24 ഡിസംബർ 2008

ഇസ്ലാം - വിമോചനത്തിന്റെ ശബ്ദം

എവിടെ ബിലാല്‍ ?
ക അബാലയത്തില്‍ ആദ്യത്തെ ബാങ്ക് മുഴക്കുവാനായി പ്രവാചകന്‍ അന്ന്വേഷിക്കുന്നത് കറുത്തിരുണ്ട, പതിഞ്ഞ മൂക്കുള്ള ആ നീഗ്രോ വിനെ ! ബിലാലുബ്നു രബാഹ് .

പ്രമാണിമാരും, ഉന്നതരുമായി കഅബയില്‍ പലരും കൂടി നില്‍ക്കുന്നുണ്ട്‌. ചരിത്ര സംഭവമാകാന്‍ പോകുന്ന, ആദ്യത്തെ ബാങ്ക് വിളിക്ക് സാക്ഷിയാകുവാന്‍ .

എവിടെ ബിലാല്‍?

എല്ലാവരുടെയും കണ്ണുകള്‍ ബിലാലിലേക്ക് തിരിഞ്ഞു. ഒരു ഭാഗത്ത് മാറി നില്ക്കുന്ന ബിലാലിന് അത് വിശ്വസിക്കാനായില്ല. ഈ വിരൂപിയായ, കറുത്തിരുണ്ട എന്നെയാണോ ഇസ്ലാമിന്റെ മഹോന്നത ഗേഹത്തില്‍ ചവിട്ടി കയറി, സൃഷ്ടാവിന്റെ നാമം വിളംബരം ചെയ്യുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്ര നാളും അടിമയായി, വിവേചനത്തിന്റെ, പീടനതിന്റെ രുചി മാത്രം അനുഭവിച്ചിരുന്ന തനിക്ക് പ്രവാചകന്‍ നല്കുന്ന പരിഗണന വിശ്വസിക്കാനായില്ല.

എല്ലാവരും ഒരുവേള നിശബ്ദരായി . ബിലാലിന്റെ കണ്ണുകള്‍ നിറഞ്ഞു.

അല്ലയോ ബിലാല്‍, താങ്കള്‍ ക ആബലായത്തിന്റെ ഉച്ചിയില്‍ കയറി ബാങ്ക് മുഴക്കൂ.
കറുത്തവനും, വെളുത്തവനും, ധനികനും, ദരിദ്രനും എല്ലാവരും തുല്ല്യരാനെന്ന, ദൈവിക ആദര്‍ശം ലോകത്ത് മുഴങ്ങുകയാണ് . ആദര്‍ശത്തെ വിളംബരം ചെയ്യുന്ന പ്രഖ്യാപനംബിലാലിന്റെ ബാങ്കിലൂടെ ലോകം ശ്രവിക്കുകയാണ്.

ജാതി മത, വര്‍ഗ വിവേചനത്തില്‍, മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്ത്ത ലോകത്ത് കാബലായത്തിന്റെ ഉച്ചിയില്‍ ബിലാലിന്റെ ശബ്ദം ലോകത്ത് നിലക്കാത്ത പ്രതിഫലനങ്ങള്‍ തീര്ത്തു കഴിഞ്ഞിരിന്നു.

പ്രവാചകന്‍ ബിലാലിനെ ആശ്ലേഷിക്കാന്‍ കാത്തു നില്‍ക്കുകയാണ്‌.

