23 ഡിസംബർ 2012

ആരാണ് പ്രതി ????

രാജ്യത്തിന്റെ തലസ്ഥാനത് ഒരു പെണ്‍കുട്ടിക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നു. ഇതിനു മുമ്പും ക്രൂരമായി രാജ്യത്തിന്റെ പലഭാഗത്തും സ്ത്രീകളും, പെണ്‍കുട്ടികളും അക്രമിക്കപെട്ടീട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ ചിത്രം ഭരണകൂടത്തിനു നേരെ ഇപ്പോഴെങ്കിലും പ്രതിഷേധത്തിന്റെ സ്വരത്തില്‍ പിടിക്കാന്‍ ഡല്‍ഹി സംഭവം ഒരു നിമിത്തമായിരിക്കുന്നു.

കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ പ്രതിഷേധിക്കുന്നു ! ഇത് യാധാര്ത്യമാണ്. ക്രൈം ഉയരുന്നതിന്റെ കാരണം തിരിച്ചറിയണം. അവക്കുള്ള എലെമെന്റ്സ് എന്താണെന്നും ! ഭരണകൂടത്തില്‍ നിന്നും, ലോകല്‍ രാഷ്ട്രീയക്കാരില്‍ നിന്നുപോലും കുറ്റവാളികള്‍ക്ക് സ്വാദീനവും, അവര്‍ക്ക് വേണ്ടിയുള്ള ഇടപെടലും ക്രിമിനലുകള്‍ക്ക് നിയമത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപെടുന്നതിനുള്ള ഇടം നല്‍കുന്നില്ലേ എന്ന് കൂട്ടി വായിക്കേണ്ടതുണ്ട്. ഇടപെടലുകള്‍ ഇല്ലാത്ത നിയമത്തിന്റെ സ്വതന്ത്രമായ കൃത്യ നിര്‍വഹണം ക്രിമിനലുകളെയും, ക്രൈമുകളേയും കുറയ്ക്കും ! ഇവിടെ 
ഭരണ കൂടത്തില്‍ ഇരിക്കുന്നവര്‍ എത്രത്തോളം ജനഹിതമായി നയങ്ങള്‍ രൂപപെടുതുന്നു എന്നതാണ് നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പരിഗണിക്കപ്പെടേണ്ടത്.

ക്രൈം വളരാനുള്ള വളക്കൂറു നല്‍കുന്ന സാഹചര്യത്തെ ഇല്ലായ്മ ചെയ്ത് അത്തരക്കാരെ സൃഷ്ടിക്കാതിരിക്കുക എന്നതാവണം പ്രാഥമികമായി ചെയ്യേണ്ടത്. ആ എലമെന്റുകള്‍ വ്യക്തമാണ്. മദ്യം, വയലന്‍സും, സെക്സും, കാഴ്ചക്കാരെ ആസ്വധിപ്പിക്കുന്ന തലത്തിലും ക്രൈം സിംപടംസ് ഉള്ളവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന തലത്തിലും പ്രസരിക്കുന്ന ആഭാസ സിനിമകല്‍ / ഇന്റര്‍നെറ്റ്‌ /പ്രിന്റ്‌ മീഡിയ / ടെലിവിഷന്‍ ഇതൊക്കെ 
സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണവും, അതിക്രമവും വര്‍ദ്ധിക്കുന്നതില്‍ പങ്കു വഹിക്കുന്നു.ബോളിവുഡും, കോളിവുഡും, മറ്റു സിനിമാ ലോകവും എത്രത്തോളം സാമൂഹിക രംഗം മലീമസമാക്കുവാന്‌ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട് എന്നത് അതോറിട്ടി  കൂടുതല്‍ സെന്സരിങ്ങിനായി പഠന വിധേയമാക്കേണ്ടതുണ്ട്. ആഭാസകരമായ ആവിഷ്ക്കാരങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കി നല്‍കി കൊണ്ടിരിക്കുന്നത് !ഇത് തിരിച്ചറിയേണ്ടതുണ്ട് ! ആവിഷ്ക്കാരത്തിന്റെയും, കലയുടെയും മറവില്‍ തിമിര്താടുന്ന സിനിമാരംഗവും ഇവിടെ ശുധീകരിക്കെണ്ടാതുണ്ട്. 

ഒരു കുറ്റ കൃത്യം ചെയ്യാന്‍ പകപെടുന്നത് വരെ ആ വ്യക്തിയെ സമൂഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല. ഇവിടെയാണ്‌ ഭരണകൂടം പൌരന്റെ സാമൂഹിക ജീവിതത്തിന്റെ സംരക്ഷണത്തിനുള്ള നയങ്ങളും, നിയമങ്ങളും ഉണ്ടാക്കേണ്ടത്. ജനങ്ങളുടെ ജീവനും, സ്വത്തിനും, സാമൂഹിക സുരക്ഷക്കും ഉത്തരവാദിത്വം എല്പ്പിക്കപെട്ട ഭരണകൂടത്തില്‍ ഇരിക്കുന്നവര്‍ തന്നെയാണ് അതിനുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തേണ്ടത് ! പരിക്കുകള്‍ ഉണ്ടായതിനു ശേഷം കേവലം ഒരു പ്ലാസ്ടര്‍ ഒട്ടിച്ചു (അത്തരം ക്രൈമുകള്‍ ആവര്തിക്കപെടുന്ന) തീര്‍ക്കാവുന്ന നടപടികള്‍ അല്ല വരേണ്ടത് എന്നര്‍ത്ഥം !

കേരളത്തിന്റെ തെരുവുകളില്‍ പോലും നിയമത്തെ നോക്കി പല്ലിളിക്കുന്ന ക്രിമിനലുകളാണ് ! രാത്രി ഏഴു മണിക്ക് ശേഷം യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ത്രീ സമൂഹമാണ് കേരളത്തില്‍ പോലും എന്നത് പുതിയ വാര്‍ത്തയല്ല. ഇവിടെ വ്യക്തി തലത്തില്‍ സംസ്കരിക്കാന്‍ തയാരുള്ളവര്‍ സ്വയം സംസ്കരിക്കുന്നുണ്ട് ! അത് ഒരു നിയമത്തിന്റെയും നടപടിയുടെയും ബലത്തില്‍ അല്ല ! ക്രൈമുകല്‌ക്കു ഊര്‍ജ്ജം നല്‍കുന്നത്തില്‍ വയലന്‍സും, അഭാസവും, സ്ത്രീ നഗ്നതയെയും, അശ്ലീലതയെയും സമൂഹത്തില്‍ അവതരിപ്പിച്ചു സമൂഹത്തെ, ക്രൈം സിംപ്ടംസ് ഉള്ളവരെ ഞരമ്പ്‌ രോഗിയാക്കുന്നതില്‍ വിഷ്വല്‍ മീഡിയ യുടെ പങ്കു എത്രത്തോളമെന്നു  തിരിച്ചറിയണം. ഇവിടെ സെന്‍സര്‍ നിയമം പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് ഭരണകൂടം തന്നെയാണ്. കുറ്റവാളികള്‍ക്ക് വളക്കൂറു നല്‍കുന്ന സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുക തന്നെയാണ് കുറ്റ കൃത്യം ഉണ്ടായതിനു ശേഷം ശിക്ഷ വിധിച്ചു വീണ്ടും അതെ സാഹചര്യം നിലനിര്തുന്നതിനേക്കാള്‍ നല്ലത്. !!!

‎'സുരക്ഷിതമായി' വീട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്നു കരുതി രാത്രി ഏഴു മണിക്ക് ശേഷം യാത്ര ചെയ്യാന്‍ ധൈര്യപെടുന്ന സ്ത്രീകള്‍ കാണുമോ എന്നറിയില്ല !. കൊച്ചി നഗരം പോലും സുരക്ഷിതമല്ലെന്ന് ഒരു ടിവി റിപ്പോര്‍ട്ട് ! ഒരു ഭരണകൂടവും, നിയമവും നിലവിലുള്ളപ്പോള്‍ തന്നെ യാണ് സ്ത്രീകള്‍ ഈ അരക്ഷിതാവസ്ഥ നേരിടുന്നത് ! മദ്യമാണ് എല്ലാ തിന്മകളുടെയും പ്രതിസ്ഥാനത്തുള്ളത് !ഏറിയോ കുറഞ്ഞോ കുറ്റകൃത്യം ചെയ്യാന്‍ ധൈര്യം നല്‍കുന്ന ഈ വില്ലനെ അറസ്റ്റു ചെയ്തു ആദ്യം 'തൂക്കിലേറ്റുക'  എന്നതാണ് സ്ത്രേ സ്ത്രീ സമൂഹത്തിനും, പെണ്‍കുട്ടികള്‍ക്കും, കുഞ്ഞുങ്ങള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങളുടെ വര്‍ത്തമാനങ്ങള്‍ ആവശ്യപ്പെടുന്നത് !

കുറ്റവാളികള്‍ക്ക് രക്ഷപെടാ
ന്‍ വിധമുള്ള നിയമ വ്യാക്ക്യാനങ്ങള്‍ അല്ല നിയമ രൂപീകരണത്തില്‍ വരേണ്ടത് ! ഒരു ജനതയുടെ സാമൂഹിക സുരക്ഷയ്ക്ക് അനുപേഷണീയമായ നിയമ നിര്മാനമാണ് ഒരു ജനത ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആദ്യ പാഠം ! അതിനു വേണ്ടി ജനാധിപത്യത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഒരു ജനതയെ പ്രതിഷേധതിലേക്ക് നയിക്കേണ്ടി വരുന്ന സാഹചര്യം വിരല്‍ ചൂണ്ടുന്നത് തിരിച്ചറിയാന്‍ കഴിയാത്ത വിധം ജനാധിപത്യം എത്തിപെട്ട ദുരവസ്ഥയിലെക്കാണ് ....!!!

08 നവംബർ 2012

വെള്ളാനകളുടെ നാട് ! റിമിക്സ്

മുപ്പത് ലക്ഷത്തോളം പ്രവാസികള്‍ ഓരോ സമയത്തും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇപ്പ ശരിയാക്കി തര എന്ന് പറഞ്ഞാണ് ഒരു വകുപ്പ് സ്വന്തം പേരില്‍ തുടങ്ങിയത്. യാത്രാ പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും, നാട്ടിലേക്ക് തിരിചെതുന്നവരുടെ ഭാവിയും അടക്കമുള്ള പ്രശ്നങ്ങള്‍ എല്ലാം പൂര്‍വാധികം ഭംഗിയായി ഇപ്പോഴും തുടരുന്നുണ്ട് !!  ഇത്രയുംകാലം 
വകുപ്പ് നിലനിര്‍ത്താന്‍ ഖജനാവ് ഫണ്ട്‌ ചിലവഴിച്ചപ്പോള്‍ നിങ്ങള്‍ക്കെന്തു നേട്ടം ഉണ്ടായി എന്ന് ചോദിച്ചാല്‍ പ്രവാസികള്‍ "വാ" പൊളിക്കും ! ഈ പ്രവാസികള്‍ എല്ലാം അമ്പതിനായിരം കോടിയോളം രൂപ ഓരോ വര്‍ഷവും നാട്ടിലെ ജീവിതങ്ങളെ പച്ച പിടിപ്പിക്കാന്‍ അയക്കുന്നുണ്ടാത്രേ ! പരിമിതി മാറ്റാനുള്ള 'സ്പാനര്‍  ' ഇല്ലാത്തയാള്‍  പ്രവാസ പ്രശ്നങ്ങളെ ശരിയാക്കാന്‍ വന്നാല്‍....... ...ഒരു ബ്രേക്ക്:http://www.madhyamam.com/news/199201/121108ശേഷം സ്ക്രീനില്‍...........
വെള്ളാനകളുടെ നാട് !

....."ദേ ഇപ്പൊ ശരിയാക്കി തര" 

താമരശ്ശേരി ചുരം..കുത്തനെയുള്ള ഇറക്കം..ദേ  ഞമ്മള് എഞ്ചിന്‍ സ്ടാര്ടാക്കീട്ടു,  ദേ ദിങ്ങനെ...

അതവിടെ നിക്കട്ടെ, ഇതിപ്പോ ശരിയാകോ ?

"ഇപ്പ ശരിയാക്കി തര"ഒരു പത്തിന്റെ സ്പാനര്‍ എടുത്തേ.."ഇപ്പ ശരിയാക്കി തര"

ഇത് കുറെ നേരമായി ഇപ്പ ശരിയാക്കി തര, ഇപ്പ ശരിയാക്കി തര എന്ന് പറയാന്‍ തുടങ്ങിയീട്ടു..എന്നീട്ടു ശരിയാകുന്നില്ലല്ലോ ?

ഹാ ഹാ ! ഇതങ്ങിനെ ശരിയാക്കാന്‍ പറ്റില്ല.. ഗീര്‍ ബോക്സ്‌ അഴിക്കണം..ദേ പോയി ഒരു  വെല്‍ഡറെ  കൊണ്ടുവാ !

ഹെന്റെ ദൈവമേ ഇതെപ്പോ ശരിയാകും ?

"ദേ, ഇപ്പ ശരിയാക്കി തരാ..."
ഒരീസം ദേ ഞമ്മള് ഗള്‍ഫിലെക്കിങ്ങനെ ഉയരത്തില് പറക്കേണ് ! താഴോട്ട് നോക്ക്യേപ്പോ മരുഭൂമി ! നല്ല ചൂട് ! അവിടണ്ട് കൊറേ മനുഷ്യര് വിയര്‍ത്തു കുളിച്ചു! ഞാന്‍ ബീമാനത്തിന്റെ ഡ്രൈവറോട് പറഞ്ഞു ഒന്ന് താഴോട്ടു ഓടിപ്പിച്ചേ, ഇവരെ കണ്ടു നല്ല പരിചം ! ബീമാനം അങ്ങിനെ താണപ്പോ, അള്ളോ ഇത് നമ്മടെ ബീരാനും, ദാസനും വിജയനും അല്ലെ ? പാവങ്ങള്‍, ഇവരിവിടെ ഇത്ര കഷ്ടപെട്ടാണോ പണിയെടുക്കനത് ? ഞാന്‍ ബീമാനത്തിന്റെ ജനല്‍ തൊറന്നു തല പോര്തെക്കിട്ടു വിളിച്ചു..ബീരാനെ, ദാസാ....എന്റെ ശബ്ദം കേട്ടപ്പോ അവര്‍ തല ഉയര്‍ത്തി ബീമാനം നോക്കി..ബീരാനെ ഇത് ഞാനാ ? മനസ്സിലായില്ലേ...

ങ്ങളെ മനസ്സിലായില്ല...കോട്ടും സൂട്ടും ഇട്ട ഇങ്ങിനെയോരാളെ കണ്ടതോര്‍ക്കുന്നില്ല...ങ്ങളാണോ പ്രവാസ മന്ത്രി ! ഇങ്ങക്കെങ്കിലും ഞങ്ങളെ രക്ഷിക്കാന്‍ പറ്റോ ഈ കഷ്ടപാടീന്ന്...

ന്താ ബീരാനെ ഈ പറയണത്..അതിനു വേണ്ടിയല്ലേ ഞാന്‍ ഈ പറക്കനത് ! നിങ്ങളൊക്കെ ഇവിടെ പണിയെടുക്കുന്നത് കൊണ്ടാ എനിക്കിങ്ങനെ പറക്കാന്‍ കഴിയനത് തന്നെ !...പിന്നെ ഈ കോട്ടു ഞാന്‍ കേരളതീന്നു പൊറത്തു കടക്കുമ്പോ ഇടനതല്ലേ...!

ഇങ്ങിനെ ഇടയ്ക്കിടയ്ക്ക് വന്നു പോനതല്ലാതെ ഞങ്ങടെ പ്രശ്നം ഒന്നും ശരിയാവുന്നില്ലല്ലോ..

"ഇപ്പ ശരിയാക്കി തരാ "

ശര്യാക്കി തരാ, ശര്യാക്കി തരാ എന്ന് പറയനതല്ലാതെ ഒന്നും ശരിയാകുന്നില്ലല്ലോ...

"ഡൊ നോക്കി നില്‍ക്കാതെ , ഒരു നാലേ എട്ടിന്റെ സ്പാനര് എടുക്ക്‌ ! ഇപ്പ ശരിയാക്കി തരാ !"
താമരശ്ശേരി ചുരം...കുത്തനെയുള്ള ഇറക്കം...

ദേ മതി, കേട്ടത് മതി..ഇതെപ്പോ ശരിയാകും?

"ഹാ ഹാ ഇതങ്ങിനെ ശരിയാവൂല..."അതിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. അതിനുള്ളില്‍നിന്ന് പ്രയാസങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എടുത്തുപറയത്തക്ക റിപ്പയരുകള്‍ ചെയ്യാന്‍ നിങ്ങള്‍ പറഞ്ജീട്ടില്ല.! "

ങേ പറഞ്ജീട്ടില്ലെന്നോ..! നിങ്ങള്‍ക്ക് ഈ  "വണ്ടി" കണ്ടാല്‍ അറിഞ്ഞു കൂടെ..! എല്ലാം അറിയാം എന്ന് പറഞ്ജീട്ടല്ലേ ഇടയ്ക്കിടയ്ക്ക് ശരിയാക്കാന്‍ വരുന്നത് !

"ഇപ്പ ശരിയാക്കി തരാ, പ്രവാസത്തിന്റെ ഗിയര്‍ ബോക്സ് അഴിക്കണം, നോക്കി നില്‍ക്കാതെ ഒരു വെല്ടരെ വിളി...! ആ പെട്രോമ്ക്സ് ഇങ്ങോട്ട് പിടിക്ക്..വെളിച്ചം കാണട്രോ !!"

ഇതെപ്പോ ശരിയാകും ?......താമരശ്ശേരി ചുരം.....ഇപ്പ ശരിയാക്കി തരാ....



07 നവംബർ 2012

അവിടെ വീണ്ടും ഒബാമ ! ഇവിടെ ?

ഹെലോ, ന്യൂയോര്‍ക്കിലെ ടൈം സ്ക്വയര്‍ അല്ലെ...ഇത് ഞാനാ 

"ഞാനെന്നു പറഞ്ഞാല്‍.."

ഞാനെന്നു പറഞ്ഞാല്‍ കേരളതീലെ പഞ്ചായതീന്നു ഒരു മണല്‍ മാഫിയക്കാര്‍ക്കിടയില്‍ ജീവന്‍ പണയം വെച്ച് ജീവിക്കുന്ന ഒരു പൌരന്‍ !

"പഞ്ചായത്ത്, മണല്‍ മാഫിയ ! വാട്ട്‌ യു ആര്‍ ടാക്കിഗ് എബൌട്ട്‌ ?"

അല്ല ഞാന്‍ വിളിച്ചത്..ഇപ്പൊ അവടെ എലെക്ഷന്‍ നടക്കല്ലേ..അതിന്റെ റിസള്‍ട്ട് എന്തായീന്നു അറിയാന്‍ വേണ്ടി...

"അതിനു ഇവിടെ അമേരിക്കേല് ഞങ്ങള്‍ ആരെ തെരെഞ്ഞെടുതാലും നിങ്ങക്കെന്താ.."

അല്ല ഒരു ഇന്റെരെസ്റ്റ്‌ ഉണ്ടെന്നു കരുതിക്കോ..

"നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ ?"

ഇല്ലെന്നു കൂട്ടിക്കോ..ഞങ്ങള്‍ടെ പണി ഇതൊക്കെ തന്നെയാ..അമേരിക്കേല്‍ ആര് വരുന്നു..ആര് പോകുന്നൂ...ഇതൊക്കെ നോക്കി ഇരിക്കലാ ഞങ്ങള്‍ടെ പണി..
പിന്നെ പണി ഇല്ലാന്ന് പറഞ്ജൂടാ. അവടത്തെ പരിപാടികള്‍ ഇവിടെ ടീവീല്‍ കാണിക്കുന്ന പോലെ ഞങ്ങള്‍ടെ പരിപാടി അവിടേം കാണിക്കുന്നുന്ടാവുമല്ലോ..

"മനസ്സിലായില്ലാ..?"

അല്ല ഒബമേം, രോമ്നിയുടെയും ഡിബെട്ടൊക്കെ ഞങ്ങളെ ടീവിക്കാര്‍ കാണിക്കാറുണ്ട് ! അത് പോലെ ഞങ്ങള്‍ടെ ഡിബെറ്റും ഒക്കെ അവിടെ കിട്ടാറുണ്ടോ ?
അവിടെ അമേരിക്കേടെ വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ റോംനിയും, ഒബാമേം സംസാരിക്കുമ്പോള്‍ ഇവിടെ മണല്‍ മാഫിയക്കാര്‍ക്ക് വേണ്ടി പോലീസ് സ്റെഷനില്‍ വാദിക്കുന്ന എം പിയെ നിങ്ങള്‍ ടീവീല്‍ കണ്ടോ ? സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ മാര്‍കറ്റ്‌ ഇടിഞ്ഞു !

"നിങ്ങള്‍ പറയുന്നത് ഒന്നും മനസ്സിലാവണില്ല.."
"ഏതു മണല്‍ മാഫിയ, ഏതു എം പി ?"

അല്ല ഇങ്ങക്ക് തീരെ ലോക വിവരം ഇല്ലേ..അമേരിക്കക്കാര്‍ക്ക് ഫയങ്കര വിവരമാനെന്നു പറഞ്ജീട്ടു ? ഞങ്ങള്‍ടെ മണല്മാഫിയയെയും , എംപിയും കുറിച്ച് ഒരു വിവരോം ഇല്ല !!

ഞാന്‍ ക്ലൂ തരാം..
മണല്‍ മാഫിയ, യൂത്ത് കൊണ്ഗ്രെസ്സ്, സുധാകരന്‍, പോലീസ് സ്റേഷന്‍, നീ വലിയ സുരേഷ് ഗോപിയാകെന്ടെടാ !! സുരേഷ് ഗോപി ഫ്ഫ പുല്ലേ..! ഷിറ്റ് എന്നൊക്കെ പറയുന്ന സൂപ്പര്‍ സ്റാര്‍ !!

"നിങ്ങള് പറയണതൊന്നും അനക്ക്പിടി കിട്ടണില്ല !"

ഓഹ് ! അമേരിക്കാന്നു പറഞ്ഞാല്‍ പോരാ, ഇടയ്ക്കു ഞങ്ങള്‍ടെ പഞ്ചായത്തില്‍ എന്തൊക്കെ നടക്കാന്ടെന്നു കൂടി ടീവി ചാനെല്‍ വെച്ച് നോക്കണം ! കൈരളി, ഏഷ്യനെറ്റ്...! അതില്‍ കാണാം..
അവിടെ ഒബാമ - റോംനി ഡിബെറ്റു നടക്കുമ്പോള്‍ ഇവിടെ ഞങ്ങള്‍ സുധാകരന്‍ എംപീം - എസ്‌ ഐ യും തമ്മിലുള്ള ലൈവ് ഡിബെറ്റു കാണുവായിരുന്നു. ഹെന്താ ഒരു ദയലോഗ് എംപീടെ ! ഹെന്താട റാസ്കല്‍ എന്ന്  പറഞ്ഞു പേടിപ്പിക്കുന്ന എസ്‌ ഐ പോലും ഒന്നും മിണ്ടാതെ നിക്കണ കാഴ്ച കാണേണ്ടത് തന്നെ. ഈ ജനാധിപത്യം കണ്ടു രാജാവ് പോലും രാജിവെച്ചു എംപിയാകും !! ഹെന്താ ഒരു പവര്‍ !! 
അങ്ങിനെ പലതരം ഡിബെറ്റുകള്‍.. വി എസ്‌ - കുഞ്ഞാലികുട്ടി, വി എസ്‌ - പിണറായി ! വെള്ളാപള്ളി - ബഷീര്‍ ! ഇവിടെ എന്നും ഡിബെറ്റാണ് ! അവിടത്തെ പോലെ മിസ്ടര്‍ എന്നൊക്കെ പറഞ്ഞുള്ള ഡിബെട്ടല്ല, " ഡായ്, നീ ആരാണ്ടാ, ഇവരെ പിടിച്ചു അകത്തിടാന്‍ ! പൊറത്തിറക്കട അവരെ ! ഞാന്‍ ആരാണെന്ന് കാണിച്ചു ട്രാന്‍സ്ഫര്‍ ചെയ്ത് കാണിച്ചു തരാടാ !!" ഇതൊക്കെയാണ് ഞങ്ങള്‍ടെ ഡയലോഗുകള്‍..

