികയില്ല. പിന്നെയാ ജനങ്ങളുടെ....അ.. ഒന്നും പറയിപ്പിക്കണ്ട..അതിനിടക്ക്, നടുഅകത്തു കുത്തിയിരിക്കണം, പ്രതിഷേധം എന്ന് പറഞ്ഞ് ഇറങ്ങി പൊറതേക്ക്‌ രൊറ്റ ഓട്ടം വെച്ചു കൊടുക്കണം..പിന്നെ പിണക്കമൊക്കെ മാറി, തങ്ങളുടെ കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞു തിരിച്ചു മറ്റൊരു ദിവസം വന്നു സീറ്റില്‍ ഇരിക്കണം.


പിണങ്ങി അങ്ങിനങ്ങു പോകാന്‍ കഴിയില്ലല്ലോ, മാസാ മാസം വാങ്ങുനുള്ളതും, മറ്റും മാറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ കഴിയില്ലല്ലോ. അതിനു മാത്രം പണി പെട്ടാണ് ആ മന്ദിരത്തില്‍ (ജനങ്ങളെ സേവിക്കാന്‍) വന്നിരിക്കുന്നത്.


അപ്പൊ സഭ ദേ, വീണ്ടും തുടങ്ങി...


പുറത്തു ജനങ്ങള്‍ പതിവ് പോലെ ജീവിക്കാന്‍ കഷ്ടപ്പെട്ട്...
കഷ്ടപ്പെട്ട് അരി വാങ്ങാന്‍ റേഷന്‍ കടയില്‍ ക്യൂ നിന്നു..
അസുഖമുള്ളവര്‍ ഹെല്‍ത്ത് സെന്ററുകളില്‍ ക്യൂ നിന്നു...
മാലിന്യങ്ങള്‍ തങ്ങളെ കൊണ്ട് പോകുമെന്ന് കരുതി പരിസരങ്ങളില്‍ ക്യൂ നിന്നു, അവ മഴ വന്നു മലീമസങ്ങളായി....

പകര്‍ച്ച വ്യാധി ആളുകളുമായി ഹോസ്പിട്ടലുകളില്‍ ക്യൂ നിന്നു..
അവ പിടിച്ച ആളുകള്‍ നെട്ടോട്ടമോടാന്‍ തുന്ടങ്ങി...


സഭയില്‍ എ സിയുടെ തണുപ്പ്...എല്ലാവരും ഉണ്ട്...


ചര്‍ച്ച തുടങ്ങി...പിള്ളയെ കുരുക്കിയത്..
നിര്‍മല്‍ മാധവന്റെ കോളേജ് അഡ്മിഷന്‍...
തെറി വിളിച്ചത്..
അച്ഛനെ വിളിച്ചത്..
ജാതി പേര് വിളിച്ചത്...


സമയം തീര്‍ന്നു...


ഫോര്‍ത്ത് എസ്ടെറ്റ് പതിവ് പോലെ ജനങ്ങള്‍ക്ക്‌ വേണ്ടി പിറ്റേ ദിവസത്തേക്കുള്ള വാര്‍ത്തക്ക് വെണ്ടക്കാ നിരത്തി.....
(സത്യത്തില്‍ ഇതൊക്കെ ആരുടെ പ്രശ്നങ്ങളാണ്..ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്താണ് ??)
___________
അവശിഷ്ടം: ജനങ്ങള്‍ക്ക്‌ വേണ്ടി, ജനങ്ങള്‍ടെ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി നിലകൊള്ളുന്നവരെ തെരെഞ്ഞെടുതില്ലെങ്കില്‍, തെരെഞ്ഞെടുക്കപെട്ട ഞങ്ങള്‍ ഇങ്ങിനെ തന്നെ ചെയ്യും..! അഞ്ചു വര്ഷം ഞങ്ങള്‍ ഇവിടിരിക്കും , നിങ്ങള്‍ എന്ത് ചെയ്യും, ഹേ....""
അടുത്ത ആളുകളെ തെരഞ്ഞെടുക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് ജനങ്ങള്‍ ജീവിതം തള്ളി നീക്കുന്നത് നോക്കി അവര്‍ ഉള്ളില്‍ ചിരിച്ചു...

25 സെപ്റ്റംബർ 2011

ഹെന്റെ ദൈവമേ, ആരായിരിക്കും ??

മൈതാനത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ വീര്‍പ്പടക്കി കാത്തിരിക്കുകയാണ്. മൈതാനത്തില്‍ ഇല്ലാത്തവര്‍ അവരവരുടെ വീടുകളില്‍ ടിവി പെട്ടിക്കു മുമ്പില്‍ കാതും കണ്ണും, കൂര്‍പ്പിച്ചിരിക്കുന്നു. അങ്ങിനെ കാതും, കണ്ണും കൂര്‍പ്പിചിരിക്കുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ ! ഗവര്‍മെന്റിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ച്, ഭരണം അഴിമതി രഹിതമാക്കുന്നതിനെ കുറിച്ച് കാതു കൂര്‍പ്പിക്കുകയാണീ ജനം എന്ന് കരുതി എങ്കില്‍ തെറ്റി !



വര്ഷം വര്ഷം നമുക്ക്, മലയാളിക്ക് ഒരു സ്റ്റാര്‍ സിങ്ങരിനെ വേണം. ഒരു കോടി സമ്മാനം കൊടുത്തു ഒരു വര്ഷം കൊണ്ട് നമുക്ക് പാട്ട് കേള്‍ക്കാന്‍ ഒരു സിങ്ങറിനെ കണ്ടെത്തി ടി വി ക്കാര് തരും. കഞ്ഞി കുടിച്ചില്ലെങ്കിലും വേണ്ടില്ല ഒരു സിങ്ങറിനെ വര്‍ഷത്തില്‍ മലയാളിക്ക് വേണം എന്നിടത് എത്തി നില്‍ക്കുന്നു കാര്യങ്ങള്‍. മത്സരത്തില്‍ ജയിച്ചു കോടി സമ്മാനം കിട്ടാന്‍ ഒരുങ്ങി വരുന്നവരില്‍ നിന്ന് അവസാനം, മൂന്നു പേര്‍ ! ആ മൂന്നു പേരും, മൈതാനത്തും, ടിവിക്ക് മുന്നിലുള്ള ലക്ഷങ്ങളും കാതു കൂര്‍പ്പിക്കുന്നു.


മലയാളിക്ക് അരിയല്ല, പ്രശ്നം, പാട്ടുകാരെ കിട്ടാത്തത് കൊണ്ട് പാട്ട് കേള്‍ക്കാന്‍ കഴിയാത്തതാണ് പ്രശ്നം എന്നപോലെ പ്രശ്ന പരിഹാരം അവതാരികയില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുന്നു. ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !! പറയാതെ പറഞ്ഞു കാതു കൂര്‍പ്പിചിരിക്കുന്നവരെ ആകാംഷയുടെ മുള്‍ മുനയില്‍ നിര്‍ത്തി ഇത്തവണത്തെ സ്റാര്‍ സിങ്ങറിനെ പ്രഖ്യാപിക്കാന്‍ അവതാരക മുഖ്യാതിതിയെ ക്ഷണിക്കുന്നു. മുഖ്യാഥിതി വരുന്നു, കയ്യില്‍ നല്‍കിയ വിജയിയുടെ പേര്‍ നോക്കുന്നു. ഒന്നും പറയാതെ വീണ്ടും കാതു കൂര്‍പ്പിചിരിക്കുന്നവരെ കുറച്ചു നേരം മുള്‍ മുനയില്‍ നിര്ത്തുന്നു.


ഹെന്റെ ദൈവമേ, ആരായിരിക്കും ഇത്തവണത്തെ സ്റ്റാര്‍ സിങ്ങര്‍ !


എല്ലാവരും സ്വയം ആത്മഗതം ചെയ്തു ഫൈനലില്‍ എത്തിയ മൂന്നു പേരെയും കണ്ണ് കലങ്ങി നോക്കുന്നു ! മൂന്നു പേരുടെ കുടുമ്പങ്ങള്‍ നിശബ്ദമായി പ്രാര്‍ഥിക്കുന്നു. ആര്‍ക്കായിരിക്കും കോടി !


ഒരു കോടി, പിന്നെ പതിനഞ്ചു ലക്ഷം, പിന്നെ അഞ്ചു ലക്ഷം !!


ലക്ഷങ്ങള്‍ വീര്‍പ്പടക്കി നില്‍ക്കുന്നതിനിടെ സ്റ്റാര്‍ സിങ്ങറിനെ പ്രഖ്യാപിച്ചു !! ഹെല്ലാവര്‍ക്കും സമാധാനമായി, പരിപാടി കഴിഞ്ഞു മൈതാനതുള്ളവര്‍ വീടുകളിലേക്കും, വീടുകളില്‍ ഉള്ളവര്‍ അവരവരുടെ വീടുകളിലാനെന്നു ഉറപ്പുവരുത്തി അടുത്ത സ്റാര്‍ സിങ്ങര്‍ ആരായിരിക്കും എന്ന് ആലോചിച്ചു അന്ന് സമാധാനത്തോടെ പതിവ് പോലെ രാത്രി നിദ്ര പ്രാപിച്ചു.


ടി വി അങ്ങിനെയാണ്. വിശക്കുന്നവന്റെ വിശപ്പ്‌ മറപ്പിക്കും, പ്രശ്നമുള്ളവരുടെ പ്രശ്നം വിസ്മരിപ്പിക്കും ! അത്തരം പരിപാടികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എരിവും, പുളിയും, മഞ്ഞയും, നീലയല്ലാത്ത നീലയും കലര്‍ത്തി പല നേരങ്ങളില്‍ ആവശ്യത്തിനനുസരിച്ച് വിളമ്പും.


കുടുമ്പവും, തനിച്ചും അതൊക്കെ കണ്ടു തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കേണ്ട പരിസരത്തെ, കടമകളെ ഓരോ ദിവസവും വിസ്മരിക്കുകയാണ്.


