14 നവംബർ 2011

ഹാങ്ങ്‌ അന്‍റ്റില്‍ ഡെത്ത് !!

ഗോവിന്ദചാമിയെ വധശിക്ഷക്ക് വിധിച്ചു ! പ്രതി അത്‌ അര്‍ഹിക്കുന്നത് തന്നെ എന്ന് വിധിയെ എല്ലാവരും സ്വാഗതം ചെയ്തു. ദാരുണമായി കൊല്ലപെട്ട സൌമ്യ എന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ ദുഖതിനിടയില്‍ ഈ വിധിയില്‍ ചെറിയൊരു ആശ്വാസം കണ്ടെത്തും ! എന്നാല്‍ കുറ്റവാളികള്‍ക്ക് ഒരു "പാഠം" എന്ന നിലയില്‍ ഈ വിധിയെ കണ്ടു ആശ്വസിക്കുവാന്‍ സമൂഹത്തിനു എത്രത്തോളം കഴിയും എന്നതാണ് "ഗോവിന്ദ ചാമി" മാര്‍ ഉണ്ടാകുന്ന ഇന്നത്തെ സാമൂഹിക ചുറ്റുപാട് നമ്മോടു ചോദിക്കുന്നത്.



സൌമ്യ എന്ന ഇര ഒരു പെണ്കുട്ടി മാത്രമല്ല. പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രം. ഗോവിന്ദചാമി ഒരു വ്യക്തി മാത്രമല്ല, വിവിധ പേരുകളില്‍ നമ്മുടെ സമൂഹത്തില്‍ രൂപ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന അനേകരില്‍ ഒരാള്‍ മാത്രം. അത്‌ കൊണ്ടു തന്നെ വിധി കേട്ട മാത്രയില്‍ ഗോവിന്ദ ചാമിയോടു വൈകാരികമായി പ്രതികരിച്ചു, മുന്നോട്ടു നടക്കുന്ന സമൂഹത്തിനു എത്രത്തോളം ആശ്വസിക്കാന്‍ വകയുണ്ട് എന്ന് നമ്മള്‍ സ്വയം ചോധിക്കെണ്ടാതുണ്ട്. ഗോവിന്ദ ചാമിമാരുടെ  "ഭാഷ" സമൂഹത്തിനറിയില്ല, അത്‌ കുറ്റ കൃത്യങ്ങളെ കൃത്യമായി രേഖപെടുത്തുന്ന ഭാഷയാണ്‌. കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ മാത്രമേ "ആ ഭാഷയെ" മനസ്സിലാക്കാന്‍ കഴിയൂ. അത്‌ കൊണ്ടു തന്നെ പിടിക്കപെട്ട കുറ്റവാളി നിസ്സന്കമായി നില്‍ക്കും, നീതി പീടത്തെ നോക്കും, സമൂഹത്തെ നോക്കും. കോടതി ശിക്ഷ വിധിക്കുംപോഴും തന്നിലേക്കുള്ള തന്റെ നീതിയുടെ വായനയില്‍ അയാള്‍ അയാളെ നിരപരാധിയായി വിധിക്കും, തന്നെ ഇങ്ങിനെയാക്കിയ സാമൂഹിക ചുറ്റുപാടിനെ അയാള്‍ പ്രതിയാക്കി കുറ്റപെടുത്തും. കോടതി കൊലകയര്‍ വിധിച്ചാലും അത്‌ കേട്ടു ഒരു പക്ഷെ കുറ്റവാളിയുടെ ഉള്ളില്‍ നിര്‍വൃതിയുടെ, വെളുക്കെയുള്ള നിര്‍വികാരമായ ചിരി അയാള്‍ ചിരിക്കും. ഇരയോടുള്ള സഹാനുഭൂതിയില്‍ വേട്ടക്കാരനെ നിര്‍മിച്ച സാമൂഹിക ചുറ്റുപാടിനെ അവഗണിച്ചു, വേട്ടക്കാരനെ അയാള്‍ ചെയ്ത കുറ്റത്തിന് പ്രതികാരമെന്നോണം ശിക്ഷക്ക് അര്‍ഹാമാക്കുംപോള്‍ ഒരു താല്‍ക്കാലിക ആശ്വാസം ഉണ്ടാകുക എന്നിടത് മാത്രമാണ് നമ്മുടെ മാനസികാവസ്ഥ അഭയം കാണുന്നത്.