അതൊക്കെ പോട്ടെ...ആരാ അവിടെ പുതിയ പ്രസിഡന്റ്‌...

"ഒബാമ !"

ഒബാമയോ,,വീണ്ടും ! സന്തോഷം കൊണ്ട് ഞാനിപ്പം മാനത്ത് വലിഞ്ഞു കേറും !

"അതിനു നിങ്ങളെന്തിനാ ഇങ്ങിനെ സന്തോഷിക്കനത് ?"

അറിയില്ല, ഞങ്ങള്‍ക്ക് അമേരിക്കേല് ആരെങ്കിലും പ്രേസിടന്റായാല്‍ അപ്പൊ സന്തോഷം വരും..അത് കൊണ്ടാ..പ്രസിഡന്റിനെ ഒന്ന് കിട്ടോ..

"ആരെ ? "

ഒബാമയെ..

"എന്തിനാ ?"

അല്ല ഒരു ഇന്റര്‍വ്യൂ ...ഒരു ചോദ്യം ചോദിച്ചു വെക്കാം..

"എന്ത് ചോദ്യം.."

ഇത്ര പുരോഗമിച്ചു എന്ന് പറഞ്ജീട്ടും  അവിടെ എന്തുകൊണ്ടാണ് മണല്‍ മാഫിയക്കാരും - സുധാകരന്മാരും ഇല്ലാത്തത് ?? 

04 നവംബർ 2012

മലയാള ഭാഷ തന്‍ മാദകഭംഗി !


'മലയാള ഭാഷ തന്‍ മാദക ഭംഗിയില്‍ മലര്‍ മന്ദഹാസമായ് വിരിയുമ്പോള്‍......' പാട്ടിന്റെ വരികളില്‍ മലയാളത്തിന്റെ മോഹിപ്പിക്കുന്ന മാദക ഭംഗിയെ പറ്റിയുന്ടെങ്കിലും അതിന്റെ പിറകെ മണത്തു പോകാന്‍ മാത്രം അത്ര മാദകത്വമോന്നും ഇതുവരെ ഭരണ ഭാഷയ്ക്ക്‌ വരെ തോന്നിയിട്ടില്ല. ആംഗലേയം ബികിനിയിട്ടു മോഹിപ്പിക്കുന്നത് കൊണ്ടായിരിക്കണം മലയാളത്തെ വിട്ടു ഭരണഭാഷയും, കോടതി ഭാഷയും,ഒക്കെ ആംഗലേയത്തിന്റെ പിറകെ  തങ്ങളുടെ വികാരം പങ്കു വെക്കുന്നത്. ബിഫോര്‍ ദ ഓണരബ്ള്‍ മിനിസ്ടെര്‍, ബിഫോര്‍ ഹിസ്‌ എക്സെലെന്‍സി , ബിഫോര്‍ ദ ഹോനരബ്ള്‍ ജസ്റ്റിസ് ....എന്നൊക്കെ കോള്‍മയിര്‍ കൊള്ളാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ആംഗലേയത്തില്‍ എന്താണ് പറയുന്നതെന്നോ, എന്താണ് തങ്ങള്‍ക്കു വേണ്ടി എഴുതി കൊടുക്കുന്നതെന്നോ കോടതിയില്‍ കയറി ഇറങ്ങുന്ന ഒരു ശരാശരി മലയാളിക്ക് മനസ്സിലാകണമെങ്കില്‍ അതിയാന്‍ ഇംഗ്ലീഷ്‌  മീഡിയത്തില്‍ പഠിച്ചിരിക്കണം. അല്ലാത്തവര്‍ കോടതി കൂടുമ്പോള്‍ കോടതിയുടെ മുഖത്ത് കണ്ണ് തുറിച്ചു നോക്കും ! നീതിപീടവും, അഭിഭാഷകരും ഇംഗ്ലീഷ്‌  പറയുമ്പോള്‍ ഇംഗ്ലീഷ്‌  അറിയാത്ത കക്ഷികള്‍ മലയാളം കേള്‍ക്കുന്നത് വരെ കണ്ണ് മിഴിച്ചു നില്‍ക്കും. അത് ഓരോ കോടതിയിലെയും സ്ഥിരം കാഴ്ചയാണ് ! അതല്ലെങ്കില്‍ തന്നെ കേരളത്തിലെ മൊത്തം എഴുത്ത് കുത്തുകള്‍ എടുത്തു നോക്കിയാല്‍ ഭൂരിഭാഗവും ഇന്ഗ്ലീഷില്‍ തന്നെയാകാനാണ് സാധ്യത !

ഇടയ്ക്കിടയ്ക്ക് മലയാള സ്നേഹം എഴുനേറ്റു വരും. ഇപ്പോള്‍ തന്നെ ഭരണ ഭാഷ മൊത്തം മലയാളമാക്കും എന്നൊക്കെ കേള്‍പ്പിക്കും. ഇതൊക്കെ വിളിച്ചു പറയുമ്പോള്‍ തന്നെ "സെക്രെടെറിയറ്റ്" അങ്ങിനെ തന്നെ നില്‍ക്കും! തമിഴ്ന്നാട്ടിലെ പോലെ പാര്‍ട്ടി പേരുകള്‍ വരെ എല്ലാം തമിഴാക്കുന്ന സാക്ഷരത ഇവിടെ ആയിട്ടില്ല. തമിഴിനു അവിടെ മുന്നേറ്റ കഴകം ഉണ്ടെങ്കില്‍ ഇവിടെ പിന്നേറ്റ കഴകമാണ് മലയാള ഭാഷക്ക് !അല്ലെങ്കിലും എന്തിനു മലയാളത്തെ, അല്ല മലയാളിയെ പഴി പറയണം !
ഞാന്‍ മലയാളമേ സംസാരിക്കൂ എന്നാ ബോധം ഉന്നത സംസ്കാരമാനെന്നു സമ്മതിക്കാന്‍ മലയാളിക്ക് കഴിയില്ല. ഇന്ഗ്ലീഷില്‍ രണ്ടു ഡയലോഗ് വിട്ടാലേ കാര്യം നടക്കൂ എന്നിടത്താണ് കേരളത്തിലെ കാര്യങ്ങളും കാര്യാലയങ്ങളും ! ടിവി അവതാരകര്‍ മലയാളികള്‍ക്ക് വേണ്ടി കണ്ടുപിടിച്ച മംഗ്ലീഷ് ഭാഷ മലയാളത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. അതിനിടക്കാണ് തങ്ങളുടെ ഭാഷ അന്യം നിന്ന് പോകുമല്ലോ എന്നാ ശങ്കയില്‍ മാതൃ ഭാഷയോടുള്ള സ്നേഹം ഭരണകൂടത്തില്‍ നിന്നും കേരള പിറവിയില്‍ ഉയരുന്നത്. 


മലയാളത്തിനു ഒരു സര്‍വകലാശാല ! അത് കേട്ട് സര്‍ക്കാര്‍ സ്കൂളില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുയായിരുന്ന മലയാളം ഞെട്ടിയോ  ! ഇംഗ്ലീഷ്‌ പഠിക്കാന്‍ ഓടുന്ന മലയാളി പിന്തിരിഞ്ഞു നിര്‍വികാരതയോടെ നോക്കിയോ  ! നോക്കിയിട്ടുണ്ടാകും.ജനിക്കുന്നത് തന്നെ ഇംഗ്ലീഷ്‌ പഠിക്കാനെന്ന പോലെയാണ് ഇംഗ്ലീഷ്‌ മീടിയങ്ങള്‍ പകര്‍ച്ച വ്യാധി പോലെ പടരുന്നത്. ഭാഷ പടിക്കല്‍ നല്ലത് തന്നെ. പരസ്പരം ആശയങ്ങള്‍ മനസ്സിലാക്കാനുള്ള മീഡിയ യാണ് ഭാഷ. അപ്പോള്‍ സംസാരിക്കാന്‍ ഭാഷ വേണം. 

രണ്ടു മലയാളികള്‍ കണ്ടാല്‍ മലയാളം വിട്ടു ഇംഗ്ലീഷ്‌ സംസാരിക്കുന്നതിന്റെ 'ഗുട്ടന്‍സ്' ആണ് ഇംഗ്ലീഷ്‌ മീടിയങ്ങള്‍ ! ഇംഗ്ലീഷ്‌  നല്ലൊരു കണ്സൂമാര്‍ പ്രോടക്റ്റ് ആണെന്ന് കണ്ടുപിടിച്ച വിദ്വാനെ അഭിനന്ദിക്കണം ! വാസും ഈസും എവിടെ വെക്കണമെന്ന് പഠിക്കുന്നതിനു ആയിരങ്ങള്‍ ചിലവഴിക്കാന്‍ മലയാളി തയ്യാര്‍ ! ഇതിലൊന്നും ഇത്ര കാര്യമില്ലെന്ന് ഇതൊക്കെ നടത്തുന്നവര്‍ക്ക് അറിയാമെങ്കിലും ഇംഗ്ലീഷ്‌ എന്ന് കേട്ടാല്‍ അന്തരംഗം പിടക്കുന്ന മലയാളിക്ക് മുമ്പില്‍ മലയാളി തന്നെ ടൈയും കെട്ടി വാസും, ഈസും പറഞ്ഞു ഫീസ്‌ വസൂലാക്കും ! 

മലയാളം സര്‍വകലാശാല വന്നാല്‍ മലയാളം പച്ച പിടിക്കും, പച്ച പിടിക്കണം ! ഡോക്ടര്‍മാരും, മെഡിക്കല്‍ റെപ്കളും, അഭിഭാഷകരും, കോടതിയും എല്ലാം മലയാളത്തില്‍ ആശയ വിനിമയം നടത്തട്ടെ ! അങ്ങിനെ എല്ലാവരും മലയാളം സംസാരിക്കട്ടെ ! പക്ഷെ ഇങ്ങിനെയായാല്‍ 
ഇംഗ്ലീഷ്‌  അന്യം നിന്ന് പോകില്ലേ എന്നൊക്കെ ഇന്ഗ്ലീഷിനെ പ്രൊമോട്ട് ചെയ്യുന്ന ഇംഗ്ലീഷ്‌ മീഡിയങ്ങള്‍  തലയില്‍ കൈവെക്കാം  ! കടമെടുത്തായാലും ഇംഗ്ലീഷ്‌മീടിയത്തിലേക്ക് പറഞ്ഞയക്കുന്ന ഒരു വിദ്യാഭ്യാസ സംസ്കാരത്തില്‍ നില്‍ക്കുന്ന കേരളത്തെ അങ്ങിനെയൊരു സംസ്കാരത്തില്‍ നിന്നും മലയാളത്തിലേക്ക് മാറ്റി പണിയാതെ സര്‍വകലാശാല ഉണ്ടാക്കിയത് കൊണ്ട് കാര്യമുണ്ടാകുമോ എന്നറിയില്ല. ഇംഗ്ലീഷ്‌മീടിയങ്ങളില്‍ നിന്നും മലയാള മീടിയങ്ങളിലേക്ക് ഒരു പരിണാമമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദ്യം ഉണ്ടായി തീരെണ്ടാത്. ഇംഗ്ലീഷ്‌  വിദ്യാഭ്യാസമെന്നു പറഞ്ഞു ഒരു സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഭാഷയെ കച്ചവടം ചെയ്തു ലാഭമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കെണ്ടാതുണ്ട്. വിദ്യാഭ്യാസത്തിന്റെ മീഡിയ മലയാളവും, ഇന്ഗ്ലീഷിനെ സെകണ്ടരി ഭാഷ എന്നാ നിലയിലും കാണുന്ന വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ ഉന്നതമായ ചിന്തകളും, സംസ്കാരവും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അതല്ലായെങ്കില്‍ സര്‍വകലാശാല കൊണ്ട് പുതിയ മാര്‍ക്ക് ചോര്‍ത്തല്‍ വിവാദങ്ങള്‍ ഉണ്ടാക്കാം എന്നല്ലാതെ മറ്റൊന്നും സമൂഹത്തിനു പ്രതീക്ഷിക്കാന്‍ കഴിയില്ല...***

11 ഒക്‌ടോബർ 2012

ശാപമേറ്റ ആനവണ്ടി !!!
http://www.madhyamam.com/news/195026/121010

വേണം ഓടിക്കാന്‍ അറിയുന്ന ഒരു ഡ്രൈവര്‍ !
കെ എസ് ആര്‍ ടി സി എന്നത് ഒരു ജീവിയല്ല.നന്നാക്കിയാല്‍ നന്നാവുന്ന ഒരു സാധനം ! ആന വണ്ടിയെന്നു ഒരുകാലം വരെ ഈ സാധനം അറിയപെട്ടിരുന്നു. അങ്ങിനെ അറിയപെടാന്‍ കാരണം അതിന്റെ ലോഗോയില്‍ ആനയുണ്ടായിരുന്നത് കൊണ്ടാണ് എന്ന് നീ നിരീക്ഷണത്തില്‍ നിന്നാണ് പിടുത്തം കിട്ടിയത്. ട്രാ- ന്‍സ്- പോര്‍ട്ട്‌ എന്ന് ബുദ്ധിമുട്ടി വിളിക്കുന്നതിനു പകരം ആളുകള്‍ ഷോര്ടാക്കി വിളിചിരുന്നതാണ് ആന വണ്ടി...അന്ന് അതിന്റെ ഹോണ്‍ അടി കേട്ടാല്‍ ആന ചിഹ്നം വിളിക്കുന്നതാനെന്നെ കരുതൂ. ..."...പോഹ്രോണ്‍ണ്‍ണ്‍ "...ഡ്രൈവറുടെ കൈ വീര്‍ത്തു പുറത്തേക്കു സ്ത്രൈണഭാവത്തില്‍ തള്ളി നില്‍ക്കുന്ന ഒന്നില്‍ പിടിച്ചമാര്തുംപോഴാനു ആ വികൃത ശബ്ദം ആന വണ്ടി തന്റെ ഒച്ചയാനെന്നു ജനങ്ങളെ അറിയിച്ചിരുന്നത്. മെറ്റല്‍ ഇളകി നടുവൊടിഞ്ഞ റോഡില്‍ കൂടി എതിരെയും കുറുകെയും വരുന്ന വണ്ടികളെ ഹോണടിച്ചു പേടിപ്പിച്ചു ആ വണ്ടിയങ്ങിനെ ബ്രെകിട്ടു  കാത്തുനില്‍ക്കുന്ന ആളുകളുടെ  മുമ്പില്‍ വേണങ്കി കേറ് എന്നും പറഞ്ഞു ഒരു നില്‍പ്പും പിന്നെ ഇളകി അങ്ങിനെ അതിന്റെ പാട്ടിനു പോകും...ആനയുടെ ഉള്‍ഭാഗത്ത്‌ നിരത്തിയിട്ടിരിക്കുന്ന കീറാത്ത ഏതെങ്കിലും ഒരു സീറ്റില്‍ വണ്ടി ഇളകി നീങ്ങുന്നതിനിടയില്‍ മുറുകെ പിടിച്ചു ഇരിക്കും. അങ്ങിനെ കയറികൂടി യാത്ര തുടങ്ങുന്ന ആളുകളെ അന്യഗ്രഹ ജീവികളെ പോലെ കണ്ണ് തുറിപ്പിച്ചു നോക്കി എവ്ടെക്കാണ് (കാലത്ത് തന്നെ കുറ്റീം പറിച്ചു), ചേഞ്ച് ഇറങ്ങുമ്പോ വാങ്ങിച്ചോ എന്നും പറഞ്ഞു നീളത്തിലുള്ള ടികറ്റില്‍ പേനകൊണ്ട് ഒരു വര കുത്തിവരച്ചു കയ്യിലേക്ക് തന്നു തന്റെ സീറ്റില്‍ ഇനി ഒരു സ്റ്റോപ്പില്‍ നിന്ന് ആള് കേറുന്ന വരെ ഒറ്റ ഇരിപ്പ് ഇരിക്കും, കണ്ടക്ടര്‍...

കണ്ടക്ട്രര്‍ അവിടെ ഇരുന്നോട്ടെ..ഡ്രൈവര്‍ വണ്ടി ഓടിചോട്ടെ...അതില്‍ കേറണോ വേണ്ടയോ എന്നത് ജനാധിപത്യം പോലെ നമുക്ക് തീരുമാനിക്കാം....പക്ഷെ ആ ആന തന്റെ കീശ കാലിയാക്കുന്ന തീറ്റ മാത്രമേ ഉള്ളൂ എങ്കില്‍ അതിനെ കൊണ്ട് ഉപകാരം ഒന്നും ഇല്ലായെങ്കില്‍ നിങ്ങള്‍ അതിനെ എന്ത് പറയും...അതിനെ എന്ത് ചെയ്യണമെന്നു പറയും....??

വേണ്ട നിങ്ങള്‍ പറയണ്ട ആ സത്യം മുഖ്യമന്ത്രി വടക്കന്‍ വീരഗാഥ സ്ടെയില്‍ കടമെടുത്തു പറഞ്ഞാല്‍ ഇങ്ങിനെയിരിക്കും...
" ഈ കെ.എസ്.ആര്‍.ടി.സി യെ നന്നാക്കാന്‍ ആര്‍ക്കുമാകില്ല "" പലരും ശ്രമിച്ചിരുന്നു. പല വട്ടം. വിദ്യുചക്തി മന്ത്രിയായ ആര്യാടന്‍ വരെ ശ്രമിച്ചു, പിന്നെ ശശികുമാര്‍ ശ്രമിച്ചു. അത് കൊണ്ട് മടങ്ങി പോ മക്കളെ ഇതിനെ നന്നാക്കാന്‍ നിങ്ങള്‍ക്കാര്‍ക്കുമാകില്ല", ! 
അയ്യോ ദേ, ലൈറ്റ്‌ പോയി, പവര്‍ കട്ട് ! കളരിയില്‍ വിളക്ക് തെളിയിക്കു കുട്ടിമാണി. കുട്ടികള്‍ക്ക് കുടിക്കാന്‍ എക്സൈസ് വെള്ളം വെട്ടി കൊടുക്ക്‌..അവര്‍ അല്‍പ്പം വിശ്രമിക്കട്ടെ ! ഇതിന്റെ ടയറും ബോഡിയും ഊരി വിറ്റിട്ട് പട്ടും വളയും വാങ്ങിക്കണം എന്ന് കരുതുന്നവരാണ് ചുറ്റും ! 


ഇതൊന്നും പാണര്‍ പാടി നടന്നു അറിയിക്കാതെ തന്നെ ജനത്തിന് അറിയാം. അതുമാത്രമല്ല അങ്ങിനെ പലതും ജനത്തിന് അറിയാം..അറിയുന്നതിനെ കുറിച്ചൊന്നും നേരിട്ട് ചോദിക്കാനുള്ള ഒരു വകുപ്പും ഇല്ലാത്തത് കൊണ്ട് എല്ലാരും അങ്ങിനെ ജീവിച്ചു പോകുന്നു. ഈ രാഷ്ട്രീയക്കാര്‍ നന്നാവില്ല എന്ന് ജനത്തിന് പൊറുതി മുട്ടുമ്പോള്‍ തങ്ങള്‍ ജയിപ്പിച്ച പാര്ട്ടികാരെ നോക്കി പറയും. പക്ഷെ സ്വയം പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ യോഗ്യരെന്നു ജനം തെരെഞ്ഞെടുത്തവര്‍ അതിനു തയ്യാറാകാതെ സ്വയം ശപിക്കുംപോള്‍ ഇതൊക്കെ കാണുന്ന ജനം ആരുടെ മൂക്കത്താണ്   വിരല്‍ വെക്കേണ്ടത് !


ഒരു വണ്ടിയില്‍ തുടങ്ങി അനേകം വണ്ടികളുടെ ഓണര്മാരായി നടക്കുന്ന ബസ്സ് മുതലാളികളുടെ നാട്ടില്‍ ആണ് ഈ തമാശകള്‍ കേള്‍ക്കേണ്ടി വരുന്നത്. അതായത് ആന വണ്ടിക്കു വേണ്ടത് ആ വണ്ടികളെ ഓടിപ്പിക്കാന്‍  കഴിവുള്ള "ഡ്രൈവര്‍ മാരെയാണ്"!ആ വണ്ടികളില്‍ കയറുന്ന യാത്രക്കാരെയാണ് ! അവരെ തങ്ങളുടെ വണ്ടിയില്‍ കയറ്റുമെന്നു പ്രതിജ്ഞ  ചെയ്യുന്ന ജോലിക്കാരെയാണ്..തങ്ങളുടെ ആത്മാര്‍ഥതയുടെ ഫലം ഒരു നാടിനോടുള്ള കടപ്പാട് കൂടിയാണെന്ന് തിരിച്ചറിയുന്ന ജോലിക്കാരെയാണ് സര്‍ക്കാര്‍ വെക്കേണ്ടത്. ഇതൊന്നും അറിയാത്തവര്‍ അല്ലല്ലോ ഇതിനെ നയിക്കുന്നത് ! 
തന്റെ മകനെ നല്ല വഴിക്ക് നടത്താന്‍ അച്ഛന്‍ അച്ഛന്റെ ഡൂട്ടി ചെയ്യണം. മകനെ നോക്കി നീയൊന്നും നന്നാവില്ലെടാ..മാക്രി..എന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനെ ഉത്തരവാദിത്വ ബോധം എന്ന് പറയില്ല. കേരളത്തിന്റെ ജന സാന്ദ്രതയും, തിരക്ക് പിടിച്ച നീണ്ട പാതകളും പറയുന്ന ഭാഷ കെ എസ് ആര്‍ ടി സി യുടെ വിജയത്തിന് അനുകൂലമായ ഭാഷയാണ്‌. ഞാനൊന്നും നന്നാവില്ലെടാ എന്ന് ജനത്തിന് മുമ്പില്‍ പ്രതിജ്ഞയെടുക്കുന്ന വകുപ്പുകലോടും, അതിനെ നയിക്കുന്നവരോടും ജനങ്ങള്‍ക്ക് പറയാനുണ്ട് ! നന്നാക്കിയേ പറ്റൂ...കേടായി കിടക്കുന്ന എല്ലാ വകുപ്പുകളും, അതിന്റെ ഡ്രൈവര്‍മാരെയും നന്നാക്കേണ്ട ഉത്തരവാദിത്വമാണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്....തിരിഞ്ഞു പോക്കല്ല...!!!
________
ഗുണ്ട് : ലക്ഷം കോടികളുടെ നിക്ഷേപ വികസന പദ്ധതികള്‍ അവതരിപ്പിച്ചു അധികം നാളായില്ല. ഈ ചെറിയൊരു ശകടം പോലും നന്നാക്കാന്‍ സാധ്യത സൃഷ്ടിക്കാത്തവര്‍ എങ്ങിനെ കേരളത്തെ എമെര്‍ജും എന്ന് ഒരു സംശയം ! സംശയം വെര്തെയാകട്ടെ ! ഞാനൊന്നും നന്നാവില്ല. !!

09 ഒക്‌ടോബർ 2012

കുറുന്തോട്ടിക്കും വാതം പിടിക്കുമ്പോള്‍ !!