........
ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന അടിമ വ്യവസ്ഥിതി പ്രവാചക കാലഘട്ടതിലും അറേബ്യയില്‍ നിലനിന്നിരുന്നു.മനുഷ്യനെ എല്ലാ വിധ അടിമത്തങ്ങളില്‍ നിന്നും, ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുക എന്ന ദൌത്യം പ്രായോഗിക ജീവിതത്തില്‍ എത്റെടുതായിരുന്നു പ്രവാചകന്‍ അടിമത്വത്തില്‍ നിന്നും, ചൂഷണത്തില്‍ നിന്നും ഒരു മാനവിക സഹോദര്യത്തിലേക്ക് മനുഷ്യനെ മാറ്റിയത് . അത് ചെറിയ വിപ്ലവമായിരുന്നില്ല .സൃഷ്ടാവ് സൃഷ്ടികലെല്ലാവരും തുല്ല്യരാനെന്നു പറയുമ്പോള്‍ ഇസ്ലാം ലോകത്തിനു വെളിച്ചം പകരുകയായിരുന്നു . ജാതിയുടെ പേരില്‍ മനുഷ്യനെ വിഭജിച്ചു മാനസികവും , ശാരീരികവുമായ പീഡനങ്ങള്‍ എല്‍കുന്ന മനുഷ്യ സമൂഹങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ദൈവങ്ങളുടെ പേരിലുള്ള ആരാധന ആലയങ്ങളില്‍ പോലും ആ വിവേചനം അവസാനിക്കുന്നില്ല. . ഇസ്ലാമിന്റെ വെളിച്ചം ലോകത്താകെ പരന്നതും , ആ യുക്തി ധര്ശനതിലേക്ക് മനുഷ്യര്‍ ഒഴുകിയതും അത് കൊണ്ടാണ്. ഒരു യഥാര്‍ത്ഥ ദൈവിക ദര്‍ശനം ലക്ഷ്യമാക്കുന്നത് അത്തരമൊരു മാനവീക സമത്വമാണ് . ആ വിപ്ലവ ശബ്ദം മുഴക്കാന്‍ പ്രവാചകന്‍ തിരഞ്ഞെടുത്തത് അടിമായായിരുന്ന ബിലാലിനെയും !

06 ഡിസംബർ 2008

ഈദ്, മാനവ വിമോചനത്തിന്റെ ആഘോഷം



"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു"


ഒരു പ്രവാഹമായി, ഒരു പുഷ്പതിലെ ദളങ്ങള്‍ പോലെ


നയനാന്ദകരമായ കാഴ്ചയാണ് മക്കയില്‍ - ക അബയില്‍ താരതമ്മ്യത്തിനു മറ്റൊന്നുമില്ലാത്ത വിധം ലോകം ദര്‍ശിക്കുന്നത്. വിസ്മയിപ്പിക്കുന്ന ഈ കാഴ്ച തന്നെയാണ് ഇസ്ലാമിന്റെ സന്ദേശവും .

മാനവ സാഹോദര്യത്തിന്റെ പ്രകടിത രൂപം.

ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നു കറുത്തവനും, വെളുത്തവനും, ധനികനും,ദരിദ്രനും,അറബിയും, അനറബിയും, മനുഷ്യ വംശത്തില്‍ പിറന്നു ഇസ്ലാമിന്റെ സമത്വത്തിന്റെ സൌന്ദര്യം ജിവിതത്തില്‍ ഏറ്റു വാങ്ങിയവര്‍.


അതിന്റെ പ്രയാണം മനുഷ്യ വംശത്തിന്റെ തുടക്കം മുതല്‍ ആദ്യ മനുഷ്യന്‍ - ആദം (നബി), നോഹ, എബ്രഹാം, മോസസ്, ജീസസ്, പിന്നെ മനുഷ്യ സമൂഹത്തിന്റെ വികാസതിനോടുവില്‍ അവസാന പ്രവാചകനായി മുഹമ്മദ് (എല്ലാവരിലും സൃഷ്ടാവിന്റെ സമാധാനം വര്‍ഷിക്കട്ടെ)


സമൂഹത്തിലെ എല്ലാവിധ ചൂഷണങ്ങളെയും, വിവേച്ചനങ്ങളെയും പൊട്ടി ചെറിഞ്ഞു മനുഷ്യനെ സമത്വത്തിന്റെ ,സാഹോദര്യത്തിന്റെ, നീതിയുടെ വെളിച്ചം എന്തെന്ന് വിളംബരം ചെയ്ത ഇസ്ലാം.


ആ വിളംബരം ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിയ മനുഷ്യര്‍ വര്‍ണ്ണ, ഭാഷ, ദേശങ്ങള്‍ ക്കതീതമായി ഒരു മനുഷ്യ സമൂഹമായി , ഒരു ഹൃദയമായി, ഒരു ലക്ഷ്യമായി, ഒരു ശബ്ദമായി മക്കയില്‍- ക അബയില്‍ ഉയരുകയാണ്.