പക്ഷെ, ഇവിടെ, പ്രധാന വില്ലന്‍, സമൂഹത്തില്‍ അതിജയിച്ചു നില്‍ക്കുന്നു, ക്രൈമുകള്‍ ! സാമൂഹിക ചുറ്റുപാട് സൃഷ്ടിക്കുന്ന ക്രൈം ടെന്ടെന്‍സി ഇത്തരം വ്യക്തികളുടെ ജീവിത സാഹചര്യത്തിലേക്ക് എങ്ങിനെ കൈമാറ്റം ചെയ്യപെടുന്നു എന്നത് സ്കാന്‍ ചെയ്യപെടെണ്ടാതുണ്ട്. സൌമ്യ ഇരയാക്കപെടുന്നതിനു തൊട്ടുമുമ്പ് വരെ ഗോവിന്ദ ചാമി സമൂഹത്തില്‍ നിരപരാധിയായി ഉണ്ടായിരുന്നു. ഗോവിന്ദ ചാമി നടക്കുന്ന ഇടങ്ങളില്‍ മനുഷ്യരും ഉണ്ടായിരുന്നു. അയാള്‍ മറ്റൊരാളെയും പോലെ തന്നെയായിരുന്നോ ?. അല്ല എന്നാണ് അയാളുടെ മുന്‍കാല കഥകള്‍ പറയുന്നത്. പലവിധ കുറ്റകൃത്യങ്ങളും നടത്തി ശിക്ഷിക്കപെട്ടു വീണ്ടും സമൂഹത്തില്‍ ഇറങ്ങി നടക്കവേയാണ് ഒരു ക്രൈമിനു കൂടിയുള്ള അയാളുടെ മാനസിക നില പാകപെടുന്നത്.അപ്പോള്‍ നമുക്ക് മുമ്പിലുള്ള ചോദ്യം ! എങ്കില്‍ അയാളില്‍ എന്ത് മാറ്റമാണ് അയാള്‍ ഇതുവരെ ഏറ്റു വാങ്ങിയ ശിക്ഷാ വിധികള്‍ കൊണ്ടു ഉണ്ടായത് ? വെറുമൊരു പ്രതികാരമെന്നപോലെ ആയിരുന്നോ ശിക്ഷ എന്നതും, അയാള്‍ ഏറ്റുവാങ്ങിയതും ! ജീവ പര്യന്തമടക്കമുള്ള ശിക്ഷകളും, കഠിന തടവും, പിഴയും ഒക്കെ കുറ്റവാളികള്‍ അനുഭവിച്ചു തീര്‍ക്കുമ്പോള്‍ അവരില്‍, സ്വഭാവത്തില്‍ കുറ്റവാസന നിലനില്‍ക്കുന്നു എന്നതാണ് ക്രൈമുകളുടെ, കുറ്റവാളികളുടെ ആധിക്യത്തിന് കാരണം. പലവട്ടം പിടിക്കപെടുകയും, ശിക്ഷ്യനുഭാവിക്കുകയും ചെയ്ത ചരിത്രം ഒരു ഘട്ടത്തില്‍ കുറ്റവാളിയെ കുറിച്ച് പറയുമ്പോള്‍ മാത്രമായിരിക്കും ഒരു കൊടും കുട്ടവാളിയിലെക്കുള്ള അയാളുടെ പരിണാമത്തെ കുറിച്ച് സമൂഹം അറിയുക. അപ്പോഴേക്കും പലരും ഇവരുടെ ഇരകളാക്കപെട്ടീട്ടുണ്ടായിരിക്കും !സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും, കുട്ടികളുടെയും സുരക്ഷിതത്വം ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ചൂഷണത്തിനും, പീടനതിനുമുള്ള എല്ലാ സാധ്യതകളെയും ആധുനിക ജീവിത ശൈലിയുടെ ഭാഗമെന്ന പോലെ പരിച്ചയിക്കപെട്ട സാമൂഹിക അന്തരീക്ഷത്തില്‍ സുരക്ഷിതത്വം പ്രതീക്ഷിക്കാവുന്ന ഒരിടവും ഇല്ല എന്നാണ് സൌമ്യമാര്‍ പറയുന്നത്. പ്രത്യേകിച്ചും സ്ത്രീ സമൂഹത്തില്‍ പെട്ടവരെ സ്ത്രീകള്‍ക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത വിധം ചൂഷണങ്ങളുടെ സ്വഭാവം മാറിയ അന്തരീക്ഷത്തില്‍ !