മലയാളിക്ക് ഉരുട്ടി വിഴുങ്ങാന്‍ മൂന്നു നേരവും വിവാദങ്ങള്‍ മതിയെന്ന് രാഷ്ട്രീയക്കാര്‍ക്ക് അറിയാം. അത്‌ കൊണ്ടു നേരാ നേരം അതൊക്കെ പുഴുങ്ങി അണ്ണാക്കിലേക്ക് തള്ളി കയറ്റാന്‍ പരുവത്തില്‍ ഓരോന്ന് അവര്‍ ഉണ്ടാക്കും. അവരുടെ വായേന്നു എന്തെങ്കിലും വീഴുന്നത് നോക്കി മീഡിയ ഉറക്കമിഴിച്ചു അവര്‍ക്ക് ചുറ്റും നടക്കും. ടീവീല്‍ നാലാള്‍ ശ്രധിക്കണമെങ്കില്‍ തങ്ങളുടെ വിവാദങ്ങള്‍ വേണമെന്ന നിലയിലായി ഓരോ നേതാക്കള്‍ക്കും. എന്തെങ്കിലും വീഴുമെന്നു കരുതി വായിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന മൈക്ക് കാണുമ്പോള്‍ ആവുമെങ്കില്‍ ഒരു വിവാധമായിക്കോട്ടേ എന്ന് കരുതി എന്തെങ്കിലും വിളിച്ചു പറയുകയും ചെയ്യും. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പോലെ ഒരു പ്രസ്താവന മതി തങ്ങളുടെ കാര്യം നടക്കാന്‍ എന്നത് പറയുന്നവര്‍ക്കും, അതിനെ ചൂട് പിടിപ്പിക്കുന്നവര്‍ക്കും അറിയാം. അറിയാത്തവര്‍ വോട്ടു ചെയ്യാന്‍ മാത്രം വിധിക്കപെട്ട ജനം മാത്രം !

ഇനി വിവാധതിലേക്ക് വരം. വിവാദങ്ങളെ മൂന്നായി തരം തിരിക്കാം. രാഷ്ട്രീയം, ആത്മീയം,സംസ്കാരികം. അതില്‍ ഒന്നാമത്തെ വിവാദത്തിനു മാര്‍കറ്റില്‍ നല്ല ഡിമാണ്ട് ആണ്. രാഷ്ട്രീയ സ്ടോക് ഇന്ട്ക്സിനെ കുത്തനെ ഉയര്‍ത്താന്‍ ഇതൊന്നു മതി. അതിന്റെ കയറ്റുമതിക്കും ഇറക്കുമതിക്കും അതിന്റെ കേന്ദ്രങ്ങള്‍ റെഡി. കറ നല്ലതാണ് എന്ന പരസ്യം വിവാധമല്ല. അത്‌ പരസ്യം ! മോനെ വസ്ത്രത്തില്‍ കറയാക്കല്ലേ എന്ന് പറയുന്ന അമ്മയോട് മകന്‍ സോപ്പ് പൊടിയുടെ പരസ്യം പറഞ്ഞു ന്യായീകരിച്ചു, അമ്മേ, കറ നല്ലതാണ്! (സോപ്പ് പൊടി ഉണ്ടാക്കുന്നവര്‍ക്ക് ജീവിക്കണ്ടേ !) അതുപോലെ കള്ളു നല്ലതാണ്, അത്‌ കൊണ്ടു ജീവിക്കുന്ന ഒരു സമൂഹമുണ്ട്‌ എന്ന് പറഞ്ഞു ന്യായീകരിക്കുന്ന സാമുദായിക, രാഷ്ട്രീയ നേതാക്കളാണ് നാളികേരത്തിന്റെ നാടിന്റെ ഇന്നത്തെ രക്ഷാകര്താക്കള്‍. തെങ്ങിന് വരെ ജാതി പെട്റെന്റ്റ് എടുത്തു കള്ളു ജന്മാവകാശവും, തൊഴിലാവകാശവും ആയി അഭിമാനിക്കുന്ന ടെക്നോളജി യുഗത്തിലാണ് ചില നേതൃത്വങ്ങള്‍, സമുദായം അവിടെയില്ലെങ്കിലും ! വിദ്യാഭ്യാസ പുരോഗതിയില്‍ സമുദായം തെങ്ങ് വിട്ടു പോയിട്ടും സമുധായത്തെ തെങ്ങില്‍ തന്നെ കെട്ടിയിട്ടു കള്ളു സംര്സക്ഷിക്കുന്നതിന്റെ പുറകിലെ രസതന്ത്രം ആളുകള്‍ക്കരിയില്ലെങ്കിലും കള്ളിന് വേണ്ടി വാദിക്കുന്നവര്‍ക്കറിയാം. അത്‌ കൊണ്ടു കള്ളു നിരോധിക്കണമെന്ന് പറയുന്നതിനെ ഈഴവര്‍ക്കെതിരെയുള്ള അക്രമമായി വ്യഖ്യാനിക്കുന്നതിന്റെ രാഷ്ട്രീയം എന്തെന്ന് ചോദിക്കരുത്. രാഷ്ട്രീയം അങ്ങിനെയാണ്. പറയുന്നത് കേട്ടാല്‍ മതി.

കള്ള് വില്‍പന നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പറഞ്ഞത് ലീഗിന്റെയോ, കൊണ്ഗ്രസ്സിന്റെയോ കമ്യൂ നിസ്ടിന്റെയോ, അല്ലെങ്കില്‍ ഏതെങ്കിലും നാട്ടുകൂട്ടതിന്റെയോ ആളുകള്‍ അല്ല. ആ അഭിപ്രായം നാട്ടിലെ നീതി പീടതിന്റെയാണ്. ലക്കുകെട്ട് പറയുന്ന ആളുകളുടെ അഭിപ്രായമല്ല നീതിപീടതിന്റെ ! ലീഗായാലും, കമ്യൂനിസ്ടായാലും, ഏത് സമുധായമായാലും കോടതിയുടെ അഭിപ്രായങ്ങളെ അതിന്റെ ഗൌരവത്തില്‍ കാണേണ്ടതുണ്ട്. എന്നാല്‍ നീതിപീടതിന്റെ അനുകൂലമായ അഭിപ്രായത്തിന്റെ ചുവടു പിടിച്ചു കള്ളു നിരോധിക്കണമെന്ന മുസ്‌ലിംലീഗിന്റെപ്രസ്താവന ഈഴവര്‍ക്കെതിരായ കടന്നാക്രമാനമായിട്ടാണ് വഴിതിരിച്ചു വിടുന്നത്. സമുധായത്തെ ആക്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത്‌ കേള്‍ക്കേണ്ട താമസം ആള്കൂട്ടമായി പിറകെ പോരും അനുയായികള്‍ എന്ന് കരുതുന്ന നേതാക്കള്‍ക്ക് ഇന്ന് ക്ഷാമമില്ല. ഇവിടെ ആക്രമണം എന്തെന്ന് ചോദിച്ചാല്‍ പറയാന്‍ നാവൊന്നു "കുഴയണം". അങ്ങിനെ കുഴഞ്ഞാല്‍ പിന്നെ അവശേഷിക്കുക "കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തില്ലെടി മറിയോ.." എന്ന പാട്ട് പാടി താളം പിടിച്ചു ആടുന്നവര്‍ മാത്രമായിരിക്കും. അതില്‍ വാള് വെക്കാന്‍ എല്ലാ സമുദായത്തില്‍ നിന്നുള്ളവരും ഉണ്ടാകും !മുസ്ലീംലീഗ് ഈയൊരു കാര്യത്തില്‍ പ്രവാചകന്റെ വാക്കും, അവിടെന്നിങ്ങോട്ടു ഗുരുവിന്റെ വാക്കും ചേര്ത്ത് മലയാളത്തില്‍ അത്‌ നിരോധിക്കണമെന്ന് പറഞ്ഞത് ഈഴവര്‍ക്ക് നേരെയുള്ള ആക്രമണമാണ് എന്ന് പറയണമെങ്കില്‍ കേള്‍ക്കുന്നവര്‍ പൊട്ടന്മാരായെ പറ്റൂ. കുറഞ്ഞത് കേള്‍വിയും, ചിന്തയും തെങ്ങിന്റെ മണ്ടയില്‍ കെട്ടി വെച്ചു താഴേക്കു ചാടണം. എന്‍.എസ്.എസിന്റെ വാദം ന്യൂനപക്ഷങ്ങള്‍ കള്ളിനെക്കുറിച്ച് പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്നാണ്. കള്ളു എങ്കില്‍ കള്ളു ! കിട്ടിയ വിവാദത്തില്‍ തളപ്പിട്ട് കയറി ഐക്യപെടാന്‍ ഇങ്ങിനോയൊരു വാചകം മതിയാവുമോ ? അറിയില്ല . കള്ളും ന്യൂനപക്ഷവും തമ്മില്‍ എന്ത് ബന്ടമെന്നു ചോദിക്കരുത്. ന്യൂനപക്ഷത്തെ മാറ്റി നിറുത്തി കള്ളിനെ കുറിച്ചുള്ള കോടതിയുടെ അഭിപ്രായത്തിനു ഈ "നിയമം" ബാധകമാനോയെന്നു കൂടി തെര്യപെടുതിയാല്‍ കാര്യങ്ങള്‍ സമൂഹത്തിനു വ്യക്തമാകും.

എസ് എന്‍ ഡി പി എന്നതിന്റെ ഫുള്‍ ഫോമും ചരിത്രവും അറിയാന്‍ വിക്കിപീടിയ തിരയേണ്ടതില്ല. ശരാശരി കേരളീയന് അറിയാം. എങ്കിലും അത്‌ തന്നെയല്ലേ എന്നുറപ്പിക്കാന്‍ സംശയ നിവൃത്തി വരുത്തി, ഒരാവര്‍ത്തി ആ പേരു ആ വായിച്ചു. ശ്രീ നാരായണ ഗുരു ധര്‍മ പരിപാലന യോഗം! ശ്രീ നാരായണ ഗുരു ! ധര്‍മം ! പരിപാലനം ! തീര്‍ച്ചയായും ഒരു സമൂഹത്തെ ശുദ്ധീകരിക്കാന്‍ അങ്ങിനെ പേരുള്ള ഒരു യോഗത്തിന് കഴിയേണ്ടതുണ്ട്. ജാതി മത ചിന്തകള്‍ക്കതീതമായി സമൂഹം പ്രതീക്ഷിക്കുന്നതും അത്‌ തന്നെയാണ്. ഒരു സമുദായം നന്നായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ മനുഷ്യ സമൂഹം ഒന്നടങ്കമാണ്. ഇവിടെ മദ്യം വിഷമാണെന്ന് പറഞ്ഞത് ലീഗ് നേതാവല്ല, കള്ളു ചെത്തുകയും, കുടിക്കുകയും ചെയ്തിരുന്ന സമൂഹത്തില്‍ ഒരിക്കല്‍ അത്‌ സമൂഹത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞത് ഗുരുവാണ്. ഇങ്ങിനെയൊരു സന്ദര്‍ഭത്തിലാണ് ഗുരു ഉള്ളതെങ്കില്‍ മദ്യം നിരോധനം ആവശ്യപെടുന്നതിന്റെ മുന്‍ നിരയില്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു, ഇന്നത്തെ കേരളീയ സമൂഹം ഒന്നടന്കവും, അതിനെ എതിര്‍ക്കുന്ന ചിലര്‍ ഒഴിച്ച് !!

മദ്യം നിഷിദ്ധമാക്കിയ പ്രവാചകന്റെ കല്‍പ്പനകളെ കാറ്റില്‍ പറത്തി ഒരാള്‍ ഇക്കാലത്ത് സമുദായത്തിന്റെ നേത്രുസ്ഥാനതിരുന്നു മദ്യത്തിന്റെ സംരക്ഷകനായി അവതരിച്ചാല്‍ അത്തരം നേതൃത്വത്തെ മുസ്ലിം സമൂഹം എപ്പോ കൈകാര്യം ചെയ്തു എന്ന് ചോദിച്ചാല്‍ മതി! ആ ഒരു സമൂഹത്തില്‍ നിന്നാണ് ലീഗ് വരുന്നത്. അവര്‍ക്ക് മദ്യത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കാനെ അറിയൂ. സംരക്ഷകരാകാന്‍ കഴിയില്ല. അവിടെ ഈഴവനോ, ക്രിസ്ത്യാനിയോ, മുസ്ലിമോ എന്നതല്ല വിഷയം. ആരു മദ്യം ഉല്‍പ്പാദിപ്പിക്കുന്നു എന്നതോ , വരുമാനത്തിന്റെ ഗുണഭോക്താവ് ആരു എന്നതുമല്ല. മദ്യമെന്ന തിന്മയില്‍ നിന്നു സമൂഹത്തെയും, വളര്‍ന്ന് വരുന്ന പുതു തലമുറയെയും രക്ഷിക്കുക എന്നത് മാത്രമാണ് ലീഗ് പരിഗണിചിരിക്കുക. സ്കൂള്‍ വിധ്യാര്തികള്‍ വരെ മദ്യഷാപിനു മുമ്പില്‍ ക്യൂ നിന്നു പരിചയിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച ഓരോ സമുദായവും ഗൌരവമായി കാണേണ്ടതുണ്ട്. ഇവിടെ കടന്നാക്രമാനമെന്നു വിശേഷിപ്പിച്ചു അവകാശത്തെയും, ഐടന്റിട്ടിയെയും സ്ഥാപിക്കുന്നതിന് സമുധായത്തെ കെട്ടിയിടുന്ന മേഖല തങ്ങളുടെ ഗുരു വിഷമാണെന്ന് പറഞ്ഞ അതെ മദ്യത്തിന്റെ ലേബലില്‍ ആയി പോയെന്നത് വിധി വൈപരീത്യമാകാം. അതോ ഗുരു വചനങ്ങളെ കുറിച്ചുള്ള അന്ജതയോ ?? അറിവുള്ളവര്‍ ഗുരുവിന്റെ വചനം പറയട്ടെ! അതിന്റെ നിരോധനത്തിന് വേണ്ടി നിലകൊള്ളട്ടെ !
_____________________
കള്ളു വിവാദത്തിനു ശേഷം പുതിയ റിലീസ്: "നമ്മളാണ് ഭരിക്കുന്നത് എന്ന് ലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞ്" !
ഹെലോ, കേള്‍ക്കുന്നുണ്ടോ, സത്യത്തില്‍ മന്ത്രി അങ്ങിനെ തന്നെയാണോ പറഞ്ഞത്?
അതെ വേണൂ.."മന്ത്രി ലീഗിന്റെ ഒരു പരിപാടിയില്‍ ആണ് ഇത് പറഞ്ഞത്. അതായത് "നമ്മള്‍" എന്ന് ലീഗിനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കഴിയും."
ഇതേ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഈ വിവാദത്തിനു മുമ്പേ റെഡിയായി സ്റ്റുഡിയോയില്‍ ഇരിപ്പുണ്ട്...ആദ്യമായി...

20 സെപ്റ്റംബർ 2012

ഇസ്ലാം വിരുദ്ധ "പ്രിമിയേരകള്‍" !

പ്രവാചകവ്യക്തിത്വതിനെതി
രെയുള്ള ഏത് വാറോലയും പ്രസിധിയാര്‍ജ്ജിക്കുന്നത് അതിനെതിരെയുണ്ടാകുന്ന വൈകാരിക പ്രതിഷേധത്തിന്റെ തോതനുസരിച്ചാണ്. ആത്യന്തികമായി അതിന്റെ പ്രായോജകര്‍ ഇതൊക്കെ പടച്ചു വിടുന്നവരും. അവര്‍ക്ക് വേണ്ട മാര്കട്ടിംഗ് എളുപ്പമാക്കി കൊടുക്കുന്ന ജോലിയാണ് വൈകാരിക പ്രതിഷേധതിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ചെയ്യുന്നത്.


'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' പ്രവാചകനെ സ്നേഹിക്കുന്നവര്‍ കാണേണ്ടതില്ല. ഒരാളെ പ്രകൊപ്പിക്കാന്‍ അയാള്‍ സ്നേഹിക്കുന്ന വ്യക്തിയെ ആക്ഷേപിച്ചാല്‍ മതിയെന്ന കേവല സൂത്രമാണ് ആവിഷ്ക്കാരത്തിന്റെ മറവില്‍ ഈ സിനിമയില്‍ ഉപയോഗിക്കുന്നത്. പ്രവാചകനെ അധിക്ഷേപിക്കുന്ന കാര്ടൂനുകളും, സിനിമകളും, ലേഖനകളും ഇടംപിടിക്കുന്നത് അങ്ങിനെയാണ്. ഒറ്റയടിക്ക് നൂറ്റി ഇരുപത് കോടിയോളം വരുന്ന ഒരു സമൂഹത്തെ ആ സൂത്രം ഉപയോഗിച്ച് പ്രകൊപ്പിച്ചാല്‍ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ എന്നു മുമ്പ് റുഷ്ദിയും, തസ്ലീമയും തെളിയിചീട്ടുണ്ട്. സിനിമ കണ്ടു മിണ്ടാതെ ഇരുന്നു വികാരം കൊള്ളുന്നവര്‍ ഇവയൊന്നും കാണേണ്ടതില്ല. എന്റെ വികാരത്തിന് പോറല്‍ ഏല്‍പ്പിച്ചു എന്ന് വിളിച്ചു പറഞ്ഞു അതിന്റെ പ്രചാരണത്തിന് മൈക്ക് പിടിക്കേണ്ടതില്ല. യൂ ടൂബില്‍ അപ് ലോഡ് ചെയ്തവര്‍ പരസ്യം ഇല്ലാതെ കൊണ്ടു ലക്‌ഷ്യം കാണുമോ എന്ന് ശങ്കീചീട്ടുണ്ടാവില്ല, അവര്‍ക്കറിയാം ചെകുത്താന്റെ വചനത്തെയും, ലജ്ജയേയും, അതിന്റെ വക്താക്കളെയും വൈകാരികത എങ്ങിനെ പ്രൊമോട്ട് ചെയ്തതെന്നു ! ലോകം മുഴുവന്‍ വാര്‍ത്ത ചൂട് പിടിപ്പിക്കുന്ന കാര്യം അതിന്റെ അണിയറ ശില്‍പ്പികള്‍ ഏല്‍പ്പിക്കുന്നത് ലക്‌ഷ്യം വെക്കുന്ന ഇരകളെ തന്നെയാണ്. അങ്ങിനെയോന്നില്ലായിരുന്നുവെങ്കില്‍ അത്‌ തുടങ്ങിയിടത് മാത്രം ഒതുങ്ങി പോവുമായിരുന്നു.

പ്രവാചകനെ നിന്ദിച്ചു കൊണ്ടു നിര്‍മിച്ച സിനിമക്കെതിരെ ലോകത്തില്‍ പല രീതിയിലുള്ള പ്രതിഷേധവും നടക്കുന്നു. പ്രതിഷേധങ്ങള്‍ വേണ്ടത് തന്നെ. പക്ഷെ അവയുടെ പരിധികള്‍ ശത്രുക്കളുടെ ലക്ഷ്യത്തിനൊത്ത് ഉയരാന്‍ പാടില്ലെന്ന് തങ്ങളുടെ വിശ്വാസത്തില്‍ നിന്നു കൊണ്ടു തിരിച്ചരിയേണ്ടാതുണ്ട്. പ്രവാചകനെ സ്നേഹിക്കുന്നവര്‍ വൈകാരികതയിലല്ല പ്രതിരോധിക്കേണ്ടതും, പ്രതിഷേധിക്കെണ്ടതും. പ്രവാചകന്റെ ജീവിതത്തെയും, സന്ദേശത്തെയും അതെ മീഡിയ ഉപയോഗിച്ച് ലോകത്തിനു പരിച്ചയപെടുതാനും, പ്രതികരിക്കാനും കഴിയാത്ത ചിന്താ ദാരിദ്ര്യത്തിന്റെ ഫലമാണ് തെരുവിലെക്കെത്തുന്ന വൈകാരിക പ്രതിഷേധത്തിന്റെ അടിസ്ഥാനം.

ഇസ്ലാമിന്റെ സന്ദേശം മാനവ ലോകത്തിനു തന്നെയാകുമ്പോള്‍ സ്വയം പരിക്കെല്‍പ്പിക്കുന്നതിനപ്പുരമുള്ള ഒരു ആഘാതവും ഇസ്ലാമിന് ഭയക്കേണ്ടതില്ല. പ്രതിഷേധത്തിന്റെ മറവില്‍ സംഭവിക്കുന്ന അക്രമങ്ങളിലൂടെ ശത്രുക്കള്‍ക്ക് ഇനിയും അടിക്കാനുള്ള വടിയാണ് തങ്ങള്‍ വെട്ടി കൊടുക്കുന്നതെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. തന്റെ ജീവിത കാലത്ത് പോലും തനിക്കെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ക്കും, അക്രമിച്ചവര്‍ക്കും മാപ്പു നല്‍കിയ പ്രവാചകനെ മാത്രമേ വിശ്വാസിക്ക് കാണാന്‍ കഴിയൂ. അങ്ങിനെയാകാന്‍ മാത്രമേ വിശ്വാസിക്കും കഴിയൂ.ഇസ്ലാമിന്റെ വളര്‍ച്ചക്ക് കാരണമായതും പ്രവാചകന്റെ ഈ ജീവിത പാടങ്ങളാണ്. "നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്‍മയെപ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവന്‍ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.'' (ഖുര്‍ആന്‍ 41:34,35). എങ്കില്‍ പിന്നെ ആരാണ് തെരുവിലേക്ക് പ്രതിഷേധത്തിന്റെ ജ്വാല പടര്‍ത്തുന്നത്. തിന്മയെ ഏറ്റവും ഉത്തമമായ നന്മ കൊണ്ടു നേരിടൂ എന്ന് പഠിപ്പിച്ച പ്രവാചകനെ ഈ തെരുവുകളില്‍ നിന്നു അകറ്റിയത് ആരാണ് ?

ലോകത്ത് നന്മയുടെ സന്ദേശം സ്വന്തം ജീവിതം കൊണ്ടു മനുഷ്യര്‍ക്ക്‌ മാതൃകയായി അടയാളപെടുത്തിയ വ്യക്തിത്വമാണ് പ്രവാചകന്റെത്. പ്രവാചകന്‍ ഒരു തുറന്ന പുസ്തകമാണ്. നന്മയുടെയും, കാരുണ്യത്തിന്റെയും, നീതിയുടെയും ഭാഷയില്‍ എഴുതപെട്ട പുസ്തകം. അശ്ലീലതയുടെയും, ചൂഷണത്തിന്റെയും, തിന്മയുടെയും ജീവിത പരിസരങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് പ്രവാചകന്‍ കണ്ണിലെ കരടാവുന്നത് അതുകൊണ്ടാണ്. തങ്ങളുടെ ഭൌതിക താല്പര്യങ്ങള്‍ക്ക് മനുഷ്യ സമൂഹത്തെ ഇരയാക്കുന്നതിനു പ്രവാചകന്റെ ജീവിത മാതൃക തടസ്സമാകുന്നിടതാണ് തിന്മയുടെ പ്രചാരകര്‍ മറു വഴികള്‍ തേടുന്നത്. ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് അങ്ങിനെയോന്നാണ്. ആര്‍ക്കും എന്തും നിര്‍മിച്ചു നിമിഷങ്ങള്‍ക്കകം പരസ്യമാക്കി പ്രടര്ഷിപ്പിക്കാവുന്ന ദൃശ്യ മീഡിയയുടെ കാലമാണ്. അവിടെ നന്മയും, തിന്മയും ഉണ്ട്. അവിടെ തുണിയൂരിയെരിഞ്ഞു നഗ്നത തിമിര്ത്താടുന്ന കാഴ്ചയില്‍ ഒരു മത വിശ്വാസത്തിന്റെ കാഴ്ചക്കും പരിക്കില്ല! ഒരു പ്രതിഷേധവും അതിനെതിരേ വരില്ല ! പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് എതിരായിട്ടു പോലും ഒരു നിയമത്തിന്റെയും കണ്ണ് അതിനെതിരേ തുറപ്പിക്കാന്‍ ആരും മെനക്കെടാറില്ല. അത്തരം കാഴ്ചകള്‍ ദൈവ നിന്ദയോ, പ്രവാചക നിന്ദയോ ആകുന്നേയില്ല. അങ്ങിനെ മലീമസമായ സാമൂഹിക ജീവിത പരിസരങ്ങളിലാണ് വികാരങ്ങള്‍ അണപൊട്ടിയൊഴുകുന്നത്. തെരുവുകള്‍ വിശ്വാസത്തിന്റെ പേരില്‍ തീവ്രമാകുന്നത്. ആ വിശ്വാസത്തിനെ ഒന്നു ചൊറിഞ്ഞു നോക്കാം എന്ന് കരുതുന്നവരുടെ സ്വപ്നം പൂവണിയുന്നതാണ് ഇന്ന് വാര്‍ത്തകളിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്.