അതിനനുസരിച്ച് ടിവി ചാനലുകള്‍ കൂടി വരുന്നു , തട്ടുപൊളിപ്പന്‍ പരിപാടികളുമായി ഓരോ ചാനലുകളും മത്സരിക്കുകയാണ് ! അതൊക്കെ കാണാന്‍ ടി വിക്ക് മുമ്പില്‍ കണ്ണ് മിഴിച്ചിരിക്കുന്ന ജന സമൂഹം !


മറ്റൊരു ഭാഗത്ത്‌ ആത്മീയ കച്ചവടങ്ങള്‍ ! എല്ലാം വിശ്വാസമെന്ന് പേരിട്ടു പ്രശ്ന പരിഹാരത്തിന്, ശാന്തിക്ക് ഓരോ വിഭാഗത്തിനും യോജിച്ച ധ്യാന കേന്ദ്രങ്ങള്‍ ! അവിടെയും ലക്ഷങ്ങള്‍ !


എല്ലാത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട് ! പ്രശ്നങ്ങള്‍ക്ക് നേരെ നിഷ്ക്രിയമായിരിക്കാന്‍ തക്ക "കലാപരിപാടികള്‍" നമുക്ക് മുമ്പില്‍ അതിന്റേതായ സമയങ്ങളില്‍ ഉള്ളപ്പോള്‍ പിന്നെന്തു പ്രശ്നം ഹേ !! നമ്മള്‍ വിശ്വസിച്ചു ഭരണം കയ്യിലെല്പ്പിച്ച "ജനാധിപത്യം" കളവു മില്ല, ചതിയുമില്ല, അഴിമതി എള്ളോളമില്ല എന്ന് വരുകില്‍, "നമുക്കിട്ടു" തരുന്ന റിയാലിറ്റിഷോ ഏമ്പക്കം വിട്ടിരുന്നു കണ്ടിരിക്കുകയല്ലാതെ മറ്റെന്തു ചെയ്യും !

ദെ, അടുത്ത സ്റ്റാര്‍ സിങ്ങരാകാനുള്ളവര്‍ പാട്ട് പാടി സ്റെജില്‍ കാലെടുത്തു വെച്ച് കഴിഞ്ഞു !

ആരായിരിക്കും അടുത്ത സ്റ്റാര്‍ സിങ്ങര്‍ ??

14 ജൂൺ 2011

ലക്ഷങ്ങളും - സ്വാശ്രയങ്ങളും !


സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സംവരണ തര്‍ക്കം മാനേജ്മെന്റും സര്‍ക്കാരും തമ്മില്‍ പ്രവേശന സമയത്ത് ഉയര്‍ന്നു വരും. കാലം കൊറെയായി രണ്ടു പേരും ചുമന്നു നടക്കാന്‍ തുടങ്ങിയിട്ട്. ഇത് മനുഷ്യന് പരിഹരിക്കാന്‍ കഴിയുന്നതല്ല എന്നാ രീതിയില്‍ തീര്‍പ്പാകാതെ ഓരോ ഭരണ ഋതുക്കള്‍ മാറി മാറി വരുമ്പോള്‍ ചര്‍ച്ചക്കായി ഈ പ്രശനം തിളച്ചു വരും ! എന്നാല്‍ ഇത്രയൊക്കെ ചര്‍ച്ചയും, കമ്മറ്റിയും, പരിഹാര സമവായങ്ങളും ഒക്കെ നടന്നീട്ടും ഒരാള്‍ മാത്രം ഇതിലൊന്നും പെടാതെ പോയത് ഇപ്പോള്‍ മാത്രമാണോ അധികാരികള്‍ അറിയുന്നത് !
അമൃത മെഡിക്കല്‍ കോളേജ് ! സ്വാശ്രയവും, സര്‍ക്കാരും പകുതി-പകുതി വടം വലി നടത്തി കൊണ്ടിരിക്കുമ്പോള്‍ ഒരു സ്വാശ്രയന്‍ മാത്രം മാറി നില്‍ക്കുന്നത് ആരുടേയും കണ്ണില്‍ പെട്ടില്ല. അവിടെ എന്താണ് പ്രവേശന മാനധണ്ടം എന്ന് പോലും ആരും അന്വേഷിച്ചില്ല. അതൊരു "കൊച്ചു" സ്വാശ്രയന്‍ ആയതു കൊണ്ടാകും !


സാമൂഹിക രംഗങ്ങളില്‍ ദൈവിക പരിവേഷവുമായി സഹായ ഹസ്തങ്ങള്‍ നല്‍കുന്ന അമ്മയുടെ കീഴിലുള്ള ഒരു സ്ഥാപനത്തില്‍ ഈയൊരു കാര്യത്തില്‍ ഉള്ള വിരുദ്ധ നിലപാട് എല്ലാവരെയും അത്ഭുതപെടുത്തും ! മറ്റേതു സ്വകാര്യ കോളെജുകളും എന്ത് നിലപാട് എടുക്കുമ്പോഴും, അതിനേക്കാള്‍ സുതാര്യമായ ഒരു സാമൂഹിക നിലപാട് ആത്മീയതയുടെ പേരില്‍ നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ സത്യസന്ധമായ ഇടപെടലിലൂടെ കാണിക്കേണ്ടതുണ്ട്.
അത്തരമൊരു സ്ഥാപനമെന്ന് കരുതിയിരുന്ന അമൃത മെഡിക്കല്‍ കോളേജ് ഇപ്പോള്‍ മീഡിയയില്‍ , സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നു. തങ്ങള്‍ക്കു കേരളത്തിലെ നിയമങ്ങള്‍ ബാധകമല്ലെന്നും, കേന്ദ്രത്തിന്റെ പരിധിയിലാണ് തങ്ങളെന്നും പറഞ്ഞു നിയമ വശങ്ങളുടെ കെട്ടഴിച്ചു വളരെ ബുദ്ധിപൂര്‍വ്വം സംവരണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നു. എന്തായാലും ഈ "ആത്മീയ ബുദ്ധിയെ" കണ്ടു മറ്റു സ്വാശ്രയങ്ങള്‍ തങ്ങളുടെ പകുതി സീറ്റില്‍ നിന്നും ലഭിക്കുമായിരുന്ന "ലക്ഷങ്ങളെ " ഓര്‍ത്തു തലയില്‍ കയ്യ് വെച്ച് നില്‍ക്കുന്നുണ്ടാകും !!!


ലാഭേച്ചയില്ലാതെ സാമൂഹിക പ്രതിബദ്ധത കൂടുതല്‍ പ്രതിഫലിക്കേണ്ട ഒരു ഇന്സ്ടിടൂഷന്‍ ആണ് മെഡിക്കല്‍ കോളേജുകള്‍. ഓരോ തലമുറക്കും വേണ്ട ഡോക്ടര്‍ മാരെ സൃഷ്ടിക്കേണ്ട സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലക്ഷങ്ങളുടെ വിളവെടുപ്പ് സ്ഥലങ്ങളായി മാറി കൊണ്ടിരിക്കുന്നു. സീറ്റുകള്‍ക്ക് വേണ്ടിയുള്ള ലക്ഷങ്ങളുടെ വില പേശലുകളില്‍ തന്നെ ഒരു വിദ്യാര്‍ഥിയുടെ സാമൂഹിക പ്രതിബദ്ധതയും ഇവിടെ കമ്പോള വല്ക്കരിക്കപെടുന്നു. ഈ അവസ്ഥക്ക് കാരണമാകുന്ന ഒരു സാഹചര്യത്തെ ഒഴിവാക്കുവാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ട ആത്മീയതയുടെ മറവിലുള്ള സ്ഥാപനങ്ങള്‍ പോലും കമ്പോളത്തിന് നേരെ തങ്ങളുടെ പണപെട്ടി തുറന്നു വെച്ചിരിക്കുകയാണ്. രാഷ്ട്രീയവും, ആത്മീയതയും തങ്ങളുടെ കീഴിലുള്ള ആയിരം തലമുറയ്ക്ക് കഴിയാനുള്ള കോടികളുടെ സ്രോതസ്സുകള്‍ തേടുമ്പോള്‍ എവിടെ നിന്നാണ് ""സാമൂഹിക പ്രതിബദ്ധത" പ്രതീക്ഷിക്കേണ്ടത് !!!

08 ജൂൺ 2011

ഹൈടെക് ഉപവാസം !

കള്ളപണത്തിനും, അഴിമതിക്കും എതിരെ ഇത് വരെ കാണാത്ത സമരത്തിന്റെ ചിത്രങ്ങള്‍. ഗാന്ധിയന്‍ മാര്‍ഗതിലൂടെയുള്ള സമരത്തിന്‌ ശേഷം ഒരു ഹൈടെക് സമരത്തിന്‌ സാക്ഷ്യം വഹിക്കുന്നു ഇന്ത്യ ! കോടികള്‍ ചിലവാക്കി സമരം നയിക്കുന്നത് "കള്ള പണതിനെതിരെ" എന്നറിയുമ്പോള്‍ ശ്വാസം വിട്ടീരിക്കുന്നവര്ക്കു ഒന്ന് ശ്വാസം മുട്ടും ! ഭൌതിക വിരക്തിയുടെയോ, ലാളിത്വതിന്റെയോ, വസ്ത്രമെന്നു കണ്ടു പരിചയിച്ച കാവി ഇപ്പോള്‍ മീടിയയിലൂടെ വിളിച്ചു പറയുന്നത് ഹിമാലയ സാനുക്കളുടെ ഹൈടെക് പരിണാമത്തെ കുറിച്ചാണ്. അതെന്തുമാകട്ടെ, ഉയര്‍ത്തിയിരിക്കുന്ന ആവശ്യം തീര്‍ച്ചയായും നടപടി അര്‍ഹിക്കുന്നത് തന്നെ !



ഈ കള്ളപണം എന്ന് പറയുന്നത് കള്ളന്മാരുടെ പണമാണോ ?