ഭരണകൂടവും, നിയമവും ഗൌരവമായ സമീപനം ഇക്കാര്യത്തില്‍ സീകരിക്കെണ്ടിയിരിക്കുന്നു. ഒരു ഗോവിന്ദ ചാമിക്കെതിരെയുള്ള ശിക്ഷയെ ആഗോഷിച്ചു തങ്ങളുടെ ഭരണത്തിന്റെ മികവു അതില്പോലും ഏച്ചുകെട്ടി സമൂഹത്തിനു മുമ്പില്‍ വീര വാദം മുഴക്കിയത് കൊണ്ടു കാര്യമില്ല.


ശിക്ഷ വാങ്ങി കുറ്റവാളിക്ക് കൊടുക്കുന്നതിലല്ല, കുറ്റ കൃത്യങ്ങള്‍ക്ക് ഇരയാക്കപെടുന്ന അവസ്ഥ ഇല്ലാതക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്. ഇടതു ഭരണകാലത്ത് ആഭ്യന്തരമന്ത്രിയുടെ ഇടപെടലാണ് ഗോവിന്ദ ചാമിയുടെ ശിക്ഷ വാങ്ങി കൊടുത്തതെന്ന് പറഞ്ഞ് അവകാശവാധമുന്നയിക്കുന്നവര്‍ തങ്ങളുടെ ഭരണ കാലത്ത് നടന്ന മറ്റു കുറ്റ കൃത്യങ്ങളില്‍ എത്രഎണ്ണത്തില്‍ പ്രതികളെ ശിക്ഷിക്കുന്നതിലും, കുറ്റ കൃത്യങ്ങള്‍ അന്യമാക്കുന്നതിലും മികവു പുലര്‍ത്തി എന്ന് കൂടി പറയുന്നത് നന്നായിരിക്കും. കുറ്റ ക്രിത്യങ്ങളുടെയും, കുറ്റവാളികളുടെയും കാര്യത്തില്‍ പോലും രാഷ്ട്രീയ-അവകാശ വാദവും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കപെടുന്ന ജനാധിപത്യ ക്രമത്തില്‍ ഇത്തരം അവകാശവാധങ്ങളല്ല സമൂഹത്തിനു വേണ്ടത്, ക്രിമിനലുകള്‍ക്ക് വളമെകുന്ന സാമൂഹിക ചുറ്റുപാട് അന്യമാക്കി വ്യക്തികള്‍ക്ക് സുരക്ഷിതമെകുന്ന അവസ്ഥ സൃഷ്ടിക്കുയാണ് ഭരണകൂടവും, നിയമവും ചെയ്യേണ്ടത്. 

കുറ്റവാളിക്ക് അവരര്‍ഹിക്കുന്ന ശിക്ഷ നല്‍കുമ്പോള്‍ ഇരകളുടെ മനുഷ്യാവകാശം മറന്നു കൊണ്ടു കുറ്റവാളിയുടെ മനുഷ്യാവകാശത്തെ കുറിച്ച് മാത്രം വാചാലമാകുന്നവര്‍ കുറ്റ കൃത്യങ്ങള്‍ക്ക് വളം ചെയ്തു കുറ്റവാളികളെ വളര്‍ത്തുകയാണ്. ശക്തമായ ശിക്ഷകളിലൂടെ മാത്രമേ എല്ലാവരുടെയും മനുഷ്യാവകാശം സംരക്ഷിക്കപെടുകയുള്ളൂ. സ്ത്രീ സമൂഹത്തിന്റെ രക്ഷക്കും, അവരുടെ മനുഷ്യ അവകാശത്തിനും ഇരകളുടെ കണ്ണിലൂടെ സമൂഹം ആവശ്യപെടുന്നതും അത്‌ തന്നെയാണ് !