പ്രവാചക കാലഘട്ടത്തില്‍ തന്നെ മതപരമായ ഒന്നല്ല ഇസ്ലാം വിദ്വേഷത്തിന്റെ രാഷ്ട്രീയം. അത്‌ കൊണ്ടു തന്നെ ഇസ്ലാമിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു ശത്രുക്കള്‍ക്ക് വ്യക്തമായ കാരണമുണ്ടാകാം. അവരുടെ ലക്ഷ്യത്തെ തിരിച്ചറിയാതെ തങ്ങള്‍ ആത്മീയ പ്രഭാവത്തില്‍ നിലനിര്‍ത്തുന്ന പ്രവാചക സ്നേഹം വൈകാരിക പ്രകടനങ്ങളിലേക്ക് പരിണമിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ പരിക്കേല്‍ക്കുന്നത്‌ ഇസ്ലാമിന്റെ പ്രതിചായയാണ്. ഇങ്ങിനെ വികൃത മാകുന്ന ഒരു സാഹചര്യത്തെ സൃഷ്ടിക്കുകയാണ് ഇസ്ലാം വിദ്വേഷത്തിന്റെ ലക്ഷ്യവും.

മുരടനക്കുന്ന മന്ത്രങ്ങള്‍ ഉയരുന്ന ധ്യാന കേന്ദ്രങ്ങള്‍ അനുയായികളുമായി ജീവിതകാലം മുഴുവന്‍ മയങ്ങട്ടെ ! അവരുടെ നിരുപദ്രവങ്ങളായ ശബ്ദങ്ങള്‍ അവര്‍ക്ക് ചുറ്റും താളം പിടിച്ചോട്ടെ ! പക്ഷെ തങ്ങളുടെ ലക്ഷ്യ പൂര്തീകരണത്തിന് ഈ വിശ്വാസ കേന്ദ്രങ്ങളുടെ വൈകാരിക പ്രതികരണങ്ങള്‍ തികച്ചും മതിയെന്നത് പ്രകോപന ആവിഷ്ക്കാരങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ വൈകാരികതയില്‍ തെരുവുകള്‍ അക്രമാസക്തമാകുമ്പോള്‍ പൊതു സമൂഹത്തിന്റെ മനസ്സുകളില്‍ നിന്നു ഇസ്ലാം മാറ്റി നിര്തപെടുന്ന രീതി ശാസ്ത്രത്തിന്റെ പ്രയോക്താക്കളെ അതിന് ഉത്തേജിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇത്തരം ആവിഷ്ക്കാരങ്ങളുടെ കാതല്‍.. ഇസ്ലാമിനെതിരെ നടക്കുന്ന കുപ്രചാരനങ്ങള്‍ക്ക് അങ്ങിനെയൊരു രാഷ്ട്രീയത്തിന്റെ പിന്‍ബലം കൂടിയേ തീരൂ. തങ്ങളുടെ സ്വാതന്ത്ര്യനിര്‍വചനതിനപ്പുറം ഒരു സമൂഹത്തെ സ്വാതന്ത്ര്യങ്ങളുടെ തഹരീര്‍ സ്ക്വയരിലേക്ക് വഴി നടത്തിയതിന്റെ രാഷ്ട്രീയം ഏതാണെന്നും ആരുടെതാനെന്നും ഉള്ള ചോദ്യത്തിന്റെ ഉത്തരം പുതിയൊരു യുഗത്തിന് നാന്ദി കുറിച്ച ടുണീഷ്യയിലെയും, ഈജിപ്തിലെയും, ലിബിയയിലെയും വസന്തങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. അങ്ങിനെയുള്ള ഒരു പുതുപിറവിയുടെ ആരംഭദശയിലാണ് ഈ "പ്രിമിയേര" യുടെ പ്രബോധന ദൌത്യം നിര്‍വഹിക്കപെടുന്നത്.അതിനെ നേരിടാന്‍ നന്മ മാത്രം ഘോഷിച്ച പ്രവാചക ജീവിതത്തിലെ ഒരേട്‌ മതി, ഒരേട്‌ മാത്രം ! അതെങ്ങിനെ ആവിഷ്കരിക്കും എന്ന് മുഖത്തോട് മുഖം നോക്കുന്ന ശൈശവ ദശയിലാണ് ഇസ്ലാമിക സമൂഹം ! അത്‌ തന്നെയാണ് ഈ കാലഘട്ടത്തിലെ സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയവും! ***

16 സെപ്റ്റംബർ 2012

കൃഷിഭൂമിയിലുള്ള ആക്രികച്ചവടങ്ങള്‍ !!

നാട്ടിലുള്ള ഭൂപ്രകൃതിയും, അതിന്റെ ഫല സമൃധിയെയും കുറിച്ചു അറിയാന്‍ എമെര്‍ജിംഗ് കേരള ഒരു നിമിത്തമായിരിക്കുന്നു. ഇത്ര കാലവും ഇതൊക്കെ നമ്മുടെ സംസ്ഥാനതുന്ടെന്നും, അതിലൂടെ നമുക്ക് വികസിക്കാന്‍ കഴിയുമായിരുന്നുവേന്നുമുള്ള പരോക്ഷമായ ഒരു സൂചനയാണ് ഭരണകൂടം നല്‍കുന്നത്. വിദേശത്ത് നിന്നും തങ്ങളുടെ ബിസിനസ് താല്പര്യങ്ങള്‍ക്ക് നിക്ഷേപമിറക്കാന്‍ തയ്യാറായി വരുന്ന ചൈനയടക്കമുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളും കേരളത്തിന്റെ പ്രകൃതിയെയും, വ്യവസായത്തിനും, കൃഷിക്കും അനുകൂലമായ ഘടകങ്ങള്‍ മനസ്സിലാക്കി തന്നെയാണ് വരുന്നതെങ്കില്‍ തങ്ങളെ വിശ്വസിച്ചു പിന്നില്‍ അണിനിരന്ന ഒരു ജനതയെ എന്ത് കൊണ്ടു അതിന് വളര്‍ത്തി കൊണ്ടു വരാനുള്ള പദ്ധതികള്‍ ആവിഷകരിക്കപെട്ടില്ല എന്ന് ഇനിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ കുമ്പസാരം നടത്തേണ്ടതുണ്ട്. മനുഷ്യ ഊര്‍ജ്ജത്തെ ഉത്പാദനത്തിനും, വരുമാനതിനും ഉപയോഗിക്കുന്ന സമയങ്ങള്‍ ബന്ദും ഹര്‍ത്താലും, പണിമുടക്കും, വഴി തടയല്‍ ആഘോഷങ്ങളും , പൊതു യോഗങ്ങളും, തങ്ങളുടെ രാഷ്ട്രീയ ശക്തി പരസ്പരം തെളിയിച്ചു സംതൃപ്തി അടയാനുള്ള ജില്ലാ സമ്മേളനങ്ങളും, സംസ്ഥാന സമ്മേളനങ്ങളും നടത്തി പാഴാക്കിയെന്നുവേണം പറയാന്‍. വികസനത്തെ അന്യമാക്കിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന വിരുദ്ധ കലാപരിപാടികള്‍ സമൂഹത്തില്‍ നിന്നും മറച്ചു പിടിച്ചു കൊണ്ടാണ് അത്തരം കലാപരിപാടികള്‍ ഇല്ലാത്ത വികസിത രാഷ്ട്രങ്ങളിലെ നിക്ഷേപം ക്ഷണിച്ചു കൊണ്ടു വരുന്നത്.
അതിജീവനത്തിനായി തങ്ങളുടെ അറിവും, ക്രിയാശേഷിയും സ്വന്തം നാട്ടില്‍ പ്രയോജനപെടുതാനുള്ള അവസരങ്ങള്‍ നിഷേധിക്കപെടുന്ന സാഹചര്യം സൃഷ്ടിക്കപെട്ടപ്പോള്‍ പ്രവാസം എന്ന നിര്‍ബന്ധിതാവസ്ഥയാണ് മലയാളിക്ക് രാഷ്ട്രീയം സമ്മാനിച്ചത്‌. ആനാവശ്യ വിവാദങ്ങളും, രാഷ്ട്രീയ പോര്‍വിളികളും, സൃഷ്ടിക്കപെടുന്ന രാഷ്ട്രീയ, വര്‍ഗീയ സംഘട്ടനങ്ങളും നാട്ടിലെ വികസനതെയാണ് നൂറു വര്ഷം പിറകിലോട്ടു നയിച്ചത്. വിദേശ പണത്തിന്റെ നിറവില്‍ മാത്രം തെളിഞ്ഞു കാണുന്ന ഒരു റിയല്‍ എസ്റെറ്റ് വികസനത്തിന്റെ മുഖചായയിലാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. പ്രകൃതി കയ്യേറിയും , കൃഷി സ്ഥലങ്ങള്‍ നികത്തിയും, കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തി റിയല്‍ എസ്റെറ്റ് താല്പര്യങ്ങള്‍ അഴിഞ്ഞാടിയപ്പോള്‍ പോലും പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടു വരാന്‍ കഴിയാത്ത വിധമുള്ള സ്ഥായിയായ വികസനത്തെ തടയുകയായിരുന്നു അതൊക്കെ എന്ന് ഭരണകൂടം മനസ്സിലാക്കെണ്ടിയിരുന്നു. അധികാര സ്ഥാനതിരിക്കുന്നവരുടെ താല്പര്യങ്ങള്‍ അതിനൊക്കെ അനുകൂലമാകുന്ന രീതിയില്‍ ആയിരുന്നു എന്ന് കേരളം മനസ്സിലാക്കിയത് അതിന്റെ വളര്‍ച്ചയാണ്. പ്രകൃതി സമ്പത്ത് ഉപയോഗിക്കാതെ അതെല്ലാം നിഷ്ക്രിയമായി നില നിര്‍ത്തുന്ന ഒരു ജനതയെ തങ്ങളുടെ രാഷ്ട്രീയത്തിന് വേണ്ടി പരിപോഷിപ്പിക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന രീതിയിലാണ് നവ വികസന താല്പര്യങ്ങള്‍ തെളിയിക്കുന്നത്. കേരളത്തെ വികസിപ്പിക്കാന്‍ ഒരു ജനതയുടെ ക്രിയാ ശേഷി മതി. പക്ഷെ ആ ക്രിയാ ശേഷി ഉപയോഗപെടുത്തുന്ന സാധ്യതകള്‍ മുന്നോട്ടു വെക്കുന്ന ഭരണകൂടവും, രാഷ്ട്രീയവുമാണ് ഇതിനായി ഉണ്ടായി വരേണ്ടത്. സുതാര്യവും അഴിമതിരഹിതവും, സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നതുമായ ഒരു ഭരണകൂടത്തിനു മാത്രമേ നാടിന്റെ സ്ഥായിയായ വികസനത്തെ നിര്‍മിക്കാന്‍ കഴിയൂ. വിദേശ നിക്ഷേപമില്ലാതെ വികസനം സാധ്യമാകുന്ന ചില സാഹചര്യങ്ങള്‍ ആദ്യം സൃഷ്ടിക്കപെടനം. 


സ്ഥായിയായ വികസനത്തിന്‌ പത്തു നിര്‍ദേശങ്ങള്‍:
1. വികസന കേരളം എന്ന ടൈറ്റിലില്‍ രാഷ്ട്രീയ ഭേദമന്യേ അഞ്ചു വരഷതെക്ക് ബന്ദ്‌ , ഹര്‍ത്താല്‍, പൊതു പണിമുടക്ക്‌, വരുമാനവും, ഉത്പാദനവും തടസ്സപെടുതുന്ന സമരങ്ങള്‍, വാഹന ഗതാകത തടസ്സപെടുതുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍, റാലികള്‍ തുടങ്ങിയവ വികസനമെന്ന അജണ്ട മുന്നില്‍ വെച്ചു കൊണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വമേധയ ജനപക്ഷം ചേര്‍ന്ന് ഒഴിവാക്കണം. ജന വിരുദ്ധവും, വികസന വിരുദ്ധവുമായ അത്തരം പ്രതിഷേധങ്ങള്‍ക്ക് പകരം പ്രശ്ന പരിഹാരത്തിന്റെ സാധ്യതകള്‍ ലഭ്യമാകുന്ന രീതിയില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. തങ്ങളുടെ തരിശായി കിടക്കുന്ന ഭൂമിയെ കൃഷിയിലേക്കും, വ്യവസായതിലെക്കും സജീവമാക്കുന്ന രീതിയില്‍ അനുയായികളെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യണം.


2. തൊഴില്‍ മേഖലകളില്‍, ഉത്പാദന ക്ഷമമായ മാര്‍ഗ്ഗങ്ങളില്‍ മനുഷ്യ ഊര്‍ജ്ജം ചിലവഴിക്കപെടുന്നതിനു അവധി ദിവസങ്ങളില്‍ അല്ലാത്ത പൊതു പരിപാടികള്‍, മത, സാംസ്കാരിക രാഷ്ട്രീയ സമ്മേളനങ്ങള്‍, റാലികള്‍, പ്രതിഷേധ പരിപാടികള്‍ എന്നിവയൊക്കെ പകല്‍ സമയങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒഴിവാക്കണം. അത്തരം പരിപാടികള്‍ തൊഴിലിനേയും, ഉത്പാദനത്തെയും ബാധിക്കുന്നു എന്നത് കൊണ്ടു അവ നടത്തുന്നതിനുള്ള അനുമതി നിഷേദിക്കണം.
3. സര്‍ക്കാര്‍ ട്രഷരിയിലേക്ക് ലഭിക്കാനുള്ള നികുതിയടക്കമുള്ള എല്ലാ വരുമാനങ്ങളും ഓരോ വകുപ്പുകളിലും കൃത്യമായി എത്തുന്ന വിധം കാര്യക്ഷമമാക്കുക. കുടിശികകള്‍ സമയ ബന്ധിതമായി അടച്ചു തീര്‍ക്കുവാന്‍ നിര്‍ദേശം നല്‍കുക.
4. സ്വകാര്യ സംരംഭകര്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന രീതിയില്‍ സംവിധാനം ചെയ്യുക. അടിയന്തിര നിര്ധേഷങ്ങള്‍ക്കും, സഹായത്തിനും ഹോട്ട്ലൈന്‍ സംവിധാനം പഞ്ചായത്തുകളിലും, ജില്ലകളിലും ഏര്‍പ്പെടുത്തുക. പഞ്ചായത്തുകളിലും, ജില്ലകളിലും "എമെര്‍ജിംഗ് പഞ്ചായത്ത്‌" എമെര്‍ജിംഗ് ജില്ല" എന്ന രീതിയില്‍ മത്സര ബുദ്ധിയോടെ വികസന നിക്ഷേപ, സാധ്യത, തൊഴില്‍ മേഖലകള്‍ക്കായി വേദികള്‍ വര്‍ഷംതോറും സംഘടിപ്പിക്കുക. പൊതു സമൂഹത്തെ ഉള്‍പെടുത്തി പ്രാദേശിക സാധ്യതകളെ ഉപയോഗിക്കാന്‍ കഴിയും വിധം വിവിധ മേഖലകളില്‍ പരിശീലനം നല്‍കുക.
5. കാര്‍ഷിക/വ്യവസായ ക്ലബ്ബുകള്‍ രൂപീകരിക്കുക. പ്രദേശത്തെ തരിശായി കിടക്കുന്ന കൃഷി ഭൂമികളെ കുറിച്ചും, അവിടെ ചെയ്യാന്‍ കഴിയുന്ന കൃഷികളെ കുറിച്ചും, കൃഷി ചെയ്യാന്‍ തയ്യാറുള്ളവരെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കുക. തൊഴില്‍ രഹിതരായ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുക. അവരുടെ ക്രിയാ ശേഷി വളര്‍ത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ നടത്തുകയും, മേഖലകള്‍ പരിചയപെടുതുകയും ചെയ്യുക. കൃഷിയും വ്യവസായവും ചെയ്യാന്‍ ലഭിക്കുന്ന സഹായങ്ങളെ കുറിച്ചു കൃഷി ഓഫീസ് വ്യവസായ വകുപ്പ്, ബാങ്കുകളുമായി സഹകരിപ്പിച്ചു നിര്‍ദേശങ്ങളും, സഹായങ്ങളും ലഭ്യമാക്കുക.
6. ബ്ലേഡ്, സ്വകാര്യ പലിശ പണമിടപാട് സ്ഥാപനങ്ങളുമായി സമൂഹത്തിനു ബന്ധപെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് ബാങ്കിംഗ് ഇടപാടുകള്‍ സുതാര്യമാക്കുക. അതെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക.
7. ഓരോ പഞ്ചായത്തിലെയും വീടുകളില്‍ തങ്ങളുടെ പറമ്പുകളില്‍ ചെയ്യാന്‍ കഴിയുന്ന കൃഷിയും അനുയോജ്യമായ വിത്തുകളും ലഭ്യമാക്കുന്നതിനു കാര്‍ഷിക വകുപ്പ് വഴി മൊബൈല്‍ വിത്ത് വിതരണം നടപ്പിലാക്കുക. അതിലൂടെ ജനങ്ങളില്‍ കാര്‍ഷിക വൃത്തിയോട് ആഭിമുഖ്യം വളര്‍ത്തുക.
8. ഉദാരമായ സമീപനവും, സേവന സന്നദ്ധതയും പ്രത്യേകിച്ചും കാര്‍ഷിക, വ്യ്വവസായ വകുപ്പുകള്‍ ജനങ്ങള്‍ക്കായി നല്‍കുക. മേലാധികാരികള്‍ അവയെ കുറിച്ചു ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്യുക. അതിന് വേണ്ടി ഓരോ ഓഫീസുകളിലും തങ്ങളുടെ സര്‍വീസിനെ കുറിച്ചു ഉപബോക്താവ് നല്‍കുന്ന ഫീഡ്ബാക്ക് നോട്ട് ചെയ്യാന്‍ രെജിസ്ടര്‍ സൂക്ഷിക്കുക.
9. എല്ലാ ജില്ലകളെയും ബന്ധപെടുത്തി ഓരോ ജില്ലകളിലെ കാര്‍ഷിക, വ്യവസായ നിക്ഷേപ സാധ്യകളെയും, അവസരങ്ങളെയും, അവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെയും കുറിച്ചു ത്രൈമാസ മാഗസിന്‍ പ്രസിദ്ധീകരിക്കുക. അതിലൂടെ സംസ്ഥാനത്തുള്ള സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയും. പ്രാദേശികമായി ഉത്പാദിപ്പിക്കാനും, നിര്‍മിക്കാനും കഴിയുന്ന ഉലപ്പന്നങ്ങള്‍ക്കും, വസ്തുക്കള്‍ക്കും വിദേശ വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി ചെയ്യുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുക. കേരളത്തിന്റെ ധാതു, ഖനിജ, ലവണ വിഭവങ്ങളുടെ രിസര്‍വിനെ കുറിച്ചും അവ ഉപയോഗപ്പെടുതാന്‍ കഴിയുന്ന വ്യവസായങ്ങളും, നിക്ഷേപതെയും പരിസ്ഥിതിക്ക് അനുകൂലവും, അനുയോജ്യവുമായ രീതിയില്‍ പരിചയപെടുതുക.
10. പ്രവാസികള്‍ക്ക് വേണ്ടി ഒരു ഒരു കോ ഒപരെട്ടീവ് സൊസൈറ്റി തുടക്കത്തില്‍ ഓരോ ജില്ലകളിലും സ്ഥാപിക്കുക. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ പരിചയവും, പരിശീലനവും ലഭിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഭാവി പദ്ധതിക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ സീകരിക്കാനുള്ള സാഹചര്യവും, വ്യാവസായിക സാധ്യതകളും അംഗങ്ങള്‍ക്കായി പരിചയപെടുതുകയും നിര്‍ദേശിക്കുകയും ചെയ്യുക.


സംരംഭകരേയും നിക്ഷേപത്തേയും വികസനത്തേയും പ്രോത്സാഹിപ്പിക്കുന്ന ഒരു ചാലകശക്തിയായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കണം.പ്രാദേശിക നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തീവ്രമായ പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും വേണം. സര്‍ക്കാരിന്റെ നിക്ഷേപ വിഭവശേഷി പരിമിതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണ കൂടം ജില്ലാ-പഞ്ചായത്ത് ഭരണാധികാരികളെ ഉള്‍പെടുത്തി പൊതുസ്വകാര്യ പങ്കാളിത്ത സമഗ്രവികസന പദ്ധതിക്ക് രൂപം നല്കണം. നോര്‍ക്കയുടെ കീഴില്‍ വിദേശ മലയാളികളുടെ പങ്കാളിത്വതോടെ ചെറുതും വലുതുമായ പദ്ധതികളെ ആവിഷ്കരിച്ചു നടപ്പിലാക്കുവാനുള്ള സാധ്യതകളെ ഉപയോഗപെടുത്തുക. സംസ്ഥാനത്തിന്റെ വികസനത്തിന്‌ സമവാക്ക്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ നാട്ടിലെ നിക്ഷേപകര്‍ക്ക് അനുകൂലമായ ആത്മാര്‍ഥമായ നടപടികളും പ്രവര്‍ത്തനങ്ങളുമാണ് സുസ്ഥിരമായ ഒരു വികസനത്തിന്‌ ഏകമാര്‍ഗ്ഗം. ജനങ്ങള്‍ക്ക് അവരുടെ ഊര്‍ജവും കഴിവും പരമാവധി പരിപോഷിപ്പിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും അവരവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ജീവിതം നയിക്കാനും കഴിയുന്ന ഒന്നായിരിക്കണം യഥാര്‍ത്ഥത്തില്‍ വികസനം. പ്രകൃതിയെ സംരക്ഷിച്ചും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിയും നിലവിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് സ്ഥായിയായ വികസനം (സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്റ്) സാധ്യമാകുകയുള്ളൂ. ജനങ്ങളാണ് നാടിന്റെ യഥാര്‍ഥ സമ്പത്ത്. അത്‌ വിനിയോഗിക്കാനുള്ള തൊഴില്‍ മേഖലകളെ സ്ഥാപിക്കുകയും, സമൂഹത്തിന്റെ ഊര്‍ജ്ജം സ്വയം വളര്‍ച്ച പ്രാപിക്കുന്നത്തിനു ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതികളാണ് സമൂഹത്തിനായി എമെര്ജ് ചെയ്തു കേരളത്തില്‍ വരേണ്ടത്.

ആക്രിഭാഷണം : അമ്മാ, പളയ കംപൂട്ടറുകള്‍, ലാപ്ടോപ്പുകള്‍, നോട്ബുക്കുകള്‍, ഹോസ്പിടല്‍ മാലിന്യങ്ങള്‍, ഇ-മാലിന്യങ്ങള്‍, എല്ലാം ഇവിടെ പോടും !

11 സെപ്റ്റംബർ 2012

വികസനത്തിന്റെ പുറം വഴികള്‍ !


കേരളം, ദൈവത്തിന്റെ സ്വന്തം നാട്. ഒരു നാട് പ്രകൃതി മനോഹാരിത കൊണ്ടും, പ്രകൃതി സമ്പത്ത് കൊണ്ടും സ്വയം സാക്ഷ്യപെടുതുന്ന തലവാചകം ! അതിനെക്കാളുപരി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതി നേടിയ രാഷ്ട്രീയ ബോധമുള്ള ഒരു സമൂഹം. സംസ്ഥാന രൂപീകരണത്തിന് ശേഷം നാളിതു വരെയുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളും, ഈ രാഷ്ട്രീയ ബോധവും കേരള സമൂഹത്തെ എത്ര മാത്രം പുരോഗതിയിലേക്ക് നയിച്ചു എന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഒരു സന്ദര്‍ഭമാണ് എമെര്‍ജിംഗ് കേരള യിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. 