കള്ളതരം കാണിച്ചു ഉണ്ടാക്കുന്ന പണമാണോ ?


ഉറവിടം ഇല്ലാതെ ശൂന്യതയില്‍ നിന്നും വരുന്ന പണമാണോ ?


ആര്‍ക്കറിയാം !


എന്തായാലും അതിനൊക്കെ ഒരു ആധികാരികത വേണ്ടത് തന്നെ. എല്ലാ ഇന്ത്യാക്കാരും സമന്മാരാണ് എന്നാണു നിയമത്തിന്റെ വെയ്പ്പ് ! പക്ഷെ പലതിലും അങ്ങിനെയല്ലെന്നു ഓരോ സംഭവങ്ങള്‍ തെളിയിക്കുന്നു.


ബാബ രാം ദേവ് ആവശ്യപെടുന്ന പോലെ ധനം വരുന്ന സ്രോതസ്സുകളെ കുറിച്ച് വ്യക്തമായ അന്വേഷണം വരേണ്ടതുണ്ട്. കള്ള പണമാണോ, അല്ലയോ എന്നത് എല്ലാ മേഖലയിലും അന്വേഷണ വിധേയമാക്കേണ്ടത് ഇന്ത്യയുടെ സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണ്. താന്‍ നിലകൊള്ളുന്ന പ്ലാട്ഫോമിനെതിരെയുള്ള അന്വേഷണം പ്രതീക്ഷിച്ചു കൊണ്ട് തന്നെ അദ്ദേഹം ഇത് പറയുമ്പോള്‍ അത്തരത്തിലുള്ള എല്ലാം ആത്മീയ കേന്ദ്രങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന ഓര്‍മപെടുത്തല്‍ കൂടി ഈ സന്ദര്‍ഭത്തില്‍ വ്യക്തമാണ്. തങ്ങളുടെ പേരിലുള്ള ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിച്ചു കൊടുക്കേണ്ടത് നിയമതോടുള്ള ബാധ്യത കൂടിയാണെന്ന് ഈ സമരം അതുമായി ബന്ധപെട്ടവരെ ഒര്മാപെടുതുന്നു.
                                       _________________
ആര് പറഞ്ഞു ഇന്ത്യയില്‍ ഭൂരി ഭാഗവും ദരിദ്രര്‍ എന്ന് !


ഇതുവരെ കേട്ടു കേള്വിയില്ലാതെ കോടികളെ കുറിച്ചാണ് പത്രങ്ങളായ പത്രങ്ങളില്‍ വാര്‍ത്ത !


വെറുതെ കിട്ടുന്ന ഓക്സിജന്‍ വലിച്ചു കേറ്റി വിടുന്ന ശ്വാസ പ്രക്രിയയും , ധ്യാനവും വരെ കോടികളുടെ ആസ്തിയില്‍ കടലുകള്‍ ഏഴും കടന്നു നില്‍ക്കുന്നു.


എവിടെയും ജനക്കൂട്ടങ്ങള്‍. ആയിരങ്ങള്‍, ലക്ഷങ്ങള്‍ വെറുതെ ഇരുന്നു ശ്വാസം പിടിക്കാനും , മിണ്ടാതിരിക്കാനും !


അതിജീവനത്തിനും, അധ്വാനത്തിനും അനുയോജ്യമായ രീതിയില്‍ പ്രകൃതി നിര്‍ണയിച്ചിരിക്കുന്ന ശ്വസന താളം ഇപ്പോള്‍ വെറുതെ ഇരുന്നു വലിച്ചു കേറ്റുന്ന രീതിയിലേക്ക് എത്തി നില്‍ക്കുന്നു.


മൂക്ക് പൊത്തിയും, ഇടക്കൊന്നു വിട്ടും, വിടാതെയും, വയര്‍ എക്കി പിടിച്ചു പിടിച്ചു നിര്‍ത്തിയും നടത്തുന്ന ഈ ശ്വാസ-കോഴ്സിന്റെ ശിഷ്യ ഗണങ്ങളായി മാറിയിരിക്കുന്നു സമൂഹം.


ആളുകള്‍ ധ്യാനത്തില്‍ ആണ് ! ആയിരങ്ങള്‍ മൂക്കുകള്‍ അമര്‍ത്തി ശ്വാസം പിടിചിരിപ്പാണ്. എന്നീട്ടും കോടികള്‍ ഒഴുകുന്നു...


വയലുകളില്‍ പണി ചെയ്തിരുന്ന മനുഷ്യര്‍ എവിടെ ! ധ്യാനതെക്കാള്‍, ഇരുന്നു ശ്വാസം പിടിക്കുന്നതിനെക്കാള്‍ ഉത്തമമായ പ്രകൃതിയുടെ ഊര്‍ജ്ജം ആവാഹിച്ചു മണ്ണില്‍ പണി ചെയ്യേണ്ട മനുഷ്യര്‍ എവിടെ !!


മനുഷ്യന് വയര്‍ നിറക്കാന്‍, പ്രകൃതിയുടെ വിഭവങ്ങള്‍ വേണം ! കൃഷി സ്ഥലങ്ങള്‍ നിരത്തി കോടികള്‍ വെച്ച് കെട്ടിടം പണിയുകയാണ് കോടികള്‍ കിട്ടുന്നവര്‍. കോടികളിലൂടെ സ്വന്തം സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നവര്‍ !


നിഷ്ക്രിയരായിരിക്കുന്നവരുടെ വയറുകള്‍ നിറക്കേണ്ട ബാധ്യത രാസവളങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. മനുഷ്യര്‍ നിഷ്ക്രിയരായാപ്പോള്‍ മാരകമായ വിഷങ്ങള്‍ കൃഷിയിടങ്ങളില്‍ തെളിച്ചു ഉത്പാദന വര്ധന്നവിലൂടെ ലാഭങ്ങള്‍ കൊയ്യുന്ന തിരക്കിലാണ് കമ്പനികള്‍. ജനിതക മാറ്റം വരുത്തിയ ഹൈബ്രിഡ് കൃഷികള്‍ പ്രകൃതിയെ മാറ്റി മറിച്ചത് പോലും ധ്യാന നിരതരായവര്‍ക്കൊന്നും വിഷയമേ ആകുന്നില്ല.


മനുഷ്യര്‍ എല്ലാവരും ധ്യാനതിലാണ്. ചുറ്റും പരിസ്ഥിതിക്കെല്‍പ്പിച്ച ആഘാതങ്ങളുടെ ഇരകള്‍ ! മാരകമായ അസുഖങ്ങള്‍ ! മാരക കീട നാശിനിയായ എന്‍ഡോ സള്‍ഫാന്‍ നിരോധനം ആരൊക്കെയോ ഒച്ച വെച്ചതിന്റെ പേരില്‍ ഇപ്പോഴെങ്കിലും ഇഴഞ്ഞെതിയിരിക്കുന്നു. ഈ അവസ്ഥകള്‍ ചുറ്റും നടക്കുമ്പോഴും, പതിനായിരങ്ങളെ തങ്ങളുടെ കുടകീഴിലാക്കി ശ്വാസം വിട്ടിരിക്കാന്‍ നേതൃത്വം കൊടുക്കുന്നവരും, ആത്മീയ ധ്യാനക്കാരും ഇതൊന്നും നമ്മള്‍ക്ക് ബാധകമല്ലെന്ന രീതിയില്‍ നിശബ്ദമായി നിലകൊള്ളുന്നു ! വെറുതെ ഇരുന്നു ശ്വാസം പിടിച്ചു കാണിച്ചു കൊടുത്താല്‍, ഇരുന്നു കൈ കൊട്ടി പാടിയാല്‍, കണ്ണടച്ച് മിണ്ടാതെ ഇരുന്നാല്‍, കോടികള്‍ വരുന്നെങ്കില്‍, പിന്നെ ആളുകള്‍ക്ക് അതാണ്‌ വേണ്ടതെങ്കില്‍ അത് കൊടുക്കുന്ന ഇവരെ എന്തിനു കുറ്റം പറയണം ! അല്ലെ !


ഇവിടെ കോടികള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ആത്മീയതയും, ആത്മീയതയും തമ്മില്‍, രാഷ്ട്രീയവും-ആത്മീയതയും തമ്മില്‍, കച്ചവടവും, കച്ചവടും തമ്മില്‍
ആത്മീയത രാഷ്ട്രീയത്തെ വളരെ എളുപത്തില്‍ കടത്തി വെട്ടുന്ന ചിത്രങ്ങള്‍ ആണ് നമുക്ക് ചുറ്റുമുള്ള "കോടികള്‍" പറയുന്നത്.മൊത്തം ആത്മീയ വ്യവസായത്തിന്റെ കോടികളുടെ കണക്കു പുറത്തേക്കു വരുമെങ്കില്‍, ആരെങ്കിലും ഞെട്ടുമോ !! ചായ്, ഒരാളും ഞെട്ടില്ല ! കോടികള്‍ അത്രമാത്രം ചെറുതായിരിക്കുന്നു, നമ്മുടെ ഇന്ത്യയില്‍ ! എന്നീട്ടും, ഇന്ത്യയില്‍ പട്ടിണി ഉണ്ടെന്നു പറഞ്ഞാല്‍, ദരിദ്രര്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഈ ""കോടികള്‍"" ചിരിക്കും !!

26 മേയ് 2011

ഒരേക്കര്‍ പറമ്പും, ആയിരം രൂപ പെന്‍ഷനും...

അല്ല ഇതെന്താഹെ ഇങ്ങിനെ !!
എങ്ങിനെ !

അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക്..
അമ്മമാര്‍ക്ക് ?
ഒരേക്കര്‍ പറമ്പും, ആയിരം രൂപ പെന്‍ഷനും...
ആര് കൊടുക്കുന്നൂന്ന് ?
എന്തിനു ?
ആദിവാസികള്‍ അവിഹിതമായി ഗര്‍ഭം ധരിച്ചു പ്രസവിച്ചു മാതാക്കള്‍ ആയതിനു !
എന്റമ്മേ !
ഇത് ശരിയാണോ അണ്ണാ..
പുതിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കേട്ടില്ലേ ഹേ !
അതിനു സര്‍ക്കാര്‍ എന്ത് പിഴച്ചു അണ്ണാ ?
പിഴപ്പിച്ചവരെ കൊണ്ടല്ലേ ഇതൊക്കെ ചെയ്യിക്കേണ്ടത് അണ്ണാ ?
ഇക്കണക്കിനു പോയാല്‍ ?
ഇക്കണക്കിനു പോയാല്‍ !
കാട് മുഴുവന്‍ അവിഹിതം കൂടും...
എന്ന് വെച്ചാല്‍..
വിവാഹിതരായ അമ്മമാരുടെ എണ്ണം കുറയ്ക്കും..
ആര് ?


ഓ ഈ അണ്ണന് ഒന്നും അറിയില്ല !


അല്ലണ്ണാ.. ഈ അവിവാഹിതരായ അമ്മമാര്‍ എങ്ങിനെയാണ്‌ അണ്ണാ മാതാക്കള്‍ ആകുന്നത്‌ !
ഇവരെ മാതാക്കള്‍ ആക്കിയവര്‍ എന്തെടുക്കുവാ അണ്ണാ ?
ഇഗ്നിനെ കൊടുക്കാന്‍ തുടങ്ങിയാല്‍ അവിടെ തിരക്ക് കൂടൂലെ അണ്ണാ ?
അല്ല അണ്ണാ, ഇങ്ങിനെ പോയാല്‍ ഇനി എല്ലാവരും ആദിവാസികള്‍ ആകാന്‍ അപ്പ്ളികേശന്‍ കൊടുക്കുമോ അണ്ണാ ?
അല്ല അണ്ണാ..സര്‍ക്കാര്‍ ഇങ്ങിനെ കൊടുക്കാന്‍ തുടങ്ങിയാല്‍
നാട് കാടാവോ അണ്ണാ !
അല്ല അണ്ണാ, നഷ്ടപരിഹാരവും, പുനരധിവാസവും, ഈ യോഗ്യരായ അച്ചന്മാരുടെ കയ്യില്‍ നിന്നും വാങ്ങിയല്ലേ കൊടുക്കേണ്ടത് അണ്ണാ..
അല്ലാതെ ഇതെന്താഹെ ഇങ്ങിനെ...
അണ്ണാ, ഒരൈഡിയ !
എന്താണ് ?
പിന്നെ പറയാം, തിരക്കുണ്ട്‌...
____________


ശിഷ്ടം: ആരാ കുടിലില്‍ മകളെ തല്ലുന്നത് ??
കരയല്ലേ എന്തിനാ കുട്ടിയെ തല്ലിയത്.. ?
അത്, അത് ഒരേക്കര്‍ എങ്ങിനെയെങ്കിലും......
ങേ, ഹെന്റമ്മേ......
___
ശിഷ്ടം രണ്ടു: നിങ്ങളെന്താ കുന്തം വിഴുങ്ങിയ പോലെ ഇരിക്കനത് ?

അതോ..അല്ല ഞാന്‍ ആലോചിക്കായിരുന്നു,
എന്ത് !
വല്ല കാട്ടിലെങ്ങാന്‍ ജനിച്ചാ മത്യാര്‍ന്നു..
അതോണ്ടെന്താ കാര്യം ?
നീ അറിഞ്ഞില്ലേ, പ്രഖ്യാപനം ഒരേക്കര്‍.................
ങേ...

12 മേയ് 2011

ബൂമറാങ്ങ് !

തെരഞ്ഞെടുപ്പു കഴിഞ്ഞു.. രാഷ്ട്രീയക്കാര്‍ കണ്ണില്‍ എണ്ണയൊഴിച്ച് ഫലം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഇശി ആയി.



നാളെ ഫലം വരും. ഒരു പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടും. കിട്ടുന്ന പാര്‍ട്ടിക്ക് പ്രജകളെ ഭരിക്കാം. അവരുടെ ക്ഷേമങ്ങള്‍ നോക്കാം. ഭൂരി പക്ഷമില്ലാത്ത പാര്‍ട്ടിക്ക് പ്രതിപക്ഷതിരിക്കാം. കുറ്റങ്ങള്‍ കുറവുകള്‍ വിളിച്ചു പറയാം.


എത്ര സുന്ദരം ജനാധിപത്യം !


ഇഷ്ടമുള്ളവരെ ജനം തെരഞ്ഞെടുക്കുന്നു. അവര്‍ ഭരിക്കുന്നു. ഭരണത്തില്‍ അള്ളി പിടിച്ചു കയറാന്‍ കലാശ കൊട്ടും, കുരവയുമൊക്കെ നടത്തുവാന്‍ തങ്ങളെ പ്രേരിപ്പിക്കുന്ന ""ഈ സാമൂഹിക കടപ്പാട്"" എന്തെന്ന് രാഷ്ട്രീയക്കാര്‍ക്ക് മാത്രേ അറിയൂ. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് !


പുതിയ ഭരണക്കാര്‍ വന്നാലും പതിവ് പോലെ കോരന്‍ കൈകോട്ടും തൂമ്പയുമായി വിയര്‍ത്തു പണിയെടുക്കാന്‍ പോകും. കിട്ടിയ കൂലിയുമായി വൈകീട്ട് ഭക്ഷണ സാധനങ്ങള്‍ വാങ്ങുവാന്‍ കടയില്‍ കയറും. ഉള്ളിക്കും, മുളകിനും, ഉപ്പിനും, അരിക്കും വിലകൂടിയല്ലോ എന്ന് മുന്‍വര്‍ഷങ്ങളിലെ പോലെ പിറുപിറുത്തു, അരിഷ്ടിച്ച് കിട്ടിയ സാധനങ്ങളുമായി വീട്ടിലേക്കു വരും.


രാവിലെ വീണ്ടും പണിക്കു പോകും, തിരിച്ചു വരും, ഭക്ഷണം കഴിക്കും, കിടന്നുറങ്ങും, വീണ്ടും രാവിലെ പണിക്കു പോകും. കടക്കാരനുമായി വിലപെരുപ്പത്തെ കുറിച്ച് ജനാധി പഥ്യം കനിഞ്ഞരുളിയ സ്വാതന്ത്ര്യം വെച്ച് ഭരിക്കുന്നവരെ കുറ്റം പറയും.

ഇതിലൊന്നും ശ്രദ്ധിക്കാതെ ഭരണക്കാര്‍ തങ്ങളുടെ സ്വത സിദ്ധമായ വിവാധങ്ങലുമായി മീഡിയയില്‍ ചര്‍ച്ചകളുമായി നിറയും. ജനം എല്ലാം മറന്നു അവയ്ക്ക് വേണ്ടി കാത്തു കൂര്‍പ്പിക്കും. മന്ത്രി വാഹനങ്ങള്‍ റോട്ടിലൂടെ കുതിച്ചു പോകും, പിന്നാലെ പോലീസും പോകും.....




പീഡന കഥകള്‍, അഴിമതികഥകള്‍, അങ്ങിനെ പലവിധ കഥകള്‍ കേള്‍പ്പിച്ചു അഞ്ചു വര്ഷം കാതു കൂര്പിച്ചു, കൂര്പിചിരിക്കെ കടന്നു പോകും....
_________________________
വെളിപാട്: രണ്ടു രൂപയ്ക്കു അരി കൊടുക്കും !


കൃഷിയെ കെട്ടുകെട്ടിച്ചു കൃഷി ഭൂമി തരിശാക്കി, അപാര്‍ത്മെന്ടു വിലയിപ്പിക്കുന്നതിന്റെ മൂര്‍ധന്യാവസ്തയില്‍ ആണ്, സമൃദ്ധമായി ഇതൊക്കെ കിട്ടുമായിരുന്ന കാലത്തില്ലാത്ത ഇളവു ജനങ്ങള്‍ക്ക്‌ കൊടുക്കുമെന്ന് പറയുന്നത് ! ഇതുകേട്ടപാതി കേള്‍ക്കാത്ത പാതി പ്രതിപക്ഷ വാഗ്ദ്ധനാവും വന്നു. ഞങ്ങളും കൊടുക്കും രണ്ടു രൂപയ്ക്കു അരി !!!


അല്ല അറിയാന്‍ പാടില്ലാന്ജീട്ടു ചോദിക്കുവ ! ഈ അരി കോരി കൊടുക്കുവാന്‍ എന്തിനാ നമുക്ക് കുറെ പാര്‍ടികള്‍. എല്ലാര്‍ക്കും കൂടി ഒന്ന് പോരെ ! ഒരു പാര്‍ടി. കുറെ നല്ലവരായ ജന പ്രധിനിധികള്‍, നന്നായി കാര്യങ്ങള്‍ ചെയ്യാത്തവരെ മാത്രം പുറത്താക്കുന്ന ഒരു ജനാധിപത്യം ഈ ഒരു പാര്‍ടി ചെയ്തു, നല്ലവരെ ത്രെഞ്ഞെടുക്കാനുള്ള ഒരു സാഹചര്യം എത്ര ചെലവ് കുറയ്ക്കും, എത്ര സംഘര്‍ഷങ്ങള്‍ കുറയ്ക്കും...


ഒരു കേരളം, ഒരു ജനപക്ഷ രാഷ്ട്രീയം, അത് പോരെ ?
__________
രാഷ്ട്രീയം പറഞ്ഞു തല്ലു പിടിക്കുന്ന ഹരം വേറൊന്നിനും കിട്ടാത്തത് കൊണ്ട് അത് വേറെ എവിടെയെങ്കിലും പോയി പറ..!!!

24 ഏപ്രിൽ 2011

എന്‍ഡോസള്‍ഫാന്‍ !