"സൃഷ്ടാവേ നിന്റെ സന്ദേശം ഏറ്റു വാങ്ങി ഞങള്‍ വന്നിരിക്കുന്നു. ഏകനായ സൃഷ്ടവല്ലാതെ മറ്റൊരു ശക്തിയും ഇല്ലായെന്ന് , ഞങ്ങളിതാ പ്രഖ്യാപിക്കുന്നു".

ഇസ്ലാം അങ്ങിനെയാണ്,

ഇസ്ലാമില്‍ അങ്ങിനെയാണ് .

മനുഷ്യ സമൂഹത്തിന്റെ പ്രയാണത്തില്‍ ഒരു വേളപ്രവാചകനായ എബ്രഹാം (ഇബ്രാഹിം) ഒരു ചരിത്രത്തിന്റെ ഗതിയൊഴുക്കിനു വിത്ത് പാകുകയായിരുന്നു. വിശ്വാസത്തിന്റെ തീച്ചൂളയില്‍ ഏക പുത്രനെ ബലി കൊടുക്കുവാന്‍ തയ്യാറായ, ഒരു ദൈവിക പരീക്ഷണത്തില്‍ പതറാതെ നിലകൊണ്ട പ്രവാചകന്‍. പിതാവിന് വിനയന്നിതനായി പുത്രനും.

ഈ മഹനീയ ചിത്രം എന്നും വിശ്വാസികള്‍ക്ക് ഉള്പുളകമായിരിക്കും.


ചൂഷണ ഭരണ നേതൃത്വത്തിനെ തിരെ മനുഷ്യ നിര്‍മിത വിഗ്രഹ വല്‍കൃത മതങ്ങല്‍ക്കെതിരെനിലകൊണ്ട പ്രവാചകന്‍, പുത്രന്‍ ഇസ്മയില്‍, മാതാവ് ഹാജറ, സഫ, മാര്‍ വാ,

ലോകത്ത് മുഴുവന്‍ മനുഷ്യ സമൂഹങ്ങളിലൂടെ നിലക്കാതെ ഉറവയായി പ്രവഹിക്കുന്ന സംസം

.ഇസ്ലാം പ്രവഹിക്കുകയാണ് നിലക്കാതെ.......

മതത്തിന്റെയും, ജാതിയുടെയും പേരില്‍ നേരിടുന്ന അവഗണനകളും, വിവേചനങ്ങളും, ചൂഷണങ്ങളും, താഴ്ന്നവനെന്നും, ഉന്നതെന്നെന്നുമുള്ള വേര്‍തിരിവുകളും നിലനില്ക്കുന്ന സമൂഹത്തില്‍ ഇസ്ലാം എന്ന ഉന്നത ദര്‍ശനത്തിനു ഇന്നും, എന്നും പ്രസക്തിയുണ്ട്.


അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍....വലി ല്ലാ ഹില്‍ഹംദ്‌.


21 നവംബർ 2008

മാനവീകതയുടെ വീഥിയിലൂടെ ...

സകല അനാചാരങ്ങളും, ചൂഷണങ്ങളും നടമാടിയിരുന്ന അറേബ്യയില്‍
ഒരു ജനതയുടെ മാറ്റത്തിനു തുടക്കം കുറിച്ച പ്രവാചക ജീവിതത്തിന്റെ തുടക്കത്തിലെ ഒരു ദിവസം.

തന്‍റെ വിറകു കെട്ട് തലയിലേറ്റി തരുവാന്‍ ആരുടേയെങ്കിലും സഹായം കിട്ടിയെന്കില്‍ എന്ന് പ്രതീക്ഷിച്ചു ഒരു സ്ത്രീ നില്‍ക്കുമ്പോള്‍ ഒരാള്‍ സമീപത്തേക്ക് നടന്നു വരുന്നതു കണ്ടു .

ആ സ്ത്രീ ചോദിച്ചു,

മകനെ, താഴെയിരിക്കുന്ന ഈ വിറകു കെട്ട് എന്റെ തലയില്‍ വെക്കുവാന്‍ ഒന്നു സഹായിക്കുമോ?