 കേരളത്തിന്റെ  ഭൂമിശാസ്ത്രപരമായ  സവിശേഷതകള്‍   നാടിന്റെ സമ്പദ്ഘടനയ്ക്ക്  പ്രകൃതി സമ്പത്തിന്റെ വൈവിധ്യത്തോടൊപ്പം തൊഴില്‍പരമായ ഒട്ടേറെ വൈവിധ്യവും സമ്മാനിക്കു
ന്നുണ്ട്. ഫലഭൂയിഷ്ഠമായ മണ്ണും നദീതാഴ്‌വരകളും കായലുകളും എണ്ണമറ്റ കൃഷി വിഭവങ്ങള്‍ക്കും, വ്യവസായത്തിനും, ടൂറിസത്തിനും മറ്റേതു നാടിനേക്കാളും അനുകൂലമാണ്. പക്ഷെ ഈ പറഞ്ഞതിനൊന്നും അനുയോജ്യമല്ലാത്ത  കാലാവസ്ഥയാണ്  നമ്മള്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയം  എന്നത് വേറെ കാര്യം ! 

മനോഹരമായ കേരളത്തിന്റെ ഭൂ
പ്രകൃതിയെയും , ക്രിയാശേഷിയുള്ള ഒരു ജനതയെയും ഒരു നാടിന്റെ ക്ഷേമാതിനനുകൂലമായി  രൂപപ്പെടുത്തുന്നതില്‍  മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഉപേക്ഷ വരു ത്തി യിടത് നിന്നാണ് നിലവിലെ വികസനത്തിന്റെ സ്പോന്സേഡു ആര്‍പ്പു വിളികള്‍ ഉയരുന്നത്. എന്ത് കൊണ്ടു മനുഷ്യവിഭവശേഷി സംസ്ഥാനത്തിന്റെ വികസനത്തിന്‌ അനുകൂലമായി ഉപയോഗിച്ചില്ല എന്ന ചോദ്യത്തിനു മറുപടി പറയേണ്ടത് ഇക്കാലമത്രയും നാട് ഭരിച്ച രാഷ്ട്രീയ നേത്രുത്വങ്ങലാണ്. ഭരണകൂടത്തിന്റെ നയ വൈകല്യങ്ങളില്‍ സര്‍ക്കാര്‍ ഗജനാവ് കാലിയാകുമ്പോള്‍ അതെല്ലാം മറച്ചു പിടിച്ചു കൊണ്ടു നിര്‍ദേശിക്കുന്ന തങ്ങളുടെ പുത്തന്‍ അജണ്ടകളാണ് ഈ വികസനമെന്ന ഷോര്‍ട്ട് കട്ട്‌. 

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന നയങ്ങളും സത്വര നടപടികളാണ് ഭരണകൂടത്തിന്റെ ഇത്തരം വികസന അജണ്ടാകള്‍ക്ക് മുമ്പ് ഉണ്ടാകേണ്ടത്. കാര്‍ഷിക മേഖലയെ ആരോഗ്യകരമാക്കുന്നതിലൂടെ മാത്രമേ വികസനത്തിന്റെ ആദ്യപാഠം തുടങ്ങിയെന്നു പറയാന്‍ കഴിയൂ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വിധം സമൂഹത്തെ ഉപഭോക്താവാക്കി   കര്‍ഷകരെ  
ആത്മഹത്യചെയ്യും വിധം അവഗണിച്ചു കാര്‍ഷിക വൃത്തിയെ കേരളത്തില്‍ നിന്നും പടിയടച്ചു പിണ്ഡം വെച്ചാണ് വികസനത്തെ ഭരണകൂടം മുന്നോട്ട് വെക്കുന്നത് !

ഒരു ജനതയുടെ വിജയത്തിന്റെ കഥ  
 രചിക്കേണ്ടിയിരുന്ന കേരളത്തിന്റെ സാമൂഹിക അവസ്ഥ അന്ധമായ രാഷ്ട്രീയ അതിപ്രസരം സൃഷ്ടിച്ചു എല്ലാ വികസനത്തെയും പിറകോട്ടു നയിച്ചു. ബന്ദും, ഹര്‍ത്താലും, പണിമുടക്കുകളും, തൊഴില്‍ സമരങ്ങളും, രാഷ്ട്രീയ വര്ഘീയ സംഘട്ടനങ്ങളും പതിവ് കാഴ്ചകളായി സമൂഹം പരിചയപെട്ടു. അടിക്കടിയുള്ള തൊഴില്‍ സമരങ്ങളെ തുടര്‍ന് നാടിന്റെ നട്ടെല്ല് ആകേണ്ടിയിരുന്ന പല വ്യ്വവസായങ്ങളും , കേരളത്തില്‍ വരേണ്ടിയിരുന്ന മറ്റു വ്യവസായങ്ങലോടൊപ്പം അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറി. ഇതെല്ലാം കാണിപ്പിച്ചും, പരിച്ചയിപ്പിച്ചും, ക്രിയാ ശേഷിയുള്ള ഒരു ജനതയുടെ ഊര്‍ജ്ജവും, കഴിവും നിഷ്ക്രിയമാക്കി ജനതയെ പാര്‍ടികളുടെ ആരവങ്ങളായി മാത്രം നിലനിര്തുകയായിരുന്നു രാഷ്ട്രീയ അജണ്ടകളും, നേതൃത്വങ്ങളും. പാര്‍ട്ടിക്ക് വേണ്ടി പരസ്പരം കൊന്നും കൊലവിളിച്ചും തെരുവുകള്‍ അട്ടഹസിക്കുംപോള്‍ ഒരു ജനതയുടെ അതി ജീവനത്തിന്റെ രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി മാറ്റുകയായിരുന്നു ഓരോ പാര്‍ടികളും. അങ്ങിനെ ഇടതു വലതു പാര്‍ട്ടികള്‍ പരിപോഷിപ്പിച്ചു പോന്ന കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നാണ് എമെര്‍ജിംഗ് കേരളയുടെ തിരശീല ഉയരുന്നത് !

വികസനമെന്നാല്‍ വിദേശ നിക്ഷേപമെന്ന രൂപത്തിലേക്ക് മാ
റിപോയിരിക്കുന്നു എന്ന യധാര്ത്യമാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. ദീര്‍ഘവീക്ഷണവും നാടിനോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയും പല രാജ്യങ്ങളെയും ഇത്തരത്തിലുള്ള വികസനത്തെ സീകരിക്കാന്‍ പാകപെടുതിയിട്ടുണ്ടാകും. അത്‌ വെച്ചു കൊണ്ടു പ്രകൃതി സമ്പത്ത് കൊണ്ടും, ക്രിയാ ശേഷികൊണ്ടും സമ്പന്നമായ ഒരു സമൂഹത്തെ അവഗണിച്ചു കൊണ്ടു വിദേശ നിക്ഷേപത്തിലൂടെ അവതരിപ്പിക്കുന്ന വികസനതെയാണ് ഇവിടെ തിരിച്ചറിയേണ്ടത്. സ്വന്തം നാട്ടിലെ മനുഷ്യ വിഭവ ശേഷിയെ അവഗണിക്കുന്ന തരത്തില്‍ ഒരു സമൂഹത്തെ ആരാഷ്ട്രീയ വല്‍ക്കരിച്ച രാഷ്ട്രീയ സമവാക്ക്യങ്ങള്‍ ആണ് നാളിതു വരെയുള്ള വികസന വിരുദ്ധതയുടെ കാരണം.

മുകള്‍ തട്ടില്‍ നിന്നും താഴെ തട്ടിലെക്കുള്ള തല തിരിഞ്ഞ വികസനമാണ് കേരളത്തിന്റെ നിലവിലെ ദുരവസ്ഥക്ക് കാരണം. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അതിജീവനത്തെ അവഗണിച്ചു കൊണ്ടു കോര്പരെട്ടുകളെ വികസനത്തിന്റെ അവസാന ആശ്രയമായി അവതരിപ്പിക്കുകയാണ് ഭരണ കൂടം. കൂടുതല്‍ ലാഭം മാത്രം പ്രതീക്ഷിച്ചു കൊണ്ടു തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കമ്പനികള്‍ ഇവിടെ സമൂഹത്തെയോ, പരിസ്ഥിതിയെയോ പരിഗണിക്കും എന്ന് കരുതുന്നത് 
മൌഡ്യമാണ്. മനുഷ്യ വിഭാവശേഷിയെയും, അവരുടെ ക്രിയാ ശേഷിയും, പ്രകൃതി സ്രോതസ്സുകളെയും തിരിച്ചറിയാത്ത ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമായി മാത്രമേ വിദേശ മൂലധന നിക്ഷേപത്തിലൂടെ വികസനമെന്ന ആശയത്തെ മുന്നോട്ടു വെക്കുന്നതിലൂടെ കാണാന്‍ കഴിയൂ.


അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കഴിവിനെയും, ഊര്‍ജ്ജത്തെയും അവര്‍ക്കനുകൂലമായി തന്നെ ചൂഷണം ചെയ്തു സ്വയം വളരാന്‍ കഴിയുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യപെടെണ്ടത്. അതിന് ഉപാധികളും, ധാരണ പത്രങ്ങളും വെച്ചുള്ള കോര്പരെട്ടു മീറ്റിങ്ങുകളുടെ അകമ്പടി ആവശ്യമില്ല. കേരളത്തെ അറിയുന്ന ഭരണ കൂടം കേരളം സ്വാശ്രയത്തില്‍ സ്വയം വികസിക്കാനുതകുന്ന പരിസ്ഥിതിക്കനുകൂലമായ പദ്ധതികലാണ് സമര്‍പ്പിക്കേണ്ടത്‌. കൃഷിക്ക് അനുകൂലമായ കാലാവസ്ഥയും, പ്രകൃതി വിഭവങ്ങളുടെ കലവറയുമായ കേരളത്തിന്റെ വികസനം അതെല്ലാം അന്യമായ ഗള്‍ഫിലെയും, വിദേശ രാഷ്ട്രങ്ങലിലെയും വികസനത്തെ അനുകരിച്ചു വിദേശ നിക്ഷേപങ്ങളിലൂടെ പൂര്തീകരിക്കുന്നത് അനുയോജ്യമല്ല. കേരളത്തിന്‌ വേണ്ടത് വിദേശ നിക്ഷേപമോ, അവര്‍ കൊണ്ടു വരുന്ന വന്‍ പദ്ധതികളോ അല്ല, താഴെ നിന്നും മുകളിലേക്കുള്ള പടിപടിയായ വളര്‍ച്ചയാണ്.

ചെറുകിട വ്യവസായങ്ങളെയും, കൃഷികളെയും നാമാവശേഷമാക്കുന്ന നയങ്ങളും, രാഷ്ട്രീയ, ഉദ്യോഗസ്ഥ തീട്ടൂരങ്ങലുമാണ് കേരളത്തെ ഇത്രകാലവും പിറകോട്ടു വലിച്ചത്. സര്‍ക്കാര്‍ ഓഫീസുകളും ജീവനക്കാരും സമൂഹത്തിനു വേണ്ടിയാണെന്ന ബോധവും, സുതാര്യമായ സേവനങ്ങളുമാണ് വികസനത്തിന്‌ മുമ്പ് ഉണ്ടാകേണ്ടത്. തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കും വേണ്ടിയും, രാഷ്ട്രീയ അക്രമങ്ങള്‍ക്കും തുടര്‍ന്നു ആചാരിക്കപെടുന്ന ബന്ദും ഹര്‍ത്താലുകളും, പണിമുടക്കുകളും, ശക്തി പ്രകടനങ്ങളും നടത്തുന്നവര്‍ക്ക് അതെല്ലാം മറന്നു ഇപ്പോള്‍ വികസനത്തെ പറ്റി പുതിയൊരു ബോധോദയം വന്നത് നല്ലത് തന്നെ. ഇപ്പോള്‍ വിദേശ ബിസിനസ്സുകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഭരണ കൂടം സ്വയം പ്രഖ്യാപിക്കുകയും, അവര്‍ക്കായി പരവതാനി വിരിക്കുകയും ചെയ്യുമ്പോള്‍ പ്രാദേശിക സംരംഭകര്‍ക്ക് ഇതുവരെ എത്രമാത്രം അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു എന്ന് ഒരു കുമ്പസാരം നന്നായിരിക്കും. വികസനമെന്ന ഉപരിപ്ലവമായ ഒരു വാക്കിന്റെ മറവില്‍ സ്ഥാപിക്കപെടുന്ന വിദേശ കമ്പനികള്‍ ചോര്‍ത്തി കൊണ്ടു പോകുന്നത് സമൂഹത്തിന്റെ ക്രിയാ ശേഷിയും, അത്‌ ചൂഷണം ചെയ്തു കിട്ടുന്ന നാടിന്റെ സമ്പതുമാണ്. ഉത്പാദന കേന്ദ്രീക്രിതവും, തദ്ദേശീയവുമായ പദ്ധതികള്‍ക്ക് മാത്രമേ സ്ഥായിയായ ഒരു വികസനത്തിന്‌ അടിതരയാകുവാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവാണ് ഭരണ നേതൃത്വങ്ങള്‍ക്ക്‌ ഇനിയെങ്കിലും വേണ്ടത്.

അടിക്കടിയുള്ള വിദേശ യാത്രകളില്‍ കണ്ണ് മഞ്ഞളിക്കുന്ന നേതാക്കള്‍ ഗള്‍ഫിലെയും, മറ്റു രാജ്യങ്ങളിലെയും, വികസനത്തെ ഉപരിപ്ലവമായി കണ്ടത് കൊണ്ടുള്ള പ്രതിഫലനങ്ങളാണ് എമെര്‍ജിംഗ് കേരളയിലൂടെ കൊട്ടിഘോഷിച്ചു പുറത്തു വരുന്നത്. സ്വയം വളര്‍ന്ന് തങ്ങളുടെ കഴിവുകളിലൂടെ സ്വന്തം നാട്ടില്‍ സ്ഥാപിക്കപെടെണ്ട പദ്ധതികളുടെ കാലയളവുകലാണ് വിദേശ കമ്പനികള്‍ക്ക് തീറെഴുതി ഭരണകൂടം കൈമാറുന്നത്. വികസനം എന്ന് കേള്‍ക്കുമ്പോള്‍ കമിഴന്നടിച്ചുവീഴുന്ന തരത്തില്‍ ഒരു ജനതയെ അടിമകളാക്കി എന്നതാണ് ഇന്ന് വരെയുള്ള കേരളത്തെ പരിച്ചയിപ്പിച്ച രാഷ്ട്രീയത്തിന്റെ ബാക്കി പത്രം !

കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കെണ്ടാതുണ്ട്. പരിസ്ഥിതി ക്കനുകൂലമായ സ്വന്തം പദ്ധതികളെ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങളെ കൂടുതല്‍ ഉത്പാദിപ്പിക്കുന്ന പദ്ധതികളെ വികസിപ്പിക്കുകയും, അത്‌ വ്യാപകമാക്കാനുള്ള പദ്ധതികളുമാണ് സര്‍ക്കാര്‍ കൊണ്ടു വരേണ്ടത്. കൃഷി ഭൂമികള്‍ നികത്തുന്നത് കയ്യും കെട്ടി നോക്കി നിന്നു ഭൂമാഫിയകളെ കയറൂരി വിട്ട രാഷ്ട്രീയ ഭേദമന്യേയുള്ള നേതാക്കളാണ് ഇന്ന് വികസനത്തിന്റെ വക്താക്കളായി രംഗ പ്രവേശം ചെയ്യുന്നതും, അതിലൊരു വിഭാഗം പദ്ധതിയെ എതിര്‍ക്കുന്ന് എന്ന് വരുത്തുന്നതും ! എല്ലാം അറിയുന്ന കേരളീയനെ സ്വന്തം നാട്ടില്‍ ഒന്നുമറിയാത്തവനാക്കി യത് കേരളത്തിന്റെ രാഷ്ട്രീയ നേത്ക്കളും, അവരുടെ പാര്ടികലുമാനു. കൊടിപിടിക്കാനും, തങ്ങള്‍ പറയുന്നതിനനുസരിച്ച് തുള്ളുന്ന ഒരു ജനതയാക്കി മാറ്റിയിടത് നിന്നാണ് കേരളത്തിന്റെ ഇന്നത്തെ വികസന സങ്കല്പം വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യപെടുന്നത്.

പരിസ്ഥിതിയെ നശിപ്പിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ നിസ്സാരവത്കരിച്ചും തങ്ങളുടെ താല്‍പര്യങ്ങളെ വികസന കാഴ്ച്ചപ്പാടിലേക്ക് ബഡ് ചെയ്തു പിടിപ്പിക്കുകയാണ് ഭരണകൂടം. വികസനം എന്നത് സുനാമി പോലെ സമൂഹത്തിന്റെ മേല്‍ ഇടിചിരക്കേണ്ട ഒന്നാണെന്ന പുതിയ ബോധോദയം വികസനത്തെ കുറിച്ചുള്ള അധികാര നേതൃത്വത്തിന്റെ വികലമായ കാഴ്ച്ചപാടാണ് ! 'രാഷ്ട്രത്തിന്റെ ആസ്തിയിലും വരുമാനത്തിലും ഉണ്ടാകുന്ന ഉയര്‍ച്ചതാഴ്ചകളില്‍ പരിമിതമല്ല വികസനം എന്നു പറയുന്നത്. ജനങ്ങള്‍ക്ക് അവരുടെ ഊര്‍ജവും കഴിവും പരമാവധി പരിപോഷിപ്പിക്കാനും ക്രിയാത്മകമായി വിനിയോഗിക്കാനും അവരവരുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് രചനാത്മകമായ ജീവിതം നയിക്കാനും കഴിയുന്ന ഒന്നായിരിക്കണം യഥാര്‍ത്ഥത്തില്‍ വികസനം. ജനങ്ങളാണ് നാടിന്റെ യഥാര്‍ഥ സമ്പത്ത്. അത്‌ വിനിയോഗിക്കാനുള്ള തൊഴില്‍ മേഖലകളെ സ്ഥാപിക്കുകയും, സമൂഹത്തിന്റെ ഊര്‍ജ്ജം സ്വയം വളര്‍ച്ച പ്രാപിക്കുന്നത്തിനു ഉപയോഗിക്കുകയും ചെയ്യുന്ന പദ്ധതികളാണ് സമൂഹത്തിനായി എമെര്ജ് ചെയ്തു കേരളത്തില്‍ വരേണ്ടത്.


നമ്മള്‍ക്ക് മുമ്പില്‍ വികസനത്തിന്റെ പുതിയ സമവാക്ക്യങ്ങള്‍ അവതരിപ്പിക്കപെടുമ്പോള്‍ നമ്മള്‍ ഏതുപക്ഷത്തു നില്‍ക്കണമെന്ന ചോദ്യത്തിന് ഉത്തരം നല്കുന്നിടതാണ് സമൂഹത്തിന്റെ സ്വന്തം ഭാവി നിര്നയിക്കപെടുന്നത്. ഉപരിപ്ലവമായ ഇത്തരം പദ്ധതികളുടെ അഭാവത്തില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനായി അവര്‍ സ്വയം സൃഷ്ടിക്കുന്ന ഒരു 
സ്വാഭാവിക വളര്‍ച്ചയുണ്ട്. കോര്പരെട്ടു മുഖമില്ലാത്ത ആ വികസനമാണ് സ്ഥായിയായി നിലനില്‍ക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചും പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിയും നിലവിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് സ്ഥായിയായ വികസനം (sustainable development) സാധ്യമാകുകയുള്ളൂ.

വിദേശ നിക്ഷേപമിറക്കാന്‍ തയ്യാറായ പദ്ധതികളെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യപെടെണ്ടാതുണ്ട്. ഉല്‍പ്പാദന കേന്ദ്രീകൃതമായ വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുകയെന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. അതുകൊണ്ട് രാഷ്ട്രീയത്തിനതീതമായി, വികസന കാര്യത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായ എല്ലാ മേഖലകളെയും മുന്നില്‍ വെച്ചു കൊണ്ടു എല്ലാ രാഷ്ട്രീയ പാര്‍ടി നേതൃത്വങ്ങളും വ്യവസായ പ്രമുഖരും, നിക്ഷേപകരും, പരിസ്ഥിതി മേഖലയില്‍ നിന്നുള്ളവരും ഒരുമിച്ചു നിന്നു കൊണ്ടു കേരളത്തെ സ്വയം പര്യാപ്ത വികസന മേഖലയിലേക്ക് നയിക്കെണ്ടാതുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് പച്ച കൊടി കാണിക്കുന്നതിന് മുമ്പ് 
എമെര്‍ജിംഗ്  കേരള എത്ര മാത്രം സമൂഹത്തിനു ഏകോ ഫ്രെന്റ്ലി യാകും എന്ന് രാഷ്ട്രീയം മാറ്റി വെച്ചു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ വികസന സമവാക്ക്യങ്ങള്‍ സാക്ഷാല്‍കരിക്കുവാന്‍ നാട്ടിലെ നിക്ഷേപകര്‍ക്ക് അനുകൂലമായ ആത്മാര്‍ഥമായ നടപടികളും പ്രവര്‍ത്തനങ്ങളുമാണ് സുസ്ഥിരമായ ഒരു വികസനത്തിന്‌ ഏകമാര്‍ഗ്ഗം. കേരളത്തിന്‌ ഭാവിക്ക് സുരക്ഷിതാമുന്ന പദ്ധതികളാണ് ഒരു ജനാധിപത്യ ഭരണകൂടത്തിനു ജനക്ഷേമത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കാന്‍ കഴിയേണ്ടത്.

പ്രവാസികള്‍ എന്ന അപരനാമത്തില്‍ ഒരു വിഭാഗം ഗള്‍ഫു നാടുകളിലും, മറ്റു വിദേശ രാജ്യങ്ങളിലും തങ്ങളുടെയും, കുടുംപതിന്റെയും അതിജീവനത്തിനു വേണ്ടി തൊഴിലെടുക്കുന്നുണ്ട്. അവരുടെ അദ്വാനതിലൂടെ ഏകദേശം അമ്പതിനായിരം കോടിയോളം രൂപ ഓരോ വര്‍ഷവും നാടിന്റെ സമ്പദ് വ്യവസ്ഥയിലേക്കു വന്നു ചേരുന്നുന്ടെന്നാണ് കണക്ക്‌
 . കാര്യക്ഷമമായി ഉപയോഗിച്ചാല്‍ കേരളത്തെ വികസിപ്പിക്കാന്‍ പ്രവാസിയുടെ പൈസ മതിയാകും. ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തുന്നവരെ ബിസിനസ് സംരംഭകരാക്കി മാറ്റാനും , അവരുടെ കഴിവുകള്‍ ഉപയോഗപെടുതുവാനും, ആവശ്യമായ മേഖലകളില്‍ സമഗ്രമായ പരിശീലനവും സേവനങ്ങളും നല്‍കുവാനുള്ള നടപടികള്‍ വേണം. പ്രവാസിയെ നോക്കി നെടുവീര്‍പ്പിടുന്ന നോര്‍ക്കയെന്ന വകുപ്പിനെ ഉപയോഗിച്ച് പൊതു സ്വകാര്യ പങ്കാളിത്വതോട് കൂടി പ്രവാസികളുടെ നിക്ഷേപം സീകരിച്ചു ഓരോ വര്‍ഷവും നടപ്പാക്കാവുന്ന പദ്ധതികള്‍ മതി കേരളത്തിന്റെ പടിപടിയായുള്ള വികസനത്തിന്‌. പക്ഷെ സ്വാര്‍ത്ഥ താല്പര്യങ്ങളും, അഴിമതിയും, രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിഹിത ബന്ധങ്ങളും, അനാവശ്യ വിവാദങ്ങളും, പണിമുടക്കും ഹര്‍ത്താലും ഒരു നാടിനെ വികസിപ്പിക്കില്ല എന്ന് പ്രതിന്ജ ചെയ്‌താല്‍ വിദേശിയുടെ കയ്യില്‍ തന്നെ കാര്യങ്ങള്‍ എല്പ്പിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറ്റപെടുത്താന്‍ കഴിയില്ല. ***

_____________________
പാഠം ഒന്നു: അധിനി"വേഷങ്ങള്‍"

നിങ്ങള്‍ ആരാണ് ?
"എന്റെ പേര് വാമനന്‍, വാമന്‍ എന്ന് ഷോര്‍ട്ട് ! രാജാവേ, താങ്കള്‍ ഉദാരമനസ്കന്‍ ആണെന്ന് കേട്ടീട്ടുണ്ട്...അത്‌ കൊണ്ടു എനിക്ക് മൂന്നടി മണ്ണ് വേണം."