  • കീടനാശിനികള്‍ നിരോധിക്കുക !
  • ജൈവിക കൃഷി യിലേക്ക് കൃഷിയെ തിരിച്ചു വിടുക.
  • ജൈവിക വിത്തുകളെ സ്വതന്ത്രമാക്കുക.
  • രാസ-വിഷ മുക്തമാക്കി പരിസ്ഥിതിയെ സംരക്ഷിക്കുക.
  • രാസവള അധിനിവേശത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കുക.
  • രാസമുക്തമായ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുക.
  • കൃഷിഭൂമി കൃഷിക്കാര്‍ക്ക് നല്‍കുക.
  • ജൈവിക കൃഷിയെ പ്രോത്സാഹിപ്പിക്കുക ________________________________
    ഇന്ത്യയെന്ന് കേട്ടാല്‍ അഭിമാന
    പൂരിതമാകണം അന്ത:രംഗം!     കേരളമെന്നു കേട്ടാലോ തിളക്കണം.......
എന്ടോ സള്‍ഫാന്‍ നിരോധിക്കേണ്ടത് കേരളത്തിന്റെ മാത്രം കാര്യമല്ല ഇന്ധ്യയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയാണ്.
ലോകത്തിനു വേണ്ടിയാണ്.
______________

എന്‍ഡോസള്‍ഫാന്‍ ! മാരകമായ ഈ കീടനാശിനി വര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ ഉപയോഗിക്കപെട്ടപ്പോള്‍ അതിനു അനുമതി നല്‍കിയ "പ്രജാ ക്ഷേമ തല്‍പരരായ" അധികാരികള്‍ എന്ത് കൊണ്ട് അതുണ്ടാക്കുന്ന ദുരന്തത്തെ കുറിച്ച് അറിയാതെ പോയി ! ഒരു പ്രദേശത്തെ മനുഷ്യര്‍ അതിന്റെ ഇരകളായി കണ്മുന്നില്‍ ഉണ്ടായിട്ടും അതിനെ ലാഘവത്തോട്‌ കൂടി കൈകാര്യം ചെയ്യുന്നതിന്റെ പിന്നിലെ ചേതോ വികാരം എന്താണ്. ഇരകളുടെ ആര്‍ത്തനാദം കേള്‍ക്കാതെ പോകുന്നതിന്റെ പിറകിലെ സമവാക്ക്യം എന്താണ് !


ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപെട്ടവര്‍ അവര്‍ക്കെതിരായി രൂപം മാറുന്നതിന്റെ "പ്രജാക്ഷേമ" താല്പര്യം എന്താണ് ! മാരകമായ രോഗത്തിനും, നവജാത ശിശുക്കളുടെ വികൃതമായ രൂപങ്ങള്‍ക്കും പിറകിലെ കാരണം വ്യക്തമാക്കപെട്ടിരിക്കെ എന്‍ഡോ സള്‍ഫാന്‍ "പ്രജാക്ഷേമ" താല്‍പര്യങ്ങളില്‍ ഇടം പിടിക്കുന്നതിന്റെ രാഷ്ട്രീയ-രസതന്ത്രം ഇനിയെങ്കിലും പുറത്തു വരേണ്ടിയിരിക്കുന്നു.


അഴിമതി സാര്‍വത്രികമായിരിക്കുന്നു. കോഴ കഥകള്‍ പറഞ്ഞു മീഡിയയുടെ നാവു കുഴഞ്ഞിരിക്കുന്നു. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. കോടികള്‍! ലക്ഷം കോടികള്‍ ! ഇവ അടുക്കി വെച്ച് രാഷ്ട്രീയം കളിക്കുമ്പോള്‍ തങ്ങളെ തെരെഞ്ഞെടുതയച്ച ജനങ്ങളുടെ ജനാധിപത്യ സ്വപനങ്ങളെ വിസ്മരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ !
മാരകമായ കീടനാശിനിയെന്നു കണ്ടെത്തി 74 രാജ്യങ്ങളില്‍
നിരോധിചിരിക്കെ എന്ത് കൊണ്ട് ഇപ്പോഴും നമ്മുടെ നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ !!!!
അധികാരികളുടെ കാഴ്ചകള്‍ക്ക് എന്ത് പറ്റി ? ജനങ്ങളുടെ രോദനം ഇവര്‍ കേള്‍ക്കാതതെന്തു ? ഇവരുടെ കേള്‍വിക്ക് എന്ത് പറ്റി ??


മനുഷ്യരെ ബലി കൊടുത്തു എന്ത് പ്രജാക്ഷേമാമാണ് അധികാരികള്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. എന്പതു ശതമാനവും ദാരിദ്ര്യത്തില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ടണ്‍ കണക്കിന് ഭക്ഷ്യ ധാന്യം ഉപയോഗശൂന്യമാക്കിയ ജനാധിപത്യ വ്യവസ്ഥിതിയാണ് എന്‍ഡോ സല്ഫാനിലൂടെ ജനങ്ങളെ സേവിക്കുന്നത്. കൃഷിയുടെ പേര് പറഞ്ഞു കീടനാശിനി തളിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ !
മനുഷ്യന്റെ രോദനം കേള്‍ക്കാത്ത ഈ കീടനാശിനിയുടെ നമ്മുടെ നാട്ടിലെ നിലനില്‍പ്പിനു പ്രേരകമായ രാഷ്ട്രീയ-കെമിക്കല്‍ ഫോര്‍മുലയുടെ ശക്തി എന്തായിരിക്കും..? മനുഷ്യനെ കീടമാക്കുന്ന ഈ വിഷം ഇനിയെങ്കിലും ഉപയോഗിക്കല്ലെയെന്നു ഒരു ജനത അധികാരികളുടെ മുമ്പില്‍ ഉറക്കെ വിളിച്ചു പറയുമ്പോള്‍ കേള്‍ക്കാതെ പോകുന്ന ജനാധിപത്യത്തിലെ പ്രജാക്ഷേമ നിര്‍വചനം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്ന് കരുതാം.


ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ ശ്രീനിവാസന്‍ കഥാപാത്രമായ ഒരു രംഗം :
സ്വന്തം കച്ചവട സ്ഥാപനത്തിലേക്ക് ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുമ്പോള്‍ "തനിക്കു എത്ര ശതമാനം കമ്മീഷന്‍" കിട്ടുമെന്ന് ചോദിക്കുന്ന സ്ഥാപന ഉടമസ്ഥന്റെ ചോദ്യം !

നമ്മളെ ഭരിക്കാന്‍ വേണ്ടി നമ്മള്‍  തെരെഞ്ഞെടുതവരിലൂടെ പുറത്തു വരുന്ന കോഴ കഥകളുടെ ഫ്ലാഷ് ബാക്കുകളില്‍ അവസാനിക്കുന്നത് വൈരുധ്യം തോന്നുന്ന ശ്രീനിവാസന്റെ അതെ ചോദ്യമാണ് ! 
ലാഭം മുന്നില്‍ കണ്ടു കീടനാശിനികള്‍ തെളിക്കുമ്പോള്‍ കരിഞ്ഞു പോകുന്നത് മനുഷ്യരും, പ്രകൃതിയുടെ ജീവന വ്യവസ്ഥയുമാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍  ഗ്രസിച്ചിരിക്കുന്ന അഴിമതിയെ ഉന്മൂലനം ചെയ്യാനുള്ള "എന്‍ഡോ സല്ഫാനാണ്" ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള സര്‍ക്കാര്‍ ഉപയോഗിക്കേണ്ടത്, അതിനാണ് ഉത്സാഹം കാണിക്കേണ്ടത് !!
അതൊക്കെ തല്‍ക്കാലം മറക്കാം...
 എന്‍ഡോസള്‍ഫാന്‍ !
ഇനിയെങ്കിലും ഇരകളുടെ ശബ്ദം കേള്‍ക്കൂ.....
മാരകമായ കീടനാശിനികള്‍ നിരോധിക്കൂ !
___________________________________
""മനുഷ്യന്റെ കരങ്ങള്‍ തന്നെയാണ് ഭൂമിയില്‍ നാശമുണ്ടാക്കുന്നത്"" ! (കുര്‍ആന്‍ )

11 ഏപ്രിൽ 2011

ഇലക്ഷനും , അണ്ണാ ഹസാരെയും, പിന്നെ ജനങ്ങളും...!



പതിവ് പോലെ ഇക്കുറിയും ജനങ്ങള്‍ തങ്ങളുടെ അവകാശം വിനിയോഗിക്കും..
പതിവ് പോലെ ഭൂരിപക്ഷം കിട്ടുന്ന രാഷ്ട്രീയം അധികാരത്തില്‍ വരും.
ഭൂരിപക്ഷം കിട്ടാത്തവര്‍ അവസരം പോയതില്‍ ദുഖിച്ചു
 അടുത്ത അവസരത്തിന് വേണ്ടി
അക്ഷമയോടെ പ്രതിപക്ഷത്തിരിക്കും....


ഭരിക്കുന്നവരില്‍ ചിലര്‍ വിവാദങ്ങളായി വാര്‍ത്തയില്‍ നിറയും. മീഡിയ ചൂട് പിടിക്കും. വ്യക്തി വീക്നെസ്സുകള്‍, മാന്തിയെന്നും, തോന്ടിയെന്നും, ഐസ്ക്രീമെന്നും ഒക്കെ പറഞ്ഞു അസംബ്ലി നിറഞ്ഞു പുറത്തേക്കു വരും.. പിന്നെ ജനങ്ങള്‍ കാഴ്ച്ചക്കാരാവും, കേള്വിക്കാരാകും. അവരുടെ പ്രശ്നങ്ങള്‍ മറക്കും, നാടിന്റെ വികസന കാര്യത്തെ മറക്കും.. അങ്ങിനെ അങ്ങിനെ വീണ്ടും അഞ്ചു വര്ഷം വിവാദ വാര്‍ത്തകള്‍ കേട്ട് അടുത്ത ഇലക്ഷന്‍ വരും...
__________


ജനങ്ങള്‍ പതിവുപോലെ തങ്ങള്‍ക്കു ബോണസ്സായി കിട്ടുന്ന വിലവര്‍ധന പതിവ് പ്രതിഭാസം പോലെ സീകരിക്കും..