09 നവംബർ 2011

നാം പഠിക്കേണ്ടത്

കേരളത്തിലെ തെരുവുകള്‍ അങ്ങിനെയാണ്. പണിക്കു പോകുന്നവരുടെ യാത്ര തടയും, യാത്രക്കാരുമായി ഞെങ്ങി ഞെരുങ്ങി പോകുന്ന ബസ്സുകളെ തടയും, ചരക്കുമായി പോകുന്ന ലോറികളെ തടയും. ആശൂത്രിയില്‍ പോകുന്ന രോഗികളെ തടയും. അപ്രകാരം "ജനാധിപത്യം" പറയുന്ന പോലെ, തെരുവിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്ന് തെരുവ് നമ്മെ നോക്കി പറയും. സമന്മാരല്ലാത്തവര്‍ തെ രുവ് കവിഞ്ഞു പ്രകടനം നയിക്കുന്നവരും, തെരുവ് പ്രസംഗങ്ങള്‍ നടത്തുന്നവരും, തെരുവിലേക്ക് ഉന്തി നില്‍ക്കുന്ന സമ്മേളനങ്ങള്‍ നടത്തുന്നവരും മാത്രം. മറ്റുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ തെരുവില്‍ ഹാപ്പിയാണ്. അങ്ങിനെ എല്ലാം സഹിച്ചും കണ്ടും ജനം ജീവിച്ചു പോകവേ, ഒരു നാള്‍ ! തെരുവില്‍, ജനങ്ങളുടെ വഴി മുടക്കി ഒരു പരിപാടിയും വേണ്ടെന്നു നീതി പീഠം വിധി പ്രസ്താവിച്ചു.

ഇനി പാതയോരങ്ങളില്‍ തങ്ങളുടെ "അന്നം മുടക്കുന്ന" രാഷ്ട്രീയക്കാരുടെ വഴി തടയുന്ന പരിപാടികളൊന്നും ഉണ്ടാവില്ലല്ലോ എന്ന് ജനം സ്വപ്നം കണ്ടു. ഇത് യാധാര്ത്യമാകണേ എന്ന് തേങ്ങാ ഉടച്ചു ! ഒരു തടസ്സവുമില്ലാതെ നീണ്ടു പോകുന്ന പാതയോരങ്ങള്‍. ആശൂത്രിയില്‍ പോകേണ്ടവര്‍ ആശൂത്രിയിലെക്കും, ജോലിക്ക് പോകുന്നവര്‍ ജോലി സ്ഥലത്തേക്കും, സ്വപ്‌നങ്ങള്‍ പണയം വെച്ചു അന്നം തേടി വിദേശ യാത്രക്ക് പോകുന്നവര്‍ വീമാന താവളത്തിലേക്കും പാതയിലൂടെ ഒരു തടസ്സവുമില്ലാതെ പോകുന്നത് വിധി കേട്ട മാത്രയില്‍ ജനം ഒന്ന് ഭാവനയില്‍ കണ്ടു നോക്കി. പാത നിറഞ്ഞു മുഷ്ടി ചുരുട്ടി തങ്ങളുടെ വഴി മുടക്കി വരുന്ന ജാഥകളും, തെരുവ് പ്രസംഗങ്ങളും, പാതകളിലേക്കു ഉന്തി നില്ല്ക്കുന്ന സമ്മേളനങ്ങളും ഇല്ലാതെ ഗള്‍ഫിലെ പോലെ  കേരളത്തിലെ പാതകള്‍, തെരുവുകള്‍ ഓരോ ശ്വാസത്തിലും ആശ്വാസം എന്നപോലെ ശ്വാസം വിട്ടു ! പാതകളും, തെരുവുകളും വിധി കേട്ട് കോരി തരിച്ചു ! വൈകി വന്ന വസന്തം പോലെ, ഇപ്പോഴെങ്കിലും "ജനാധിപത്യം എന്തല്ല" എന്ന് ഈ സമയത്തെങ്കിലും തോന്നിയല്ലോ എന്ന് വിധി കേട്ടു കേരളത്തിലെ വീഥികള്‍ ആശ്വസിച്ചു.