മൂന്നടിയോ! ഞാന്‍ കരുതി ഏക്കര്‍ ആണെന്ന് ? പ്രൊജെക്ടിനു ആവശ്യമുള്ളത് എടുത്തോളൂ...
ഒന്നു..രണ്ടു....*@!?
ഇതാ മൂന്നു....! (ശുഭം)

09 ഓഗസ്റ്റ് 2012

അഭിമാനപൂരിതമാകണം അന്തരംഗം ! എന്ത് ??

ഒളിംപിക്സിന്റെ ചരിത്രം മാറ്റി മറിച്ചു ഇന്ത്യയുടെ അഭിമാനം മെടല്‍ പട്ടികയില്‍ ഒന്നമാതായി സ്കോര്‍ ബോര്‍ഡ്‌ താങ്ങാനാകാതെ നില്‍ക്കുന്നു.. ഇന്ത്യയുടെ മുന്നേറ്റം കണ്ടു കാണികളുടെ കണ്ണ് തുറിച്ചു ! കണ്ണ് തുറിച്ചവര്‍ സ്വയം അവ പൂര്‍വ സ്ഥിതിയിലാക്കി. ഗാലറികളില്‍ ഹര്‍ഷാരവം ഉയര്‍ന്നു. രോമാഞ്ചം !.എല്ലാവരുടെയും രോമങ്ങള്‍ എഴുന്നേറ്റു നിന്നു ഹര്‍ഷ പുളകിതരായി.അഭിമാനം അണ പൊട്ടി അതിലെയും, ഇതിലെയും ഒക്കെ ഒഴുകി. ഞാന്‍ ഗാലറിയില്‍ നിന്നും പരിസര ബോധം മറന്നു തുള്ളി ചാടി. ചാടലിന്റെ മൂര്‍ധന്യാവസ്തയില്‍ അടിതെറ്റി 'പടെന്ന്' താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ പരിസര ബോധം വന്നു. കണ്ണ് തുറന്നു ചുറ്റും നോക്കി.
ഇരുട്ട്. ചുറ്റും ഇരുട്ട്..അയ്യോ ഒളിമ്പിക്സ് ഗാലറിയില്‍ കരണ്ടു പോയെ..ഞാന്‍ ഒച്ചവെച്ചു, ഒച്ച പുറത്തു വന്നില്ല...
പകരം ആരുടെയോ കൂര്‍ക്കം വലിയുടെ ശബ്ദം അതിനെ ഓവര്‍ടെക് ചെയ്തു. കൂര്‍ക്കം വലി പുറത്തുള്ള ചീവിടിന്റെയും മറ്റു രാത്രി ജീവികളുടെയും ശബ്ദത്തോടൊപ്പം കോറസ്സായി ബ്രോം സ്റൊക്കാര്‍ സിനിമയിലെ ശബ്ദം പോലെ പേടിപ്പിച്ചു..
ഹോ. എവിടെയോ വേദനിക്കുന്നു..! താനിതെവിടുന്ന വീണേ എന്ന് വിയറ്റ്‌ നാം കോളനിയില്‍ ഇന്നസെന്റ് വീണ സ്റെപിലേക്ക് നോക്കുന്ന പോലെ നോക്കി. ദാ കട്ടില്‍....
"ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രാര്തിചില്ലേ..! പ്രാര്തിക്കാതെ കിടന്നീട്ടുണ്ടാകും അതാ വേണ്ടാത്ത സ്വപ്നം കണ്ടേ...".ആരോ ഇരുട്ടില്‍ പിറുപിറുത്തു..

"വേണ്ടാത്തതൊന്നും അല്ലാ കണ്ടത്.. അത്‌, ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഒരുപാട് മെടല്‍ കിട്ടി ഒന്നാമാതായതാ സ്വപനം കണ്ടേ.".ഞാന്‍ ഇരുട്ടില്‍ മറുപടി പറഞ്ഞു.
"ഹും പിന്നേ, ഇന്ത്യ ഒന്നാമത്, മെടല്‍ ആയിരിക്കില്ല, മടല്‍ ആയിരിക്കും മടല്‍.......! !!! ! "
എന്റെ സ്വപ്നത്തെ അവഹേളിച്ചു അശരീരി എന്നെ കൌണ്ടര്‍ ചെയ്തു. "ന്താ ഇന്ത്യക്ക് മെടല്‍ വാങ്ങിയാല്. എല്ലാ മത്സരത്തിലും ഫസ്റ്റ്  വാങ്ങ്യാ മെടല്‍ കിട്ടൂലെ.."
"ഹും, കിട്ടും കിട്ടും, പൈസ കൊടുത്ത് വാങ്ങണ്ടി വരും ! എന്നീട്ടു ഇപ്പോഴത്തെ അവാര്‍ഡ് ബിസിനസ് പോലെ അവനവന്‍ പൈസ കൊടുത്തു അവാര്‍ഡ്‌ ചടങ്ങ് സംഘടിപ്പിക്കെണ്ട്വി വരും !"

"ന്താ, ചൈനക്കാര്‍ക്ക് മെടല്‍ വാരിക്കൂട്ടമെങ്കില്‍ നമുക്കെന്തു കൊണ്ടു ആയി കൂടാ. നമ്മളും ജനസംഘ്യയില്‍ അവരടെ തൊട്ടു പിറകെ ഇല്ലേ. അവരെ വെട്ടിക്കാന്‍ പോകല്ലേ...ഒന്നു ഒത്തു പിടിച്ചാല്‍ അതും അടുത്ത് തന്നെ നടക്കും"..അത്‌ പറഞ്ഞപ്പോള്‍ എന്റെ അഭിമാനം വീണ്ടും ഒരു പണത്തൂക്കം ഉയര്‍ന്ന്നതായി ഇന്ടെക്സ് കാണിച്ചു.

ചൈനക്കാര്‍ ജനസംഘ്യയില്‍ മാത്രല്ല, ചൈനക്കാര്‍ എല്ലാ കാര്യത്തിലും മുമ്പിലാ. അതാണ്‌ ചൈന ! വല്ലതും വാങ്ങാന്‍ ഷോപ്പീ ചെന്നാല്‍ അവ്ടൊക്കെ ചൈന...ചൈന തടയാതെ എന്തെങ്കിലും എടുക്കാന്‍ നോക്ക്യ അവടൊന്നും കാണൂല. .ചുരുക്കി പറഞ്ഞ ലോകം തന്നെ   ചൈനയാ...എന്നട്ട   ഇപ്പൊ അവരെ വെട്ടിക്കാന്‍ പോണേ !"

ആ പറഞ്ഞതില്‍ കാര്യുണ്ടല്ലോ..ഈ പറഞ്ഞ നഗ്ന സത്യത്തിനു എന്ത് മറുപടി കൊടുക്കും..എന്റെ മെടുല്ല ഒബ്ലാങ്ങട്ട ഉത്തരം പറയുന്നതിന് ബ്രെയിനിനെ സാഹായിക്കാന്‍ ആവശ്യമായ ഓക്സിജന്‍ പമ്പ്‌ ചെയ്തു...ഒന്നും വരുന്നില്ല.
സമയം നോക്കാന്‍ വേണ്ടി ടോര്ചെടുത്തു...ഓ, ചൈനീസ് മേഡ് ! ടോര്‍ച്ചടിച്ചു ക്ലോക്കിലേക്ക് നോക്കി..കൃത്യ സമയം കാണിച്ച്‌ ചൈനാക്കാരന്റെ മെഡല്‍ ചിരിയുമായി ചൈനീസ് ക്ലോക്ക്..തൊണ്ട വരളുന്നു കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതി ഫ്ലാസ്കെടുത്തു..ചൈനീസ് ഫ്ലാസ്ക്...!!

ചൈനയെ കൌണ്ടര്‍ ചെയ്യാന്‍ എന്ത് ചെയ്യും..!
കൌണ്ടര്‍ കേള്‍ക്കേണ്ടവന്‍ ഇതിനിടയില്‍ ഒറക്കമായോ ..
"അതെ ശര്യാ, ചൈന എല്ലാ കാര്യത്തിലും മുമ്പിലാ..നാലും നമ്മള്‍ അത്ര പിന്നിലോന്നും അല്ല !"

"അല്ല, അല്ല, അത്ര പിന്നിലോന്നും അല്ല..അത്‌ ചൈനക്കാര്‍ ഇല്ലാത്ത മേഖലയില്‍ ആണെന്ന് മാത്രം. അതിലൊക്കെ നമ്മള്‍ വളരെ മുമ്പിലാ...വേണമെങ്കില്‍ അതിലൊരു ഒളിമ്പിക്സ് നടത്തിയാല്‍ നമ്മള്‍ എല്ലാവരെയും പിന്നിലാക്കും !"

ന്താ പറഞ്ഞെ ആ പറഞ്ഞതില്‍ എന്തോ ഒരു കുത്തില്ലേ...ഒന്നു തെളിച്ചു പറയൂ..

"സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഇന്ത്യ മുന്നില്‍..... .!
പീഡനങ്ങളില്‍...അമ്പതും നൂറും പേരല്ലേ  ഒന്നിനെ പീഡിപ്പിക്കുന്നത്..
മദ്യ ഉപഭോഗത്തില്‍.... .!
ജാതി വിഭാഗങ്ങളില്‍..അത്‌ വെച്ചുള്ള അധികാര മത്സരങ്ങളില്‍.. .!
എല്ലാ വികസനത്തെയും പിറകിലാക്കി മുന്നേറുന്ന ബന്ദും, ഹര്താലുക  .!
അഴിമതി, കള്ളപണം ! ലക്ഷം കോടികളല്ലേ, അഴിമതി നടത്തി കളിക്കുന്നത് ! അതും ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുമ്പോള്‍... അണ്ണാ ഹസാരോം, സന്ഘോം അതിനെതിരായിട്ടു തന്നെ സത്യാഗ്രം നടത്തിയില്ലേ...
ജാതി പേരു വിളിപ്പീരില്‍........., സാംസ്കാരിക ശൂന്യ അക്ഷരശ്ലോകത്തില്‍,  ഇതിലൊക്കെ നമ്മുടെ രാഷ്ട്രീയക്കാരെ വെല്ലാന്‍ ആരുണ്ട്‌... .!
ക്വോട്ടേഷന്‍ കൊലപാതകത്തില്‍..ഉന്നം തെറ്റാതെ വെട്ടെണ്ടാവനെ കറക്ടായിട്ടല്ലേ വെട്ടുന്നത്...വെട്ടി വെട്ടി കത്തി മാത്രം ബാക്കിയാവുന്ന വെട്ടു ആര്‍ക്ക് പറ്റും....!
ലോട്ടറി തട്ടിപ്പില്‍...ലോട്ടറീം വ്യാജ ലോട്ടറീം അടിച്ചു വിറ്റുപട്ടാ പകലല്ലേ ജനങ്ങളെ പറ്റിക്കുന്നത്....!
സാമ്പത്തിക തട്ടിപ്പില്‍..., പത്തു പൈസ മുടക്കാതെ കോടികള്‍ അല്ലെ ഇരട്ടി പ്രതിഫലം കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വാങ്ങി ഫ്രീ സ്റൈല്‍ ആയി മുങ്ങുന്നത്....!
മനുഷ്യനെ കുരങ്ങു കളിപ്പിക്കാന്‍ കഴിയുന്ന ഒരിക്കലും അവസാനിക്കാത്ത ടെലിവിഷന്‍ സീരിയലുകള്‍......!
വിഷമയമായ ഉലപ്പന്ന ഉപഭോഗത്തില്‍.......!

"മതി മതി...മനസ്സിലായി മനസ്സിലായി...അപ്പൊ ഇതില്‍ മത്സരം നടത്തിയാല്‍ ഒന്നമാതാകും എന്നാണ് പറഞ്ഞു വരുന്നത്.."

അതെ.. എന്താ ഈ പറഞ്ഞതൊന്നും സത്യമല്ലേ..?
"അതെ, അതൊന്നും നിഷേദിക്കാന്‍ കഴിയില്ല...നാലും ഒന്നു സ്വപ്നെങ്കിലും കാണാലോ ? ലോകത്തിന്റെ മുമ്പില്‍  മെഡലുകലുമായി ഇന്ധ്യാക്കാര്‍ ഉണ്ടാകണ ഒരു കാലം. കലാം പറഞ്ഞത് സ്വപ്നം കാണനംന്നാ..."

"അവടെ സ്വപ്നം കണ്ടിരുന്നോ. അത്‌ പോട്ടെ സ്വപനം കണ്ടീട്ടു ഇന്ത്യക്ക് ഇപ്പൊ എത്ര മെഡല്‍ ആയി..?" ഇരുട്ടില്‍ നിന്നും വീണ്ടും ചോദ്യം.
"അത്‌ പിന്നെ ഒരു വെങ്കലം കിട്ട്യാര്‍ന്നു..ന്നലെ ലോങ്ങ്‌ ജമ്പിനു ഓടീ വന്നപ്പോ പിന്നെ എന്തോ അവടത്തെ മട്ടും മാതിരീം കണ്ടപ്പോള്‍ ചാടാന്‍ തോന്നീട്ടുണ്ടാവില്‍ല്യ.!"  ചൈനാക്കാര് കൂടോത്രം ചെയ്തീട്ടുണ്ടാവും..അതാവും നമ്മള്‍ ഇങ്ങിനെ പിറകോട്ടു പോണത്...

"അത്‌ ശര്യാ നമുക്ക് ഇഷ്ടം പോലെ ജോല്സ്യന്മാരുണ്ടല്ലോ..കവടി നിരതലിലും ഫസ്റ്റ് കിട്ടും.. നമ്മുടെ കഷ്ട കാലം നോക്കാന്‍ പറ..! അപ്പൊ ഇപ്പ ടോട്ടല്‍ എത്ര മേടലായീന്ന പറഞ്ഞെ..?

അത്‌..കൃത്യായിട്ട് അറിയില്ല..
"ലൈഫ് ലൈന്‍ വേണോ...ഏത് വേണം"
ഫോണ്‍ എ ഫ്രണ്ട്...
"ഓക്കേ."
ഹെലോ ഇത് ഞാനാ..നൂറ്റിപത് കോടിയെ പ്രതിനിധീകരിച്ചു പോയ ഇന്ത്യക്ക് ഇപ്പൊ എത്ര മെഡലുകള്‍ നേടീയിട്ടുണ്ട്...? ഒന്നു പറയാമോ ? ടൈം ഈസ്‌ റണ്ണിംഗ്....
"ഹെലോ...ഹെലോ......"

29 ജൂലൈ 2012

രാജാവും മന്ത്രീം !!

കേട്ടോ കേട്ടോ, അവള്‍ പറഞ്ജീട്ടു പോയത് കേട്ടോ..
എന്തോന്ന് ?
രാമഭദ്രന്‍ ഒരാണാനെന്നാണ് അവളുടെ വിശ്വാസമെന്ന്...അതായത് നിന്റെ ചെട്ടന്മാരോന്നും ആണുങ്ങള്‍ അല്ലാന്ന് !
അവളങ്ങിനെ പറഞ്ഞോ..(കടപ്പാട്: ഗോഡ് ഫാദര്‍ "സില്‍മ" !)
ആരവിടെ, 
അടിയന്‍.....
മന്ത്രി നോം എന്താണീ കേള്കുന്നത്.....നമ്മുടെ വര്‍ഗത്തെ  കുറിച്ച് ഇങ്ങിനെ അഭിപ്രായങ്ങള്‍ പറയാന്‍ മാത്രം പ്രജകളെ പ്രേരിപ്പിക്കുന്നത് എന്താണ്. 
അടിയന്‍.....
ഇതില്‍ സത്യമുണ്ടോ?
അടിയന്‍....
ഈ അടിയന്‍ എന്ന് മാത്രമല്ലാതെ മറുപടി ഒന്നും വരുന്നില്ലല്ലോ, മന്ത്രീ...
അടിയന്‍....
ദേ എനിക്കിത് കേട്ടു മടുത്തു...ഉത്തരവാടിത്വതോട് കൂടി മറുപടി പറയൂ മന്ത്രീ ..ഇത് പണ്ടത്തെ കാലമല്ല...രാജാവും, മന്ത്രീം ഒക്കെ പോയി....ഇത് ജനാധിപത്യമാ..ജനാധിപത്യം !ഇന്ന് രാജാവിന് പകരം മുഖ്യമന്ത്രിയും, പിന്നെ ഓരോ ജനക്ഷേമങ്ങള്‍ക്കും മന്ത്രിമാരും....ആളുകള്‍ക്ക് വിവരം വെച്ചു...വിവരം ഉള്ളവര്‍ ആരു, ഇല്ലാത്തവര്‍ ആരു, കൊള്ളാവുന്നവര്‍ ആരു, കൊള്ളാത്തവന്‍ ആരു എന്നൊക്കെ ഇവര്‍ക്ക് തിരിച്ചറിയാവുന്ന പ്രായം ആയിരിക്കുണൂ...അതാണിപ്പോള്‍ പരസ്യമായി വിളിച്ചു പറഞ്ഞിരിക്കനത് ! 
നമ്മുടെ നാട്ടില്‍ ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട് എന്ന് ! മന്ത്രീ എന്താണിതിന്റെ അര്‍ഥം ??
അടിയന്‍ തെളിച്ചു പറയാം..അതായത് ഒന്നിനും കൊല്ലാതവരാണ് മന്ത്രിമാരില്‍ ഭൂരിഭാഗമെന്നു ! അത്‌ കൊണ്ടാണ് നാട്ടിലെ കാര്യങ്ങളൊക്കെ ഇങ്ങിനെയായതെന്നു...ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ആളാണ്‌ ഭരണ കസേരയില്‍ ഇരിക്കുന്നതെന്ന് ! ചുരുക്കി പറഞ്ഞാല്‍.....
മതി മതി നിര്‍ത്ത്, നിര്‍ത്ത്.. മന്ത്രീ, എനിക്ക് ചൊറിഞ്ഞു വരുന്നു...വിവരിച്ചു വിവരിച്ചു അതിര് വിടുന്നു....
"അടിയന്‍.....".
കാര്യങ്ങളൊന്നും തൊറന്നു പറയാന്‍ പറ്റാത്ത കാലമാ...ദേ ഇപ്പൊ തന്നെ ഇത് മീടിയക്കാര്‍ വലിയ വായില്‍ തമ്പോറടിചു വിളിച്ചു കൂവിയിരിക്കുന്നു. എവടെ നോക്ക്യാലും പത്രക്കാരും ടീവിക്കാരും..ഇനി ഇത് മതി ചര്‍ച്ചേം, പുകിലും....
അല്ല മന്ത്രി..സത്യത്തില്‍ ഈ പറഞ്ഞ കാര്യത്തില്‍ സത്യം ഇല്ലേ....നമ്മള്‍ ചെയ്യുന്ന കാര്യത്തെ കുറിച്ച് സ്വയം ചിന്തിച്ചാല്‍ നമുക്ക് അറിയാവുന്ന കാര്യം ഇപ്പോള്‍ മറ്റുള്ളവര്‍ വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരസ്കിത ! നമുക്ക് കുറെ വകുപ്പുകള്‍ ഉണ്ട്, കുറെ മന്ത്രിമാരും....നാടും നാട്ടാരും എലീം, പുഴൂം ഒളിമ്പിക്സ് നടത്തുന്ന  രേഷനരീം തിന്നു ഒരു വഴിക്ക് നമ്മള്‍ വേറൊരു വഴിക്കെന്ന പോലെ അഞ്ചു വര്ഷം ചിലവഴിക്കുന്നു...അഞ്ചു വര്ഷം കഴിയുന്നു. വീണ്ടും ആളുകള്‍ ചിഹ്നത്തില്‍ കുത്തുന്നു...നമ്മളോ, നമ്മളെ  പോലുള്ള മറ്റുള്ളവരോ കസേരയില്‍ വന്നു ഭരിക്കാന്‍ ഇരിക്കുന്നു...പിന്നെ ആരോപണങ്ങള്‍... മറുപടി,  പ്രസ്താവന , വിവാദങ്ങള്‍.... അങ്ങിനെ വര്‍ഷങ്ങള്‍ പോകുന്നു....സത്യത്തില്‍ ഇതാണോ ജീവിതം ! അല്ല ഭരണം !!
വിദ്യഭ്യാസം, നന്നാക്കാന്‍ വിദ്യാഭ്യാസമന്ത്രി...
നല്ല ഭക്ഷണ വിതരണത്തിന് ഭക്ഷ്യമന്ത്രി...
വെളിച്ചം നല്‍കാന്‍ വൈദ്യുതി മന്ത്രി...
സംസ്കാരം നന്നാക്കാന്‍ സാംസ്കാരിക മന്ത്രി...
സഞ്ചാരം യോഗ്യമാക്കാന്‍ ഗതാഗത മന്ത്രി...
കൃഷി ഉണ്ടാക്കാന്‍ കൃഷി മന്ത്രി ...
ദേശ വികസനത്തിന്‌ തദ്ദേശ സ്വയം ഭരണ മന്ത്രി...
ആരോഗ്യം നന്നാക്കാന്‍ ആരോഗ്യ മന്ത്രി...
വ്യവസായം ഉണ്ടാക്കാന്‍ വ്യവസായ മന്ത്രി...
അങ്ങിനെ അങ്ങിനെ മന്ത്രി പട്ടിക നീളും.....
ഓരോരുത്തരുടെ വകുപ്പനുസരിച്ചുള്ള , കാര്യക്ഷമത എന്താണെന്ന്  ആര്‍ക്കും മനസ്സിലാവനില്ലേ മന്ത്രീ.....
അടിയന്‍, ഇതൊക്കെ മനസ്സിലാവണമെങ്കില്‍ സ്വാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാറ്റി വെച്ചു കൊണ്ടു ഒരു സാധാരണ പ്രജയാകണം ! പ്രജകളുടെ വിഷമതകള്‍ അറിയണം, നാടിനെ അറിയണം, നാടിന്റെ പ്രശ്നങ്ങള്‍ അറിയണം ! എങ്കില്‍ മാത്രമേ നാടിന്റെ രാഷ്ട്രീയമാകൂ..നാടിനെ ഭരിക്കാന്‍ കഴിയൂ..
മന്ത്രി നിര്‍ത്തൂ, ഇത് സുരേഷ് ഗോപി ടയലോഗ് അല്ലെ ..
അല്ല അതാണ്‌ സത്യം,  ദാ പോയി, ദേ വന്നൂ എന്ന മട്ടില്‍ ഒരു സര്‍ക്കാര്‍ പോയി അടുത്ത സര്‍ക്കാര്‍ വരുന്നൂ...റേഷനും, ആരോഗ്യോം, വിധ്യഭ്യാസോം, ഗതാഗതോം, കൃഷീം..അവിടെയൊക്കെ കാലങ്ങളായിട്ടിരുന്നു പെന്ഷനടിക്കെണ്ടാവര്‍ തങ്ങളുടെ വകുപ്പിന്റെ  പുതിയ മന്ത്രിമാരെ സ്വാഗതം ചെയ്തും പഴയത് പോലെ തുടര്‍ന്നു...
ഭരണത്തിന്റെ വിത്യാസം അറിയണമെങ്കില്‍ ഭരിക്കുന്നവര്‍ പ്രജയായി വേഷം മാറി സര്‍ക്കാര്‍ വകുപ്പ് ഒപ്പീസുകളില്‍ പോണം ! പ്രജകലോടുള്ള ഇന്നുപോയ് നാളെവാ എന്ന ദൈനംദിന സമീപനം അറിയണം,   ഹോട്ടലുകളില്‍ പോണം, അവിടത്തെ ഹൈജീനിക്ക് അറിയണം,   സ്കൂളില്‍ പോണം, അവിടത്തെ നിലവാരം അറിയണം....റോട്ടിലൂടെ പൈലട്ടില്ലാതെ സഞ്ചരിക്കണം,മദ്യം മോന്തി , ട്രപീസുകലിച്ചു ആളുകളെ റോട്ടില്‍ നിന്നു തെറിപ്പിക്കുന്ന  വാഹനങ്ങളെ കാണണം.  സര്‍ക്കാര്‍ ആശൂത്രിയില്‍ പോണം, അവിടത്തെ മരുന്നില്ലാത്ത ചികിത്സ എന്തെന്നറിയണം....നാട്ടിലൂടെ സഞ്ചരിക്കണം, ഫ്ലാറ്റടിച്ചു കിടക്കുന്ന  കൃഷി സ്ഥലങ്ങള്‍ എന്തെന്നറിയണം...എന്ത് കൊണ്ടെന്നരിയണം !
മതി പറഞ്ഞത് മതി...ആരവിടെ...ചോദിച്ചത് കേട്ടില്ലേ...ആരവിടെ...
ഒരനക്കവും കേള്‍ക്കുന്നില്ലല്ലോ....
ആരവിടെ.....!!!