അവരുടെ നിസ്സഹായത മനസ്സിലാക്കിയ മനുഷ്യന്‍ ആ വിറകു കെട്ട് പൊക്കി സ്വന്തം തലയില്‍ വെച്ചതിനു ശേഷം ചോദിച്ചു,
ഞാന്‍ ഇതെവിടെയാണ് എത്തിച്ചു തരേണ്ടത്‌?
എന്റെ വീട്ടിലേക്കാണ്, എന്റെ പിറകെ വരൂ.

ആ മനുഷ്യന്‍ വിറകു കെട്ടുമായി അവരുടെ പിറകെ നടന്നു, കുറച്ചു ദൂരം പിന്നിട്ടു വീട്ടിലെത്തി. വിറകു കെട്ട് താഴെ ഇറക്കി വെച്ചു തിരികെ പോകാനൊരുങ്ങിയ ആ മനുഷ്യനോട് സ്ത്രീ നന്ദി പൂര്‍വ്വം പറഞ്ഞു,

എന്റെ കയ്യില്‍ മകന് ഇതിന് പ്രതിഫലമായി നല്‍കാന്‍ ഒന്നുമില്ല, എങ്കിലും ഒരുപദേശം മകന് തരേണ്ടതുണ്ട്.

എന്താണത്!

"അത്, നമ്മുടെ നാട്ടില്‍ മുഹമ്മദ് എന്ന ഒരാള്‍ ആളുകളെ അയാളുടെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും, മാറ്റുകയും ചെയ്യുന്നുണ്ട്. നല്ലവനായ മകന്‍ അയാളുടെ സമീപത്തൊന്നും ചെന്നു പെടരുത്. സൂക്ഷിക്കണം."
ഇതു കേട്ടു ആ മനുഷ്യന്‍ പുന്ചിരിച്ചു കൊണ്ടു പ്രതിവചിച്ചു,
"നിങ്ങള്‍ പറയുന്ന ആ 'മുഹമ്മദ്' ഞാനാണ്" . ആ ശബ്ദം ലോകത്തിന്റെ കര്‍ണപുടങ്ങളില്‍
പ്രധിധ്വനിച്ചു

ആ സ്ത്രീ സ്തബ്ധയായി നില്‍ക്കവേ പ്രവാചകന്‍ നടന്നകന്നു,
ഒരു ഹൃദയത്തില്‍, സമൂഹത്തില്‍, ലോകത്തില്‍
തരം ഗങ്ങള്‍ സൃഷ്ടിച്ചു കൊണ്ടു !

..............
പ്രവാചക ജീവിതത്തില്‍ നിന്നുമുള്ള ഒരു ചെറിയ സന്ദര്‍ഭമാണ് താങ്കള്‍ വായിച്ചത്. ദൈവിക വിശ്വാസം ജീവിതത്തിന്റെ പ്രായോഗിക മേഖലയില്‍ പ്രതിഫലിക്കുന്നതയിരിക്കനമെന്ന വ്യക്തമായ സന്ദേശം സമൂഹത്തിനു നല്കി സ്വന്തം ജീവിതത്തിലൂടെ. അവിടെയാണ് ഇസ്ലാം പൌരൊഹിത്വതിനു അന്യമാകുന്നത്‌. പ്രവാചകന്റെ ജീവിതം ഒരു സമൂഹത്തിന്റെ , ലോകത്തിന്റെ ചിന്താ ധാരയില്‍ എപ്രകാരമാണ്‌ മാറ്റങ്ങള്‍ വരുത്തിയതെന്ന് ഒരു താരതമ്യത്തിലൂടെ കാണാന്‍ കഴിയുന്ന വിധം സുതാര്യമാണ്. മനുഷ്യനെ ജാതിയുടെയും, അതിന്റെ പേരിലുള്ള ചൂഷണത്തെയും നിഷ്കാസനം ചെയ്ത ഒരു ദൈവിക ആദര്‍ശം. മനുഷ്യര്‍ എല്ലാവരും തുല്ല്യരാനെന്ന തുറന്ന പ്രഖ്യാപനം. മീഡിയകളും, യാത്ര സൌകര്യങ്ങളും ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രവാചകന്‍ ലോകത്തില്‍ നിറഞ്ഞു നിന്നത് മാതൃക പരമായ ജീവിതത്തിലൂടെയാണ്.