പെട്രോള്‍ ചാര്‍ജ്ജു വര്‍ധന വരും, അത് കേട്ട് ചരക്കു കൂലി വര്‍ധിക്കും, അത് കണ്ടു നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക്‌ നേരെ കണ്ണ് തുറിപ്പിക്കും..


പണി ചെയ്തു കിട്ടിയ കൂലി മുഴുവനോടെ അവ വിഴുങ്ങും. കാശ് തീര്‍ന്നു ഞരമ്പുകള്‍ വലിഞ്ഞു മുറുകി കണ്ണ് തുറിച്ചു ഇങ്ങിനെ പോയാല്‍ എങ്ങിനെ ജീവിക്കും എന്ന് പിറുപിറുക്കും..


തൊഴിലില്ലായ്മ പതിവ് പോലെ തൊഴിലൊന്നുമില്ലാതെ അലഞ്ഞു നടക്കും. ഇടയ്ക്കു കിട്ടുന്ന പ്രകടന മഹോല്സവങ്ങളില്‍ അവര്‍ തങ്ങളുടെ ഊര്‍ജ്ജം ഫ്രീയായി ജയ്‌ വിളിച്ചു തീര്‍ക്കും. നേതാക്കന്മാരുടെ പ്രസംഗം കേട്ട് കയ്യടിച്ചു പിരിഞ്ഞു പോകും.. അങ്ങിനെ പല സംഘടനകള്‍, അവിടെ ഓരോന്നിലും ജനങ്ങള്‍.. ആയിരങ്ങള്‍, പതിനായിരങ്ങള്‍, ലക്ഷങ്ങള്‍ എന്നൊക്കെ പറഞ്ഞു ഒരുപാട് മനുഷ്യ ഊര്‍ജ്ജങ്ങള്‍ തേരാ പാരാ തൊഴിലോന്നുമില്ലെന്ന് പറയുന്ന രീതിയില്‍ ഈ കൂട്ടങ്ങളില്‍ നടക്കുന്നുണ്ടാകും..


___________


അണ്ണാ ഹസാരെ പറഞ്ഞപ്പോഴാണ് എല്ലാരും കണ്ണ് തുറന്നത്.


എവിടെയൊക്കെയോ കേട്ടീട്ടുണ്ട്, അഴിമതി എന്ന്. പക്ഷെ അത് ഇങ്ങിനെയാണെന്ന് അറിഞ്ഞത് ഇപ്പോഴാനെന്നു തോന്നുന്നു. റിയാലിറ്റി ഷോ ചാനലുകളില്‍ ഇട്ടു കൊടുത്തു എസ് എം എസ് അയച്ചിരിക്കുന്ന ജനങ്ങള്‍ക്ക്‌ അഴിമതി യുടെ ആഴം മനസ്സിലാകാന്‍ കാലം കുറെ പിടിച്ചു..


ഇനി എന്ത് പരിഹാരം !


ഇലക്ഷന്‍ വന്നു.. ആരെ തെരഞ്ഞെടുക്കും.. വര്ഘീയ മുഖമില്ലാത്ത, അഴിമതിയുടെ കര പുരളാത്ത ഒരു വ്യക്തിയെ, രാഷ്ട്രീയത്തെ കുറിച്ച് പറയൂ.....

ജനങ്ങള്‍ക്ക്‌ വേണ്ടി, നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ഭരണത്തെ സമര്‍പ്പിക്കുന്ന, വൈകാരിക രാഷ്ട്രീയം അന്യമായ, ജനങ്ങളുടെ വികസന രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ഒരു ഭരണത്തെ സ്വപ്നം കണ്ടു
വോട്ടു കൊടുക്കണം എന്ന് ചുരുക്കി പറയുന്നു അണ്ണാ ഹാസാരെയുടെ നാടിന്റെ രാഷ്ട്രീയം.

....
അപ്പൊ നിങ്ങടെ വോട്ടു !!!

09 മാർച്ച് 2011

പാപി ചെന്നിടത്ത് പാതാളം !


ഈ വാര്‍ത്ത കരയിപ്പിക്കാം, അല്ലെങ്കില്‍ പൊട്ടി ചിരിപ്പിക്കാം ! അതിനു നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദി !

ആ ദുഖകരമായ (സത്യം) വാര്‍ത്ത ഇവിടെ ഇങ്ങിനെ വായിക്കാം !

   കോഴിക്കോട്: അംഗോളയില്‍ ജോലിക്ക് പോയ നിരവധി മലായ്ളികള്‍ക്ക് ദുരിതം. മലേറിയ പിടിപെട്ടതിനാല്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വൈദ്യ സഹായ സൗകര്യം ലഭിക്കാത്തതാണ് ദുരിതത്തിന് കാരണമായത്‌. ബന്ധുക്കളെ നാട്ടിലേക്ക് തിരിചെതിക്കുന്നതിനു വേണ്ട നടപടികള്‍ കൈകൊള്ളനമെന്നു പ്രധാനമന്ത്രിക്ക് അവരുടെ കുടുമ്പങ്ങള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
കടപ്പാട്: ഇന്നത്തെ ഗള്‍ഫ് മാധ്യമം  

അംഗോള എന്ന് ഗൂഗ്ലിയപ്പോള്‍ ആദ്യം കിട്ടിയ ഒരു പടം !
പാവം അംഗോള, പാവം മലയാളി ! 

കുത്തുവാക്ക്: ആഭ്യന്തര കലാപവും പട്ടിണിയും നടമാടുന്ന ആഫ്രിക്കന്‍ രാജ്യമാണ് "ഈ അങ്കോള" ! അവിടെ മലയാളികള്‍ ജോലിക്ക് പോകണമെന്ന അവസ്തയുണ്ടാക്കിയ നമ്മുടെ നാടിനെ വിശേഷിപ്പിക്കാന്‍ പട്ടിണിക്കും ദാരിദ്ര്യത്തിനുമപ്പുരമുള്ള ഏതു പദമാണ് പ്രയോഗിക്കേണ്ടത്. അംഗോളക്കാരും മറ്റുള്ളവരും  നമ്മളെ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ അല്ലെ !

അല്ല, ജാനാധിപത്യം പോരാടി വാങ്ങിച്ചു പിന്നെ ജീവിക്കാന്‍ വകയില്ലാത്ത സാഹചര്യം സൃഷ്ടിക്കപെട്ടപ്പോള്‍ ജനാധിപത്യം ഇല്ലാത്ത രാജ്യത്ത് വരെ പോയി (ബന്ദും ഹര്‍ത്താലും, പണിമുടക്കും നടത്താതെ) മനസ്സമാധാനത്തോടെ ഉപജീവനം തേടുകയും, അവിടെ നിന്ന് കൊണ്ട് പ്രവാസ വോട്ടു വേണമെന്ന് ആവശ്യപെടുകയും ചെയ്യുന്ന നമ്മള്‍ക്ക്, എന്ത് അംഗോള !
വൈരുദ്ധ്യാത്മക ഭൌതികവാദമെന്നു പറയുന്നത് ഇതാണോ !

രാഷ്ട്രീയക്കാര്‍ നമ്മളെ ഇറച്ചി കോഴികലാക്കിയത് കൊണ്ട് ചിന്തിക്കാന്‍ എവിടെ നേരം !

03 മാർച്ച് 2011

ഇലക്ഷന്‍ !


 പത്ര വായന തല്‍ക്കാലം നിറുത്തി വെച്ചതാണ്. കാരണം പത്രം തന്നെ. കോമന്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് സമുച്ചയ അഴിമതി, സ്പെക്ട്രം ലക്ഷം കോടി അഴിമതി, പിന്നെന്തോ വേറെ ഒരു ലക്ഷം കോടി അഴിമതി...ന്യായാധിപ അഴിമതി..

പത്രത്തിന്റെ പൂമുഖത്ത് എന്നും ഇത് തന്നെ, അഴിമതി!അഴിമതി !
ആദ്യം ലക്ഷമെന്നു കേള്‍ക്കുമ്പോള്‍ ഒരു  അമ്പരപ്പ് ഉണ്ടായിരുന്നു. കാരണം പത്തും, അമ്പതും രൂപ കാര്യം നടക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകുപ്പിലെ ചിലര്‍ക്ക് പിടിപ്പിക്കേണ്ടി വരുന്ന അവസ്ഥയും, വാങ്ങിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവരുടെ ന്യായീകരണവും  കേട്ട് പരിചയിച്ച ഒരു സാമൂഹിക  അവസ്ഥയില്‍ അത്തരം ""ഇമ്മിണി വലിയ അഴിമതി""ഇടയ്ക്കു വിജിലന്‍സിന്റെ മുഖത്തോട് കൂടി പത്രത്തില്‍ വരാറുണ്ട്. അതിനെയൊക്കെ വിഴുങ്ങിയാണ് മുകളില്‍ നിന്ന് ലക്ഷത്തിന്റെ കണക്കുകള്‍ പുറത്തേക്കു വരുന്നത്. അതിയാന്‍ താമസിയാതെ ലക്ഷം കോടിയിലേക്ക് വലുതായി മൂന്ന് ലോകവും അളന്നു വിശ്വ രൂപം പ്രാപിച്ചത്  കണ്ടു ബോധം പോയത് കൊണ്ടാണ് പത്രം വായന നിറുത്തിയത്.
അക്ഷരം അറിയാത്തവര്‍ ഭാഗ്യവാന്മാര്‍ , കണക്കിന്റെ കളികളൊന്നും അവര്‍ക്ക്  അറിയില്ലല്ലോ.പിന്നീട് യാദൃചികമായിട്ടാണ് ഈ വാര്‍ത്ത കാണുന്നത് !