പക്ഷെ ആ "ശ്വാസം " അധികം നീണ്ടു നിന്നില്ല. വിധി വിവാദമായി ! രാഷ്ട്രീയം അതിനെതിരെ രോക്ഷം കൊണ്ട്. രോക്ഷം കൊണ്ടവര്‍ വിധിയെ പരിഹസിച്ചു. നീതിപീടത്തെ അവഹേളിക്കുന്ന "ശുംഭന്‍ " വിളിയില്‍ ചില രാഷ്ട്രീയക്കാരെ എത്തിച്ചു. തന്നെ ശുംഭന്‍ എന്ന് വിളിച്ചത് നീതിപീഠം കേട്ടു. നിയമം നിയമത്തിന്റെ വഴിക്ക് വന്നാലും, വന്നില്ലെങ്കിലും ശുംബനെന്ന വിളി ആര്‍ക്കായാലും ഇഷ്ടപെദൂല എന്നത് കട്ടായം ! വിളിച്ചു പോയി, കേസായി ! വിളിച്ചത് മീഡിയ അങ്ങിനെ തന്നെ ജനങ്ങളെ കേള്‍പ്പിച്ചു ! മായ്ക്കാന്‍ വഴിയില്ല ! ശുംഭന്‍ എന്ന വാക്കിനെ കുറിച്ച് മീഡിയ പതിവ് പോലെ പലരുടെ അഭിപ്രായങ്ങള്‍ ലൈവാക്കി. ശുംഭാ നെന്നാല്‍ ആ ശുംഭന്‍ അല്ലെന്നും ഈ ശുംഭന്‍ വേറെയെന്നുമൊക്കെ ഡിക്ഷ്ണറി തപ്പി പരഞ്ഞു. നീതി പീഠം ഒബ്ജെക്ഷന്‍ പറഞ്ഞു ! ഇതൊക്കെ കേട്ടു വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ശുംഭന്‍ പ്രയോഗം നടത്തിയവര്‍ക്ക് തങ്ങളുടെ പ്രയോഗത്തിന് വിരുദ്ധമായ പര്യായം കേട്ടപ്പോള്‍ കണ്ഫൂശന്‍ ആയി !


രോക്ഷം വന്നാല്‍ അങ്ങിനെയാണ് , തന്നെ കേട്ടിരിക്കുന്ന അനുയായികള്‍ കയ്യടിച്ചു പ്രോല്സാഹിപ്പിക്കുന്നതിനിടയില് ‍ എന്താണ് പറയുന്നതെന്ന് പറഞ്ഞതിന് ശേഷമുള്ള റിയാക്ഷന് ശേഷമേ അറിയൂ. അങ്ങിനെയുള്ള ഒരു ആവേശ തള്ളിച്ചയില്‍ വന്ന ഒരു വാക്യത്തില്‍ പ്രയോഗം മാത്രമാണ് അതെന്നു എങ്ങിനെ, ഏത് ഗ്രാമര്‍ വെച്ചു പറയും എന്ന ധര്‍മ സന്ഘടത്തില്‍ നിര്‍നിന്മേഷനായി നിന്നു പോകും ഇങ്ങിനെയൊക്കെ വിളിക്കുന്നവര്‍. ആക്ഷേപിക്കാ ന്‍ വിളിച്ച ശുംഭന്‍ പ്രയോഗത്തെ നീതി പീഠം നിയമാസ്ത്രം കൊണ്ട് നേരിട്ടു. ആ അസ്ത്രം കൊള്ളേണ്ടിടത് കൊണ്ടു . ശുംഭന്‍ പ്രയോഗം നടത്തിയ ജന പ്രധിനിയെയും കൊണ്ടു അത്‌ ലോക്കപ്പിലേക്ക് പോയി.
അവശിഷ്ടം: രാഷ്ട്രീയക്കാരന്‍ തങ്ങളുടെ തെരുവ് പ്രകടനത്തെ ന്യായീകരിച്ചു ജനത്തിന്റെ മുമ്പില്‍ ഗാന്ധി മാര്‍ഗം അവതരിപ്പിച്ചു. ഗാന്ധിജി അവകാശങ്ങള്‍ നേടാന്‍ തെരുവില്‍ ഈ സമരമുറ നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി ! ഇല്ലേ ! ജനം ഉവ്വെന്നു തലയാട്ടി. ഉപ്പു സത്യാഗ്രഹം നടത്തിയിട്ടില്ലെ ! ജനം പരസ്പരം നോക്കി, ഇല്ലേ ? ജനം ഉവ്വെന്നു തലയാട്ടി. ഗാന്ധി ടണ്ടി മാര്ച് നട്തിയിട്ടില്ലേ ? ജനം പരസ്പരം നോക്കി, ഇല്ലേ ? ഇനിയും രാഷ്ട്രീയക്കാരുടെ മുമ്പില്‍ കുറെ തലയാട്ടെണ്ടാതുള്ളത് കൊണ്ടു ജനം ഉവ്വെന്നു ഇനിയുള്ള ചോദ്യങ്ങള്‍ക്ക് മൊത്തമായി ആഞ്ഞു തലയാട്ടി. അപ്പൊ പിന്നെ ഈ അവകാശങ്ങള്‍ നിഷേടിക്കുന്ന നീതി പീടതിന്റെ സമീപനം ശരിയാണോ ! ആണോ ? ജനം തലയാട്ടിയോ ആവോ !