12 ഒക്‌ടോബർ 2008

ഇസ്ലാം യുക്തിയുടെ ദര്‍ശനം

ഇസ്ലാം എന്നത് വെറുമൊരു ദൈവ സങ്കല്പ്പതിലതിഷ്ടിതമായ മതമല്ല. മനുഷ്യനെ തങ്ങളെ ബാധിച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള ചൂഷണത്തില്‍ നിന്നും വിമോചിപ്പിക്കുകയും, മനുഷ്യനെ സാമൂഹികമായി പരിവര്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തമായ ദൈവിക പദ്ധതിയാണ് അത്. നന്മകള്‍ ചെയ്യാന്‍ മാത്രം പ്രേരിപ്പിക്കുന്ന ഒരു ആദര്‍ശം. പ്രവാചകമാരിലൂടെ സകല സമൂഹങ്ങളിലും എത്തിക്കപ്പെട്ട ശരിയായ മാര്‍ഗം. മനുഷ്യന്റെ യുക്തിയോട് സമരസപെട്ടു പോകുന്ന ജീവിത ദര്ശനം എന്ന് ചുരുക്കി പറയാം.
ഇസ്ലാമിന്റെ ഏതൊരു നിര്‍ദ്ദേശവും എടുത്തു പരിശോദിച്ചാലും അതിലടങ്ങിയിരിക്കുന്ന യുക്തിയെ ആര്ക്കും നിഷേദിക്കുവാന്‍ കഴിയില്ല. മനുഷ്യന്റെ പ്രശനങ്ങള്‍ക്ക് സമ്പൂര്‍ണ പരിഹാരം നിര്‍ദേശിക്കുന്ന ഇസ്ലാം അതിന്റെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ കാഴ്ചപാട് സമൂഹ നന്മക്കായി യുക്തമായ രീതിയില്‍ വരച്ചു കാണിക്കുന്നു.ഇന്നു സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന പലിശയെ ശക്തമായ ഭാഷയില്‍ ഇസ്ലാം എതിര്‍ക്കുന്നു. അടിസ്ഥാന വര്‍ഗ്ഗത്തെയും കര്‍ഷകരെയും ചൂഷണം ചെയ്യുകയും അവനെ ആത്മഹത്യയുടെ വഴിയിലേക്കു തള്ളിയിടുകയും ചെയ്യുന്ന പലിശ വ്യവസ്ഥിതി സൃഷ്ടിച്ച സാമൂഹിക അവസ്ഥ എന്താണെന്നു പറയേണ്ടതില്ല. ദരിദ്രന്റെ ആവശ്യങ്ങളെ സകാത്ത് എന്ന സാമ്പത്തിക നിയമത്തിലൂടെ പരിഹരിക്കുകയും , സമൂഹത്തിലെ കുറ്റ കൃത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വ്യക്തമായ നിയമങ്ങള്‍ നിര്‍ദേശിക്കുകയും, കുറ്റ കൃത്യങ്ങള്‍ വളരാതിരിക്കുന്നതിനു ധാര്‍മികതയിലടിഷ്ടിതമായ സമൂഹ നിര്‍മിതിക്ക് നിര്‍ദേശങ്ങളും ഉള്ള ഒരു ദര്‍ശനമാണ് ഇസ്ലാം. ദൈവ പ്രീതിക്ക് പൌരോഹിത്യ ക്രിയകളും അപ്രകാരമുള്ള ആരാധനാ രീതികളുമൊന്നും ഇസ്ലാമില്‍ കാണാന്‍ കഴിയാത്തതും അതുകൊണ്ടാണ് .സമത്വത്തിന്റെ പ്രകടമായ രൂപത്തില്‍ സമൂഹം ഒരു സൃഷ്ടാവിന്റെ മുമ്പില്‍ വിനയത്തോട്‌ കൂടി ജീവിതത്തെ സമര്‍പ്പിക്കുന്നു എന്നതാണ് ആരാധനാ എന്നത് കൊണ്ടു ഇസ്ലാം അര്‍ഥമാക്കുന്നത്.