ഏപ്രിലില്‍ നിയമ സഭാ ഇലക്ഷന്‍ !
ങേ..ഇതെന്താ നമുക്ക് ഇലക്ഷന്‍ നടത്താനേ നേരമുള്ളോ ! അഞ്ചു വര്ഷം ഈ സര്‍ക്കാര്‍ ഇത്ര വേഗം തീര്‍ത്തോ. ഗ്രാമ സഭാ ഇലക്ഷന്‍ കഴിഞ്ഞതേയുള്ളൂ....

ഓണം വന്നപോലെ.. ഇലക്ഷന്‍ വന്നെ ഇലക്ഷന്‍ വന്നെ എന്നാര്പു വിളികള്‍ ഇനി തെരുവില്‍ ഉയരും, കൊടി തോരണങ്ങള്‍, പോസ്റ്റുകള്‍, പ്രസംഗ ബഹളങ്ങള്‍, പാരടി രാഷ്ട്രീയ ഗാനങ്ങള്‍, ഫ്ലക്സുകള്‍, അവക്കിടയിലൂടെ സമൂഹം അതൊക്കെ വായിച്ചും കേട്ടും ഇനി വരേണ്ട നമ്മുടെ നേതാക്കന്മാരെ കുറിച്ച് സ്വപ്നം കാണും. പിന്നെ  നമ്മുടെ മുമ്പില്‍ ഭരിക്കാന്‍ വേണ്ടി തയ്യാറായി ഇരിക്കുന്നവരില്‍ നമ്മുടെ പാര്‍ടിചിന്തക്കനുയോജ്യമായവരെ അഞ്ചു വര്‍ഷത്തേക്ക് നമ്മള്‍ തിരഞ്ഞെടുത്തു മാലയിടും. അങ്ങിനെ തിരഞ്ഞെടുത്തവര്‍ മുമ്പ് ഒഴിഞ്ഞു കൊടുത്തവര്‍ ഇരുന്ന കസേരയില്‍ ഇരുന്നു ഭരണം നിറുത്തിയെടത്തു നിന്ന് തുടങ്ങും. ഈ മാമാങ്കങ്ങല്കൊക്കെ  മൂക സാക്ഷിയായി പ്രവാസികലാകാന്‍ വിധിക്കപെട്ട കുറെ മനുഷ്യര്‍ അങ്ങകലെ വിദേശത്ത് കുടുംപങ്ങളെ പോറ്റാന്‍ എല്ല് മുറിയെ പണിയെടുക്കുന്നുണ്ടാകും.  

അതും"" പ്രജാക്ഷേമ ""ഭരണനേട്ടത്തിന്റെ ഉധാഹരങ്ങളില്‍  പെടും. കാരണം രാഷ്ട്രീയക്കാരെ ഈ പ്രവാസികള്‍ക്ക് സുപരിചിതരാണ്. അടിക്കടിക്ക് ഗള്‍ഫ് സന്ദര്‍ശത്തിനു വരുന്നതും, അവരുടെ ഫോടോ പത്രത്തില്‍ അടിച്ചു വരുന്നതും പത്രം വായിക്കുന്ന പ്രവാസികള്‍ കാണാറുണ്ട്‌. 
അഞ്ചു വര്‍ഷത്തെ പത്രമെടുത്ത്‌ നോക്കണം, നാട്ടില്‍ സര്‍ക്കാര്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ പഠിക്കണം, വികസനങ്ങള്‍ നോക്കണം. അല്ല ആരാ ഇതൊക്കെ നോക്കുന്നെ !
കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ പണിയെടുക്കുന്ന ഭൂരിഭാഗം വരുന്ന തൊഴിലാളികള്‍ ജോലി കഴിഞ്ഞു അവരുടെ താമസ സ്ഥലത്ത് വന്നാല്‍ ഒഴിവു ദിനം അപ്രാപ്യമായത് കൊണ്ട് ഭക്ഷണം കഴിച്ചു അവശേഷിച്ച കുറച്ചു സമയം നിദ്രയിലേക്ക് വഴുതി വീഴും. അതിനിടയില്‍ എന്ത് പത്രം, നാട്ടില്‍ കുടുമ്പം പുലര്‍ത്താന്‍ കഴിയാതെ ഇവിടെയെത്തിച്ച രാഷ്ട്രീയക്കാരുടെ എന്ത് വികസനം, എന്ത് രാഷ്ട്രീയം !

പ്രവാസികള്‍ക്ക് വോട്ടവകാശം! അതാണ്‌ പ്രവാസികളുടെ ""ഏറ്റവും വലിയ ""കാര്യം. നാട്ടിലുള്ളവര്‍ തന്നെ തെരഞ്ഞെടുത്തു  അയചീട്ടാണ് കാര്യങ്ങള്‍ ഇങ്ങിനെ പോകുന്നത്. പിന്നെയാണ് വിദേശത്ത് വന്നു വോട്ടു ചെയ്തു തിരഞ്ഞെടുത്തു കാര്യങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുന്ന ശരാശരി പ്രവാസി, തങ്ങള്‍ വോട്ടു കൊടുത്ത ജയിപ്പിച്ച സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രവാസ ബന്ദും, ഹര്‍ത്താലും നടത്തി കാര്യങ്ങള്‍ നേടാനാകും എന്നാവും ചിന്ത. ആര്‍ക്കറിയാം..

നാട്ടിലെ വികസനത്തിനും , സാമ്പത്തിക അടിതറക്കും പ്രധാന ഉറവിടം അവഗനിക്കപെട്ട ഈ പ്രവാസി മനുഷ്യരാണ്. നാടും, വീടും വിട്ടു വിദേശത്ത് തങ്ങളുടെ വിയര്‍പ്പോഴുക്കുന്നവര്‍ പ്രതിവര്‍ഷം ഏകദേശം പതിനെണ്ണായിരം കോടിയോളം രൂപ നാട്ടിലേക്ക് അയക്കുന്നുണ്ട്. ഇരുപത്തഞ്ചു ലക്ഷത്തോളം വരുന്ന ഗള്‍ഫു മലയാളികളുടെ കുടുമ്പങ്ങള്‍ അതില്‍ നിന്നും ചിലവഴിക്കുന്ന തുക നാട്ടില്‍ ജീവിക്കുന്നവരുടെ തൊഴില്‍ മേഖലയുടെ സാമ്പത്തിക സ്രോതസും കൂടിയാണ്. ഗള്‍ഫിലെ ഈ വരുമാനത്തിന്റെ പിന്‍ ബലത്തിലാണ് നാട്ടിലെ ഓരോ ബിസിനസ്സുകളും പച്ച പിടിച്ചു നില്‍ക്കുന്നത്, കുടുമ്പങ്ങള്‍ ജീവിക്കുന്നത്. പ്രതിവര്‍ഷം അയക്കുന്ന ഈ കോടികള്‍ സര്‍ക്കാരുകള്‍ക്ക് വ്യക്തമാനെന്നിരിക്കെ പ്രവാസികള്‍ക്ക് വേണ്ടി എന്താണ് സര്‍ക്കാരുകള്‍ ചെയ്തീട്ടുള്ളത്. നാട്ടില്‍ ജീവിക്കാനുള്ള എന്ത് സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാനെന്നിരിക്കെ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുക എന്നതാണ് ജനഹിത സര്‍ക്കാരുകളുടെ കടമ. ഗള്‍ഫിലെ മാറികൊണ്ടിരിക്കുന്ന കാലാവസ്ഥ വരും നാളുകളില്‍ നാട്ടിലെ സാമ്പത്തിക മേഖലയില്‍ കാര്യമായ ആഘാതം ഉണ്ടാക്കുമെന്ന തിരിച്ചറിവ് ഭരണ നേതൃത്വങ്ങള്‍ക്ക്‌ ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.   ഒന്നും ചെയ്തില്ലെങ്കിലും രാഷ്ട്രീയക്കാര്‍ അഴിമതി നടത്താതെ ഇരുന്നെങ്കില്‍ പ്രവാസികലാകാന്‍ വിധിക്കപെട്ടവര്‍ക്ക് വരെ   നാട്ടില്‍ തന്നെ ലാവിഷായി ജീവിക്കാനുള്ള അവസ്ഥ ഉണ്ടാകുമായിരുന്നു. കാരണം
അഴിമതി, പത്തിന്റെയും, അമ്പതിന്റെയും നോട്ടില്‍ ഒതുങ്ങുന്നതല്ല, ലക്ഷം കോടികളുടെതാണ് !
ലക്ഷം കോടികള്‍ !  പ്രവാസികളുടെ  എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ആ തുകക്ക് എത്ര വര്ഷം സ്വന്തം നാടും വീടും വിട്ടു  വിദേശത്ത് വിയര്‍പ്പോഴുക്കണം !

ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശങ്ങല്‍ക്കുപരി  ഭരിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ മാറിപോകുംപോഴാനു സമൂഹത്തില്‍ ദാരിദ്ര്യം വര്‍ധിക്കുന്നതു,  നിലനില്‍പ്പിനു പ്രവാസിയാകാന്‍ വിധിക്കപെടുന്നതും. പ്രവാസത്തിനു കാരണമാകുന്ന സാമൂഹിക അവസ്ഥ മാറ്റിയെടുക്കുക എന്നതാണ് പ്രവാസി എന്ന വാക്ക് ഭരിക്കുന്നവരോട് വിളിച്ചു പറയുന്നത്. അത് സഫലമാകുന്നതോടെ പ്രവാസി വോട്ടു എന്നത് തന്നെ  അപ്രസക്തമാകും.  

അതോ രാഷ്ട്രീയക്കാര്‍ക്ക് നാടിനു ലഭിക്കുന്ന കോടികള്‍ക്കായി
പ്രവാസി സമൂഹത്തെ സൃഷ്ടിക്കുക എന്നത് രാഷ്ട്രീയ സമവാക്ക്യങ്ങളുടെ ലാ സാ ഗു ആണോ !
കാരണം ആ കോടികള്‍ ആണല്ലോ  സമൂഹത്തില്‍ കറങ്ങി കൊണ്ടിരിക്കുന്നത്. 

22 ജനുവരി 2011

മകരജ്യോതി, സത്യമോ !