അതിനിടക്ക് സ്കൂളില്‍ പോകുന്ന ഒരു രണ്ടാം ക്ലാസ്സുകാരന്‍ വിളിച്ചു പരഞ്ഞു. ""ഗാന്ധിജി ഇതൊക്കെ പ്രയോഗിച്ചത് നമ്മളെ ഭരിച്ച, ബ്രിടീശുകാര്‍ക്കെതിരെയാ മാഷേ ! അതല്ലാതെ നമ്മളുടെ ജനാധിപത്യം നമ്മള്‍ക്കനുവധിച്ചു തരുന്ന സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാനല്ല ബ്രിടീശുകാരോട് പ്രയോഗിച്ച ഗാന്ധിജിയുടെ പ്രതിശേടത്തില്‍ നിന്നും നാം പഠിക്കേണ്ടത്""


ഈ ആത്മ രോക്ഷം, കാര്ഷികമായും, വ്യാവസായികമായും വളരുന്ന ഒരു കേരളത്തെ സൃഷ്ടിക്കാന്‍ രാഷ്ട് രീയക്കാര്‍ ഉപയോഗിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. നീതി പീഠം ഒരു പരിപാവനമായ ഒരു സ്ഥാപനമാണ്‌. നീതി നടപ്പിലാക്കുന്നവര്‍ തീര്‍ച്ചയായും അതര്‍ഹിക്കുന്നവരെ തന്നെ ആയിരിക്കണം നില നിര്‍ത്തുന്നത്. അത്‌ കൊണ്ടു തന്നെ വിധികളെ ബഹുമാനിക്കുകയും, വിയോജിപ്പിന്റെ മേഖലകളില്‍ മാന്യമായ രീതിയില്‍ വിധികള്‍ക്ക് നേരെ അഭിപ്രായം പറയുക എന്ന രീതിയുമായിരിക്കണം ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ കരണീയം ! ജന പ്രധിനിധികള്‍ക്ക് പ്രത്യേകിച്ചും !


അത്‌ കൊണ്ടു പായലെ വിട, പൂപ്പലെ വിട, എന്നന്നേക്കും വിട എന്നത്പോലെ രാഷ്ട്രീയവും ഇത്തരം വിവധങ്ങള്‍ക്കും, വിട പറയേണ്ടിയിരിക് കുന്നു ! ഒരു പൈസയും നഷ്ടപെടുതാത്ത, വികസനങ്ങള്‍ക്ക് തുരങ്കം വെക്കാത്ത പ്രധിശേധങ്ങളുടെ മാര്‍ഗങ്ങള്‍ നമ്മുടെ "ജനാധിപത്യത്തിനനുകൂലമായി" ഇനിയെങ്കിലും പരിചയിക്കെണ്ടിയിരിക്കുന്നു.