മനുഷ്യര്‍ ചെയ്യുന്ന അനീതിക്കും അക്രമത്തിനും ഇരയായവര്‍ക്ക് ജീവിതത്തിനു ശേഷം നീതിയുടെ ഒരുലോകമുണ്ടെന്നും അവിടെ അക്രമികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും ഖുറാന്‍യുക്തിയോട് സംവദിച്ചു പറയുന്നു. അതിനാല്‍ തന്നെ മനുഷ്യന്‍ അക്രമികലാകരുതെന്നും, തിന്മയില്‍ നിന്നും വിട്ടുനില്‍ക്കനമെന്നും, ഒരു മാതൃക സമൂഹമായി ജീവിക്കണമെന്നും ഇസ്ലാം ആവശ്യപെടുന്നു.

മനുഷ്യന്‍റെ ജാതി, വര്‍ണ്ണ, വര്‍ഗ്ഗം തിരിച്ചുള്ളവിവേചനത്തിനെതിരെ ഇസ്ലാം ശബ്ദിക്കുന്നു. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങലാനെന്നും പരസ്പരം ബഹുമാനിക്കണമെന്നും സമൂഹത്തില്‍ സ്ത്രീകള്‍ സംരക്ഷിക്കപെടനമെന്നും ചൂഷണത്തിനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കണമെന്നും ഇസ്ലാം പറയുകയും നിര്‍ദേശങ്ങള്‍ മനുഷ്യന് നല്കുകയും ചെയ്യുന്നു. അപ്രകാരം ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ വ്യക്തമായ നിര്‍ദേശങ്ങളും നല്ലൊരു സമൂഹ സൃഷ്ടിക്ക് ആവശ്യമായ കാര്യങ്ങളുമാണ് ഇസ്ലാം എന്ന് ഏതൊരു നിഷ്പക്ഷമതിക്കും കാണാവുന്നതാണ്‌.

ഇസ്ലാമിന്റെ പ്രായോഗിക മായ ജീവിത ദര്‍ശനമാണ്‌ അതിന്റെ സജീവമായ നിലനില്‍പ്പിനു ആധാരം. ഇസ്ലാം ധൈഷണിക തലത്തില്‍ സജീവമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത് സമൂഹത്തില്‍ അതിന്റെ സ്വാധീനവും യുക്തി പരതയുമാണ് കാണിക്കുന്നത്.
നിഷ്പക്ഷമായി ഇസ്ലാമിനെ പഠിക്കാന്‍ തയ്യാറാകുന്നവര്‍ക്കു ഇസ്ലാമിന്റെ സാമൂഹിക നീതിയെ കുറിച്ചും, നന്മയിലധിഷ്ടിതമായ വ്യവസ്ഥിതിയെ കുറിച്ചും മനസ്സിലാക്കാന്‍ കഴിയും. വെറും മതവിശ്വസിയവുകയല്ല, സമൂഹ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഇസ്ലാം ആവശ്യപ്പെടുന്നത് .
(ഇസ്ലാം = സൃഷ്ടാവിന് കീഴ്പെടുക, സമാധാനം)

08 ഒക്‌ടോബർ 2008

ലക് ഷ്യം


കാണുന്നതിനും കേള്‍ക്കുന്നതിനമപ്പുറമുള്ള സത്യത്തെ അന്വേഷിക്കുക എന്നത് ബുദ്ധിയുടെ വിധിയാണ്. ബുദ്ധി ഉപയോഗിക്കാതെ ഏതു കാര്യവും അന്ധമായി വിശ്വസിക്കുക എന്നതും വിശ്വസിക്കുവാതിരിക്കുക എന്നതും ഒന്നുതന്നെ. മനുഷ്യനില്‍ നിലകൊള്ളുന്ന വിവേകമെന്ന ഗുണത്തെ പ്രയോജനപ്പെടുത്തുകയെന്നതാണ് ഇതിന്റെ അടിസ്ഥാനം. ഇസ്ലാം (സമാധാനം) എന്ന മാനവിക ദര്‍ശനത്തെ ബുദ്ധിയുടെ വീക്ഷണകോണിലൂടെ സത്യസന്ധമായി സംവദിക്കാം. കാര്യകാരണങ്ങളെ അടിസ്ഥാനമില്ലാതെ വാദപ്രതി വാദങ്ങളിലൂടെ ജയിക്കുക എന്നതല്ല, മറിച്ച് മാന്യമായ ആശയ സംവേദനതിലൂടെ അഭിപ്രായങ്ങളെ നോക്കികാണാം.