അങ്ങിനെ നാടിന്റെ ഭരണാധികാരിയുടെ പ്രസ്താവനയും വന്നു !


മകരജ്യോതി  യ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം ഇല്ലെന്നു. അല്ലെങ്കില്‍ തന്നെ ഈ വക കാര്യങ്ങളില്‍ സര്‍ക്കാരിനെന്തു കാര്യം. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് !
ജനങ്ങള്‍ ആള്‍ദൈവങ്ങളുടെ ദിവ്യത്വം കണ്ടു അവരുടെ പിന്നാലെ പോയാല്‍, ആരാധനാലയങ്ങളിലെ അത്ഭുതങ്ങള്‍ കേട്ട് അതിന്റെ പിന്നാലെ പോയാല്‍, അത് കാണാന്‍ തിക്കും തിരക്കും കൂട്ടി, അതില്‍ അപകടം സംഭവിച്ചു ജീവന്‍ പോയാല്‍, അതിലൊക്കെ സര്‍ക്കാരിനെന്തു കാര്യം !


സംശയവും, അതോടു ചേര്‍ന്നുള്ള ഭരണാധികാരിയുടെ പ്രസ്താവനയും ശരിയല്ലേ.
ആണോ ?
ഒരു സംശയം! (സംശയങ്ങളൊന്നും ചോദിക്കരുത് !)


നൂറു പേരുടെ മരണത്തിനു ഇടയാക്കിയ ദുരന്തത്തിന് കാരണമായ സംഭവം എന്താണ് ? യുക്തിവാദികളും, വാര്‍ത്താ മാധ്യമങ്ങളും, പലവട്ടം കേരള ജനതയുടെ ശ്രദ്ധയില്‍ പെടുത്തി, അപവാദമായ ഒരു അത്ഭുത ജ്യോതിയുടെ കഥകള്‍ ഭക്തിയുടെ പേരില്‍ കാലങ്ങളായി ഭക്തരായ ജനങ്ങളെ ആകര്‍ഷിച്ചു വന്നതിന്റെ ഒരു ചിത്രമാണ് ഇത്രയധികം മരണത്തിനു കാരണമായ തിക്കും തിരക്കും !


മനുഷ്യജീവന്‍. അത് വിലപിടിച്ചതാണ്‌. ഓരോ മരണത്തിന്റെ പിറകിലും ഒരു കുടുമ്പത്തിന്റെ നിലക്കാത്ത വിലാപം ഉണ്ടാകും. നൂറില്‍ പരം കുടുമ്പത്തിന്റെ വിലാപങ്ങള്‍. അത് ചെറുതല്ല. അതിന്റെ കാരണം എന്തായാലും അന്വേഷിക്കേണ്ടതാണ്. അത്ഭുത ജ്യോതി സത്യമെങ്കില്‍ അത് വിശ്വാസികളെ സംബന്ധിചായാലും, ജനങ്ങളെ സംബന്ധിചായാലും വളരെ അത്ഭുതാവഹമാണ്. അതിനെ കുറിച്ച് അന്വേഷിച്ചു സത്യം അറിയിക്കേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ ബാധ്യതയാണ്. ദൈവത്തിനെ/ദൈവങ്ങളെ സംബന്ധിച്ച് അത് പ്രശ്നമുള്ള കാര്യമല്ല. അങ്ങിനെയൊന്നു സംഭാവിപ്പിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതില്‍ യാതൊരു പ്രതിഷേധവും ഉണ്ടാകില്ല. ഒരു അന്വേഷണം നടത്തുന്നുവെങ്കില്‍ അത് വിശ്വാസത്തെ മുറിപെടുത്തലല്ല. വിശ്വാസത്തെ ബലപെടുതലാണ്. ആധികാരികമായ ഒരു തെളിവിനെ മനുഷ്യന്‍ തെടുന്നുവെങ്കില്‍ അതെങ്ങിനെ ദൈവ വിരുദ്ധമാകും.


ഏതൊരു ആരാധനാലയങ്ങളും ദിവ്യത്വത്തിന്റെ പേരില്‍ ജനങ്ങളെ ആകര്‍ഷിക്കുകയോ, തിക്കും തിരക്കും കൂടുവാനും, അതുവഴി ദുരന്തങ്ങള്‍ സംഭാവിക്കുവാനും കാരനമാകുകയോ ചെയ്യുന്നുവെങ്കില്‍ അത്തരം ദിവ്യ സംഭാവങ്ങുടെ സത്യത്തെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യപെടെണ്ടാതുണ്ട്. അതല്ല എങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്. ജനങ്ങളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാരിന്റെ മിഷനരിയാണ് ആധികാരികതയുടെ അവസാന വാക്ക്. അത് നിഷ്ക്രിയമായാല്‍, പല അത്ഭുത കഥകളും സമൂഹത്തില്‍ പരക്കും, പലതും, പലരും ദിവ്യമാകും. പല വിധ കാരണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ആശ്വാസത്തിനായി തിക്കും, തിരക്കും കൂട്ടി അവിടങ്ങളില്‍ എത്തും. വിശ്വാസം എന്നത് ഇത്തരം അത്ഭുത കഥകളില്‍ എത്തിച്ചു അതൊരു വ്യവസായമാക്കി മാറ്റുന്ന/ മാറുന്ന ഒരു സാഹചര്യത്തിലാണ്, പ്രത്യേകിച്ചും പ്രബുദ്ധമാണെന്ന് പറയുന്ന നമ്മുടെ കേരളം !

എവിടെയാണ് ജനങ്ങള്‍, എവിടെയാണ് സര്‍ക്കാര്‍ !

17 ജനുവരി 2011

ശബരിമല ദുരന്തം

ഹൃദയഭേദകമായ  ഒരു ദുരന്തത്തിന് ശബരിമല സാക്ഷ്യം വഹിച്ചിരിക്കുന്നു.
നൂറില്‍ പരം മനുഷ്യര്‍ക്ക്‌ ജീവന്‍ നഷ്ടപെട്ടതിന് ഉത്തരവാദി ആര്‍ ? വര്‍ഷങ്ങളായി ഈ തീര്‍ഥാടനം നടന്നു വരുന്നു. ലക്ഷങ്ങള്‍ സന്നിദാനത്തില്‍ എത്തുന്നു. അവിടെയുള്ള അസൌകര്യങ്ങളെ കുറിച്ച് ഉത്തരവാധപെട്ടവര്‍ക്ക് കൃത്യമായി അറിയാം. അതിനുള്ള ഭരണ സംവിധാനങ്ങള്‍ ഉണ്ട്. പരിഹരിക്കാനുള്ള കര്‍മ ശേഷിയും, വരുമാനവും, സമയവും ഉണ്ട്. തിരക്ക് നിയന്ത്രിക്കാനും, അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കഴിയും.



പക്ഷെ....
നൂറിലേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപെട്ടിരിക്കുന്നു...
____________
ഇനി വരും പ്രസ്താവനകള്‍...
അന്വേഷണം നടത്തും, കാരണം കണ്ടെത്തും..
കൂടുതല്‍ രക്ഷാപ്രവര്തനതിനു സൗകര്യം എര്പെടുതും..
പോലീസുകാരെ നിയമിക്കും...
ജീവന്‍ നഷ്ടപെട്ടവര്‍ക്ക്ക് ?/അല്ല ആശ്രിതര്‍ക്ക് നഷ്ടപരിഹാരം..!
ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സ്വത്വര നടപടികള്‍....
____________________
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ശബരിമല ദുരന്തം മറ്റു പല ദുരന്തങ്ങള്‍ ചിത്രത്തില്‍ നിന്നും മാഞ്ഞു പോയ പോലെ വിസ്മ്രുതിയിലാകും !
ഓരോ സംഭവതിനും അതിനനുസരിച്ച് സമയാ സമയങ്ങളില്‍ പ്രസ്താവനകള്‍ വരും..
____________________
ഭക്തര്‍ക്ക് ശബരിമല ഒരു തീര്‍ഥാടന സ്ഥലമാണ്. അവര്‍ വിശ്വസിക്കുന്ന ദൈവത്തിനെ ആരാധിക്കാനുള്ള കേന്ദ്രം. പക്ഷെ, അവിടെ തിക്കും തിരക്കും കൂടാന്‍ കാരണമാകുന്ന മകര വിളക്ക് പ്രതിഭാസത്തെ കുറിച്ച് പലതും അപവാദമായി വാര്‍ത്താ മാധ്യമങ്ങളില്‍ വരുമ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ അന്വേഷണ കമീഷനും, സംവിധാനവും ഏര്‍പെടു ത്തുമ്പോള്‍ ഇതിലെ സത്യാവസ്ഥ അറിയിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ എത്റെടുക്കാത്തത് എന്ത് കൊണ്ട് ?അത്


ജനങ്ങളോട് ചെയ്യുന്ന അനീതിയല്ലേ.?? ഇതൊക്കെ മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുത്തു കണ്ണുമടച്ചു ഇരിക്കുന്ന ബന്ധപെട്ട അധികാരികള്‍ ദുരന്തങ്ങള്‍ വരുമ്പോള്‍ ചാടി എഴുന്നേല്‍ക്കുന്നത്‌ എന്തിനു വേണ്ടിയാണ്.


തിരക്ക് വരുന്നതിന്റെ കാരണങ്ങളുടെ ചിത്രത്തിലേക്ക് കണ്ണ് തുറന്നു നോക്കിയാല്‍ ഈ ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ കഴിയും, അതിനു സംവിധാനങ്ങല്‍ക്കുപരിയായി അവിടെ പോകുന്നവര്‍ക്ക് തന്നെ അത് ചെയ്യാന്‍ കഴിയും !


എന്തായാലും ദുരന്തങ്ങള്‍ ഒഴിവാക്കുക തന്നെ വേണം ! ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ.....


അവരുടെ കുടുമ്പത്തിന്റെ വേദനയില്‍ പങ്കു ചേരുന്നു....