______________________
ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത്  .....സംസ്ഥാനത്ത് ഒന്നിനും കൊള്ളാത്ത മന്ത്രിമാരുണ്ട് എന്ന് വി എം സുധീരന്‍..... പ്രസ്താവിച്ചു....

26 ജൂലൈ 2012

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !!


87 ,063 കൊടി രൂപ 80 പൈസ !!!
പാട്ട് പാടിയാല്‍ കോടി, ഉത്തരം പറഞ്ഞാല്‍ കോടി, ടാന്‍സ് ചെയ്‌താല്‍ കോടി, അങ്ങിനെയൊക്കെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടി നടക്കുന്ന കേരളത്തില്‍ ആണ് ഈ കോടികള്‍ കടമായി നമുക്ക് മുമ്പില്‍ അവതരിച്ചത്.
അതായത് ഒരു കേരളീയ പ്രജയുടെ അയാളറിയാത്ത കടം 26 ,067 രൂപ. നിത്യ വൃത്തിക്കു വകയില്ലാതെ ഉന്തി തള്ളി ജീവിതം മുന്നോട്ടു നീക്കുന്ന ഭൂരിഭാഗവും, കൊടീശ്വരന്മാരും ഈ കടക്കെണിയില്‍ പെടും !
സംസ്ഥാനത്ത് റവന്യൂ കുടിശിക 4962 കോടിയാണത്രേ !!
ആശ്വസിക്കാന്‍ വകയുള്ളത്‌ കള്ളു കച്ചോടത്തില്‍ നിന്നുമുള്ള സര്‍ക്കാരിന്റെ വരുമാനമാണ്. 4276 കോടി രൂപയാണ് ആളുകളെ മത്ത് പിടിപ്പിച്ചു പോകറ്റില്‍ നിന്നും മത്തി ല്ലാത്തവര്‍ ഊറ്റിയത്. അതിന്റെ നികുതി പിരിപ്പിച്ചു കിട്ടിയാല്‍ സര്‍ക്കാരിന്റെ "ജനക്ഷേമതിനുള്ള" വകയിലേക്ക് ഒരു സംഘ്യയായി.
ഇന്നത്തെ ഒരു കഷ്ണം പേപ്പര്‍ വായിച്ചപ്പോള്‍ മനസ്സില്‍ വന്ന ചോദ്യങ്ങള്‍..
25 രൂപ വീട്ടു നികുതി അടച്ചില്ലെങ്കില്‍ ജപ്തിചെയ്യുമെന്ന നോട്ടീസ് കിട്ടിയ ഉടനെ തന്നെ അതുമായി പഞ്ചായതാപ്പീസിലേക്ക് ഓടുന്ന പാവങ്ങളെ ഓര്മ വരുന്നു. അവിടെയാണ് 4962 കോടി കുടിശികയായി കിടക്കുന്നത് ??
കേരളത്തിന്‌ ജീവിക്കണമെങ്കില്‍ കടം വേണോ ?
കേരളത്തിന്റെ സൌന്ദര്യം കണ്ടീട്ടു ഒരറബി ചോദിച്ചു, നിങ്ങള്‍ ഇത്ര നല്ല നാട് വിട്ടീട്ട് എന്തിനാണീ ഈ മരുഭൂമിയിലേക്ക് പോകുന്നത്. നിങ്ങള്ക്ക് തലയ്ക്കു നല്ല സുഖമില്ലേ....
നാടിന്റെ എല്ലാ സൌഭാഗ്യങ്ങളും ഉപേക്ഷിച്ചു കുടുമ്പം സംരക്ഷിക്കാന്‍ ഗള്‍ഫിലേക്ക് പോകേണ്ടി വന്നവരുടെ മനസ്സിലും ഈ ചോദ്യം ഉണ്ടാകും. തങ്ങളുടെ നാട്ടിലുള്ളവരുടെ അതിജീവനം എങ്ങിനെയാണെന്ന് അറബിക്ക് അറിയില്ല. കറിക്കരിയുന്ന പച്ചകറിയുടെ കുരു വലിച്ചെറിഞ്ഞാല്‍ വലിച്ചെറിഞ്ഞിടത്ത് കിടന്നു മുളച്ചു അതിനേക്കാള്‍ വലിയ കുമ്പളങ്ങമാരെയും, മത്തങ്ങമാരെയും, വെള്ളരികുട്ടികളെയും തരുന്ന മണ്ണ് തരിശാക്കി കിടത്തുന്ന ജനാധിപത്യ രാഷ്ട്രീയ ബോധങ്ങളെ അറബിക്കറിയില്ല. രാവിലെ റോട്ടിലിരങ്ങിയാല്‍ പണിക്കു പോകുന്നവരുടെ പണി കളയുന്ന ഹര്‍ത്താലും, കടയടപ്പിക്കലും ! ധര്‍ണയും, പ്രകടനങ്ങളും ! ഇതേ നാട്ടില്‍ നിന്നാണ് ഒരു ദിവസം പോലും, ധര്‍ണയും, പ്രകടനവും ഇല്ലാതെ വര്‍ഷങ്ങളോളം വിദേശത്ത് പണിയെടുത് നാട്ടിലെ ജീവിതത്തെ പച്ച പിടിപ്പിക്കുന്ന വിഭാഗമുള്ളത്. ലക്ഷ കണക്കിന് മനുഷ്യ ഊര്‍ജ്ജം വൃഥാ ഹര്താലിലൂടെയും, പ്രകടനങ്ങളിലൂടെയും, മനുഷ്യന് നേരെ തന്നെ അലറി ജെയ് വിളിച്ചു തീര്‍ക്കുന്നവര്‍ രാഷ്ട്രീയ അടിമത്വത്തില്‍ നിന്നു പുറത്തു ചാടി പണിയെടുതിരുന്നുവെങ്കില്‍ കേരളം എത്ര സുന്ദരമാകുമായിരുന്നു. പാടങ്ങളും, കൃഷി സ്ഥലങ്ങളും എല്ലാം ചത്ത പോലെ മലര്‍ന്നടിച്ചു കിടക്കുന്നു. പാടം നികത്തി കെട്ടിടങ്ങള്‍ ഉയരുന്നു... പുല്ലുകള്‍ മുളക്കാത്ത വിധം ടൈലുകള്‍ വിരിച്ചു അതിന് മേല്‍ കസേരയിട്ട് മാനത്തു നോക്കി ഇരിപ്പാണ് നാട്ടുകാര്‍.
നമ്മുടെ രാഷ്ട്രീയം നമുക്കെന്തു നല്‍കി എന്ന് ഓരോ മലയാളിയും ചിന്തിക്കേണ്ടതുണ്ട്. പരസ്പരം പ്രതികാരം തീര്‍ക്കുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയമല്ല കേരളത്തിന്‌ വേണ്ടത്. കേരളത്തിന്റെ സര്‍വതോന്മുഘമായ വികസനത്തിന്‌ അനുയോജ്യമായ ഒരു രാഷ്ട്രീയ ബോധമാണ് കേരളത്തിന്‌ അനുയോജ്യം. പാര്‍ട്ടികളുടെ പേരു പറഞ്ഞു പക്ഷം തിരിഞ്ഞു അവകാശം ചോദിക്കുന്നതിനു പകരം കേരളീയന്റെ അവകാശത്തിനു വേണ്ടിയാണ് ഓരോരുത്തരും രാഷ്ട്രീയം പറയേണ്ടത്. രാഷ്ട്രീയ അടിമത്വമല്ല, സ്വതന്ത്ര ബോധമുള്ള ജനക്ഷേമ രാഷ്ട്രീയ അവബോധമാണ് നമുക്ക് വേണ്ടത്. അതില്ലാതെ പോയതിന്റെ നേര്‍ കാഴ്ചകളാണ് മാറി മാറി വരുന്ന രാഷ്ട്രീയ മുന്നണികള്‍ പരസ്പരം വിവാദങ്ങള്‍ക്കും, രാഷ്ട്രീയ പകപോക്കലുകള്‍ക്കും വേണ്ടി തങ്ങളുടെ ഒര്ര്‍ജ്ജം ചിലവഴിക്കുന്നതിലൂടെ കാണുന്നത്.
കേരളം വികസിക്കണമെങ്കില്‍, കേരളം വീണ്ടും ഹരിതവര്ന്നതിലേക്ക് തിരിച്ചു വരണമെങ്കില്‍ വൈകാരിക രാഷ്ട്രീയത്തില്‍ നിന്നും മോചനം നേടേണ്ടതുണ്ട്. എല്ലാവിധ ചൂഷണത്തില്‍ നിന്നും നാടിനെയും, നാട്ടുകാരെയും അന്യമാക്കുന്ന രാഷ്ട്രീയ ബോധം ഉണ്ടാകേണ്ടതുണ്ട്. തങ്ങളുടെ സുന്ദര നാട് വിട്ട് വിദേശത്ത് പണിയെടുക്കുന്ന ഇരുപത്തിയഞ്ച് ലക്ഷത്തില്‍ പരം മലയാളികളുടെ വിയര്‍പ്പു ഒരു നാടിന്റെ സജീവമായ അതിജീവനത്തിനു സഹായിച്ചെങ്കില്‍, ആ മനോഭാവമാണ് കേരളത്തിന്‌ അനുയോജ്യം ! അത്‌ മാത്രമേ യഥാര്‍ത്ഥ രാഷ്ട്രീയം ആകുകയുള്ളൂ.
വാല്‍കഷ്ണം: ഗള്‍ഫിലെ ഒറ്റ മുറി ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ പൈസ കൊടുത്തു മണ്ണ് വാങ്ങി മൂന്നു ചട്ടിയില്‍ നട്ട, വെണ്ടാക്കാ, തക്കാളി, പയര്‍ എന്നിവ കേരളത്തെ നോക്കി ചിരിക്കുന്നു..

26 ജൂൺ 2012

വി വെല്‍കം യു ഓണ്‍ ബോര്‍ഡ്‌ !!!

എന്തു പറ്റി ? കണ്ണുകള്‍  നിറഞ്ഞിരിക്കുന്നു?
ദിനേന ആവര്‍ത്തിച്ച്‌ വരുന്ന കൊലപാതക  വാര്‍ത്തകളുമായി  അന്നത്തെ പത്രം മലര്‍ന്നടിച്ചു ടേബിളില്‍ കിടക്കുന്നുണ്ട്.  ചോദ്യം കെട്ടീട്ടും തലയുയാര്താതെ അതിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്  മിസിസ്സ് !
"ഹേയ്  ഒന്നൂല്ല" ! ഇടറിയ സ്വരത്തില്‍ മിസിസ്സിന്റെ മറുപടി.
പറയ്‌ ! എന്താ പറ്റിയത് ?
ഹത്, നമ്മടെ ഹെയര്‍ ഇന്ത്യാ...മിസിസ്സിന്റെ സങ്കടം  വാചകം പകുതി വെച്ചു മുറിച്ചു. 
നമ്മടെ ഹെയര്‍ ഇന്ത്യോ ? എന്തായിരിക്കും പറയാന്‍ വന്നത് !  ന്താ ഹെയര്‍ ഇന്ത്യ കൊല്ലപെട്ടോ ? 
ഹെയര്‍ അല്ല എയര്‍ ! മിസിസ് സങ്കടം വിട്ടു പൂര്‍വസ്ഥിതിയിലേക്ക് വന്നു. 
ഓ എയര്‍ഇന്ത്യ ! എയര്‍ഇന്ത്യക്ക് എന്ത് പറ്റി ക്വോട്ടെഷന്കാര് തട്ട്യോ ?
നിങ്ങളെന്താ ഈ പറയണത്. ക്വോട്ടേഷന്‍കാര്‍ തട്ടാന്‍  ഇതെന്താ കുലംകുത്തിയോ !
ഒരു തരത്തില്‍ പ്രവാസികള്‍ക്കിടയില്‍ അതൊരു കുലംകുത്തിയാ, അതൊക്കെ പോട്ടെ, കാര്യം പറ ! 
"നമ്മള്‍ പ്രവാസികള്‍ ഇതൊക്കെ കേട്ടാല്‍ കരയണം ! അല്ലെങ്കിലും ഈ എയര്‍ ഇന്ത്യ അങ്ങിനെയാ ! പറയുന്ന വാക്കും, പ്രവര്‍ത്തിയും തമ്മില്‍ ഒരു ബന്ധോമില്ല". എവിയെഷനെ കുറിച്ച് ഇതുവരെ നടത്താത്ത  മിസിസ്സിന്റെ  പ്രസ്താവന കേട്ടു ഞാന്‍  ഞെട്ടി.
എന്തെ അങ്ങിനെ പറയാന്‍ ? ഞാന്‍ മറുപടിക്ക് വേണ്ടി ചെവി വളച്ചു !
അപ്പൊ നിങ്ങള്‍ അറിഞ്ഞില്ലേ ?
എന്ത്, നീ വളച്ചു കെട്ടാതെ കാര്യം പറ ! ദേ എന്റെ ചെവി കഴക്കുന്നു !
ഓ ഒന്നും അറിയാത്ത പോലെ ! എയര്‍ ഇന്ത്യ സര്‍വീസുകള്‍ പലതും റദ്ദാക്കീന്ന് !
ഓഹോ അതാണോ കാര്യം ! ഇത് ആദ്യത്തെ അനുഭവമോന്നുമാല്ലല്ലോ, അതിന് നമുക്കെന്താ ! 
മിസിസ്സിന്റെ മുഖത്ത്  അനുയോജ്യമായ രീതിയില്‍ കാര്‍മേഘം ഉരുണ്ടു കൂടുന്നത് ഞാന്‍ ശ്രദ്ധിച്ചു.    അപ്പൊ നമുക്ക് ഈ വെകെഷന്  നാട്ടീല്‍ പോണ്ടേ ? മിസിസ് ഹോം സിക്നെസായി.
നാട്ടീല്‍ പോകാനോ ? നല്ല കാര്യായി !  ടിക്കട്ടിനോക്കെ എന്താ വില ! പോരാത്തതിന് സര്‍വീസുകള്‍ പലതും  ഇപ്പൊ റദ്ദാക്കീ, സമരവും !
അത്‌ തന്നെയാ ഞാന്‍ പറയണെ ! നമ്മള്‍ പ്രവാസികളല്ലേ ! നമക്ക് വേണ്ട്യല്ലേ ഈ ഫ്ലൈറ്റൊക്കെ ? നമുക്കൊരു മന്ത്രീല്ലേ ?എന്നീട്ടെന്താ  നമ്മളോടിങ്ങിനെ ഒരു അമ്മായിയമ്മ സ്വഭാവം ! അല്ലെങ്കിലും അങ്ങിനെയാ ! അവര്‍ക്ക് നമ്മള്‍ അയക്കുന്ന പൈസ കിട്ട്യാ മതി. ഒരു മാസം നാട്ടിലേക്ക്  അമ്പതിനായിരം കോടിയാത്രെ ഗള്‍ഫ്വാര്‍  അയക്കുന്നത് !
ആര് ഗള്‍ഫാര്‍ മുഹമ്മദാലിയോ ?
അല്ല ഗള്‍ഫുകാര്‍ ? ഒന്നു ഷോര്ടാക്കീതാ ! കാര്യം പറയുന്നതിന്റെടെലാ ഒരു തമാശ !
അല്ല ഈ അമ്പതിനായിരം  കോടീം  എയര്‍ ഇന്ത്യേം തമ്മില്‍ എന്താ ബന്ധം ? രാഷ്ട്രീയോം ക്വോട്ടെഷനുമായി ഉള്ള ബന്ധത്തിന്റെ പോലീസ് തെളിവെടുപ്പ് പോലെ ഞാനൊരു ഒരു ചോദ്യം.
ഓ..ഞാന്‍ അതല്ല പറഞ്ഞത്. നമ്മള്‍ ഗള്‍ഫുകാര്‍ ജീവിക്കാന്‍ വേണ്ടി നാടും വീടും വിട്ടു വര്‍ഷങ്ങളോളം ഈ ചൂടത്ത് പണിയെടുതീട്ടു നാട്ടീല്‍ പോകാന്‍ നേരം അനുഭവിക്കുന്ന ഈ ടികറ്റ് വില വര്‍ധന വേദന ഈ ഫ്ലൈട്ടുകാരും, ഉത്തരവാധപെട്ടവരുമോന്നും മനസ്സിലാക്കുന്നില്ലല്ലോ  ? അതോര്‍ക്കുമ്പോ സങ്കടം വരുന്നൂ.   
ങേ, ഇവള്‍ പറഞ്ഞ ഈ നീണ്ട സുരേഷ് ഗോപി ഡയലോഗില്‍  കാര്യമുണ്ടല്ലോ ? ഞാന്‍ ആത്മഗതം ചെയ്തു. നമുക്കിത് കേന്ദ്ര പ്രവാസികാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണം ! 
പിന്നെ, ആള്‍ക്കിതെ പറ്റി അറിയാന്ജീട്ടല്ലേ ! ഒന്നു പോ  കളിയാക്കാതെ ! കഴിഞ്ഞ ദേവസം ഇതേപോലെ പത്രം നോക്കിയിരിക്കുമ്പോള്‍ ഒരു കൌതുക വാര്‍ത്ത ഞാന്‍ വായിച്ചു. പ്രവാസികളെ   കുറിച്ചുള്ള വിവരമൊന്നും  പ്രവാസി  വകുപ്പ് ഒരു തുണ്ട് പേപ്പറില്‍  പോലും എഴുതി വെചീട്ടില്ലാത്രേ.   വകുപ്പിന്റെ ഇതുവരെയുള്ള കാര്യക്ഷമതയെ കുറിച്ച്  എല്ലാവരുടെയും സംശയത്തിനു  അതോടെ വിരാമമായി ! പിന്നെയാ ഈ ശ്രദ്ധയില്‍ പെടുത്തല്‍ !
അല്ല ശ്രദ്ധയില്‍ പെടുത്തല്‍ ആണല്ലോ  നമ്മടെ പണി. അവരെ ഇതില്‍ നിന്നൊക്കെ അശ്രധയിലാക്കുന്ന പണിക്കു വേറെ ആളുണ്ടാവും ! എന്നാലും ശ്രദ്ധേല്‍ പെടുതീന്നു സമധാനിക്കാലോ. 
'മുന്‍ഷി'യിലെ  പോലെ ഒരു ഭാഗത്ത്‌ മാറി നിന്നു ഇതൊക്കെ കേട്ടിരിക്കുന്ന പത്തു വയസ്സുള്ള പുത്രന്‍ ക്ലോസ്അപ്പില്‍ വന്നു പുതിയൊരു ഫ്ലാഷ് ന്യൂസ്‌ പുറത്തു വിട്ടു.
സജീവന്‍ അങ്കിളിന്റെ ഫാമിലി ഇപ്രാവശ്യം നാട്ടീ പോകനില്ലാന്ന് ! 
നിന്നോട് ആരു പറഞ്ഞു ? 
അവര് ബുക്ക്‌ ചെയ്ത ഫ്ലൈറ്റ് കാന്സലായീന്നു   ! അന്കില്‍ന്റെ  മോന്‍ എന്റെ ക്ലാസിലാ അവന്‍ പറഞ്ഞതാ, അവര് പോണില്ലാന്ന് ! അത്‌ പറഞ്ഞു അവന്‍ അടുത്ത വാചകം പറയാന്‍  നിശബ്ദനായി. 
ഈ ഫ്ലൈറ്റുകള്‍ പറക്കാണ്ടിരുന്നാല്‍ നമ്മളെങ്ങിനെ നാട്ടീ പോകും ? പുത്രന്‍ ഇന്ത്യന്‍ വായുവാഹനത്തിന്റെ  അസുഖത്തെ  കുറിച്ചുള്ള ആശങ്ക മൊത്തമായി പങ്കു വെച്ചു. പ്രവാസത്തിന്റെ നിസ്സന്കത ബാധിക്കാത്ത അവന്‍ പെട്ടെന്നൊരു ആശയം മുന്നോട്ടു വെച്ചു. 
ഡാഡീ,  നമുക്കൊരു ഫ്ലൈറ്റ് വാങ്ങിചൂടെ ! എന്നീട്ടു അതീല്‍ പോകാലോ ?
ഡാ അതിനൊക്കെ നല്ല പൈസ വേണം ! അതത്ര എളുപ്പല്ല ! ഇവിടെ തോട്ടി വാങ്ങാന്‍ പൈസ ഇല്ലാതിരിക്കുംപോഴാ  ആനയെ വാങ്ങാന്‍ പറയുന്നത്. ഞാന്‍ മുറുമുറുത്തു ! അത്‌ കേട്ടീട്ടാവണം അവന്റെ കൌണ്ടര്‍ പോയന്റ് ഉടന്‍ വന്നു.  
ടീവീല്‍ ജോയ് ആലുക്കാസിന്റെ   ഫ്ലൈറ്റ് കാണാറുണ്ടല്ലോ ? ആള്‍ക്ക് ഇത്ര വലിയ പൈസ ഉണ്ടോ?
"ആവോ എനിക്കറിയില്ല". 
ഡാഡി സജീവന്‍ അങ്കിളിനോട് ചോദിക്ക് ഷെയര്‍ തരാന്‍ ! ആ അങ്കിളിനു പച്ചകറി ബിസിനസ്സാ. കയ്യില്‍ നല്ല പൈസ കാണും. നന്ദൂനു ഗാലക്സി പ്രോയാ വാങ്ങി കൊടുത്തെ ! പറഞ്ഞു നോക്ക്  ! പോരെങ്കില്‍ പിന്നെ എന്റെ കൂട്ടുകാരുണ്ട്, അവരുടെ അച്ഛന്മാരോട് പറയാന്‍ ഞാന്‍ അവരോടു പറയാം..! ഫ്ലൈറ്റിനു എന്റെ പേരു ഫ്രീ തരാം !

നീ ആള് കൊള്ളാലോ ? നീ യെംബിയെ സെലെക്റ്റ് ചെയ്താ  മതി ! നിന്റെ ഇന്‍റെറസ്റ്റ്‌  അതിലാ !
അയ്യേ, എനിക്ക് വേണ്ട അവളെ !
എന്ത് ? 
അല്ല ഡാഡി എന്താ പറഞ്ഞെ..യെമ്പി.. 
എവിടെയോ ഒരു മിസ്‌ അണ്ടര്‍സ്ടാണ്ടിംഗ് ഉണ്ടെന്നു  മനസ്സിലായി  അവന്‍ സ്വയം ബ്രേകിട്ടു. അവനെ കുറ്റം പറഞ്ജീട്ടു കാര്യമില്ല. ടീവീല്‍ മുഴുവന്‍ ഇത് തന്നെയല്ലേ ! മുടിഞ്ഞ പ്രണയകഥകള്‍  !
ഡാ, എം ബി എ ന്ന് വെച്ചാല്‍, ബിസിനസ് മാനെജ്മെന്റ്, ആ സബ്ജക്റ്റ് സെലെക്റ്റ് ചെയ്താ മതീന്ന്. നിന്റെ ബിസിനസ് ചിന്തക്ക് അതാ നല്ലത്. ജോലിയൊക്കെ കിട്ടി പൈസ ഉണ്ടാക്കി കൂട്ടുകാരെയെല്ലാം  കൂട്ടി നീയൊരു ഫ്ലൈറ്റ് വാങ്ങ്. എന്നീട്ടു നിന്റെ പേരിട്ടു വിളിച്ചോ ! 
അതൊന്നും പെട്ടെന്ന് നടക്കൂല ഡാഡി ! ഇപ്പൊ നമക്ക് നാട്ടീ പോകാനുള്ള പോംവഴിയെ കുറിച്ച് ചിന്തിക്കാം.
എന്ത് പോംവഴി ? 
നിങ്ങള്‍ എല്ലാരും കൂടി ഫ്ലൈറ്റ് വാങ്ങ് ! എന്റെ കൂട്ടുകാരന്റെ ചേട്ടന്‍ പൈലട്ടാ. ആളോടിചോളും.
നിനക്ക് എക്സാം അല്ലെ, സമയം കളയാതെ പോയ്‌ പടിച്ചേ !  മിസിസ് സംഭാഷണത്തെ ഇന്‍റെരെപ്റ്റ് ചെയ്തു പുത്രന്റെ ഐഡിയ വന്ന മുഖത്തേക്ക് രൂക്ഷമായി നോക്കി. അവന്‍ എപിസോഡില്‍ നിന്നു പതുക്കെ പിന്‍വലിഞ്ഞു സ്കൂളില്‍ മറന്നു വെച്ച  പുസ്തകം പതിവ് പോലെ ബാഗില്‍  തപ്പാന്‍ തുടങ്ങി.

രംഗം  രണ്ടു..
ഞാന്‍ ബെഡ്ഡില്‍ എന്തോ ആലോചിച്ചു കിടക്കുന്നു. കയ്യില്‍ ഒരു വൈറ്റ്‌ പേപ്പര്‍ ! ഒരു പേന ! നിശബ്ദമായ അന്തരീക്ഷം. നെറിയും, ആത്മാഭിമാനവും ഉള്ള  ഏതോ ഒരു വീമാനം സമയം പാലിച്ചു പതിവ് പോലെ ഉയര്‍ന്നു അകന്നകന്നു പോകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. 

എന്തായാലും ആ വീമാനം ഇന്ത്യന്‍ വംശജനല്ല! അതിലിപ്പോള്‍ ആത്മാഭിമാനമുള്ള യാത്രക്കാര്‍ ഇരുന്നു പ്രവാസികാര്യ മന്ത്രിയൊന്നുമില്ലാത്ത അവരുടെ നാട്ടിലേക്ക് പോകുകയാകും. എന്റെ മനസ്സ് എയര്‍ഇന്ത്യ വിട്ടു ആ ഫ്ലൈട്ടിനോടോപ്പം പറന്നു. 
റൂമില്‍ നല്ല ചൂട്, ഫ്ലൈറ്റിന്റെ പ്രൊപെല്ലര്‍ കറങ്ങുന്ന പോലെ ഫാന്‍ ഒരു ഇരമ്പല്‍ നല്‍കി കറങ്ങുന്നുണ്ട്. അതില്‍ നിന്നും  ഇടയ്ക്കു എയര്‍ ഇന്ത്യയുടെ ശബ്ദം ഇളകി വന്നത് വീണ്ടും ഫ്ലൈറ്റ് പരിഹാരത്തിലേക്ക് ചിന്തയെ നയിച്ചു. പുത്രന്‍ പറഞ്ഞ പോലെ സ്വന്തമായിറ്റ് വാങ്ങിയില്ലെങ്കിലും  ഒരു ഫ്ലൈറ്റ് പ്രവാസികള്‍ക്ക് സ്വന്തമായി വാങ്ങി ഓടിക്കുന്ന കാര്യം ഇനിയെങ്കിലും ആലോചിച്ചുകൂടെ ! കുറെ പ്രവാസി വ്യവസായികള്‍ ഇല്ലേ. പതിനായിരങ്ങള്‍ക്ക് ഗള്‍ഫില്‍ ജോലി കൊടുത്തു പ്രവാസത്തിന്റെ മണമുള്ള ബിസിനസ്സുകാര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമാണോ ഇത്.  
എന്നാലും ഇത്ര കാലായിട്ടും അവരെന്തേ അങ്ങിനെ വിചാരിക്കാത്തത്. അതോ നടക്കില്ലെന്നു കരുതിയിട്ടാണോ. ഏയ്‌ അതായിരിക്കില്ല ! തല്പര്യമില്ലാഞ്ഞിട്ടാണോ ! ഇതിനായി ഷെയര്‍ ആവശ്യമുണ്ടെന്നു പറഞ്ഞാല്‍ മലയാളികളായ പ്രവാസികളുടെ ഷെയര്‍ മാത്രം മതിയാകും ഒരു വീമാന കമ്പനി തുടങ്ങാന്‍ ! വേര്‍ ദ വേള്‍ഡ് കം ടു ഷോപ്പ് ലുലൂന്റെ  ഓണര്‍ യൂസഫലി വിചാരിച്ചാല്‍ പോരെ ! ആള്‍ടെ ലോകമാകെ വ്യാപിച്ചു കിടക്കുന്ന ബിസിനസ് തിരക്കിനിടയില്‍ ഈ പുലിവാല്‍ കൂടി വേണ്ടെന്നു വെച്ചതാവാം ! ന്നാലും ഒന്നവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ പ്രവാസികളുടെ യാത്ര ചന്കിടിപ്പിനുള്ള പോംവഴി അറിയാമായിരുന്നു. അനേകായിരങ്ങള്‍ക്ക് ജോലി നല്‍കിയ ബിസിനെസ്സ് ഗ്രൂപ്പ് ഗള്‍ഫാര്‍ മുഹമ്മദലി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനങ്ങളുമായി ചിരിച്ചു നില്‍ക്കുന്ന രാമചന്ദ്രന്‍, പിന്നെ വിശ്വസ്തതക്ക് എപ്പോഴും അര പണത്തൂക്കം മുന്നിലുള്ള ആലുക്കാസ് ഗ്രൂപ്പ് അങ്ങിനെ കുറെ...
ഇവര്‍ക്കെന്തേ  ഫ്ലൈറ്റ് കമ്പനി ഇഷ്ടല്ലേ ! 
വലിയ ഉയരത്തില്‍  ആലോചിചീട്ടാവനം  ഉറക്കവും വരുന്നുണ്ട്.
അല്ല നിങ്ങളെന്താ കയ്യില്‍ കടലാസും, പേനയുമായി ഇങ്ങിനെ മിണ്ടാതെ കിടക്കുന്നത്. മിസിസ് പിറുപിറുത്തത്  എനിക്ക് അവ്യക്തമായി. 
ര്നീം ടിര്‍നീം ര്നീം ടിര്‍നീം...
ബെല്ലടിക്കുന്നുണ്ട്. ആള്‍ തിരക്കിലായിരിക്കും.
ഹെലോ..ഇത് ലുലൂന്റെ ഓണരാണോ !
സ്പീകിംഗ്, താങ്കള്‍ ആരാ !
ഞാന്‍ ഒരു പ്രവാസി. തിരക്കിലാണോ ?
തിരക്കിലാണ് ! ഫ്ലൈട്ടിലുമാണ് ! എങ്കിലും പറയൂ...
ഫ്ലൈറ്റ് എയര്‍ ഇന്ത്യയാണോ ?
ഇത് ചോദിക്കാനാണോ  വിളിച്ചത് ?
അല്ല, ഞാന്‍ വിഷയത്തിലേക്ക് വരാം.
താങ്കള്‍ക്കറിയാലോ, എയര്‍ ഇന്ത്യ സര്‍വീസുകള്‍ പലതും റദ്ദാക്കീത്. പിന്നെ ഉള്ളത് തന്നെ ഭയങ്കര ചാര്‍ജാ ! പോരാത്തതിനു പൈലറ്റുമാരുടെ സമരം! കുടുംപവുമായി നാട്ടില്‍ പോകാണംന്നു വിചാരിച്ചാല്‍ മാനംമുട്ടെ ഉയര്‍ത്തിയ ഫ്ലൈറ്റ് ചാര്‍ജു സമ്മതിക്കൂല. പിന്നെ മുന്നറിയിപ്പില്ലാതെ ഇവരുടെ സര്‍വീസ് കാന്സലെശന്‍ ! താങ്കള്‍ വിചാരിച്ചാല്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ പ്രവാസികളുടെതായി ഒരു എയര്‍ലൈന്‍ സ്ഥാപിച്ചുകൂടെ ? ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ജീട്ടു മറുപടിക്ക് കാതോര്‍ത്തു. 
അത്‌ ! ഞാന്‍ അതെ പറ്റി ആലോചിചീട്ടില്ല ! 
കൊച്ചിന്‍ എയര്‍പോര്‍ട്ടിന്റെ ടയരക്ടര്‍ കൂടിയായ താങ്കള്‍ക്കു ഇതെപറ്റിയൊക്കെ അറിയാലോ ? പ്രവാസികളുടെ ഹൃദയമിടിപ്പും വേദനയും  താങ്കളേക്കാള്‍ അറിയുന്ന മറ്റൊരാളും ഉണ്ടാവില്ല. അതുകൊണ്ട് പ്രവാസികളെ മുള്ളിന്മേല്‍ നിര്‍ത്തുന്ന എയര്‍ ഇന്ത്യക്ക് പകരം നമുക്ക് അതായത്  പ്രവാസികള്‍ക്ക് ഒരു...ഹലോ ഹലോ. 
എയര്‍ ഇന്ത്യയില്‍ സ്ഥാനം ഉള്ളത് കൊണ്ടത്‌ പറഞ്ഞത് ഇഷ്ടായിട്ടുണ്ടാവില്യെ..ഹെലോ...

"കേള്‍ക്കുന്നുണ്ട് പറഞ്ഞോളൂ." 
അല്ല ഇങ്ങിനെയൊന്ന് താങ്കള്‍ സെറ്റ് അപ് ചെയ്യുവാണെങ്കില്‍...ആദ്യമേ ചെയ്യേണ്ടതായിരുന്നു, വൈകിപോയി, ഇപ്പോഴെങ്കിലും... . ഒന്നല്ലെങ്കില്‍ അതിന്റെ ലാഭവിഹിതത്തിന്റെ ഗുണഭോക്താക്കള്‍ നമ്മള്‍ പ്രവാസികള്‍  തന്നെ ആവാലോ.  
കൊള്ളാം, നല്ല ഐഡിയാ ! താങ്കള്‍ എന്ത് കൊണ്ടെന്നെ മുമ്പ് വിളിച്ചില്ല.. അങ്ങിനെ വിളിച്ചിരുന്നെങ്കില്‍ പണ്ടേ നമ്മുടെ വീമാനത്തില്‍ നമ്മള്‍ യാത്ര ചെയ്തേനെ ! 
"അത്‌ ഞാന്‍...താങ്കളുടെ റിയാക്ഷന്‍ എങ്ങിനെ ആണെന്ന് അറിയില്ലല്ലോ." ആ കുറ്റപ്പെടുതലില്‍ കാര്യമുണ്ടെന്നു തോന്നി. അതോ ഒന്നു തമാശിച്ചതാണോ ? 
പറഞ്ഞോളൂ, പ്രവാസി, താങ്കള്‍ എങ്ങിനെയാണ് ഇത് ഉദേശിക്കുന്നത്..
ഇതിനായി ഒരു കമ്പനി രൂപീകരിക്കേണ്ടത് എങ്ങിനെയെന്ന് താങ്കള്‍ക്കരിയാലോ.ഒരു  മേജര്‍ ഷെയര്‍ താങ്കളും, താങ്കളെ പോലുള്ള മറ്റു പ്രവാസി ബിസിനസ് കാരും എടുക്കുക. ബാക്കി ഇവിടത്തെ പ്രവാസികള്‍ ഷയര്‍ എടുത്തുകൊള്ളും ! ഈ എയര്‍ലൈന്‍ വിജയിപ്പിക്കുന്ന കാര്യം പ്രവാസികളേറ്റു! പെട്ടെന്ന് തന്നെ തുടങ്ങുകയായിരുന്നെങ്കില്‍....!
ശരി, ശരി. എന്തായാലും എന്റെ ഭാഗത്ത്‌ നിന്നും താമസം ഉണ്ടാവില്യ ! ലെറ്റ്‌ മി എമ്ബാര്‍ക്ക് ഫ്രം ദിസ്‌ ഫ്ലൈറ്റ് ! ഐ വില്‍ സ്റ്റാര്‍ട്ട്‌ ദ  പ്രോസെസ്സ് ! ഫ്ലൈറ്റ് ഇപ്പോള്‍ ലാന്‍ഡ്‌ ചെയ്യുകയാണ്, പിന്നെ വിളിക്കാം. 
എല്ലാം ശരിയായിട്ടു തിരിച്ചു വിളിക്കും എന്ന വിശ്വാസത്തില്‍ സംഭാഷണം അവസാനിപ്പിച്ചു ഫോണ്‍ കട്ട് ചെയ്തു.
അല്ല നിങ്ങള്‍ തിരക്കുപിടിച്ച് ഈ ഒരുങ്ങുന്നത് എവിടെ പോകാനാ  ! 
ഓ അത്‌ തിരക്കിനിടയില്‍ പറയാന്‍ വിട്ടുപോയി. എല്ലാരും വേഗം ഒരുങ്ങ് നമ്മള്‍ ഇന്ന് നാട്ടില്‍ പോകുകയാ നമ്മുടെ എയര്‍ലൈന്‍സില്‍ ! എന്റെ മറുപടി കേട്ടു  മിസിസ്സ് പകച്ചു നിന്നു, പിന്നോയൊരു ചോദ്യം.
നമ്മുടെ എയര്‍ലൈന്‍സോ. അതെത് എയര്‍ലൈന്‍സ് ?
സംസാരിച്ചു നില്‍ക്കാന്‍ നേരല്യ. എല്ലാം എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ കാണാം.
ടികട്ടുകള്‍ കൌണ്ടറില്‍ കൊടുത്തു എമിഗ്രേഷന്‍ കഴിഞ്ഞു ഫ്ലൈട്ടിലേക്ക് നടന്നു. പ്രഥമ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യുവാന്‍ പ്രമുഖ പ്രവാസി ബിസിനസ്  മാഗ്നറ്റുകളും  ഫ്ലൈട്ടിനരികെ എത്തിയിട്ടുണ്ട്. 


തിരക്ക് കണ്ടീട്ടു   ഫ്ലൈറ്റ് ഫുള്ളാകുമെന്ന്  തോന്നുന്നു. ബാക്കിയുള്ളവര്‍ നില്‍ക്കേണ്ടി വരും ! എന്നാലും സാരല്യ. നമ്മള്‍ മലയാളികള്‍ക്ക് അതൊന്നും പ്രശ്നല്ല. എങ്ങിനെയെങ്കിലും നാട് പിടിച്ചാല്‍ മതി. 
മുണ്ടും നേര്യതും ഉടുത്ത എയര്‍  ഹോസ്ടസുകളും, എയര്‍ ഹോസ്ടന്മാരും ഫ്ലൈട്ടിനകതെക്ക് കൈകൂപ്പി സ്വാഗതം ചെയ്തു ! നല്ല ഭംഗീണ്ട് അകം കാണാന്‍! കിട്ടിയ സ്ഥലത്തൊക്കെ എല്ലാവരും ഇരുന്നു. ഫ്ലൈറ്റ് ഫുള്ളായി. ചിലര്‍ സീട്ടുകള്‍ക്കിടയിലുള്ള സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു. ചിലര്‍ റൂഫ് കാബിനില്‍ ബാലന്‍സ് ചെയ്തു പിടിച്ചു നിന്നു. ഫ്ലൈറ്റിന്റെ ഡോര്‍ തുറന്നു പിടിച്ചു ആളുകള്‍ ബസില്‍ തൂങ്ങി നില്‍ക്കുന്ന നാട്ടിലെ പരിചയം വെച്ചു  അഡ്ജസ്റ്റ് ചെയ്തു നിന്നു. അതിനിടയില്‍ ഫ്ലൈറ്റ് പൊങ്ങാന്‍ നേരമുള്ള അനൌന്‍സ്മെന്റ് മാതൃ ഭാഷയില്‍ മൊഴിഞ്ഞത് കേട്ടു എല്ലാവര്ക്കും രോമാഞ്ചമുണ്ടായി ! ഉയരാന്‍ തുടങ്ങുമ്പോള്‍ എല്ലാവരും ഇരിക്കണമെന്നും, ബെല്ട്ടുള്ളവര്‍ ഇടണമെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ മറ്റുള്ളവരെ തള്ളിമാറ്റി എങ്ങിനെ പുറത്തേക്കു ചാടണമെന്നും ലൈവായി കാണിച്ചും  കേള്‍പ്പിച്ചതിന് ശേഷം ഫ്ലൈറ്റ് ഒരു ഇരമ്പലോടെ ഉയര്‍ന്നു പൊങ്ങി. ആ സമയം ചിലര്‍ ദേശീയ ഗാനം പാടി, ചിലര്‍ കണ്ണടച്ചു പ്രാര്‍ഥനയില്‍ മുഴുകി, തങ്ങളെ ഫിറ്റാക്കാനുള്ള  ബിവറേജസ് കോര്‍പറേഷന്‍   ട്രോളി ഇപ്പൊ വരുമെന്ന് കരുതി ചിലര്‍.   
പ്രവാസികള്‍ക്ക് വേണ്ടി പ്രവാസികാളാല്‍ ഒരു പ്രവാസികളുടെ എയര്‍ലൈന്‍ ! "എന്തായാലും ഇത് കലക്കും" ഒരു യാത്രക്കാരന്‍  ഒരു പരസ്യ വാചകം കടമെടുത്തു ഇരമ്പലിനിടയില്‍  പറഞ്ഞു 
ഇതെന്തേ നമുക്ക് ആദ്യം തോന്നിയില്ല...
എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട്, സുഹൃത്തേ...തൊട്ടടുത്തിരുന്നയാള്‍  സമാധനപെടുത്തി.
കേരളമെത്താരായെന്നു തോന്നുന്നു. താഴേക്കു നോക്കുമ്പോള്‍ കൊടി പിടിച്ച ഒരു പ്രകടനം ട്രാഫിക് ജാമാക്കി പോകുന്നത് ചെറുതായി കാണാം. ഒരു കവലയില്‍ കുറെ ആളുകള്‍ പ്രസംഗം കേട്ടു കയ്യടിക്കുന്നത് കാണാം. ഇവരൊക്കെ പണിക്കു പോകാതെ എങ്ങിനെ ജീവിക്കുന്നു എന്നല്ഭുതപെട്ടു. ആരെയെങ്കിലും കൊലവിളി നടത്തുന്നത് കേട്ടു കയ്യടിക്കുന്നതാണോ ഈ ജനം ! ആര്‍ക്കറിയാം.
ഇതിനിടയില്‍ അനൌന്‍സ്മെന്റ് മുഴങ്ങി. " യാത്രക്കാര്‍ ശ്രദ്ധിക്കുക, എല്ലാരും ഇരിക്കുന്ന സ്ഥലത്ത് തന്നെ ഇരിക്കുക. ഫ്ലൈറ്റ് ലാന്റ് ചെയ്യുകയാണ്. പിന്നെ,  അവരവരുടെ ബാഗേജ് എടുക്കാതെ  മറ്റുള്ളവരുടെ ബാഗേജ് എടുത്തു കടന്നു കളയാതിരിക്കാന്‍  ശ്രമിക്കുക.  നന്ദി ! വീണ്ടും വരിക ! വരണം, കാരണം ഇത് നമ്മളുടെ എയര്‍ലൈന്‍സ് ആണ്. 
ഫ്ലൈറ്റ് ഒരു ഇരമ്പലോടെ രണ് വേയിലിറങ്ങി കുലുങ്ങി നിന്നു !
ഹേയ് ! ഇതെന്തുറക്കമാ...ബെഡ് ഇളക്കി കൊണ്ടു മിസിസ്സിന്റെ ശബ്ദം.  
ഇത്ര പെട്ടെന്ന് നാടെത്തിയോ ? 
നാടോ, ഏത് നാട് ? നിങ്ങള്‍ക്കെന്തു പറ്റി.....? എണീറ്റു വന്നു ഭക്ഷണം കഴിക്ക് !
ഓഹോ അപ്പൊ ഞാന്‍ കണ്ടതൊക്കെ സ്വപ്നായിരുന്നോ ? 
എന്ത് സ്വപനം ? മിസിസ്സ് എന്റെ കയ്യിലുള്ള വെള്ളപേപ്പര്‍ വാങ്ങി. അത്‌ വായിക്കുന്നതിനു മുമ്പ് പെട്ടെന്നൊരു ചോദ്യം. 
ഇതാര്‍ക്കാ ഇത് ? ഞാനറിയാതെ നിങ്ങള്‍..
മിസിസ്സ് പേപ്പര്‍ വായിക്കാന്‍ തുടങ്ങി...
പ്രവാസികളുടെ യാത്രാ ക്ഷാമം പരിഹരിക്കുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ സ്വന്തമായി പ്രവാസികള്‍ ഒരു ഫ്ലൈറ്റ് കമ്പനി രൂപീകരിക്കെണ്ടാതായി വന്നിരിക്കുന്നു. മറ്റു എയെര്‍ ലൈനുകളെ പോലെ വെകേഷന്‍ സമയത്ത്  പ്രവാസികളേ  കൊള്ളയടിക്കാതെ ഏറ്റവും ചുരുങ്ങിയ ടികെറ്റ്   നിരക്കില്‍ സമരങ്ങല്‍ക്കന്യമായ ഒരു എയര്‍ലൈന്‍ ആണ് ലക്‌ഷ്യം. ഈ വഴിക്ക് ചിന്തിച്ചില്ലെങ്കില്‍ അധ്വാനിച്ചു നേടിയ വരുമാനം മുഴുവന്‍ എയെര്‍ ലൈന്‍ കമ്പനികള്‍ അകത്താക്കി സമരത്തിന്റെ പേരു പറഞ്ഞു നമുക്ക് നേരെ കൊഞ്ഞനം കുത്തും. ഇതിലേക്കുള്ള ഫണ്ട് എല്ലാ പ്രവാസികളില്‍ നിന്നും ഷെയര്‍ പിരിച്ചു കണ്ടെത്താന്‍ കഴിയും. 
പ്രവാസി ബിസിനസ്സുകാരുടെ ഷെയര്‍..
അഞ്ചു ലക്ഷം പ്രവാസികളില്‍ നിന്നും ഒരാളുടെ ചുരുങ്ങിയ ഷെയര്‍ വിഹിതം...
ഒരു ഫ്ലൈറ്റിന്റെ വില:
ഓപറേഷന്‍  ചിലവുകള്‍...
വര്‍ഷാന്ത്യമുള്ള  ലാഭം.... 
കൊള്ളാം, മര്കട്ടീന്നു വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്ടിടാന്‍ തന്ന പേപ്പറില്‍ നിങ്ങള്‍ എന്തൊക്കെയാ ഈ എഴുതി വെച്ചിരിക്കുന്നത് ! നടക്കാത്ത കാര്യം ! 
ഇതെന്താ നടക്കില്ലേ ! നമ്മുടെയൊക്കെ ഷെയര്‍ പിരിച്ചു എയര്‍പോര്‍ട്ടുകള്‍ ജില്ലകള്‍ തോറും സ്ഥാപിക്കാമെങ്കില്‍  എന്ത് കൊണ്ടു ഫ്ലൈറ്റിനു  പറ്റില്ല. എന്റെ മറുപടിക്ക് മുമ്പില്‍ മിസിസ് പതറി !
പിന്നെ! ഇതെന്താ ഫ്ലൈറ്റ് ഓപറേഷന്‍ ടാക്സി കാര്‍ പോലെയാനെന്നാ കരുത്യേ.. നടക്കാത്ത   ഓരോ കാര്യങ്ങള്‍ എഴുതി സ്വന്തം ഫ്ലൈറ്റില്‍ നാട്ടീ പോയെന്നു സ്വപ്നം കണ്ടത്രെ !
ദേ, വേഗം ചെന്ന് കുബ്ബൂസ് വാങ്ങി കൊണ്ടു വന്നാല്‍ ഭക്ഷണം കഴിക്കാം...!